അമ്പിളി ആദ്യം മൊഴി നൽകിയത് പണവുമായി അകത്തേക്ക് കയറി പോകുന്നത് കണ്ടെന്ന്; കോഴ കൊടുക്കുന്നത് കാണാതെ സാക്ഷിയാക്കാൻ ആവില്ലെന്ന് വിജിലൻസ് ഉപദേശിച്ചപ്പോൾ മൊഴി മാറ്റിപ്പറഞ്ഞു; തന്നെ കുടുക്കാൻ ഉദ്യോഗസ്ഥർ കരുക്കൾ നീക്കിയെന്ന് ഉറച്ച് വിശ്വസിച്ച് കെ എം മാണി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുഡിഎഫ് രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിച്ച് ബാർകോഴ കേസിന്റെ അന്വേഷണത്തിന് ഒടുവിൽ എന്തുസംഭവിക്കും? മാണിയെ പ്രതിയാക്കി കുറ്റപത്രം വന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ വീഴുമെന്ന സൂചന തന്നെയാണ് കേരളാ കോൺഗ്രസ് വൃത്തങ്ങൾ നൽകുന്നത്. ഏറ്റവും ഒടുവിൽ ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ നുണപരിശോധനാ ഫലവും രാഷ്ട്രീയ കേരളത്തെ ചൂടുപിടിപ്പിക്കുന്നു. നുണപരിശോധനാ ഫലത്തിന്റെ വിവരം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നോൾ തനിക്കെതിരായ ഗൂഢാലോചന മറനീക്കി പുറത്തുവന്നുവെന്ന് ഉറപ്പിക്കുകയാണ് ധനമന്ത്രി കെ എം മാണി. എന്നാൽ ഗൂഢാലോചനയ്ക്ക് പിന്നിലാര് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം തേടാനും സാധിക്കുന്നില്ല. കേസ് അന്വേഷിക്കുന്ന വിജിലൻസ് ഉദ്യോഗസ്ഥരെയും വകുപ്പിന്റെ ചുമതലക്കാരനായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും പ്രതിക്കൂട്ടിൽ നിർത്തുകയാണ് കേരളാ കോൺഗ്രസ് വിഭാഗം.
അതേസമയം നുണപരിശോധനാ ഫലത്തെ മാത്രം അടിസ്ഥാനമാക്കി വിജിലൻസിന് മുന്നോട്ടു പോകാൻ സാധിക്കില്ലെന്നാണ് വ്യക്തമാകുന്നത്. വിജിലൻസ് സംഘത്തിന് മുമ്പാകെ മൊഴി നൽകിയപ്പോൾ അമ്പിളി ആദ്യം പറഞ്ഞത് രാജ്കുമാർ ഉണ്ണി പണവുമായി അകത്തേക്ക് കയറി പോകുന്നത് കണ്ടുവെന്നായിരുന്നു. എന്നാൽ കോഴ കൊടുക്കുന്നത് കാണാതെ സാക്ഷിയാക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ മൊഴി മാറ്റിപ്പറയുകയായിരുന്നു. തന്നെ കുടുക്കാൻ ഉദ്യോഗസ്ഥർ നീക്കിയ കരുനീക്കത്തിന്റെ ഭാഗമാണ് ഇങ്ങനെ സംഭവിച്ചു എന്ന് തന്നെയാണ്.
മാറ്റിപ്പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിൽ തന്നെയാണ് നുണപരിശോധനക്ക് വിധേയനാകാൻ അമ്പിളി സമ്മതിച്ചതും. നുണപരിശോധനയുടെ ഫലത്തിൽ ഉൾപ്പെടുത്തിയ യെസ് ഓർ നോ ചോദ്യത്തിൽ മിക്കതിനും യേസ് എന്ന് വ്യക്തമാക്കുക കൂടി ചെയ്തതോടെ ശാസ്ത്രീയ പരിശോധനാ ഫലത്തിന് ആധികാരികതയും വരികയായിരുന്നു. ബാറുടമകളിൽ നിന്ന് പിരിച്ചെടുത്ത 35 ലക്ഷം രൂപ പ്ലാസ്റ്റിക് കവറുകളിലാക്കി ബാറുടമകളുടെ ഭാരവാഹി രാജ്കുമാർ ഉണ്ണി ധനമന്ത്രി കെ.എം. മാണിക്ക് കൈമാറിയതിന് താൻ സാക്ഷിയാണെന്ന ബിജു രമേശിന്റെ െ്രെഡവർ അമ്പിളിയുടെ മൊഴി ശരിയാണെന്നായിരുന്നു നുണ പരിശോധനയിൽ തെളിഞ്ഞത്.
കോഴ നൽകിയത് നേരിട്ടുകണ്ട ഏക സാക്ഷിയായ അമ്പിളിയെ പരാതിക്കാരന്റെ അനുകൂലസാക്ഷി (ഇന്ററസ്റ്റഡ് വിറ്റ്നസ്) എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിമർശനം മറികടക്കാനാണ് അമ്പിളിയെ വിജിലൻസ് നുണപരിശോധനയ്ക്ക് വിധേയനാക്കിയത്. അതുകൊണ്ട് ഇതിനെ അടിസ്ഥാനമാക്കി മാണിയെ പ്രതിയാക്കിയാൽ അത് കേരളത്തിൽ ഏറെ വിവാദമാക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ നുണപരിശോധനാ ഫലത്തെ പൂർണ്ണമായും വിശ്വസിക്കാൻ സാധിക്കില്ലെന്ന സുപ്രീംകോടതി പരാമർശത്തിലാണ് മാണിയുടെ പ്രതീക്ഷ. നിലവിലെ സാഹചര്യ തെളിവുകളെ സാധൂകരിക്കുന്നതാണ് നുണപരിശോധനാ ഫലം.
ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ രാജ്കുമാർ ഉണ്ണിയുമൊത്ത് അമ്പിളി സഞ്ചരിച്ച വഴികളെല്ലാം സത്യമാണെന്ന് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലൂടെ വിജിലൻസ് കണ്ടെത്തിയെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. പഴവങ്ങാടിയിൽ ബാറുടമകളായ ഇന്ദ്രപാലൻ, ചൈനാ സുനിൽ എന്നിവരോട് അമ്പിളിയുടെ മൊഴിയിലുള്ള സമയത്ത് രാജ്കുമാർ സംസാരിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നിന് രാത്രി ഔദ്യോഗിക വസതിയിൽ വച്ച് പണം കൈമാറാനായിരുന്നു നിർദ്ദേശമെന്നും പാലായിൽ നിന്നെത്താൻ വൈകിയതിനാലാണ് ഇടപാട് അടുത്ത ദിവസത്തേക്ക് മാറ്റിയതെന്നും ബിജുരമേശിന്റെ മൊഴിയിലുണ്ട്. മാണിയുടെയും പേഴ്സണൽ സ്റ്റാഫംഗത്തിന്റെയും മൊബൈലിലേക്ക് രാജ്കുമാറിന്റെ വിളികൾ ഇതേ സമയത്തെത്തിയിട്ടുണ്ട്. ഏപ്രിൽ രണ്ടിന് പുലർച്ചെ അമ്പിളി കോട്ടയ്ക്കകത്തെ ഹോട്ടലിലെത്തിയതിനും അവിടെ നിന്ന് നന്ദൻകോട്ടേക്ക് സഞ്ചരിച്ചതിനും മൊബൈൽ ടവറുകളിൽ നിന്ന് തെളിവുകിട്ടിയെന്നാണ് മാദ്ധ്യമവാർത്തകൾ.
ഏപ്രിൽ രണ്ടിന് രാവിലെ ക്ലിഫ്ഹൗസിന്റെ പ്രധാന ഗേറ്റ് കടന്ന് കെ.എൽ ഒന്ന്ബി ബി 7878 എ എറ്റിയോസ് കാറിൽ അമ്പിളിയും രാജ്കുമാർ ഉണ്ണിയുമെത്തിയതിന് അവിടത്തെ രജിസ്റ്റർ തെളിവാണ്. എന്നാൽ ഈ പ്രദേശത്ത് നാല് മന്ത്രിമാർ താമസിക്കുന്നുണ്ടെന്ന കാര്യവും മാണി ചൂണ്ടിക്കാട്ടുന്നു. ഏപ്രിൽ രണ്ടിന് രാവിലെ രാജ്കുമാറിനെ ബന്ധുവായ ശ്രീവത്സന്റെ നന്ദൻകോട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. രണ്ടു കവറുകളിലാക്കിയ 35 ലക്ഷം രൂപ ശ്രീവത്സനെ ഏല്പിച്ച ശേഷം മാണിയുടെ വസതിയിലേക്ക് പോയി അവിടെ മാണിക്ക് പണം കൊടുക്കുന്നത് കണ്ടുവെന്നാണ് വ്യക്തമാക്കുന്നത്.
