കുലം കുത്തികൾ വടകര വാഴുമോ? കെ കെ രമ വിജയിച്ചു കയറുമെന്ന ശുഭപ്രതീക്ഷയിൽ ആർഎംപി; നിയമസഭയിൽ പിണറായിക്കെതിരെ ചൂണ്ടുവിരലുമായി ടിപിയുടെ വിധവ എത്തുമെന്ന് യുഡിഎഫും; കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടിക്കായുള്ള അണികളുടെ പ്രകടനം ഗുണകരമെന്ന് വിലയിരുത്തി സിപിഎം; നാദാപുരത്ത് പ്രവീൺകുമാർ വിജയിച്ചു കയറുമെന്ന് കോൺഗ്രസ് പ്രതീക്ഷ; കടത്തനാടിന്റെ രാഷ്ട്രീയ മനസ്സെന്താകും?
ടി പി ഹബീബ്
കോഴിക്കോട്:സിപിഎമ്മിന്റെ ശക്തി കേന്ദ്രമാണ് കടത്തനാട്.നിരവധി പോരാട്ടങ്ങളുടെ ഭൂമി കൂടിയാണ് സിപിഎമ്മിന് കടത്തനാട്. വടകര, കുറ്റ്യാടി, നാദാപുരം എന്നീ മൂന്ന് സീറ്റുകളിലും മൽസരിക്കേണ്ടത് സിപിഎമ്മാണെന്ന് പലപ്പോഴും ഉറച്ച പാർട്ടിക്കാർ പറയാറുള്ളത്. എന്നാൽ മുന്നണി സംവിധാനത്തിൽ ഒരു സീറ്റ് മാത്രമാണ് സിപിഎം.മൽസരിക്കുന്നത്. അതാകട്ടെ അണികