പാലക്കാട് അധികാരം നിലനിർത്തി; തിരുവനന്തപുരത്ത് സീറ്റ് കുറഞ്ഞില്ല; പന്തളം സ്വന്തമാക്കി; നെയ്യാറ്റിൻകര, വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട്, മാവേലിക്കര, ഏറ്റുമാനൂർ, തൊടുപുഴ, ചെങ്ങന്നൂർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ഷൊർണൂർ, തലശ്ശേരി, വടകര, കാസർകോട് തുടങ്ങിയ മുനിസിപ്പാലിറ്റികളിലും കരുത്തു കാട്ടി; കൂടുതൽ പോക്കറ്റിലേക്ക് ബിജെപി വളരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തദ്ദേശത്തിൽ പ്രതീക്ഷിച്ച താമരകൾ വിടർന്നില്ല. എന്നാൽ ചിലയിടങ്ങളിൽ നന്നായി നുഴഞ്ഞു കയറി. ഇതിനൊപ്പം പഴയ ശക്തി കേന്ദ്രങ്ങളിൽ കരുത്ത് ചോർന്നതുമില്ല. ഇത് പ്രതീക്ഷ നൽകുന്നതാണ്. ഏക എംഎൽഎയുള്ള നേമത്തും സ്വാധീനം തുടരുന്നു. ഇതെല്ലാം ശുഭസൂചകമായാണ് ബിജെപി കാണുന്നത്. തിരുവനന്തപുരം ജില്ലയിൽ വർക്കലയിലും ബിജെപി സ്വാധീനം കാട്ടിയിരിക്കുന്നു. പാലക്കാട്ടെ നഗരമേഖലയിൽ കരുത്ത് വർദ്ധിച്ചു. ഒറ്റപ്പാലത്തും ഷൊർണ്ണൂരിലും മലമ്പുഴയിലും കരുത്തു കൂടി. പന്തളത്തെ മുൻസിപ്പാലിറ്റി പിടിച്ചെടുക്കലും അപ്രതീക്ഷിതം. അങ്ങനെ ചില അപായ സൂചനകൾ കേരളത്തിലെ ഇടത് വലതു മുന്നണികൾക്ക് ബിജെപി നൽകുന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതീക്ഷിച്ച പത്ത് സീറ്റുകളോളം കുറഞ്ഞു. വെങ്ങാന്നൂരിലെ ജില്ലാ പഞ്ചായത്ത് ഡിവഷനിലെ തോൽവിയും വെങ്ങാനൂരിൽ പഞ്ചായത്ത് ഭരണം നഷ്ടമായതും തിരിച്ചടിയാണ്. മാറന്നെല്ലൂരിലും വിളപ്പിലും വിളപ്പിൽശാലയിലും ഒന്നാം നമ്പറാകാൻ കഴിഞ്ഞില്ല. അപ്പോഴും പുതുതായി നാല് പഞ്ചായത്തുകൾ കിട്ടി. കള്ളിക്കാട്ടെ വിജയം ആരും പ്രതീക്ഷിച്ചതുമില്ല. ന്യൂനപക്ഷ സ്വാധീന മേഖലയായ കള്ളിക്കാട്ടെ വിജയവും ബിജെപിക്ക് പുതിയ പ്രതീക്ഷയാണ്. വോട്ട് ശതമാനം സംസ്ഥാന തലത്തിൽ കൂടുകയും ചെയ്തു. സാധാരണ നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രമാണ് വോട്ട് ശതമാന