പ്രതിപക്ഷത്തിരുന്ന യുഡിഎഫ് കാട്ടിയത് അഞ്ചു ഭീമൻ അബദ്ധങ്ങൾ; പ്രീ പോൾ സർവേകൾ അടിക്കടി ഇടതു തുടർ ഭരണം പ്രവചിക്കുമ്പോൾ എവിടെയാണ് യുഡിഎഫിന് പിഴച്ചത്? ക്രിയാത്മക പ്രതിപക്ഷമായി മാറിയപ്പോഴും ജനമനസ്സിൽ ഇടം കണ്ടെത്താതെ പോയതെങ്ങനെ? തിരുത്താൻ കഴിയാത്ത വിധം യുഡിഎഫ് നില പരുങ്ങലിലാകുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കേരളം അടുത്ത അഞ്ചു വർഷത്തേക്ക് വിധിയെഴുതാൻ വെറും ഒരാഴ്ച മാത്രം അവശേഷിക്കെ തുടരെ തുടരെ എത്തുന്ന അഭിപ്രായ സർവേകൾ യുഡിഎഫിന് കനത്ത തോൽവിയാണു പ്രവചിക്കുന്നത്. കടുത്ത ഭരണ വിരുദ്ധ വികാരം ഇല്ലെന്നു മാത്രമല്ല, മുഖ്യമന്ത്രിയായ പിണറായി വിജയനിൽ അമിതമായ പ്രതീക്ഷയുമാണ് വോട്ടർമാർ പങ്കിടുന്നത്. അതേസമയം അവസാന നാളുകളിൽ സർക്കാർ എടുത്ത മിക്ക കാര്യങ്ങളോടും ജനങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തുന്നു എന്നതും സുപ്രധാനമാണ്. എന്നിട്ടും ഈ വികാരം വോട്ടെടുപ്പ് വരുമ്പോൾ കാട്ടാൻ തങ്ങൾ തയ്യാറല്ല എന്ന് ജനം പറയുമ്പോൾ മറുപക്ഷത്തു കാര്യമായ എന്തോ കുഴപ്പം സംഭവിച്ചു എന്ന് വ്യക്തം.
സാധാരണ ഗതിയിൽ കേരളത്തിൽ ഓരോ അഞ്ചു വർഷവും ഭരണം മാറും എന്ന ജനവിധി ഇത്തവണ ആവർത്തിക്കും എന്ന ആലസ്യത്തിൽ കഴിഞ്ഞ പ്രതിപക്ഷത്തിന് നൽകുന്ന ഷോക്കിങ് ട്രീറ്റ്‌മെന്റ് ആണ് അഭിപ്രായ സർവേകൾ എന്നത് വ്യക്തം. അതുകൊണ്ട് തന്നെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ സർവേകൾ തള്ളുന്നു എന്ന് പറയുന്നതും. സർവേകളിൽ നിന്നും പാഠം പഠിക്കാൻ ഇനി സമയമില്ലെന്ന് വ്യക്തമായിരിക്കെ എവിടെയാണ് യുഡിഎഫിന് മൊത്തത്തിൽ പിഴച്ചത് എന്നത് കൗതുകമുള്ള കാര്യമാണ്. ഒട്ടേറെ പിഴവുകൾ ഇക്കൂട്ടത്തിൽ കണ്ടെത്താമെങ്കിലും പ്രധാനമായും അഞ്ചു മണ്ടത്തരങ്ങളാണ് ഇക്കുറി വലതുപക്ഷ മുന്നണിക്ക് സംഭവിച്ചിരിക്കുന്നത്. അവയിലൂടെ ഒരെത്തിനോട്ടം.
