ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരിയിച്ച നേതാവ്; ലിംഗായത്ത് പിന്തുണയിൽ കർണാടക ബിജെപിയിലെ എതിരില്ലാത്ത ശബ്ദമായി; മുഖ്യമന്ത്രി സ്ഥാനത്തു നിന്നും അഞ്ചാമതും രാജിവെക്കുമ്പോൾ യെദ്യൂരിയപ്പക്ക് മടങ്ങിവരവ് ഉണ്ടാകില്ല
മറുനാടൻ ഡെസ്ക്
ബെംഗളൂരു: ദക്ഷിണേന്ത്യയിൽ ബിജെപി ആദ്യമായി അധികാരത്തിലെത്തുന്നത് കർണാടകയിലാണ്. അതിന് നേതൃത്വം നൽകിയതാകട്ടെ സമാനതകളില്ലാത്ത ജനകീയതയുമായി മുന്നിൽ നിന്നും നയിച്ച യെദ്യൂരിയപ്പയും. ലിംഗായത്ത് എന്ന കർണാടകയിലെ പ്രമുഖ സമുദായത്തിൽ യെദ്യൂരിയപ്പയ്ക്കുള്ള സ്വാധീനത്തിന്റെ ചിറകിലേറിയാണ് ബിജെപി ആ ചരിത്രനേട്ടത്തിലേയ്ക്ക് പറന്നിറങ്ങിയത്. തുടർച്ചയായി ബിജെപിയെ അധികാരത്തിലെത്താൻ സഹായിച്ചതും ആ സ്വാധീനം തന്നെ. കോൺഗ്രസ് ഭാരവാഹികളായ ലിംഗായത്ത് നേതാക്കൾ പോലും യെദ്യൂരിയപ്പയ്ക്ക് വേണ്ടി വാദിക്കുന്നത് കർണാടകയിലൊരു പുതിയ കാഴ്ച്ചയല്ല. എന്നാൽ ഇന്ന് അത് പശ്ചാത്തലം ബിജെപിക്ക് തലവേദനയാകുന്ന കാഴ്ച്ചയാണ് കർണാടകയിൽ കാണുന്നത്.
സ്ഥാനമാറ്റത്തിലെ രാഷ്ട്രീയം
അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലൊക്കെ പുതുമുഖങ്ങളെ മുഖ്യമന്ത്രിയാക്കിയാണ് ബിജെപി പ്രതിപക്ഷത്തേയും ജനങ്ങളെയും ഞെട്ടിച്ചുകൊണ്ടിരുന്നത്. ചെറുപ്പക്കാരെ നേതൃനിരയിലെത്തിക്കുക എന്നത് ബിജെപി ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപിതനയം കൂടിയാണ്. എന്നാൽ അത് നടപ്പാകാതെ പോയത് കർണാടകയിൽ മാത്രമാണ്. അവിടെ യെദ്യൂരിയപ്പ എന്ന വന്മരത്തിന് കീഴിൽ രണ്ടാംനിര നേതാക്കളൊക്കെ അപ്രസക്തരായിരുന്നു. ഇത് കേന്ദ്രനേതൃത്വത്തെയാകെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ബിജെപി മുഖ്യമന്ത്രിമാരിൽ ഏറ്റവും പ്രായമായയാളാണ് 78 കാരനായ യെദ്യൂരിയപ്പ. ലിംഗായത്ത് സമുദായത്തെ മാത്രം ആശ്രയിച്ചിരുന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ പണി കിട്ടുമെന്ന ഭയവും കേന്ദ്രനേതൃത്വത്തിനുണ്ട്.
അടുത്ത തെരഞ്ഞെടുപ്പിൽ ഇത്രയും പ്രായമായ യെദ്യൂരിയപ്പയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാണിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ലിംഗായത്ത് സമുദായത്തിന്റെ വോട്ട് കിട്ടുമോ എന്നും ഉറപ്പില്ല. മറ്റൊരു സമുദായത്തിൽ നിന്നും മറ്റൊരു നേതാവിനെ മുഖ്യമന്ത്രിയാക്കി, യെദ്യൂരിയപ്പയെ ഗവർണറാക്കി അദ്ദേഹത്തിന് മകന് മന്ത്രിസ്ഥാനവും നൽകി ഇരുസമുദായങ്ങളുടെയും വോട്ട് നേടാനാണ് ബിജെപി ശ്രമിക്കുന്നത്. മുഴുവൻ ടേമും യെദ്യൂരിയപ്പ മുഖ്യമന്ത്രിയായിരുന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാണിക്കാൻ ഒരു മുഖമുണ്ടാകില്ലെന്ന തിരിച്ചറിവ് കൂടിയാണ് യെദ്യൂരിയപ്പയെ മാറ്റണമെന്ന സാഹസത്തിലേയ്ക്ക് കേന്ദ്രനേതൃത്വത്തെ എത്തിച്ചത്.
കർണാടകയിലെ പാർട്ടിക്കുള്ളിൽ ഉടലെടുത്തിട്ടുള്ള അസ്വാരസ്യങ്ങളും യെദ്യൂരിയപ്പയെ മാറ്റുന്നതിന് ഒരു കാരണമായിത്തീർന്നിട്ടുണ്ട്. കർണാടകയിൽ എതിരില്ലാത്ത നേതാവായി യെദ്യൂരിയപ്പ വളർന്നതോടെ മറ്റ് നേതാക്കളൊക്കെ അപ്രസക്തരാകുകയായിരുന്നു. ജനങ്ങൾക്കിടയിലും ദേശീയതലത്തിലും യെദ്യൂരിയപ്പയ്ക്കുള്ള സ്വാധീനം മറ്റ് നേതാക്കളെ അസ്വസ്ഥരാക്കി. 2018 ൽ സർക്കാർ രൂപീകരിച്ചപ്പോൾ മന്ത്രിമാരെ തീരുമാനിക്കുന്നതിൽ പോലും മുഴച്ചുനിന്നത് യെദ്യൂരിയപ്പയുടെ തൻപൊരിമയായിരുന്നു.
