കോടതി നിലപാട് കടുപ്പിച്ചാൽ ബാർ കോഴയിൽ ബാബുവിന് രാജിവയ്ക്കേണ്ടി വരും; കതിരൂർ മനോജ് കേസിൽ ജയരാജനെ അറസ്റ്റ് ചെയ്താൽ സിപിഎമ്മും പ്രതിരോധത്തിൽ ആവും; തെരഞ്ഞെടുപ്പ് അടുക്കമുമ്പോൾ ഇരു മുന്നണികളും നേരിടേണ്ടി വരുന്നത് വമ്പൻ പ്രതിസന്ധി
മറുനാടൻ മലയാളി ബ്യുറോ
തിരുവനന്തപുരം: ബാർകോഴയിൽ കോൺഗ്രസും കതിരൂർ മനോജ് വധ ശ്രമക്കേസിൽ സിപിഎമ്മും പ്രതിസന്ധിയിലാണ്. ബാർ കോഴയിൽ അഴിമതിയും കതിരൂർ കേസിൽ അക്രമ രാഷ്ട്രീയവും കേരളത്തിൽ വീണ്ടും ചർച്ചയാകും. ബാർ കോഴക്കേസിൽ ഹൈക്കോടതിയുടേയും തൃശൂർ വിജിലൻസ് കോടതിയുടേയും ഇടപെടലുകളാണ് യുഡിഎഫ് സർക്കാരിനെ വെട്ടിലാക്കുന്നത്.
എല്ലാം ധനമന്ത്രി സ്ഥാനത്ത് നിന്നുള്ള കെഎം മാണിയുടെ രാജിയോടെ തീർന്നുവെന്നായിരുന്നു വിലയിരുത്തൽ. ബാർ മുതലാളി ബിജു രമേശുമായി ഒത്തുതീർപ്പിലെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വില്ലനായി കോടതി ഇടപെടലുകൾ വന്നത്. കതിരൂർ മനോജ് കേസിന്റെ ഗൂഢാലോചനയിൽ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ ഏത് നിമിഷവും സിബിഐ അറസ്റ്റ് ചെയ്തേയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജയരാജനെ പോലൊരു നേതാവ് ജയിലിലാകുന്നത് സിപിഎമ്മിനും കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. അതിലുപരി അക്രമ രാഷ്ട്രീയം വീണ്ടും ചർച്ചയാകും.
എക്സൈസ് മന്ത്രി കെ ബാബുവിനെതിരായ അന്വേഷണത്തിൽ എന്തു നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞതാണ് വെല്ലുവിളിയാകുന്നത്. കേരളാ കോൺഗ്രസ് നേതാവും ധനമന്ത്രിയുമായിരുന്ന കെഎം മാണിക്കും എക്സൈസ് മന്ത്രിക്കും ഒരേ കേസിൽ ഇരട്ടനീതിയെന്ന വാദം ശരിയവയ്ക്കുന്ന തരത്തിലാണ് കോടതി നിരീക്ഷണം. ലളിതകുമാരി കേസിലെ വിധി പ്രകാരം മന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമായിരുന്നില്ലേയെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം.ഷെഫീഖ് എന്നിവരടങ്ങിയ ബെഞ്ചാണ് ആരാഞ്ഞത്. ബാർ കോഴക്കേസിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും കോടതി മേൽനോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയാണു കോടതി സർക്കാരിനെ വിമർശിച്ചത്.
ബാർ കോഴയിൽ എക്സൈസ് മന്ത്രി ബാബുവിനെതിരെ എഫ്ഐആർ എടുക്കാത്തതിലും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. തെളിവുകളും ആരോപണങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ട് എക്സൈസ് മന്ത്രി കെ ബാബുവിനെതിരേ കേസെടുക്കാൻ വിജിലൻസ് തയാറായില്ലെന്നാണ് ഹൈക്കോടതിയുടെ ചോദ്യംു. അഡ്വക്കേറ്റ് ജനറലിന്റെ വാദങ്ങൾ തള്ളിയാണ് കോടതി ബാബുവിനെതിരായ കേസിന്റെ കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ വിജിലൻസ് ഡയറക്ടർക്കു നിർദ്ദേശം നൽകിയത്.
