കോ-ലീ-ബി വിവാദമയുർത്തിയിട്ടും രാജഗോപാലിന് വഴങ്ങിയില്ല; ശോഭാ സുരേന്ദ്രനൊപ്പമാണ് വെള്ളാപ്പള്ളി എന്നതിനാൽ ബിഡിജെഎസിനോടും ആലോചിച്ചില്ല; പ്രാദേശികനെ സ്ഥാനാർത്ഥിയാക്കിയത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയെന്ന ആരോപണം സജീവമാകും; മലപ്പുറത്ത് സമ്പൂർണ്ണ നിരാശ; അമിത് ഷായുടെ ചോദ്യത്തിന് എന്തുത്തരം പറയണമെന്ന് അറിയാതെ കുമ്മനം; ബിജെപിയിൽ കലാപം മൂക്കും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മലപ്പുറത്ത് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് 64000ൽപ്പരം വോട്ടുകളാണ്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ 7 മണ്ഡലങ്ങളിൽ നിന്നും ലഭിച്ചത് 70000 വോട്ടുകളാണ്. ഉത്തർപ്രദേശിലെ തിളങ്ങുന്ന വിജയം. ഡൽഹിയിൽ ആംആദ്മിയെ തകർത്ത് നേടിയ ആധികാരിക വിജയം. അങ്ങനെ രാജ്യം മുഴുവൻ മോദി തരംഗം നിലനിൽക്കുന്നുവെന്നാണ് വിലയിരുത്തൽ. എന്നാൽ അതിന്റെ ഒരു പ്രതിഫലനവും മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പിൽ മാത്രം കണ്ടില്ല. ബിജെപിയുടെ അവകാശവാദമെല്ലാം ഇവിടെ തകർന്നടിഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ച തന്നെയാണ് വിനയാകുന്നത്. ഇതിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കുക ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും. ബിജെപിയിൽ കേന്ദ്രമന്ത്രിപദം പോലും അടുത്തെത്തി നിൽക്കുമ്പോഴാണ് കുമ്മനത്തിന് മലപ്പുറം തെരഞ്ഞെടുപ്പ് രാഷ്ട്രീയ തിരിച്ചടിയാകുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വത്തിൽ കുമ്മനത്തിനെതിരെ വലിയ പ്രതിഷേധം ആളിക്കത്തിക്കാൻ പോന്നതാണ് മലപ്പുറത്തെ തെരഞ്ഞെടുപ്പ്.
നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി ശ്രദ്ധേയമായ രാഷ്ട്രീയ നീക്കം നടത്തിയത്. ഒ രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കി ആരുമില്ലാതിരുന്ന നെയ്യാറ്റിൻകരയിൽ ബിജെപി 30,000 വോട്ട് നേടി. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന വി മുരളീധരന്റെ താൽപ്പര്യവും തീരുമാനവുമായിരുന്നു ഇതിന് കാരണം. വിജയപ്രതീക്ഷയോടെ രാജഗോപാൽ കളം നിറഞ്ഞപ്പോൾ നെയ്യാറ്റാൻകരയിൽ എട്ടിരട്ടിയോളം വോട്ട് ബിജെപിക്ക് കിട്ടി. അരുവിക്കരയിലും രാജഗോപാലിനെ മുൻനിർത്തി മുരളീധരൻ ഈ തന്ത്രം തുടർന്നു. അവിടെ 35000 വോട്ടാണ് ബിജെപി നേടിയത്. സംസ്ഥാന രാഷ്ട്രീയത്തിൽ ബിജെപിയെ തള്ളിക്കളയാനാവില്ലെന്ന് തെളിയിച്ച ഉപതെരഞ്ഞെടുപ്പ്. തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജഗോപാൽ രണ്ടാമനായി. നേമത്ത് നിന്ന് ജയിച്ച് നിയമസഭയിൽ അക്കൗണ്ടും തുറന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ബിജെപിക്ക് മുന്നേറ്റം ദൃശ്യമായിരുന്നു. ഇതുകൊണ്ട് തന്നെ പരമാവധി വോട്ടുകൾ പെട്ടിയിലാക്കാൻ മലപ്പുറത്ത് ബിജെപി എത്തുമെന്ന് കരുതി. സ്ഥാനാർത്ഥിയാകാൻ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും എഎൻ രാധാകൃഷ്ണനും തയ്യാറുമായിരുന്നു. പക്ഷേ കുമ്മനം മാത്രം അനുവദിച്ചില്ല. ബിജെപിയിലെ ഒരു വിഭാഗം നടത്തിയ കരുനീക്കത്തിൽ കുമ്മനം വീഴുകയായിരുന്നു. അതിന്റെ വിലയായിരുന്നു മലപ്പുറത്തെ കനത്ത തോൽവി.