1. ഒരേയൊരു ക്യാപ്റ്റൻ
കേരളത്തെ നയിക്കാൻ ആരെന്ന തുടർച്ചയായ ചോദ്യത്തിന് കഴിഞ്ഞ ഒന്നര വർഷമായി കേരളം പറഞ്ഞു കൊണ്ടിരിക്കുന്ന പേരാണ് മുഖ്യമന്ത്രി പിണറായി വിജയന്റേത്. പാർട്ടിയെയും ഭരണത്തെയും ഒക്കെ ബ്രാൻഡിങ് ചെയ്തു മുന്നോട്ട് പോയ സിപിഎം ഇത് തിരിച്ചറിഞ്ഞു തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തിന് ക്യാപ്റ്റൻ പദവി നൽകിയതോടെ ജനമനസ്സിൽ ആ പേര് ഒന്നുകൂടി ഉറച്ചിരിക്കുകയാണ്. പിണറായിയെ 41 ശതമാനം പേരും കെ കെ ശൈലജയെ 11 പേരും പിന്തുണയ്ക്കുമ്പോൾ കഴിഞ്ഞ അഞ്ചു വർഷത്തെ പോരാട്ടത്തിനൊടുവിൽ രമേശ് ചെന്നിത്തല സമാഹരിക്കുന്നത് വെറും ഏഴു ശതമാനത്തിന്റെ പിന്തുണയാണ്. ഇത് സംഭവിച്ചതിൽ അദ്ദേഹത്തേക്കാൾ ഉപരി കോൺഗ്രസ് പാർട്ടിയുടെ സംഘടന സ്വഭാവം തന്നെയാണ് ഇപ്പോൾ ക്രൂശിക്കപ്പെടുന്നത്.
പിണറായി വിജയന് പകരക്കാരൻ ആര് എന്ന ജനമനസ്സിലെ ചോദ്യത്തിന് ഇപ്പുറത്ത് ഒരു പേരില്ലാതെ പോയത് ഇപ്പോൾ ഇടതുപക്ഷ മേൽക്കൈക്ക് പ്രധാന കാരണമായി മാറുകയാണ്. ഈ ചോദ്യമുയരുമ്പോൾ ഒക്കെ ഞങ്ങളുടെ പതിവ് തിരഞ്ഞെടുപ്പിന് ശേഷം നേതാവിനെ തിരഞ്ഞെടുക്കുക എന്ന രീതിയാണ് എന്ന് പറയുന്ന കോൺഗ്രസ് ഇക്കാലത്തെ ജനങ്ങളുടെ ഭാഷയല്ല മനസ്സിലാക്കുന്നത് എന്ന് വ്യക്തം. പോപ്പുലർ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ലോകമെങ്ങും തിരഞ്ഞെടുക്കപ്പെടുന്നത് എന്ന് കോൺഗ്രസ് നരേന്ദ്ര മോദിയിൽ നിന്നും പോലും പഠിക്കുന്നില്ല എന്നതാണ് നേതാവില്ലാതെ കേരളത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയതും ഇപ്പോൾ ജനപിന്തുണയിൽ പിന്നിലായി കൈകാലിട്ടടിക്കാനും പ്രധാന കാരണമെന്നു വ്യക്തം.
2. ഒറ്റയ്ക്കായി പോയ ചെന്നിത്തല
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മികച്ച പ്രവർത്തമാണ് അദ്ദേഹം നടത്തിയതെന്ന് എതിരാളികൾ പോലും രഹസ്യമായി എങ്കിലും സമ്മതിക്കും. പക്ഷെ സ്വന്തം പാർട്ടിയിലോ മുന്നണിയിലോ അദ്ദേഹത്തിന് വേണ്ട പിന്തുണ നൽകാൻ ആരും ഉണ്ടായില്ല എന്നതാണ് പ്രധാന വസ്തുത. രമേശ് സ്‌കോർ ചെയ്യുന്നത് മനസിലാക്കിയ ഇടതുപക്ഷം സൈബർ സേനയെ ഇറക്കി പ്രതിരോധിച്ചത് വിളിച്ചു പറഞ്ഞതും രമേശ് ചെന്നിത്തല തന്നെയാണ്. എന്നിട്ടും മറിച്ചൊരു പ്രതിരോധം ഉയർത്താൻ ദുർബലമായ സംഘടനാ സംവിധാനം വഴി കോൺഗ്രസിന് സാധിക്കാതെ പോയി. എന്നും എന്ന വിധം രമേശ് ഉയർത്തിയ ആരോപണങ്ങളിൽ സർക്കാർ മുട്ടുമടക്കുമ്പോഴും അദ്ദേഹം പറയുന്ന കാര്യങ്ങളിൽ മെറിറ്റ് ഉണ്ടെന്നു ജനം വിലയിരുത്തുമ്പോഴും അതിന്റെ ഗുണം അദ്ദേഹത്തിലേക്കു മാത്രം എത്തിയില്ല എന്നതാണ് സത്യം.
