പിണറായിയുടെ വാക്കിനല്ല, പാർട്ടി കോടതിയുടെ തീർപ്പിനാണ് വിലയെന്ന് പറഞ്ഞ് ആർഎസ്എസ് നേതാക്കൾ; കേന്ദ്രഭരണം കൊണ്ട് പകരം വീട്ടണമെന്ന് സൈബർ അണികളുടെ വികാരം; സിപിഎമ്മിനെ 'കൊലയാളി പാർട്ടി'യാക്കാൻ ദേശീയതലത്തിൽ പ്രചരണം ശക്തമാക്കും; കൊലയ്ക്കു മറുപടി കൊലയുമായി കണ്ണൂർ രാഷ്ട്രീയം വീണ്ടും കലുഷിതമാകുമ്പോൾ സമാധാന ചർച്ചകളെല്ലാം പ്രഹസനം
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ഈ വാർത്തയ്ക്കൊപ്പം കൊടുത്തിരിക്കുന്ന ചിത്രം ഏതാനും മാസങ്ങൾക്ക് മുമ്പ് കണ്ണൂർ കലുഷിതമായപ്പോൾ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സമാധാന യോഗത്തിന്റേതാണ്. ബിജെപി - സി.പി.എം നേതാക്കൾ ഒരുമിച്ചിരുന്നു ചിരിച്ചു കൊണ്ട് കണ്ണൂരിലെ കൊലപാത രാഷ്ട്രീയത്തെ കുറിച്ച് ചർച്ച ചെയ്തു. ഇനി സമാധാനം എന്ന് പറഞ്ഞുറപ്പിച്ച് ചായയും കഴിച്ച് കൈകൊടുത്തു പിരിഞ്ഞു. എന്നാൽ, ഈ സമാധാന യോഗം നടന്ന് മാസങ്ങൾ പിന്നിടവേ കണ്ണൂരിൽ വീണ്ടും ചോരവീണു. ആർഎസ്എസ് മണ്ഡലം കാര്യവാഹകായ ബിജുവാണ് ഇന്നലെ കൊലചെയ്യപ്പെട്ടത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന കാര്യം വ്യക്തം. ഭരിക്കുന്ന പാർട്ടിയായ സിപിഎമ്മിനെ തന്നെയാണ് ഈ രാഷ്ട്രീയ കൊലപാതകം ഏറ്റവും അധികം ക്ഷീണിപ്പിക്കുന്നത് എന്നതാണ് മറ്റൊരു വാസ്തവം.
സി.പി.എം പ്രാദേശിക നേതാക്കൾ പോലും അറിവില്ലാതെയാണ് ഈ കൊലപാതകം നടന്നിരിക്കുന്നതെന്നാണ് കണ്ണൂരിലെ നേതാക്കൾ പറയുന്നത്. അതേസമയം സിപിഎമ്മിന്റെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന പ്രചരണം ബിജെപിയും ശക്തമാക്കിക്കഴിഞ്ഞു. ഇതോടെ ദേശീയ തലത്തിൽ സിപിഎമ്മിനെ 'കൊലയാളി പാർട്ടി'യാക്കാനുള്ള ശ്രമങ്ങൾ ബിജെപി ശക്തമാക്കുമെന്നത് ഉറപ്പാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന ഉറപ്പുകളല്ല, സി.പി.എം പാർട്ടിക്കോടതികളുടെ തീർപ്പുകൾക്കാണ് കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ വിലയെന്ന് തെളിയിക്കുന്നതാണ് ബിജുവിന്റെ കൊലപാതകം എന്ന വിധത്തിൽ പ്രചരണങ്ങൾ ശക്തമാക്കി കഴിഞ്ഞു സംഘപരിവാർ നേതാക്കൾ.
കണ്ണൂരിൽ ഇപ്പോഴത്തെ കൊലപാതകത്തിന് പിന്നിൽ ആരായാലും ഈ നാട്ടിൽ വിതച്ചിരിക്കുന്നത് അശാന്തി തന്നെ. അടുത്തിടെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സമാധാന യോഗത്തിലെ പ്രഖ്യാപനങ്ങളിലെ മഷി ഉണങ്ങുന്നതിന് മുൻപ് നടന്ന കൊലപാതകം സർക്കാരിന് തീരാകളങ്കമാകുമെന്നതിൽ തർക്കമില്ല. ആർഎസ്എസ് നേതാവായ ബിജു ഇന്നലെ പട്ടാപ്പകൽ കൊല ചെയ്യപ്പെട്ടതോടെ കണ്ണൂരിലെ അക്രമ രാഷ്ട്രീയം വീണ്ടും തലപൊക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആദ്യം തിരുവനന്തപുരത്ത് ബിജെപി-ആർഎസ്എസ് നേതാക്കളുമായി ചർച്ച. തൊട്ടടുത്ത ദിവസം കണ്ണൂരിൽ നടന്ന സമാധാനചർച്ച. അതുകഴിഞ്ഞ് കണ്ണൂരിനെ സമാധാന ജില്ലയാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എല്ലാം ഇന്നലെയോടെ വെറുതേയായി. പിണറായി വിജയനെന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്കപ്പുറം കാര്യങ്ങൾ തീരുമാനിക്കാൻ കണ്ണൂരിൽ മറ്റ് പലരുമുണ്ടെന്ന് തെളിയിക്കുന്ന സംഭവമാണ് ഇന്നലെ നടന്നത്.