അന്ന് ആരംഭിച്ച മൂപ്പിളമ തർക്കവും ഇന്നത്തെ രാജിക്ക് കാരണമായിട്ടുണ്ട്. 2018 ൽ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് തർക്കമുണ്ടായപ്പോൾ കേന്ദ്രനേതൃത്വം ഇടപെട്ട് ഒരുവർഷം കഴിയുമ്പോൾ മന്ത്രിസഭാ വികസനമുണ്ടാകുമെന്ന ഉറപ്പ് നൽകിയിരുന്നു. എന്നാൽ രണ്ട് വർഷമായിട്ടും മന്ത്രിസഭാ വികസിപ്പിക്കാൻ യെദ്യൂരിയപ്പ തയ്യാറാകാത്തത് വലിയ ഗ്രൂപ്പ് പോരിലേയ്ക്കാണ് ബിജെപിയെ എത്തിച്ചിരിക്കുന്നത്. എതിർപക്ഷത്തെ ഏഴോളം നേതാക്കളാണ് മന്ത്രിക്കുപ്പായവും തയ്ച്ച് മന്ത്രിയാകാൻ കാത്തിരിക്കുന്നത്.
രാജികളുടെ തോഴൻ
ഇത് ആദ്യമായല്ല പാതിവഴിയിൽ യെദ്യൂരപ്പയ്ക്ക് സ്ഥാനം ഒഴിയേണ്ടി വരുന്നത്. 2007ലായിരുന്ന ആദ്യത്തെ രാജി. ധരം സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് അന്ന് ജെഡിഎസ്-ബിജെപി സഖ്യം കർണാടകയിൽ സർക്കാരുണ്ടാക്കി. പകുതിക്കാലം കുമാരസ്വാമി മുഖ്യമന്ത്രി എന്നതായിരുന്നു കരാർ. 20 മാസം മുഖ്യമന്ത്രിയായിരുന്ന ശേഷം കുമാരസ്വാമി കാല് മാറി. ഇതോടെ ഏഴ് ദിവസം മാത്രം മുഖ്യമന്ത്രിക്കസേരയിലിരുന്ന യെദ്യൂരപ്പയുടെ സർക്കാർ താഴെവീണു.
2008ൽ യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നു. എന്നാൽ ഇത്തവണയും സർക്കാരിന് കാലാവധി പൂർത്തിയാക്കാൻ സാധിച്ചില്ല. ഖനി അഴിമതിയിൽ യെദ്യൂരപ്പയുടെ പങ്ക് ലോകായുക്ത റിപ്പോർട്ട് വഴി പുറത്ത് വന്നതോടെ യെദ്യൂരപ്പയ്ക്ക് രാജി വെയ്ക്കേണ്ടി വന്നു. 2011ലും ഇത് തന്നെ ആവർത്തിച്ചു. ഭൂമി കുംഭകോണവും ഖനി അഴിമതിയും ഇത്തവണ യെദ്യൂരപ്പയ്ക്ക് പണി കൊടുത്തു. 2011 ജൂലൈ 31 ന് യെദ്യൂരപ്പ രാജി വെച്ചു. 2018ൽ അവിശ്വാസപ്രമേയത്തിന് മുമ്പ് പ്രതിപക്ഷ എംഎൽഎമാരെ കടത്തിക്കൊണ്ടുപോയി കുപ്രസിദ്ധമായ നിയമസഭയിൽ കേവല ഭൂരിപക്ഷം നേടാനാകാതെ നാണം കെട്ട് രാജി വയ്ക്കേണ്ടി വന്നു യെദ്യൂരിയപ്പയ്ക്ക്.
അന്നൊക്കെ പിന്നിൽ ഉരുക്ക് പോലെ ഉറച്ചുനിന്ന സ്വന്തം പാർട്ടി തന്നെയാണ് ഇത്തവണ എതിർവശത്ത്. ഒരുപക്ഷെ യെദ്യൂരിയപ്പ ഇനി ആ കസേരയിലേയ്ക്ക് തിരിച്ചുവരാൻ സാധ്യതയില്ല. അത് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് കർണാടകയിലെ ബിജെപിയുടെ ഏറ്റവും ജനകീയനായ നേതാവ് വിതുമ്പി പോയത്. ആ വിതുമ്പലിൽ പൊള്ളുന്നത് ലിംഗായത്ത് എന്ന ശക്തമായ സമുദായത്തിന് മുഴുവനാണ്. അഞ്ച് തവണ മുഖ്യമന്ത്രി. ആ അഞ്ച് തവണയും കാലാവധി പൂർത്തീകരിക്കാനാകാതെ രാജിയും. വിതുമ്പിക്കരഞ്ഞുകൊണ്ട് അദ്ദേഹം രാജി പ്രഖ്യാപിക്കുമ്പോൾ വരുംദിവസങ്ങളിൽ നമുക്ക് കാണാം ആ വിതുമ്പലിന്റെ രാഷ്ട്രീയമെന്താണെന്ന്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