വർദ്ധനവ് ഉണ്ടാകാറ്. അത് ത്ദേശത്തിലേക്കും എത്തുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ 3000 സീറ്റിൽ വിജയമാണ് ബിജെപി പ്രതീക്ഷിച്ചത്. ഏറ്റവുമധികം സീറ്റിൽ മത്സരിക്കുന്ന കക്ഷി എന്ന അവകാശവാദം തിരഞ്ഞെടുപ്പിന് മുൻപ് ഉന്നയിച്ച അവർ 3500 സീറ്റിലെ 'ജയം' ആദ്യം തന്നെ പ്രവചിച്ചു. എന്നാൽ വോട്ടെണ്ണിയപ്പോൾ അത് നേടാൻ ബിജെപിക്കായില്ല. പാർട്ടിയിലെ വിമത പ്രശ്നങ്ങൾ ഇതിന് കാരണമായി. 23 പഞ്ചായത്തിലും 2 നഗരസഭകളിലുമാണ് ബിജെപി ഇത്തവണ ഒന്നാം നമ്പർ പാർട്ടിയായത്. 1182 ഗ്രാമപഞ്ചായത്ത് വാർഡുകളും 37 ബ്ലോക്ക് പഞ്ചായത്തും 2 ജില്ലാ പഞ്ചായത്ത് സീറ്റുകളും 320 മുൻസിപ്പൽ വാർഡുകളും 59 കോർപ്പറേഷൻ വാർഡുകളും ഇത്തവണ നേടി. 2015ൽ 1078 ഗാമപഞ്ചായത്ത് വാർഡുകളും 53 ബ്ലാക്ക് പഞ്ചായത്തും 4 ജില്ലാ പഞ്ചായത്ത് സീറ്റുകളും 259 മുൻസിപ്പൽ വാർഡുകളും 24 കോർപ്പറേഷൻ വാർഡുകളും ആയിരുന്നു ബിജെപി നേടിയിരുന്നത്. ചുരുക്കത്തിൽ, ഇത്തവണ 3000 സീറ്റിൽ എത്തുമെന്ന് അവകാശപ്പെട്ട ബിജെപിക്ക് ലഭിച്ചത് 300 സീറ്റുകളുടെ വർധന.
പാലക്കാട് നഗരസഭയിലെ 52 ഡിവിഷനുകളിലെയും വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ കേവല ഭൂരിപക്ഷത്തിനു വേണ്ട 27 സീറ്റുകളിൽ ഒരെണ്ണം അധികം നേടി ബിജെപി ഭൂരിപക്ഷം അരക്കിട്ടുറപ്പിച്ചു. എൽഡിഎഫ് ഭരിച്ച പന്തളം നഗരസഭ പിടിച്ചെടുത്തതാണ് ഇത്തവണ അവകാശപ്പെടാവുന്ന പ്രധാനപ്പെട്ട നേട്ടം. ആദ്യമായി കണ്ണൂർ കോർപറേഷനിലും അങ്കമാലി, നിലമ്പൂർ നഗരസഭകളിലും ബിജെപി അക്കൗണ്ട് തുറന്നു. പാലക്കാട്, ഷൊർണൂർ, ചെങ്ങന്നൂർ നഗരസഭകളിലും മുന്നേറി. കോട്ടയം ജില്ലയിലെ മുത്തോലി, പള്ളിക്കത്തോട് തുടങ്ങിയ പഞ്ചായത്തുകൾ, പത്തനംതിട്ടയിലെ കവിയൂർ, കുളനട പഞ്ചായത്തുകൾ, ആലപ്പുഴയിലെ തിരുവൻവണ്ടൂർ പഞ്ചായത്ത് എന്നിവ നേടിയത് പാർട്ടിക്ക് ആശ്വാസം പകർന്നു. അതായത് പുതിയ മേഖലകളിലേക്ക് ബിജെപി എത്തുകയാണ്.
