വിമാനത്താവളം അദാനിക്ക് കൊടുക്കുന്നതിനെ എതിർത്ത് കല്ലുകടി ഉണ്ടാക്കി; പൗരത്വ ഭേദഗതിയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് തുറന്നു പറഞ്ഞ മുതിർന്ന നേതാവ്; കർഷക പ്രമേയത്തിൽ കേരള സഭയുടെ പൊതു വികാരത്തിനൊപ്പം നിന്ന് പ്രതിരോധത്തിലാക്കുന്നത് ബിജെപിയെ; ശോഭയ്ക്കൊപ്പം രാജഗോപാലും സുരേന്ദ്രന് വെല്ലുവിളി; നിർണ്ണായകമാകുക മോദി-ഷാ തീരുമാനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമസഭയിൽ ബിജെപി നയത്തെ ഒ രാജഗോപാൽ തള്ളി പറയുന്നത് ഇത് മൂന്നാം തവണ. പൗരത്വ നിയമത്തിലും വിമാനത്താവള കൈമാറ്റത്തിലും എടുത്ത അതേ സമീപനം രാജഗോപാൽ കർഷക ബില്ലിലെ പ്രമേയത്തിലും തുടർന്നു. രാമനും കൃഷ്ണനും ചേർന്ന ശ്രീരാമകൃഷ്ണന് സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് തുടങ്ങിയ ഇടത് താൽപ്പര്യം സഭയിൽ രാജഗോപാൽ അവസാന വർഷവും തുടരുകയാണ്. കർഷക പ്രമേയത്തിൽ പരസ്യമായി തന്നെ രാജഗോപാൽ നിലപാടും വിശദീകരിച്ചു. ഇതോടെ കേരളത്തിൽ ബിജെപി വലിയ പ്രതിസന്ധിയിലാകും.
കർഷക സമരം തന്നെ അനാവശ്യമെന്നായിരുന്നു കേരളത്തിലും ബിജെപി നേതാക്കൾ വാദിച്ചിരുന്നത്. ശോഭാ സുരേന്ദ്രൻ വിമത പ്രശ്നമുയർത്തുന്നത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന് വലിയ തലവേദനായണ്. ഇതിനൊപ്പമാണ് നയപരമായ വിഷയത്തിൽ ദേശീയ നേതൃത്വത്തെ തള്ളി പറയുന്ന രാജഗോപാൽ എംഎൽഎയുടെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങളേ ഉള്ളൂ. അതുകൊണ്ട് തന്നെ ഈ വിവാദത്തിൽ കരുതലോടെ മാത്രമേ ബിജെപി പ്രതികരിക്കൂ. സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കാനാണ് രാജഗോപാൽ ബോധ പൂർവ്വം ശ്രമിച്ചതെന്ന ചർച്ചയും പാർട്ടിയിൽ സജീവമാണ്. എങ്കിലും നടപടി ഉണ്ടാകില്ല. ശോഭാ സുരേന്ദ്രൻ ഉയർത്തുന്ന ആവശങ്ങളിൽ കഴമ്പുണ്ടെന്ന് രാജഗോപാൽ നേരത്തെ പറഞ്ഞിരുന്നു. ഇതിനൊപ്പമാണ് കർഷക ബില്ലിൽ പാർട്ടി വിരുദ്ധ നിലപാട് എടുത്തത്.
നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ എതിർത്തില്ലെന്ന് ഒ.രാജഗോപാൽ പരസ്യമായി പറഞ്ഞതോടെ പ്രതിരോധത്തിനും ബിജെപിക്ക് അവസരമില്ല.. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പൊതുഅഭിപ്രായത്തെ മാനിച്ചു. പ്രമേയത്തിലെ ചില പരാമർശങ്ങളെ എതിർക്കുന്നു. കേരളസഭയുടെ പൊതുവികാരമാണ് പ്രമേയത്തിലുള്ളത്. പ്രമേയം പാസാക്കിയത് ഏകകണ്ഠമായാണെന്നും രാജഗോപാൽ പറഞ്ഞു. ഈ വാക്കുകളെ ബിജെപി ദേശീയ നേതൃത്വം എങ്ങനെ എടുക്കുമെന്നതാണ് ഇനി നിർണ്ണയാകം. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഈ വിഷയത്തെ ഗൗരവത്തോടെ കാണുമെന്ന് ഉറപ്പാണ്.