ഇതിന് കാരണം കുമ്മനത്തിന്റെ നിലപാടാണെന്ന് ഇതിനോടകം തന്നെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ രാജഗോപാൽ പക്ഷം അറിയിച്ചിട്ടുണ്ട്. തന്ത്രങ്ങളൊരുക്കിയതിൽ ബിജെപി സംസ്ഥാന നേതൃത്വം അമ്പേ പരാജയപ്പെട്ടെന്ന് തന്നെയാണ് വി മുരളീധരന്റേയും നിലപാട്. ഈ വാദങ്ങളെ ഗൗരവത്തോടെ തന്നെ അമിത് ഷായും കാണുന്നുണ്ട്. മലപ്പുറത്തെ പരാജയത്തിൽ കുമ്മനത്തോട് അമിത് ഷാ വിശദീകരണവും തേടും. ഈ സാഹചര്യത്തിൽ അടുത്ത കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിന്റെ പ്രാതിനിധ്യവും അവതാളത്തിലായി. മോദി തരംഗം അഞ്ഞെടിച്ചിട്ടും മലപ്പുറത്തെ പരാജയം ബിജെപി ദേശീയ നേതൃത്വത്തിന് വലിയ തിരിച്ചടിയാണ്. കേരളത്തിലെ നേതാക്കൾ പറഞ്ഞു പറ്റിക്കുകയാണെന്ന വാദവും ഇതോടെ ബിജെപി ദേശീയ നേതൃത്വത്തിൽ സജീവമാകും. ഇതിനെല്ലാം കുമ്മനം തന്നെ മറുപടി പറയുകയും ചെയ്യും.
സ്ഥാനാർത്ഥി നിർണ്ണയം നടന്നപ്പോൾ തന്നെ സംസ്ഥാന നേതാവിനെ മത്സരിപ്പിക്കണമെന്നായിരുന്നു മലപ്പുറത്തെ ബിജെപി നേതാക്കളുടെ ആഗ്രഹം. ശോഭാ സുരേന്ദ്രന്റെ പേര് മുന്നോട്ട് വയ്ക്കുകയും ചെയ്തു. എന്നാൽ സംസ്ഥാന കോർ കമ്മറ്റി യോഗത്തിൽ കുമ്മനം അതിനെ വെട്ടി. മികച്ച സ്ഥാനാർത്ഥിയെ നിർത്തണമെന്ന് രാജഗോപാൽ തുറന്നു പറഞ്ഞിട്ടും കേട്ടില്ല. പിപി മുകുന്ദനെ പോലെ എല്ലാവരേയും ഒരുമിപ്പിക്കണമെന്ന് ആവർത്തിച്ചിട്ടും കേട്ടില്ലെന്ന് നടിച്ചു. രാജഗോപാലിന്റെ നിർദ്ദേശത്തെ തള്ളിയതിന് പറഞ്ഞത് തൊടു ന്യായങ്ങളാണ്. ബിജെപിയുടെ കൈയിൽ കാശില്ല. മലപ്പുറത്ത് മികച്ച സ്ഥാനാർത്ഥിയെ നിർത്തിയാൽ അഞ്ച് കോടിയെങ്കിലും ചെലവാകും. അതുകൊണ്ട് തന്നെ പ്രാദേശികൻ മത്സരിക്കട്ടേയെന്ന് കുമ്മനം വിശദീകരിച്ചു. ഇതിനെ വി മുരളീധരനും പരോക്ഷമായി പിന്തുണച്ചു. അങ്ങനെ മലപ്പുറത്തെ സ്ഥാനാർത്ഥി നിർണ്ണയം ജില്ലാ കമ്മറ്റിക്ക് വീണ്ടും വിട്ടു. ശ്രീപ്രകാശിനെ ഇരുത്തി പികെ കൃഷ്ണദാസ് കുമ്മനത്തിന്റെ മനസ്സ് മലപ്പുറത്ത് വിശദീകരിച്ചു. ഇതോടെ സ്ഥാനാർത്ഥിയാകാൻ പ്രമുഖരെത്തില്ലെന്ന് ഉറപ്പിച്ചു. സഖ്യകക്ഷിയായ ബിഡിജെഎസിന്റെ എല്ലാമെല്ലാമായ വെള്ളാപ്പള്ളി നടേശനോട് പോലും സ്ഥാനാർത്ഥി നിർണ്ണയത്തെ കുറിച്ച് ആലോചിച്ചില്ല.
വെള്ളാപ്പള്ളിയുടെ മനസ്സ് ശോഭാ സുരേന്ദ്രന് അനുകൂലമാണെന്ന് കുമ്മനത്തിന് അറിയാമായിരുന്നു. അതുകൊണ്ടാണ് വെള്ളാപ്പള്ളിയോട് ആലോചിക്കാതെ സ്ഥാനാർത്ഥിയെ അതീവ രഹസ്യമായി ഡൽഹിയിൽ നിന്ന് പ്രഖ്യാപിച്ചത്. ഒരു ലക്ഷം വോട്ട് കുമ്മനം ഉറപ്പ് പറയുകയും ചെയ്തു. മലപ്പുറത്ത് അതിനപ്പുറം ചിന്തിക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വത്തിനും അറിയാമായിരുന്നു. മോദിയുടെ ശോഭ കുറയാതിരിക്കാൻ ഒരു ലക്ഷം മതിയെന്നും പറഞ്ഞു. ഇവിടെയാണ് എല്ലാം താളം തെറ്റുന്നത്. ബിജെപി കൊണ്ടു പിടിച്ച് പ്രചരണം നടത്തിയെന്ന് അവകാശപ്പെട്ടിട്ടും നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് പോലും കിട്ടിയില്ല. നോട്ട് നിരോധനത്തിന് ശേഷം കേരളത്തിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പ്. ഇതിന്റെ ആകുലതകൾ ഏറെ ബാധിച്ചത് കേരളത്തിലാണെന്നും അതുകൊണ്ട് തന്നെ കേരളം മോദിയെ അവഗണിക്കുമെന്നും മുസ്ലിംലീഗും സിപിഎമ്മും പറഞ്ഞു. ഇതെല്ലാം ശരിയാണെന്ന തരത്തിൽ തെരഞ്ഞെടുപ്പ് ഫലവുമെത്തി. ഇവിടെ ഉത്തരം പറയേണ്ടി വരിക കുമ്മനം മാത്രമാകും.