പാലക്കാട് ബിജെപി അധികാരം നിലനിർത്തുക മാത്രമല്ല 24 സീറ്റുകളിൽ നിന്നും 28 ആയി ഉയരുകയും ചെയ്തു. അതുപോലെ പന്തളം മുനിസിപ്പാലിറ്റി ഇടതുപക്ഷത്തുനിന്നും പിടിച്ചെടുക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നിലവിലുണ്ടായിരുന്ന 34 സീറ്റിൽ നിന്ന് 35 ആയി ഉയർത്തി. നെയ്യാറ്റിൻകര, വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട്, മാവേലിക്കര, കോട്ടയം, ഏറ്റുമാനൂർ, തൊടുപുഴ, ചെങ്ങന്നൂർ, തൃപ്പൂണിത്തുര, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ഷൊർണൂർ, മുക്കം, താനൂർ, തലശ്ശേരി, വടകര, കാസർകോട് തുടങ്ങി നിരവധി മുനിസിപ്പാലിറ്റികളിലും വൻ ശക്തിയായി. എല്ലാ നഗരസഭകളിലും ബിജെപി പങ്കാളിത്തം വർധിച്ചു. 23ൽ അധികം ഗ്രാമപഞ്ചായത്തുകളിൽ ഒറ്റയ്ക്കും നിരവധി പഞ്ചായത്തുകളിൽ ഏറ്റവും വലിയ കക്ഷി എന്ന സ്ഥാനവും ബിജെപിക്ക് ലഭിച്ചു.
കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രമായ കണ്ണൂരിലും മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ മലപ്പുറത്തും കേരളാ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായി മധ്യ തിരുവിതാംകൂറിലും ബിജെപിയുടെ മുന്നേറ്റം പ്രകടമായി. നിരവധി മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ആരു ഭരിക്കുമെന്ന് നിർണയിക്കുന്നത് ബിജെപിയായിരിക്കും. ബിജെപിയെ തോൽപ്പിക്കാൻ പാലക്കാട് ഇടതുപക്ഷ വോട്ടുകൾ യുഡിഎഫിനും തിരുവനന്തപുരം നഗരസഭയിൽ യുഡിഎഫിന്റെ വോട്ട് ഇടതുപക്ഷത്തും തന്ത്രപരമായി പോൾ ചെയ്തു എന്നതാണ് കണക്കുകൾ തെളിയിക്കുന്നത്. തിരുവനന്തപുരത്തെ ബിജെപി വിജയം തടയാൻ കഴിഞ്ഞതും ഇടതുപക്ഷത്തിന് വിജയിക്കാൻ കഴിഞ്ഞതും ഈ അടവു നയത്തിന്റെ വിജയം കൊണ്ടായിരുന്നു.
പ്രധാനമന്ത്രി കേരളത്തിൽ എത്തുമ്പോൾ സ്വീകരിക്കാൻ തിരുവനന്തപുരത്ത് ബിജെപി മേയർ ഉണ്ടാകുമെന്നായിരുന്നു അവകാശവാദമെങ്കിലും അത് അസ്ഥാനത്താക്കുന്ന പ്രകടനമാണ് പാർട്ടി കാഴ്ച വച്ചത്. നിലവിലെ മേയർ എൽഡിഎഫിന്റെ കെ.ശ്രീകുമാറിനെ തോൽപിച്ചെന്നുള്ള ആശ്വാസം മാത്രമാണ് ബിജെപിക്കു തിരുവനന്തപുരത്ത് ബാക്കി. എന്നാൽ തൃശൂരിൽ സംസ്ഥാന നേതാവ് ബി.ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ള സ്ഥാനാർത്ഥികൾ നിലം തൊട്ടില്ല. ബിജെപിയുടെ സിറ്റിങ് സീറ്റായ തൃശൂർ കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ഗോപാലകൃഷ്ണൻ ജനവിധി തേടിയത്. 55 സീറ്റുകളിൽ അഞ്ചിടത്തു മാത്രമാണ് ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചത്.
