ബെന്നിക്ക് വിനയായത് കത്ത് ചോർച്ച? കയ്പമംഗലത്തെ ഇല്ലാത്ത കത്ത് ചർച്ചയാക്കിയത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെന്ന് രാഹുലിനെ ബോധ്യപ്പെടുത്തിയത് സുധീരൻ; തൃക്കാക്കരയിലെ സീറ്റ് നിഷേധത്തിൽ അന്വർത്ഥമായത് ദൈവം പണി നൽകുമെന്ന പ്രതാപന്റെ വാക്കുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൈയും കാലും വെട്ടാനായിരുന്നു പദ്ധതി. ഇത് മനസ്സിലാക്കിയാണ് ഉമ്മൻ ചാണ്ടി ഡൽഹിയിൽ എത്തിയത്. സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായപ്പോൾ ഉമ്മൻ ചാണ്ടിക്ക് നഷ്ടമായത് ബെന്നി ബെഹന്നാനെന്ന ചങ്കിനെയാണ്. ടിഎൻ പ്രതാപന് എതിരെ നടത്തിയ കരുനീക്കമാണ് ബെന്നിക്ക് വിനയായതെന്നാണ് സൂചന. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ ബെന്നിയാണെന്ന് തെളിയിച്ചാണ് തൃക്കാക്കരയിൽ പിടി തമോസിനെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ സ്ഥാനാർത്ഥിയാക്കിയത്. എന്നിക്ക് പണി നൽകിയവർക്ക് ദൈവം താമസിയാതെ പണി നൽകുമെന്നായിരുന്നു വിവാദങ്ങളോട് പ്രതാപന്റെ പ്രതികരണം. ബെന്നിയുടെ സീറ്റ് നിഷേധത്തിലൂടെ പ്രതാപന് നീതി ഉറപ്പാക്കുകയായിരുന്നു സുധീരൻ
തൃപ്പുണ്ണിത്തുറയിൽ കെ ബാബുവിനും ഇരിക്കൂറിൽ കെസി ജോസഫിനും സീറ്റ് നിഷേധിക്കാൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ എന്തും പയറ്റുമെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ മന്ത്രിമാർക്ക് സീറ്റില്ലെങ്കിൽ താനും മത്സരത്തിനില്ലെന്ന് ഭീഷണിപ്പെടുത്തി. തൃക്കാക്കരയിൽ ബെന്നി ബെഹന്നാന് വലിയ പരിക്ക് ഉണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി കരുതിയതേ ഇല്ല. ഇതിനിടെയിൽ എന്തുവന്നാൽ ടിഎൻ പ്രതാപൻ നിയമസഭ കാണരുതെന്ന് എ വിഭാഗം ഉറപ്പിച്ചു. കയ്പ്പമംഗലത്ത് പ്രതാപൻ സ്ഥാനാർത്ഥിയായലും തോൽക്കണം. ഇതിനായി പ്രതാപന്റെ ആദർശ പരിവേഷം പൊളിക്കാൻ തീരുമാനിച്ചു. എന്തുവന്നാലും പ്രതാപൻ മത്സരിക്കുമെന്ന വിശ്വാസത്തിലായിരുന്നു അത്. എന്നാൽ വിവാദങ്ങൾക്ക് പ്രതീക്ഷിച്ചതിലും അധികം കൈവിട്ടു പോയി. മത്സര രംഗത്ത് നിന്ന് പ്രതാപൻ പിന്മാറുകയും ചെയ്തു.