വിമാനത്താവള നടത്തിപ്പ് അദാനി എന്റർപ്രൈസസിനു കൈമാറാനുള്ള നീക്കത്തെ എല്ലാ അർത്ഥത്തിലും പിന്തുണയ്ക്കുന്നത് ബിജെപിയാണ്. വികസനത്തിന് ഇത് അനിവാര്യതയാണെന്ന് ബിജെപി പറയുന്നു. എന്നാൽ നിയമസഭയിൽ ചർച്ച വന്നപ്പോൾ പാർട്ടിയുടെ ഏക അംഗത്തിന്റെ നിലപാട് വിചിത്രമാണ്. കേന്ദ്ര നീക്കത്തിനെതിരായ പ്രമേയത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്ന് രാജഗോപാൽ പറയുന്നു. അതുകൊണ്ട് കൂടിയാണ് ഏകകണ്ഠേന പ്രമേയം നിയമസഭ പാസാക്കിയതും. മുമ്പും സമാനമായ വിവാദങ്ങൾ രാജഗോപാലുമായി ബന്ധപ്പെട്ടുയർന്നിട്ടുണ്ട്. പാർട്ടിക്ക് അപ്പുറം സ്വന്തം പ്രതിച്ഛായയാണ് രാജഗോപാൽ എന്നും നിയമസഭയിൽ പ്രാധാന്യത്തോടെ ഉയർത്തുന്നത്. അതുകൊണ്ട് തന്നെ വിവാദ വിഷയങ്ങളിൽ അകലം പാലിക്കും.
നിയമസഭയിലെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് രാജഗോപാൽ വിട്ടുനിൽക്കുകയും ചെയ്തു. ജനങ്ങളുടെ പ്രശ്നങ്ങൾ പറയാനാണു നിയമസഭ ഉപയോഗിക്കേണ്ടതെന്നു പറഞ്ഞായിരുന്നു ഇത്. കൂട്ടായ്മയുടെ മനോഭാവമാണു നമുക്കു വേണ്ടത്. അതു ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പല കാര്യങ്ങളും പരിഹരിക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്നു ശ്രമിക്കുന്നു. കൂടുതൽ തൊഴിൽ സൃഷ്ടിക്കാൻ വ്യവസായങ്ങൾ കൂടുതൽ വരണം. വിമാനത്താവളത്തെ മെച്ചപ്പെടുത്താൻ വരുന്നവരെ കുറ്റം പറഞ്ഞ് ഓടിക്കുന്നതു നല്ലതല്ലെന്നും രാജഗോപാൽ പറഞ്ഞിരുന്നു. എന്നാൽ വോട്ടെടുപ്പിൽ പ്രതിഫലിപ്പിക്കില്ല.
തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ നിയമസഭയിൽ രാജഗോപാൽ എംഎൽഎ കൈ ഉയർത്തിയിട്ടും പറയാൻ അനുവദിക്കാതെ പ്രമേയം ഏകകണ്ഠമായി പാസായി എന്ന പ്രഖ്യാപനം നടത്തിയ സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ ആരോപിച്ചിരുന്നു. വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തിന് അനുകൂലമാണ് ബിജെപി സംസ്ഥാന ഘടകം. അക്കാരണത്താൽ രാജഗോപാൽ സംസ്ഥാന സർക്കാരിന്റെ പ്രമേയത്തെ എതിർക്കേണ്ടതാണ്. രാജഗോപാൽ എതിർക്കാത്തതിനാൽ, ഐകകണ്ഠ്യേന പാസായെന്ന നിലയിലാണ് പ്രമേയം രാഷ്ട്രപതിയുടെ മുന്നിലെത്തിയത്. കാർഷിക നിയമത്തിലും ഇതു തന്നെ സംഭവിക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയപ്പോൾ സഭയിലെ ഏക ബിജെപി എംഎൽഎയായ രാജഗോപാൽ എതിർത്ത് വോട്ടു ചെയ്യാത്തത് വിവാദമായിരുന്നു.