ശബരിമലവിഷയം കഴിഞ്ഞ് ഏതാണ്ട് രണ്ടു വർഷം പിന്നിട്ടെങ്കിലും ബിജെപി പലയിടത്തും അതു ചർച്ചയാക്കി. ഭൂരിപക്ഷങ്ങൾക്കിടയിൽ നേട്ടമുണ്ടാക്കിയെങ്കിലും ന്യൂനപക്ഷങ്ങളുമായി വലിയ തരത്തിലുള്ള അകൽച്ച ഇതുമൂലം പാർട്ടിക്കുണ്ടായെന്നാണ് സൂചന. കൂട്ടായ പ്രവർത്തനത്തിന്റെ അഭാവവും പലയിടങ്ങളിലും പിന്നോട്ടടിച്ചു. പല സ്ഥലങ്ങളിലും ആർഎസ്എസ് നേരിട്ട് പ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും അതിന്റെ ഫലം കാണാനുമായില്ല. ഇതിനെല്ലാം കാരണം വിമത ശബ്ദങ്ങളാണെന്ന വിലയിരുത്തലും സജീവമാണ്. എന്നാൽ കേരള രാഷ്ട്രീയത്തിന്റെ ഗതിയെ നിർണയിക്കാൻ ബിജെപി പ്രാപ്തമായതിന്റെ തുടക്കമാണ് ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് ആർ എസ് എസ് പോലും വിലയിരുത്തുന്നു. ഇടതു വലതു മുന്നണികളുടെ മുഖ്യ ശത്രുവായി ബിജെപി ഉയർന്നുവന്നു എന്നുമാത്രമല്ല. ശക്തികേന്ദ്രങ്ങളിൽ ബിജെപി കരുത്തു തെളിയിച്ചുവെന്നാണ് ആർ എസ് എസ് ബുദ്ധിജീവിയായി അറിയപ്പെടുന്ന ഡോ ജയപ്രസാദ് ജന്മഭൂമിയിലെ ലേഖനത്തിൽ വിശദീകരിക്കുന്നത്.
ഏതാണ്ട് ഒരുപോലെ നല്ല പ്രകടനം കാഴ്ചവച്ചു. 2015 ത്രിതല പഞ്ചായത്തിലും മുനിസിപ്പൽ കോർപ്പറേഷനിലുമായി ബിജെപിയുടെ 1244 ജനപ്രതിനിധികളാണ് വിജയിച്ചത്. ഇത്തവണ അതിൽ വൻ വർധനവാണുണ്ടായത്. പതിനാലു ഗ്രാമ പഞ്ചായത്തുകളിലും പാലക്കാടു നഗരസഭയിലുമാണ് ബിജെപിക്ക് ഒറ്റയ്ക്ക് അധികാരത്തിൽ വരാൻ 2015ൽ കഴിഞ്ഞത്. തിരുവനന്തപുരം കോർപ്പറേഷനിൽ ആകെ നൂറ് സീറ്റുകൾ ഉള്ളതിൽ 34 സീറ്റുകൾ നേടി മുഖ്യ പ്രതിപക്ഷമായി മാറിയിരുന്നു. അതുകൊണ്ട് തന്നെ പാലക്കാട് ഭരണം നിലനിർത്തുകയും തിരുവനന്തപുരത്ത് അധികാരത്തിലേക്ക് വരേണ്ടതും ബിജെപിയുടെ മുഖ്യ ലക്ഷ്യമായിരുന്നു. സ്വാഭാവികമായും ബിജെപിയുടെ വിജയത്തെ എന്തുവിലകൊടുത്തും തടയുക എന്ന് എൽഡിഎഫ്, യുഡിഎഫ് സംയുക്ത അജണ്ടയെ പരാജയപ്പെടുത്തുക എന്നതും ബിജെപിയുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. അതിൽ ബിജെപി വിജയിച്ചു എന്നതാണ് തെരഞ്ഞെടുപ്പിന്റെ പ്രസക്തി.-ഇതാണ് ജയപ്രസാദിന്റെ വിശദീകരണം.