മലപ്പുറം ജില്ലാ കമ്മിറ്റി കോർ കമ്മിറ്റിക്ക് സമർപ്പിച്ച സ്ഥാനാർത്ഥി പട്ടികയിൽ ശോഭ സുരേന്ദ്രൻ മത്സരിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് സംസ്ഥാന കമ്മിറ്റിയുടെ മുന്നിലെത്തിയപ്പോൾ ആവശ്യം അംഗീകരിക്കാനാകില്ലെന്ന തീരുമാനമാണ് കൈക്കൊണ്ടത്. പ്രാദേശിക നേതാവിനെ മതിയെന്ന തീരുമാനം സംസ്ഥാന കമ്മിറ്റി തന്നെ ജില്ലാ കമ്മിറ്റിയെ നേരിട്ട് അറിയിക്കുകയും ചെയ്തു. ഇതിൽ ജില്ലാ കമ്മിറ്റിക്ക് അസംതൃപ്തിയുണ്ടെന്ന് മനസ്സിലാക്കിയ സംസ്ഥാന നേതൃത്വം കാര്യങ്ങൾ ഒത്ത് തീർപ്പാക്കുന്നതിനായി കൃഷ്ണദാസിനെ മലപ്പുറത്തേക്ക് അയക്കുകയായിരുന്നു. കുമ്മനം രാജ ശേഖരന്റെ നിലപാട് ജില്ലാ നേതൃത്വത്തെ അറിയിച്ച ശേഷം കൃഷ്ണദാസും മടങ്ങി. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ശ്രീ പ്രകാശ് തന്നെ മത്സരിച്ചാൽ മതിയെന്നും പറഞ്ഞു. മലപ്പുറത്ത് പ്രാദേശിക നേതാവിനെ നിർത്തി മത്സരത്തിന് പോലുമില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയാൽ പ്രധാന രാഷ്ട്രീയ ശത്രുക്കളാ സി.പി.എം ഉന്നയിക്കുന്ന കോ-ലീ-ബി സഖ്യം എന്ന ആരോപണം വീണ്ടും സജീവമാകുമെന്നും പ്രാദേശിക നേതാക്കൾ മുന്നോട്ട് വച്ചു. ഇതൊന്നും കുമ്മനം ചെവിക്കൊണ്ടില്ല.
യുഡിഎഫ് സ്ഥാനാർത്ഥിയായി കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തുള്ളതായിരുന്നു കോ-ലീ-ബി സഖ്യത്തിന്റെ സാധ്യതകളിലേക്ക് വിരൽ ചുണ്ടിയത്. ബിജെപി പ്രമുഖരെ രംഗത്തിറക്കാതിരിക്കുന്നത് കുഞ്ഞാലിക്കിട്ടിക്ക് വേണ്ടിയാണെന്ന ആരോപണവും ഉയർന്നു. ഇതാണ് രാജഗോപാൽ പക്ഷവും ചർച്ചയാക്കി. വി എസ് അച്യുതാനന്ദനും ഈ വിഷയം ഏറ്റെടുത്തു. അപ്പോഴെല്ലാം മൊത്തം വോട്ടുകൾ ഒരുലക്ഷം കവിയുമെന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം. ഇതിനിടെയിൽ തന്ത്രപരമായ പിഴവുകളും വന്നു. പ്രചരണത്തിന്റെ ചുമതല ഏൽപ്പിച്ചത് ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറിയായ എം ഗണേശിനെ ഏൽപ്പിച്ചു. ആർ എസ് എസിൽ നിന്ന് അടുത്ത കാലത്ത് മാത്രം ബിജെപിയിലെത്തിയ ഗണേശിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരു മുൻപരിചയവുമില്ലായിരുന്നു. മികച്ച സ്ഥാനാർത്ഥിയെ നിർത്താത്തതുകൊണ്ട് തന്നെ ആർ എസ് എസുകാരും സജീവമായില്ല. ഇതോടെ ഹൈന്ദവ വോട്ടുകളും കുഞ്ഞാലിക്കുട്ടി പക്ഷത്തേക്ക് മറിഞ്ഞു. ഇതുകൊണ്ട് മാത്രമാണ് പാർട്ടി വോട്ടുകൾക്ക് അപ്പുറം അരേയും ആകർഷിക്കാൻ ബിജെപിക്ക് കഴിയാതെ പോയത്.