പ്രമേയത്തെ സഭയിലെ 139പേരും അനുകൂലിക്കുമ്പോൾ ഒരാളുടെ എതിർപ്പിനു പ്രസക്തിയില്ലെന്നായിരുന്നു രാജഗോപാലിന്റെ നിലപാട്. ശബരിമല സ്ത്രീപ്രവേശ വിഷയത്തിലും രാജഗോപാലിന്റെ ലേഖനങ്ങളായിരുന്നു ബിജെപിക്കെതിരെ സി പി എം ആയുധം ആക്കിയത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ബിജെപി അംഗം ഒ.രാജഗോപാൽ എതിർക്കാത്തതും വിവാദമായി. ബിജെപിയെ വെട്ടിലാക്കുന്ന നിലപാടാണ് വിഷയത്തിൽ രാജഗോപാൽ എടുത്തത്. ചർച്ചയ്ക്കു ശേഷം പ്രമേയത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും കൈ ഉയർത്താൻ സ്പീക്കർ ആവശ്യപ്പെട്ടപ്പോൾ രാജഗോപാൽ തലകുനിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രമേയം എതിരില്ലാതെയാണ് സഭ പാസാക്കിയത്. ഇതിന് ശേഷം കേരള കൗമുദിക്ക് രാജഗോപാൽ നൽകിയ അഭിമുഖം കൂടുതൽ വിവാദത്തിലേക്ക് കാര്യങ്ങളെത്തിച്ചു.
പൗരത്വനിയമത്തെ താൻ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് രാജഗോപാൽ പറഞ്ഞതായി 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തത്. നിയമത്തിനെതിരെ രാജ്യത്താകെ നടക്കുന്ന പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രമേയത്തിൽ എന്തു നിലപാടെടുക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചിട്ടില്ല. അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ വിട്ടുനിൽക്കാനാണ് താൻ തീരുമാനിച്ചത്. അതിനാലാണ് എതിർത്ത് കൈപൊക്കാതിരുന്നത്. ഇത് വ്യക്തിപരമായ നിലപാടാണ് - രാജഗോപാൽ പറഞ്ഞിരുന്നു. പ്രമേയത്തെ താൻ എതിർത്തിട്ടില്ലെന്ന് രാജഗോപാൽ സമ്മതിച്ചെന്നും കേരള കൗമുദി റിപ്പോർട്ട് ചെയ്തു. ഇത് ബിജെപിയെ വെട്ടിലാക്കി.
പൗരത്വ ഭേദഗതിയിൽ കേരള നിയമസഭയിൽ രാജഗോപാൽ പ്രമേയത്തെ എതിർത്തുവെന്ന പൊതു ചിത്രമാണ് പുറത്തുണ്ടായിരുന്നത്. എന്നാൽ പ്രമേയം പാസായത് ഏകകണ്ഠമായാണെന്ന് ധനമന്ത്രി തോമസ് ഐസക് ട്വിറ്ററിൽ കുറിച്ചു. ഇത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി റി ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് സഭാ രേഖകൾ പലരും പരിശോധിച്ചത്. ഇതിൽ രാജഗോപാലിന്റെ എതിർപ്പുണ്ടായിരുന്നില്ല. ഇത് ബിജെപി ദേശീയ നേതൃത്വത്തേയും ചൊടിപ്പിച്ചു. കേരള കൗമുദിയിലെ അഭിമുഖത്തോടെ താൻ മനപ്പൂർവ്വം കൈയുയർത്താത്തതാണെന്ന് രാജഗോപാൽ സമ്മതിക്കുന്നുമുണ്ട്. ബിജെപിക്ക് നാഥനില്ലാത്തതാണ് എല്ലാത്തിനും കാരണമെന്ന രാജഗോപാലിന്റെ കുറ്റപ്പെടുത്തലും ദേശീയ നേതൃത്വത്തിനെതിരായ ഒളിയമ്പായി.
വട്ടിയൂർകാവ് ഉപതെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയായി രാജഗോപാൽ പരസ്യമായി പറഞ്ഞത് വിവാദമായിരുന്നു. അതിന് ശേഷമാണ് കുമ്മനത്തെ നിർത്തേണ്ടതില്ലെന്ന തീരുമാനം ബിജെപി ദേശീയ നേതൃത്വം എടുത്തത്. പൗരത്വ ബില്ലിലെ രാജഗോപാലിന്റെ നിലപാട് വൈരാഗ്യം തീർക്കലാണെന്ന സംശയം കേന്ദ്ര നേതൃത്വത്തിനുണ്ടായിരുന്നു. എങ്കിലും കേരള നിയമസഭയിലെ ഏക എംഎൽഎയ്ക്കെതിരെ പരസ്യ നിലപാടൊന്നും ബിജെപി എടുത്തില്ല. കർഷക നിയമത്തിലും രാജഗോപാൽ ഒറ്റയാൾ യാത്ര തുടരുന്നു. ബിജെപിയിലെ മുതിർന്ന നേതാവാണ് രാജഗോപാൽ. അതുകൊണ്ട് തന്നെ നടപടി എടുക്കാൻ പാർട്ടിക്ക് ഇപ്പോഴും കഴിയില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്