ഒരു തിരുത്തൽ ശക്തിയായി കേരള രാഷ്ട്രീയത്തിന് ദിശാബോധം നൽകാൻ ബിജെപിക്ക് വലിയ ഉത്തരവാദിത്വമുണ്ട്. കൂടുതൽ കരുത്തോടെ മുന്നേറാൻ തയ്യാറെടുക്കേണ്ടതുണ്ട്. അതാണ് ഇന്നത്തെ ആവശ്യം. ചുരുക്കത്തിൽ 2020ലെ തെഞ്ഞെടുപ്പിൽ ബിജെപിയാണ് മാൻ ഓഫ് ദി മാച്ച്-ഇങ്ങനെയാണ് ജയപ്രസാദ് ബിജെപി നേട്ടത്തെ വിലയിരുത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- വിവാഹ മോചിതയായ 21കാരിയെ കാണാതായിട്ട് 40 ദിവസം; വഴിയിലെ സിസിടിവിയിൽ പോലും യാത്ര പതിയാത്തത് സംശയമായി; അടുത്ത പറമ്പിൽ അവിചാരിതമായി ജെസിബി എത്തിയത് തുമ്പായി; അൻവറിന് വിനയായത് ചെങ്കൽ ക്വാറിയിലെ മണ്ണു നിരത്തൽ; ചോറ്റൂരിൽ സുബീർ ഫർഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരുടെ ഇടപെടൽ
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- കൃഷി വകുപ്പിലെ ക്ലാർക്ക് പാർട്ട് ടൈമായി സൂമ്പാ പരിശീലകന്റെ റോളിൽ; ഷേപ്പുള്ള ബോഡി മോഹിച്ച് എത്തിയത് നിരവധി യുവതികൾ; പരിശീലകനായി സ്ത്രീകൾക്ക് പ്രത്യേക 'ട്രെയിനിങ്'; പ്രണയം നടിച്ച് സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്തു; വലയിലാക്കുന്നവരെ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറും; കാഞ്ഞിരംപാറയിലെ സനു ഒരു സകലകലാ വല്ലഭൻ!
- അച്ചി വീട്ടിൽ കഴിയുന്നത് നാണക്കേട് എന്ന് പറഞ്ഞ് തൃശൂരിലെ വാടക വീട്ടിൽ പോയി; പിന്നെ വന്നത് കുട്ടിയുടെ നൂലുകെട്ടിനും; അമ്പിളി ദേവി സംശയ നിഴലിൽ നിർത്തുന്നത് വിവാഹിതയായ കുട്ടിയുള്ള അമ്മയെ; വെറും സൗഹൃദമെന്ന് ആദിത്യനും; അബോർഷൻ വാദവും തള്ളുന്നു; താരദമ്പതികൾ വഴിപിരിയലിന്റെ വക്കിൽ തന്നെ
- ഡന്റൽ ക്ലിനിക്കിലേക്ക് പോയ 21 കാരിയെ കാണാതായത് 40 ദിവസങ്ങൾക്ക് മുമ്പ്; ഒടുവിൽ കണ്ടെത്തിയത് വീടിന് 300 മീറ്റർ അകലെ; മലപ്പുറത്ത് സൂബീറ ഫർഹത്തിനെ കൊന്ന് കുഴിച്ചു മൂടിയത് അയൽക്കാരനായ അൻവർ; ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയിച്ച് പൊലീസ്; പ്രതിയെ ചോദ്യംചെയ്യൽ തുടരുന്നു
- 'ഞാൻ എന്റെ ഭാര്യയോടൊപ്പം കാറിനുള്ളിൽ മാസ്ക് ധരിക്കാതെ ഇരിക്കും; ഞാൻ എന്റെ ഭർത്താവിനെ ചുംബിക്കും... നിങ്ങൾ ആരാണ് ചോദിക്കാൻ': കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പൊലീസിനോട് തട്ടിക്കയറിയ ദമ്പതിമാരെ മാസ്ക് ധരിപ്പിച്ച് ജയിലിലടച്ച് ഡൽഹി കോടതി