ബിജെപിയിലെ ഒരു വിഭാഗത്തിന് കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധമുണ്ട്. മികച്ച സ്ഥാനാർത്ഥിയെ ബിജെപി നിർത്തിയിരുന്നുവെങ്കിൽ തീർച്ചയായും വോട്ട് കൂടുമായിരുന്നു. ഹൈന്ദവ വോട്ടുകളുടെ കേന്ദ്രീകരണത്തിൽ പോലും കാര്യങ്ങളെത്തുമായിരുന്നു. എന്നാൽ കുഞ്ഞാലിക്കുട്ടിയോടുള്ള സ്നേഹം കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിൽ ചിലർ ഒത്തുകളിച്ചു. ഇതിന് പിന്നിൽ ഒരു കാരണവുമുണ്ട്. ബിജെപി സംസ്ഥാന നേതാവിനെ നിർത്തിയാൽ ഇടതുപക്ഷവും നല്ലൊരു സ്ഥാനാർത്ഥിയെ നിർത്തുമായിരുന്നു. ഇതോടെ പ്രചരണം ചൂടുപിടിക്കും. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറയുകയും ചെയ്യും. അതുകൊണ്ട് മാത്രമാണ് ശ്രീപ്രകാശിനെ സ്ഥാനാർത്ഥിയാക്കിയത്. പ്രമുഖ നേതാക്കളാരും പ്രചരണത്തിൽ സജീവമായതുമില്ല. ഇങ്ങനെ എല്ലാ അർത്ഥത്തിലും കുഞ്ഞാലിക്കുട്ടിക്ക് വിജയമൊരുക്കുകയായിരുന്നു സംസ്ഥാന നേതൃത്വം ചെയ്തത്-ബിജെപിയിലെ പ്രമുഖൻ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ബിജെപിയുടെ നയത്തെ ചെറുക്കാനുള്ള വിധിയെഴുത്തായി മലപ്പുറത്തെ തെരഞ്ഞെടുപ്പ് ഫലത്തെ ഏവരും അവലോകനം ചെയ്യുന്നു. ഇത് സംസ്ഥാന നേതൃത്വത്തിന്റെ വലിയ വീഴ്ചയാണെന്ന് നേതാക്കൾ തുറന്ന് പറയുന്നു.
ജയിച്ചാൽ എല്ലാവർക്കും നല്ല ബീഫ് നൽകുമെന്ന് ശ്രീ പ്രകാശ് പറഞ്ഞു. ഇതും ബോധപൂർവ്വമായിരുന്നു. ഇതിലൂടെ ബിജെപിക്ക് കിട്ടേണ്ട ഹൈന്ദവ വോട്ടുകൾ പോലും കുഞ്ഞാലിക്കുട്ടിക്ക് കിട്ടുന്ന സാഹചര്യമുണ്ടായി. ആർ എസ് എസും ഇതോടെ പ്രചരണത്തിൽ നിന്ന് പൂർണ്ണമായും പിന്മാറി. ഇതുകൊണ്ട് മാത്രാണ് മോദി തരംഗം ആഞ്ഞടിക്കുമ്പോഴും മലപ്പുറത്തെ നേട്ടം നാമമാത്ര വോട്ടുകളിൽ മാത്രമാകുന്നത്. കുമ്മനം എന്ത് പറഞ്ഞാലും ഇത് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്നും അവർ പറയുന്നു.
Stories you may Like
- തിരിച്ചടിക്ക് പികെ കൃഷ്ണദാസും കൂട്ടരും; ബിജെപിയിൽ ഭിന്നത പുതിയ തലത്തിൽ
- ശോഭാ സുരേന്ദ്രൻ ഇനി വെറുതെ ഇരിക്കില്ല
- കേന്ദ്ര സമ്മർദ്ദം അവഗണിക്കാതെ കെ സുരേന്ദൻ; ശോഭാ സുരേന്ദ്രനും പ്രഭാരിയാകുമ്പോൾ
- പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
- ത്രികോണ പോരിൽ 'ശോഭയെ' തകർക്കാൻ ശ്രമിക്കുന്ന ചാനൽ ഏത്?
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്