സ്പ്രിങ്ക്‌ലർ മുതൽ ആഴക്കടൽ വഴി ഇങ്ങേയറ്റം ഇരട്ടവോട്ട് വരെ അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ നൂറു ശതമാനം കഴമ്പു ഉണ്ടെന്നാണ് അഭിപ്രായ സർവേകളിൽ വ്യക്തമാകുന്നത്. അക്കാര്യത്തിലൊക്കെ ജനം സർക്കാരിന് എതിരാണ് താനും. എന്നിട്ടും മറിച്ചൊരു സംവിധാനം ഉണ്ടാകണമെന്നും അത് നയിക്കാൻ ചെന്നിത്തല തന്നെ വേണമെന്നും ജനം ആഗ്രഹിക്കുന്നില്ല. അവിടെയാണ്, അത് തിരിച്ചറിയാതെ പോയതാണ് കോൺഗ്രസ് വൈകി മനസിലാക്കുന്ന രണ്ടാമത്തെ പിഴവ്.
3. വൈകിപ്പോയ സന്നാഹം
എന്നും പതിവായ കാര്യമാണ്, വൈകിയുള്ള കോൺഗ്രസിന്റെ രംഗപ്രവേശം. ഇക്കാര്യത്തിലും ഞങ്ങൾ പണ്ടേ അങ്ങനെയാണ് ഇന്ന് പറയുന്ന നേതാക്കൾ ഇന്നത്തെ ജനം പണ്ട് ഉള്ളവരെ പോലെയല്ല എന്ന സത്യമാണ് മറന്നു കളഞ്ഞത്. മാത്രമല്ല ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്തു വേണം എതിരാളികളെ മലർത്തിയടിക്കാൻ എന്നതും ഗ്രൂപ്പ് പോരിലും വീതം വയ്‌പ്പിലും കോൺഗ്രസ് നേതാക്കൾ മറന്നു പോയി. സത്യത്തിൽ പലയിടത്തും ഇടതു പക്ഷം രണ്ടാം ഘട്ടം പ്രചാരണം ആരംഭിച്ചപ്പോഴാണ് കോൺഗ്രസ് അപൂർണ സ്ഥാനാർത്ഥി പട്ടികയുമായി എത്തിയത്. ഇതൊക്കെ ജനത്തിന് എന്ത് സന്ദേശമാണ് നൽകുക എന്നത് കോൺഗ്രസ് ശരിക്കും മറന്ന പോലെയായി കാര്യങ്ങൾ.
സത്യത്തിൽ ചെറുപ്പക്കാരും മികച്ചവരുമായ സ്ഥാനാർത്ഥികൾ എത്തിയിട്ടും അതിന്റെ ഗുണം എടുക്കാൻ പറ്റാതെ പോയ ദുർബലാവസ്ഥയാണ് കോൺഗ്രസ് നേരിടുന്നത്. വർക്കലയിൽ ബിആർഎം ഷെരീഫ്, കായംകുളത്ത് അരിത ബാബു, അടൂരിൽ എംജി കണ്ണൻ, കൊട്ടാരക്കരയിൽ ആർ രശ്മി, കയ്പമംഗലത്തു ശോഭ സുബിൻ തുടങ്ങി ഒട്ടേറെ സാധാരണക്കാരായ പ്രവർത്തകരെയാണ് കോൺഗ്രസ് ഇക്കുറി ഫീൽഡ് ചെയ്തത്. എന്നാൽ 2019 ൽ ആലത്തൂരിൽ രമ്യ ഹരിദാസിനെ അവതരിപ്പിച്ച പോലെ ഒരു പറ്റം ജനകീയ സ്ഥാനാർത്ഥികൾ തങ്ങളുടെ പക്ഷത്ത് ഉണ്ടെന്നു ജനത്തെ ബോധ്യപ്പെടുത്തുന്നതിലും കോൺഗ്രസ് ദയനീയ പരാജയമായി എന്നാണ് സംസ്ഥാന അടിസ്ഥാനത്തിൽ തന്നെ രൂപം കൊണ്ടിരിക്കുന്ന ഇടതു തരംഗം വ്യക്തമാക്കുന്നത്.