പയ്യന്നൂരിലെ സി.പി.എം പ്രവർത്തകനായിരുന്ന ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് മാപ്പില്ലെന്ന് സി പി എമ്മിന്റെ സൈബർപോരാളികൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അവരുടെ പ്രഖ്യാപനത്തിന്റെ അനന്തരഫലമാണോ ഇന്നലെ നടന്ന കൊലപാതകമെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഈ കേസിൽപ്പെട്ട് ജാമ്യത്തിലിറങ്ങിയ പ്രതികളുടെയെല്ലാം ജീവൻ ഭീഷണിയിലാണെന്ന് പൊലീസിനറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഇവരുടെ വീടുകൾക്ക് പൊലീസ് സംരക്ഷണമേർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഏതാനും ദിവസം മുമ്പ് പൊലീസ് കാവൽ പിൻവലിച്ചിരുന്നു. ഇതിനി പാന്നാലെയാണ് ബിജു കൊല്ലപ്പെട്ടത്. ധനരാജ് കൊലക്കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്നു ബിജു.
പട്ടാപ്പകൽ ഇന്നോവ കാറിലെത്തിയ സംഘം ബിജുവിനെ ഇടിച്ചുവീഴ്ത്തിയശേഷം മാരകായുധങ്ങൾകൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിന് ആഴത്തിൽ മുറിവേറ്റ ബിജു സംഭവസ്ഥലത്ത് തന്നെ രക്തം വാർന്ന് മരിക്കുകയും ചെയ്തു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ അധികാരത്തിലെത്തിയശേഷം കണ്ണൂരിൽ നടക്കുന്ന ഏഴാമത്തെ കൊലപാതകമായിരുന്നു ബിജുവിന്റേത്. ജനുവരിയിൽ സംസ്ഥാന സ്കൂൾ കലോൽസവം കണ്ണൂരിൽ നടക്കുമ്പോഴായിരുന്നു കലോൽസവ നഗരി പോലും വിലാപയാത്രയ്ക്കു വേദിയാക്കുന്ന രീതിയിൽ അണ്ടല്ലൂരിലെ ബിജെപി പ്രവർത്തകൻ സന്തോഷിനെ കൊലപ്പെടുത്തിയിരുന്നു.
എല്ലാ രാഷ്ട്രീയ വൈരങ്ങളും മാറ്റിവെച്ച് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനടക്കം കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ വീട്ടിൽ കുടുംബത്തെ ആശ്വസിപ്പിച്ചപ്പോൾ കണ്ണൂരിന്റെ ചിത്രം മാറുകയാണെന്ന പ്രതീക്ഷ ഉയർന്നതാണ്. പിന്നീട് സമാധാനയോഗത്തിലെ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രഖ്യാപനങ്ങൾ കുറേക്കൂടി പ്രതീക്ഷ പകർന്നു. എന്നാൽ എല്ലാം അഭിനയങ്ങളാണെന്ന് വ്യക്തമായി. പാർട്ടിയിലെ ക്രിമിനൽ സംഘങ്ങൾക്കു മേലെ ഒരു നിയന്ത്രണവും കേരളത്തിലെ മുഖ്യമന്ത്രിക്കില്ലെന്ന് ഒന്നുകിൽ കരുതണം. അതല്ലെങ്കിൽ കൊലയാളി സംഘങ്ങൾക്ക് കണക്കുതീർക്കാൻ കേരളത്തിന്റെ മുഖ്യമന്ത്രി മൗനാനുവാദം നൽകുന്നുവെന്ന് കരുതണം. രണ്ടിലേതായാലും അത് കേരളത്തിന്റെ ശാപം തന്നെ.