- തലനാരിഴയ്ക്കു പോലും തോറ്റാൽ കോലായ കോലോക്കെ ചെണ്ടയുടെ പുറത്ത്; ജയിച്ചു വെന്നിക്കൊടി കാട്ടിയാൽ ക്യാപ്ടൻ ചീഫ് മാർഷലാകും; രണ്ടാം പിണറായി മന്ത്രിസഭ സാധ്യമായാൽ മന്ത്രിമാർക്ക് പേഴ്സനൽ സ്റ്റാഫിന്റെ വില പോലും ഉണ്ടാകില്ലെന്ന അടക്കം പറച്ചിലും സജീവം; രണ്ടാമൻ എംവി ഗോവിന്ദൻ തന്നെ; ജനവിധി പിണറായിക്ക് പരീക്ഷണമാകും
- നിലവിലുള്ള 19 സീറ്റ് 13വരെയായി കുറയും; എൽഡിഎഫ് അധികാരത്തിൽ എത്തിയാൽ 76നും 82നും ഇടയിൽ മാത്രം സീറ്റുകൾ; യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ വിലയിരുത്തി സിപിഐ നേതൃത്വവും; എൽഡിഎഫിന്റെ തുടർഭരണ മോഹങ്ങൾ ദുർബ്ബലമാകുന്നത് ഇങ്ങനെ
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
- വണ്ടർലായിൽ വച്ച് രമ്യയെ കണ്ടപ്പോൾ തൃക്കുന്നപ്പുഴയിലെ വീട്ടമ്മ ചോദിച്ചു...രമ്യ അല്ലേ? ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി സനു മോഹന്റെ ഭാര്യ; സംഭവം സനു ഒളിവിൽ പോയ സമയത്ത്; വൈഗയുടെ പിതാവിനെ പോലെ രമ്യയും കുടുംബവും പൊലീസിൽ നിന്ന് പലതും ഒളിച്ചുവയ്ക്കുന്നതായി സംശയം
- കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ! സീരിയൽ താര ദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും വേർപിരിയലിന്റെ വക്കിൽ; പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കുമെന്ന് മറുനാടനോട് ആദിത്യയും
- ഡന്റൽ ക്ലിനിക്കിലേക്ക് പോയ 21 കാരിയെ കാണാതായത് 40 ദിവസങ്ങൾക്ക് മുമ്പ്; ഒടുവിൽ കണ്ടെത്തിയത് വീടിന് 300 മീറ്റർ അകലെ; മലപ്പുറത്ത് സൂബീറ ഫർഹത്തിനെ കൊന്ന് കുഴിച്ചു മൂടിയത് അയൽക്കാരനായ അൻവർ; ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയിച്ച് പൊലീസ്; പ്രതിയെ ചോദ്യംചെയ്യൽ തുടരുന്നു
- ചെന്നിത്തല മുഖ്യമന്ത്രിയായാൽ എ ഗ്രൂപ്പിന് ആഭ്യന്തരം വേണം; ഉമ്മൻ ചാണ്ടി മുഖ്യനായാൽ ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും; മന്ത്രി സ്ഥാനം മോഹിച്ച് വിഡി സതീശൻ മുതൽ ജോസഫ് വാഴക്കൻ വരെ; ഭൂരിപക്ഷം കിട്ടിയാൽ കോൺഗ്രസിൽ കലഹം ഉറപ്പ്; നേമം മുരളി നേടിയാൽ താക്കോൽ സ്ഥാനത്തിന് അവകാശികൾ ഏറും
- പിറന്നാളിന് റിസോർട്ടിലേക്ക് വിളിച്ച് ലൈംഗിക ദുരുപയോഗം; കാറിൽ നടത്തിയത് പ്രകൃതി വിരുദ്ധ പീഡനം; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ഗർഭിണിയായ ഭാര്യയെ കണ്ടെത്തിയപ്പോൾ ചതി വ്യക്തമായി; ടിജു ജോർജെന്ന വഞ്ചകൻ കുടുങ്ങുമ്പോൾ
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