ജയരാജനെ കുടുക്കുന്നത് സിബിഐയുടെ നിലപാടാണ്. കതിരൂർ മനോജിനെ കൊന്നത് ജയരാജന്റെ അറിവോടെയാണെന്ന് സിബിഐ പറയുന്നു. ഇതിനെ രാഷ്ട്രീയ ആക്ഷേപമായി സിപിഐ(എം) വിമർശിക്കും. എന്നാൽ ടിപി ചന്ദ്രശേഖരന്റെ കൊലയോടെ സിപിഎമ്മിനെതിരെ ആക്രമ രാഷ്ട്രീയത്തിന്റെ പേരിലുയർന്ന വികാരം വീണ്ടും ചർച്ചയാക്കാൻ ജയരാജന്റെ അറസ്്റ്റുണ്ടായാൽ കോൺഗ്രസ് ശ്രമിക്കും. ഇത് തന്നെയാകും ബിജെപിയും ഉയർത്തുക. എല്ലാത്തിനും പുറമേ ടിപിയുടെ കൊലക്കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആർഎംപിയും വാദമുയർത്തും. ഈ കേസിൽ സിബിഐ അന്വേഷണം വേണമെന്ന കെകെ രമയുടെ ആവശ്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. കൂടുതൽ സിപിഐ(എം) നേതാക്കളെ കേസിൽപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ടിപി കേസിന് പിന്നിലുള്ളത്. ഇതും സിബിഐയുടെ കൈയിലെത്തിയാൽ സിപിഎമ്മിന്റെ പല മുതിർന്ന നേതാക്കളും സമ്മർദ്ദത്തിലാകും.
ബാർ കോഴയിൽ മന്ത്രിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടാണ് വിജിലൻസ് നൽകിയത്. അതാണ് കോടതി ചോദ്യം ചെയ്യുന്നത്. ജൂൺ ആറിന് വിജിലൻസ് ഡിവൈഎസ്പി നൽകിയ റിപ്പോർട്ട് സർക്കാർ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തോ? അതല്ല റിപ്പോർട്ട് വിജിലൻസ് കോടതിക്ക് കൈമാറുകയാണോ ചെയ്തതെന്നും ഹൈക്കോടതി ചോദിച്ചു. എന്നാൽ, ഇതിന് വ്യക്തമായ മറുപടി നൽകാൻ സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണിക്ക് കഴിഞ്ഞില്ല. ബാർ കേസുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഉള്ളതിനാലാണ് റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം നേരിടുന്നതെന്ന് എ.ജി പറഞ്ഞു.
എ.ജിയുടെ മറുപടിയെ തുടർന്നാണ്, ബാബുവിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് എ.ജിയോട് നിർദ്ദേശിച്ചത്. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകളിൽ നിന്നു കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കെ ബാബുവിനെതിരായ ആരോപണം. ഇക്കാര്യത്തിൽ നിരവധി ബാറുടമകൾ തെളിവു നൽകുകയും മന്ത്രി ഇടപെട്ടാണ് ബാർ ലൈസൻസ് ഫീസ് കുറച്ചതെന്നും തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ച ശേഷം എഫ്ഐആർ ഇടാൻ ഹൈക്കോടതി നിർദ്ദേശിച്ചാൽ ബാബുവിനും രാജിവയ്ക്കേണ്ടി വരും. ഇത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കനത്ത ക്ഷീണവുമാകും. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനെ ബാർ കോഴയിൽ പ്രതിയാക്കിയാൽ അഴിമതിയുടെ വാപ്തിയെ കുറിച്ച് വീണ്ടും ചർച്ചകൾ ഉയരും.
ബാറുകൾ പൂട്ടാനുള്ള സുപ്രീം കോടതി ഉത്തരവും സർക്കാരിന് വെല്ലുവിളിയാണ്. ഈ കേസിൽ ബാർ മുതലാളിമാർ മലക്കം മറിഞ്ഞാൽ ബാബുവിനെതിരെ കുരുക്ക് മുറുകുകയും ചെയ്യും. ആരോപണം ഉയർന്നപ്പോൾ വിജിലൻസ് മാനുവലിൽ ഇല്ലാത്ത പ്രാഥമികാന്വേഷണം നടത്തി ബാബുവിനെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. മന്ത്രി കെ എം മാണിക്കെതിരേ ത്വരിതാന്വേഷണം നടത്തിയപ്പോഴാണ് ബാബുവിനെ രക്ഷിക്കാൻ പ്രാഥമികാന്വേഷണം നൽകിയത്. എന്നാൽ ഈ അന്വേഷണത്തിന്റെ റിപ്പോർട്ട് കോടതിയിൽ വിജിലൻസ് ഹാജരാക്കിയിരുന്നതുമില്ല. കേസിൽ രണ്ടുനീതിയാണു നടക്കുന്നതെന്നു കേരള കോൺഗ്രസ് നേതാക്കളും ആരോപിച്ചിരുന്നു.
ഇപ്പോൾ കോടതി നടത്തിയ ഇടപെടൽ കെ ബാബുവിനെ രക്ഷിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ പൊളിച്ചടുക്കുന്നതാണ്. ബാർ ഉടമകളിൽനിന്നു കൈക്കൂലി ചോദിച്ചെന്നതിനു വ്യക്തമായ തെളിവുകളിരിക്കേ ബാബുവിനെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതായി വേണം ഇന്നത്തെ കോടതി നടപടിയെ നിരീക്ഷിക്കാൻ. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ധനമന്ത്രിസ്ഥാനം നഷ്ടമായ കെ എം മാണി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനിടെ തൃശൂർ വിജിലൻസ് കോടതിയുടെ നിർദ്ദേശ പ്രകാരമുള്ള ത്വരിതാ അന്വേഷണം വിജിലൻസ് തുടങ്ങിയിട്ടുണ്ട്. കോടതിയിൽ നൽകിയ ഹർജിയിൽ ത്വരിതാന്വേഷണം വേണ്ടെന്ന നിലപാടാണ് സർക്കാർ എടുത്തത്. എന്നാൽ ത്വരിതാന്വേഷണം അനിവാര്യമാണെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. ബാബുവിനേയും ബാർ ഉടമ ബിജു രമേശിനേയും പ്രതിയാക്കിയാണ് ത്വരിതാന്വേഷണം നടത്തുന്നത്.
ത്വരിതാന്വേഷണം നടത്തിയാൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ റിപ്പോർട്ടിനെ ചോദ്യം ചെയ്യാൻ ബന്ധപ്പെട്ട കക്ഷികൾക്ക് കഴിയും. ഇത് മുന്നിൽ കണ്ടാണ് എക്സൈസ് മന്ത്രിക്ക് എതിരെ പ്രാഥമിക പരിശോധന നടത്തിയത്. എന്നാൽ ലളിത കുമാരി കേസിലെ സുപ്രീംകോടതി വിധികാരണം ഇതിന് കഴിയില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ കോൺഗ്രസ് മന്ത്രിയെ രക്ഷിക്കാനായി വിജിലൻസ് കള്ളക്കളി നടത്തിയതാണ് പ്രാഥമിക പരിശോധനയെന്നാണ് ആക്ഷേപം. മാണിയുടെ കേസിൽ സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാകണമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി നിരീക്ഷിച്ചിരുന്നു. തുടർന്നായിരുന്നു രാജി വച്ചത്. ഇത്തരം നിരീക്ഷണം വല്ലതും ബാബുവിന്റെ കാര്യത്തിലുണ്ടായാൽ മന്ത്രിസഭയാകെ പ്രതിസന്ധിയിലാകും. നിയമസഭാ തെരഞ്ഞെടുപ്പിലും ബാർ കോഴ ശക്തമായി തന്നെ പ്രതിപക്ഷം ഉന്നയിക്കും. വികസന മുദ്രാവാക്യം ഉമ്മൻ ചാണ്ടി ഉയർത്തിയത് അഴിമതിക്കാണെന്ന വാദമാകും ഇടതു പക്ഷവും ബിജെപിയും സജീവമാക്കുക. ഇതെല്ലാം കനത്ത വെല്ലുവിളിയായി യുഡിഎഫിന് മാറും.
സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അറിവില്ലാതെ കതിരൂർ മനോജിന്റെ കൊലപാതകം നടക്കില്ലെന്നു സിബിഐ.സമർപ്പിച്ച കുറ്റപത്രത്തിൽ സൂചനയുണ്ട്. ഇതാണ് സിപിഎമ്മിനെ വെട്ടിലാക്കുന്നത്. ഏതു സമയവും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാമെന്ന നിലപാടിലാണ് സിബിഐ.എന്നും അഭിപ്രായമുയർന്നിരുന്നു. സിബിഐ. ചോദ്യം ചെയ്തതു പ്രകാരം ചില രേഖകൾ ഹാജരാക്കണമെന്നും അവർ ജയരാജനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരേയും ജയരാജൻ അവ നൽകിയിട്ടില്ലെന്ന് സിബിഐ. വൃത്തങ്ങൾ പറയുന്നു. കയ്യിലില്ലാത്ത രേഖകൾ ഹാജരാക്കാനാണ് സിബിഐ. തന്നോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ജയരാജനും പറയുന്നു. ഈ തെളിവുകൾ നൽകിയില്ലെങ്കിൽ ജയരാജനെ അറസ്റ്റ് ചെയ്യും.