ഇവിടെയാണ് പണി തുടങ്ങുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിൽ പ്രതാപൻ അയച്ചെന്ന് പറയുന്ന കത്ത് രാഹുൽ ഗാന്ധി വായിച്ചു. എ ഗ്രൂപ്പിലെ നേതാക്കളും ഉമ്മൻ ചാണ്ടിയോട് അടുപ്പമുള്ള മാദ്ധ്യമ പ്രവർത്തകരും ഗംഭീരമായി അത് പ്ലാൻ ചെയ്തു. അങ്ങനെ കുറച്ചു നേരം പ്രതാപന്റെ പ്രതിച്ഛായ തകർത്തെറിഞ്ഞു. ഇതിനിടെയിൽ ഡീൻ കുര്യാക്കോസിന്റെ പ്രസ്താവന എത്തി. പ്രതാപനെ തീർത്തും കുറ്റപ്പെടുത്തുന്ന പരാമർശം എത്തിയതോടെ പ്രതാപൻ മത്സരത്തിൽ നിന്ന് പിന്മാറി. എന്നാൽ തീർത്തും നിരാശനായിരുന്നു രാഹുൽ ഗാന്ധി. കത്തിന്റെ കഥ ആരു പ്രചരിപ്പിച്ചെതെന്ന് അന്വേഷിച്ചു. എന്തുകൊണ്ട് ഡീൻ കുര്യാക്കോസ് പ്രസ്താവന ഇറക്കി എന്നതായിരുന്നു തിരക്കിയത്. കത്ത് കഥയുടെ ഉറവിടം ഗ്രൂപ്പും ബെന്നിയുമാണെന്ന് പ്രതാപൻ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ വ്യക്തമായ തെളിവൊന്നുമില്ലായിരുന്നു. ഡീൻ കുര്യാക്കോസിന്റെ പ്രസ്താവനയുടെ മൂലകാരണത്തെ തേടിയുള്ള അന്വേഷണവും എത്തിയത് ബെന്നിയിലാണ്.
ഇക്കാര്യം രാഹുൽ ഗാന്ധിയോട് സുധീരൻ വിശദീകരിച്ചു. രാഹുലിന്റെ നിർദ്ദേശങ്ങളെ സോണിയാ ഗാന്ധിയിലൂടെ ഉമ്മൻ ചാണ്ടി വെട്ടിയെന്ന പത്രവാർത്തകളും കോൺഗ്രസ് ഉപാധ്യക്ഷനെ ചൊടിപ്പിച്ചു. ആർക്കെങ്കിലും സീറ്റ് നിഷേധിക്കുമ്പോൾ പറയാൻ വ്യക്തമായ കാരണം വേണമെന്ന് രാഹുലിന് നിർബന്ധമായിരുന്നു. ഉമ്മൻ ചാണ്ടിക്ക് പോലും സീറ്റ് നൽകണമെന്ന് ആവശ്യപ്പെടാൻ പറ്റാത്ത കാരണം. അവിടെയാണ് പ്രതാപൻ അയച്ചുവെന്ന കത്തിന്റെ ഗൂഢാലോചന ബെന്നിയിലേക്ക് സുധീരൻ പക്ഷം ചാർത്തിയത്. അനാവശ്യ വിവാദം തന്റെ പേരിലുണ്ടാക്കിയ ബെന്നിക്ക് സീറ്റ് നൽകാൻ കഴിയില്ലെന്ന് രാഹുൽ സോണിയയോടും പറഞ്ഞു. ഡീൻ കുര്യാക്കോസിന്റെ പേര് അതിന് മുമ്പേ രാഹുൽ വെട്ടിയിരുന്നു. പ്രതാപന്റെ കത്ത് ആയുധമാക്കി ഉമ്മൻ ചാണ്ടിയുടെ ചങ്ക് രാഹുൽ പറിച്ചെടുത്തു. കടുത്ത വേദനയിൽ സോണിയയെ ഉമ്മൻ ചാണ്ടി വിളിക്കുകയും ചെയ്തു. എന്നാൽ പ്രതാപനെതിരെ വിവാദമുണ്ടാക്കിയ ആൾക്ക് സീറ്റ് നൽകുന്നതിലെ പ്രശ്നങ്ങൾ ഉമ്മൻ ചാണ്ടിയോട് സോണിയ വിശദീകരിച്ചു.