4. തേരില്ലാത്ത സേനാനായകർ
സത്യത്തിൽ തേര് ഇല്ലാതെ യുദ്ധക്കളത്തിൽ വിഷമിക്കുന്ന സൈനികരുടെ അവസ്ഥയിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണമില്ലാത്ത പാർട്ടിക്ക് പണം ഇല്ലെന്ന സത്യം മനസിലാക്കി മുന്നേ ഒരുക്കം നടത്തുന്നതിൽ വമ്പൻ പരാജയമാണ് കോൺഗ്രസ് നേതൃത്വത്തിനു സംഭവിച്ചത്. പലയിടത്തും ബൂത്തു കമ്മിറ്റികൾ പോലും പ്രവർത്തനത്തിന് ഇല്ലാതെ, സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാനറിയാത്ത വയസൻ സംഘവുമായി പ്രയാസപ്പെടുകയാണ് കോൺഗ്രസ് എന്നതാണ് സത്യം. കൂടെ 2019 ൽ ലഭിച്ച പ്രത്യേക സാഹചര്യത്തിൽ തൂത്തുവാരിയ ലോക്‌സഭാ വിജയം നിയമസഭയിലും ആവർത്തിക്കുമെന്ന് കോൺഗ്രസ് വല്ലാതെ മോഹിച്ചു.
എന്നാൽ കലങ്ങി മറിഞ്ഞ പമ്പ നദിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപോയതും നദി സാവകാശം കലക്കം തെളിയുകയുമാണ് എന്നതും കോൺഗ്രസ് നേതൃത്വം മറന്നു പോയി. കയ്യിൽ വന്നുചേരുന്ന മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന തിരക്കിൽ രമേശും പാർട്ടി പ്രസിഡന്റ് കസേരയിൽ അമർന്നിരിക്കുന്ന സുന്ദര നിമിഷം ഓർത്തു കെ സുധാകരനെ പോലെയുള്ള നേതാക്കളും എന്നും ഭാഗ്യം കൂടെ ഉണ്ടാകില്ല എന്ന് മാത്രം ഓർത്തില്ല. പണിയെടുക്കാതെ ഭാഗ്യം കൂട്ടുപിടിച്ചു ജയിച്ചു ശീലമുള്ള കോൺഗ്രസ് ഇക്കുറിയും അതുണ്ടാകുമെന്നും ആത്മാർത്ഥമായി മോഹിച്ചു. പക്ഷെ ഇത്തവണ ഭാഗ്യദേവത കൂടെയില്ലെന്നല്ല, ഏഴയലത്ത് എത്താനും സാധ്യതയില്ലെന്നാണ് സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
5. മുസ്ലിങ്ങളും ഹിന്ദുക്കളും കൈവിട്ടത് തിരിച്ചടിയായി
എക്കാലത്തും കോൺഗ്രസിന് ശക്തിയായി കൂടെ നിന്നവരാണ് വടക്കൻ കേരളത്തിലെ മുസ്ലിം ജനത. എന്നാൽ മോദിയുടെ രണ്ടാം വരവോടെ ബിജെപിയെ കേരളത്തിൽ തടയാൻ കോൺഗ്രസിനെക്കാൾ നല്ലത് ഇടതുപക്ഷം ആണെന്ന മുസ്ലിം ജനതയുടെ തിരിച്ചറിവ് കണ്ടെത്താൻ കോൺഗ്രസ് വല്ലാതെ വൈകിപ്പോയി. വടക്കൻ കേരളത്തിലെ പാലക്കാട് മുതൽ കാസർഗോഡ് വരെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയല്ലെങ്കിൽ മുസ്ലിം ജനത വോട്ടു ചെയ്യില്ലെന്ന് ആര്യാടൻ മുഹമ്മദ് അടക്കമുള്ളവർ പറഞ്ഞു തുടങ്ങിയിട്ടും അതിനു ഗൗരവം നൽകാനോ തടയിടാനോ കോൺഗ്രസിന് സാധിച്ചില്ല. ടി സിദ്ദിഖിനെ പോലെയുള്ള നേതാക്കൾ ഒരു സീറ്റ് ലഭിക്കാൻ ഓടിപ്പാഞ്ഞു നടന്നത് ഈ സാഹചര്യത്തിലാണ്.