ആർ.എസ്. എസ്. നേതാവായിരുന്ന കതിരൂർ മനോജ് 2014 സെപ്റ്റംബർ ഒന്നിനു രാവിലെയാണ് കൊല്ലപ്പെട്ടത്. വാനിൽ സഞ്ചരിക്കുകയായിരുന്ന മനോജിനെ ബോംബെറിഞ്ഞും വെട്ടിയും ഒരു സംഘം പേർ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ 19 സിപിഐ.(എം). പ്രവർത്തകരെ പ്രതികളാക്കി സിബിഐ. ഭാഗിക കുറ്റപത്രം നേരത്തേ തന്നെ നൽകിയിരുന്നു. ഇതിലെ വിവരങ്ങളിലാണ് ജയരാജനുമായി ബന്ധപ്പെട്ട പരമാർശം ഉള്ളത്. ആവശ്യമെങ്കിൽ ജയരാജനെ കേസിൽ പ്രതിചേർക്കുമെന്നാണ് സൂചന. അതിനായാണ് ചോദ്യം ചെയ്യാനായി വിളിച്ചതും. എന്നാൽ രാഷ്ട്രീയകാരണങ്ങളാൽ കരുതലോടെ മാത്രമേ സിബിഐ തീരുമാനം എടുക്കൂ. കേസിൽ പ്രതിയാക്കിയാൽ ജയരാജനെ ശിക്ഷിക്കാനുള്ള പഴുതടച്ചുള്ള തെളിവുകൾ കണ്ടെത്തുകയാണ് സിബിഐ.
സിബിഐ, മനോജ് വധക്കേസിലെ ഗൂഢാലോചനയാണ് ഇപ്പോൾ അന്വേഷിച്ചു വരുന്നത്. നേരത്തെ പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിനു കാരണമായതെന്ന് മുഖ്യപ്രതി വിക്രമൻ സിബിഐ. ക്ക് മൊഴി നൽകിയിട്ടുണ്ട്. വിക്രമനുമായി മനോജ് വധത്തിൽ അജ്ഞാതനായ ഒരാൾ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് കോടതിയിൽ സിബിഐ.യും മൊഴിനൽകിയട്ടുണ്ട്. ഈ ഗൂഢാലോചന നടത്തിയ ആളെ കണ്ടെത്താനുള്ള ശ്രമമാണ് സിബിഐ. നടത്തുന്നത്. പ്രധാന പ്രതിയായ വിക്രമനെ സിപിഐ.(എം). പയ്യന്നൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി ടി.ഐ. മധുസൂദനൻ ളിത്താവളമുണ്ടാക്കിക്കൊടുത്തുവെന്ന് സിബിഐ. കണ്ടെത്തിയിരുന്നു.
മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ഒരു ദിവസം മുഴുവൻ ജയരാജന്റെ മൊഴി എടുത്തിരുന്നു. ഇന്നലെ 11 മണിക്ക് തലശേരി ഗസ്റ്റ്ഹൗസിൽ ഹാജരാകണമെന്ന് കാണിച്ചാണ് പി. ജയരാജന് സിബിഐ ഔദ്യോഗികമായി നോട്ടീസ് നൽകിയത്. ആരോഗ്യസ്ഥിതി മോശമായതിനാൽ ഒരാഴ്ചത്തെ സമയമനുവദിക്കണമെന്ന് വക്കീൽ മുഖേന നോട്ടീസിന് പി. ജയരാജൻ മറുപടി നൽകുകയായിരുന്നു. കോടതിയെ സമീപിക്കാനുള്ള സമയം തേടാനാണ് ജയരാജന്റെയും പാർട്ടിയുടെയും ശ്രമം. എന്നാൽ, സിബിഐ അതിനു മുമ്പ് അറസ്റ്റു ചെയ്തേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്