അനുരഞ്ജനങ്ങൾക്കൊന്നും വഴങ്ങാതെ, രാഹുൽ ഗാന്ധിയോടുപോലും എതിർത്തുനിന്ന് ഒടുവിൽ വിജയമാഘോഷിച്ച ഉമ്മൻ ചാണ്ടിക്കു ഹൈക്കമാൻഡിൽനിന്നുള്ള ആദ്യപ്രഹരമായി തൃക്കാക്കര സംബന്ധിച്ച തീരുമാനം. ഉമ്മൻ ചാണ്ടിക്കു മുന്നിൽ പൂർണമായി കീഴടങ്ങിയെന്ന പ്രതീതി ഭാവിയിൽ ഗുരുതരപ്രത്യാഘാതത്തിനിടയാക്കുമെന്ന ആശങ്കയും ഹൈക്കമാൻഡ് നീക്കത്തിനു പിന്നിലുണ്ട്. ഹൈക്കമാൻഡ് നേരിട്ടു നിയോഗിച്ച കെപിസിസി. അധ്യക്ഷൻ വി എം. സുധീരന്റെ നിലപാടുകൾ ഉമ്മൻ ചാണ്ടിയുടെ വാശിക്കുമുന്നിൽ നിഷ്പ്രഭമായതും തൃക്കാക്കരയിലെ നടപടി അനിവാര്യമാക്കി. ഇതിനൊപ്പമാണ് പ്രതാപന്റെ കത്ത് വിവാദം. മന്ത്രിമാരായ അടൂർ പ്രകാശിനെയും കെ. ബാബുവിനെയും കെ.സി. ജോസഫിനെയുമാണു സുധീരൻ ലക്ഷ്യമിട്ടതെങ്കിലും ഉമ്മൻ ചാണ്ടി ഇടപെട്ട് സംരക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് ആദർശ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാൻ കത്ത് വിവാദം എത്തുന്നത്. തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ തന്നെ യുവാക്കൾക്ക് അവസരം ഒരുക്കാനായി മത്സരത്തിൽ നിന്ന് മാറുന്നതായി പ്രതാപന്റെ പ്രഖ്യാപിച്ചിരുന്നു.
ഇതുയർത്തിയാണ് കെസി ജോസഫിനെ പോലുള്ളവരെ ഒതുക്കാൻ സുധീരൻ നീക്കം തുടങ്ങിയത്. ഇതു കൊണ്ട് കൂടിയാണ് പ്രതാപൻ മത്സരിക്കാൻ രഹസ്യ നീക്കം നടത്തിയതെന്ന ആരോപണത്തിന് മാദ്ധ്യമ ശ്രദ്ധ കൂടുതൽ കിട്ടിയത്. ആദർശം പറയുന്ന പ്രതപാനും സുധീരനുമെല്ലാം അധികാരമോഹികളാണെന്ന് വരുത്തുന്ന തരത്തിലാണ് ചർച്ചകൾ എ ഗ്രൂപ്പ് കൊണ്ട് പോയതും. അതുകൊണ്ട് തന്നെ പ്രതാപന്റെ നിരപാരിധിത്വം തെളിയിക്കാൻ സുധീരൻ മുന്നിട്ടു നിന്നു. രാഹുൽ ഗാന്ധിയുടെ പേരിൽ നടന്ന കള്ളപ്രചരണമായി ഇതിനെ ഉയർത്തിക്കാട്ടുകയും ചെയ്തു. ഇതിന്റെ ഫലമായി ബെന്നി ബെഹന്നാന് വില്ലൻ പരിവേഷം നൽകാൻ സുധീരപക്ഷത്തെ സഹായിക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാൻ തന്ത്രശാലിയായ ഉമ്മൻ ചാണ്ടിക്ക് പോലും ആയില്ല. അങ്ങനെ ബെന്നി ബെഹന്നാൻ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും പുറത്തായി.