പുരോഗമന ചിന്തയുള്ള മുസ്ലിങ്ങൾ വെൽഫെയർ പാർട്ടി, എസ്ഡിപിഐ എന്നിവയുടെ വരവോടെ കൂടുതൽ നല്ലതു ഇടതുപക്ഷമാണ് എന്ന ചിന്തയാണ് സ്വീകരിച്ചത്, പ്രത്യേകിച്ചും വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരായ മുസ്ലിം യുവതികൾ കൂട്ടത്തോടെയാണ് ഇടതു ചേരിയിൽ എത്തിയത്. ഇത് സർവേകളിൽ വ്യക്തമായ അഭിപ്രായ രൂപീകരണവുമായി തെളിഞ്ഞു നിൽപ്പുണ്ട്. മൃദു ഹിന്ദുത്വ സ്വരമാണ് കോൺഗ്രസിനെന്നു വടക്കേ മലബാറിലെ മുസ്ലിങ്ങൾ ആരോപിക്കുമ്പോൾ 60 നിയമ സഭ സീറ്റുകളിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന സ്ഥലങ്ങളിൽ ഒഴികെ ആ വിഭാഗം ജനങ്ങളുടെ വോട്ടു ഇടതു ചേരിയിലെത്താൻ കരണമാകുകയാണ്. ഇത്തരം ട്രെൻഡുകൾ കണ്ടറിയാൻ കോൺഗ്രസിന് കഴിയുന്നില്ല എന്നത് ഇത്തവണ മലബാർ സീറ്റുകളിലെ ഫലപ്രഖ്യാപന ശേഷം കൂടുതൽ ബോധ്യമാകും.
ഇതിനു നേർ വിപരീതമായ കാര്യമാണ് തെക്കൻ കേരളത്തിൽ നടക്കുന്നത്. മുന്നോക്ക ഹിന്ദു വോട്ടുകൾ ഏറക്കുറെ നല്ല പങ്കും ബിജെപിയിൽ എത്തിയപ്പോൾ കോൺഗ്രസിന് നഷ്ടമായത് പത്തനംതിട്ട ജില്ലാ അടക്കമുള്ള പ്രദേശങ്ങളാണ്. തുറന്ന മനസോടെ ഹൈന്ദവ വികാരം ഉയർത്താൻ കോൺഗ്രസിന് പ്രയാസം ഉണ്ടെങ്കിലും നിലപാടുകളിൽ തങ്ങൾ വഞ്ചിക്കപ്പെടുകയാണെന്നു ഹൈന്ദവർ തിരിച്ചറിഞ്ഞത് ഉമ്മൻ ചാണ്ടി സർക്കാരിൽ മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിയെ നൽകിയതോടെയാണ്.
അന്ന് ലീഗിന്റെ ഭീക്ഷണിക്ക് ഉമ്മൻ ചാണ്ടി വഴങ്ങിയതിന്റെ ഫലമാണ് ഇപ്പോൾ തെക്കൻ - മധ്യ കേരളത്തിൽ കോൺഗ്രസ് നേരിടുന്ന വലിയ പ്രതിസന്ധി. കേവല ഭൂരിപക്ഷം മുക്കി മുക്കി ഒപ്പിച്ചെടുത്ത 2011ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി അകാരണമായി മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങുന്നതായി ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കൾക്കു പരാതി ഉണ്ടായതാണ് ആ അവസരം മുതലാക്കി കാലങ്ങളായി നുഴഞ്ഞു കയറിയ ബിജെപി ഇനി തങ്ങളുടെ പക്കൽ നിന്നും ആ വോട്ടുകൾ തിരിച്ചൊഴുകില്ല എന്നുകൂടിയാണ് ഇത്തവണ തെളിയിക്കാൻ തയ്യാറെടുക്കുന്നത്.
ചുരുക്കത്തിൽ ഇനിയുള്ള കേവല ദിവസങ്ങളിൽ അത്ഭുതം ഒന്നും നടന്നില്ലെങ്കിൽ ഇടതു തുടർഭരണവും വല്ലാതെ മെലിഞ്ഞില്ല എന്ന ആശ്വാസത്തോടെ കോൺഗ്രസ് പ്രതിപക്ഷത്തും തുടരും. വലിയ തകർച്ചയിൽ നിന്നും കോൺഗ്രസിനെ രക്ഷിച്ചെടുക്കാൻ ഊണും ഉറക്കവും നഷ്ടമാക്കിയുള്ള അധ്വാനം വഴി രമേശിന് സാധിച്ചെങ്കിലും പ്രതീക്ഷകൾ നഷ്ടമായ അദ്ദേഹം പ്രതിപക്ഷ സ്ഥാനത്തു തുടരുമോ അതോ ജയിച്ചു വന്നാൽ കൂടുതൽ കരുത്തനായി മാറുന്ന കെ മുരളീധരന് വേണ്ടി പാർട്ടിയിൽ ശബ്ദം ഉയരുമോ എന്നതൊക്കെ ഇനി കണ്ടറിയാനുള്ള കാര്യമാണ്. ചുരുക്കത്തിൽ ജയിച്ചാലും തോറ്റാലും കോൺഗ്രസിന് കഷ്ടകാലം മാറില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