ഏപ്രിൽ രണ്ടിന് രണ്ട് തവണ ക്ലിഫ് ഹൗസിലേക്ക് കാർ കൊണ്ടുപോയത് ഒരേ ഗേറ്റിൽ കൂടിയാണെന്നും ശ്രീവത്സന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന പണം രാജ്കുമാർ ഉണ്ണിക്ക് കൈമാറിയെന്നതും സത്യം തന്നെയാണ്. പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞ പണം മാണിക്ക് രാജ്കുമാർ ഉണ്ണി കൈമാറിയത് കണ്ടുവെന്നാണ് അമ്പിളി പറയുന്നത്. എന്നാൽ, ഒരു ഡ്രൈവറും മറ്റുള്ളവരും നോക്കി നിൽക്കേ മാണി പണം വാങ്ങുമോ എന്ന ചോദ്യാണ് മാണി വിഭാഗം ഉന്നയിക്കുന്നത്.
അതേസമയം ആഭ്യന്തരവകുപ്പിന് ഇരട്ട നീതിയാണെന്നും അദ്ദേഹം കേരള കോൺഗ്രസ് എമ്മിന്റെ മുഖപ്പത്രമായ 'പ്രതിച്ഛായ'ക്ക് നൽകിയ അഭിമുഖത്തിൽ കെ എം മാണി കുറ്റപ്പെടുത്തി. കോൺഗ്രസ് മന്ത്രിമാർക്കെതിരെയും ആരോപണം ഉയർന്നെങ്കിലും എഫ്.ഐ.ആർ ഇല്ല. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിലൂടെ ആഭ്യന്തരവകുപ്പ് തന്നോട് പക്ഷപാതപരമായി പെരുമാറി. ആഭ്യന്തരവകുപ്പ് ഒരേ വിഷയത്തിൽ രണ്ടുനിലപാടാണ് സ്വീകരിച്ചത്. കാമ്പില്ലാത്ത പരാതിയിൽ തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്ന അഭിപ്രായം മുഖ്യമന്ത്രിക്കും ഉണ്ടായിരുന്നു. യു.ഡി.എഫിലെ നേതാക്കൾക്കും ഇതേ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.
ഗൂഢാലോചനക്ക് പിന്നിൽ പി.സി. ജോർജാണോയെന്ന് സംശയമുണ്ട്. പി.സി. ജോർജിന്റെ പുതിയ പ്രസ്താവനകളും നിലപാടുകളും ഇത് ശരിവെക്കുന്നുവെന്ന തോന്നൽ ജനങ്ങൾക്കുമുണ്ട്. ബാർ കോഴക്കേസിൽ പാർട്ടി നടത്തിയ അന്വേഷണ റിപ്പോർട്ട് രാഷ്ട്രീയ കാരണങ്ങളാൽ പുറത്തുവിടാൻ കഴിയില്ല. യു.ഡി.എഫിൽ ഒറ്റതിരിഞ്ഞ് ആക്രമിക്കപ്പെട്ടുവെന്ന തോന്നലില്ല. എന്നാൽ, ചിലർ അവസരം മുതലെടുത്തു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമൊക്കെ ബാർകോഴ ആരോപണം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മാണി പ്രതിച്ഛായക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
Stories you may Like
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- മണിമല വാഹനാപകടം; മരിച്ച യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി
- ഡൽഹി മദ്യനയകേസിൽ കേന്ദ്ര ഏജൻസികൾക്ക് അടിതെറ്റുന്നോ?
- ജോസ് കെ മാണിയുടെ മകന് വേണ്ടി ആ കുടുംബവും പ്രാർത്ഥിക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