2016 ജൂലൈയിലാണ് രാമന്തളി കുന്നരുവിൽ സി പി എം പ്രവർത്തകൻ ധനരാജ് കൊല്ലപ്പെട്ടത്. മണിക്കൂറുകൾക്കകം ഇതിന്റെ പ്രതികാരമായി അന്നൂരിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഓട്ടോഡ്രൈവറും ബിജെപി പ്രവർത്തകനുമായ രാമചന്ദ്രനെ സി പി എമ്മുകാർ വെട്ടിക്കൊലപ്പെടുത്തി. ധൻരാജിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് കൊലപാതകം നടന്നിരിക്കുന്നത് എന്നാണു പ്രാഥമിക വിവരം. ബിജു കൊല്ലപ്പെടുമ്പോൾ കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് രാജേഷിന്റെ മൊഴിയിൽ ഏഴുപേർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. ധൻരാജ് വധത്തിനു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം ചൂരക്കാട്ട് ബിജുവാണെന്ന നിലയിൽ പൊലീസ് കേസന്വേഷണം നടന്നുവരവെയാണ് കൊലപാതകം നടന്നിരിക്കുന്നത്. കണ്ണൂരിലെ സമാനമായ കൊലപാതകങ്ങളുടെ സ്വഭാവവും സൂചിപ്പിക്കുന്നത് ഇപ്പോൾ നടന്നിരിക്കുന്നത് പ്രതികാരക്കൊലയാണെന്നാണ്.
പിണറായി സർക്കാർ അധികാരത്തിലെത്തിയതിന്റെ ഒന്നാം വാർഷികമാണ് അടുത്തു വരുന്നത്. അതിനിടയിൽ കണ്ണൂർ ജില്ലയിൽ മാത്രം എട്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ സി.പി.എം പ്രവർത്തകൻ രവീന്ദ്രൻ കൊല്ലപ്പെട്ടു. പിന്നീട് പടുവിലായിയിലെ കള്ളുഷാപ്പ് തൊഴിലാളി മോഹനൻ കൊല്ലപ്പെട്ടു. തില്ലങ്കേരിയിൽ ബിജെപി പ്രവർത്തകൻ വിനീഷും പിണറായിയിൽ ബിജെപി പ്രവർത്തകൻ രമിത്തും വെട്ടേറ്റു മരിച്ചു. പയ്യന്നൂരിൽ സി പി എം പ്രവർത്തകൻ ധനരാജും തൊട്ടു പിന്നാലെ ബിജെപി പ്രവർത്തകൻ രാമചന്ദ്രനും കൊല്ലപ്പെട്ടു. കഴിഞ്ഞ ജനുവരിയിൽ ബിജെപി പ്രവർത്തകൻ അണ്ടല്ലൂരിലെ സന്തോഷ് കൊല്ലപ്പെട്ടു. ഇന്നലെ ബിജെപി പ്രവർത്തകൻ ബിജുവും.
ഇപ്പോഴത്തെ കൊലപാതകത്തോടെ ജില്ലയിൽ സമാധാന അന്തരീക്ഷം വീണ്ടും കലുഷിതമായിരിക്കയാണ്. കണ്ണൂരിൽ സർക്കാരിന്റെ സമാധാന ശ്രമങ്ങൾ ആത്മാർത്ഥമല്ലെന്ന് ആർഎസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലൻകുട്ടി മാസ്റ്റർ പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു. പൊലീസിന്റെ ഒത്താശയോടെയാണ് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം നടന്നിരിക്കുന്നത്. ആർഎസ്എസ് പുലർത്തുന്ന സംയമനം ദൗർബല്യമായി കാണരുതെന്നും ഗോപാലൻകുട്ടി മാസ്റ്റർ പ്രതികരിച്ചു. അതേസമയം, കണ്ണൂരിലെ സംഘർഷ മേഖലകളിൽ അഫ്സ്പ പ്രയോഗിക്കണമെന്ന് ഒ.രാജഗോപാൽ എംഎൽഎ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസിനെ നിയന്ത്രിക്കുന്നത് കണ്ണൂരിലെ സി.പി.എം നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ കൊലപാതകത്തോടെ കേന്ദ്രഭരണം ഉപയോഗിച്ച് സിപിഎമ്മിനോട് പ്രതികാരം ചെയ്യണമെന്ന ആവശ്യവും സൈബർ ലോകത്ത് ബിജെപി അണികൾ ഉയർത്തിക്കഴിഞ്ഞു. കേരളത്തിൽ ഭരണം പിടിക്കാൻ അരയും തലയും മുറുക്കി അമിത്ഷായുടെ നേതൃത്വത്തിൽ രംഗത്തിറങ്ങുമ്പോൾ രാഷ്ട്രീയ കൊലപാതകങ്ങൾ പാർട്ടിക്ക് പങ്കില്ലെങ്കിൽ കൂടി മുഖ്യമന്ത്രിക്കും സിപിഎമ്മിനും അത് തിരിച്ചടിയാകുമെന്നത് ഉറപ്പാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്