ബെന്നിയെ നീക്കാനുള്ള തീരുമാനമറിഞ്ഞ് ഉമ്മൻ ചാണ്ടി ഉടക്കിയെങ്കിലും ഇക്കുറി ഹൈക്കമാൻഡ് ഉറച്ചുനിന്നു. സമവായനീക്കവുമായി രമേശ് ചെന്നിത്തലയും ഇടപെട്ടതോടെ ഉമ്മൻ ചാണ്ടിക്കു മറ്റു വഴിയില്ലാതായി. തൃക്കാക്കരയിൽ ബെന്നിക്കു പകരം സ്ഥാനാർത്ഥിയാകുന്ന പി.ടി. തോമസ് എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനേത്തുടർന്ന് പിൻവാങ്ങിനിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണു സുധീരൻ തൃക്കാക്കരയിൽ അദ്ദേഹത്തെത്തന്നെ നിർദ്ദേശിച്ചത്. പ്രതാപൻ പിൻവാതിൽ വഴി സീറ്റ് സംഘടിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആക്ഷേപമാണ് എ ഗ്രൂപ്പ് ഉന്നയിച്ചത്. കൈപ്പമംഗലം സീറ്റിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇമെയിൽ അയച്ചെന്നാണ് ആരോപണം. സ്ക്രീനിങ് കമ്മറ്റി യോഗത്തിൽ രാഹുൽ പ്രതാപന്റെ കത്ത് കേരള നേതാക്കളെ കാണിച്ചതായി വാർത്ത പുറത്തുവന്നു.
ഇതോടെ പ്രതാപന്റെ ആദർശ പൊയ്മുഖം അഴിഞ്ഞുവീണെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻകുര്യാക്കോസ് വിമർശിച്ചു. കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കിടെ പ്രതാപനെ ഡൽഹിക്ക് വിളിപ്പിച്ചതോടെ വീണ്ടും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ചർച്ചയായി. രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥന മാനിച്ച് കൈപ്പമംഗലം സീറ്റിൽ മത്സരിക്കുകയാണെന്നും പ്രതാപൻ അറിയിച്ചു. ഇതിനിടെയാണ് സീറ്റ് ചോദിച്ചു വാങ്ങിയതാണെന്ന വാർത്തകൾ വന്നത്. മൽസരിക്കാനില്ലെന്നും സംഘടനാ പ്രവർത്തനം നടത്താനാണ് താൽപര്യമെന്നും പറഞ്ഞ തന്നെ രാഹുൽ ഗാന്ധിയാണ് മൽസരിക്കാൻ നിർബന്ധിച്ചതെന്നായിരുന്നു പ്രതാപൻ പ്രതികരിച്ചത്. കത്തിന്റെ പേരിലുള്ള കള്ളപ്രചാരണത്തിനും യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെക്കൊണ്ട് പ്രസ്താവന കൊടുപ്പിച്ചതിനും പിന്നിൽ ആരാണെന്നതിനെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്ന് പ്രതാപനും പിന്നീട് പ്രതികരിച്ചു.
പിതൃശൂന്യമായ വാർത്തയായിരുന്നു ആദ്യം വന്നത്. പിന്നാലെ പിതൃത്വമുള്ള പ്രസ്താവനകൾ വന്നു. വരികൾക്കിടയിൽ വായിക്കുന്നവർക്ക് എല്ലാം മനസിലാക്കാൻ കഴിയും. ഈ കത്തിന് പുറകിൽ ആരുടെയെങ്കിലും ഗൂഢാലോചന ഇല്ലാതിരിക്കാൻ സാധ്യതയില്ല. എന്നെ പോലുള്ള ആളുകൾ ഇത്തരമൊരു വിവാദമുണ്ടായാൽ പിന്തിരിയുമെന്ന് അവർക്കറിയാം. അവരുടെ ബുദ്ധിപരമായ പ്ലാനിങ് ഈ കത്തിന് പുറകിലുണ്ടാകാം. പക്ഷേ ഇതുകൊണ്ടൊന്നും വി എം. സുധീരന്റെ നിലപാടുകളെയും തിന്മകൾക്കെതിരായ സുധീരന്റെ പോരാട്ടത്തെയും ചെറുതാക്കാനോ പിന്തിരിപ്പിക്കാനോ കഴിയില്ലെന്നായിരുന്നു പ്രതാപന്റെ പ്രതികരണം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്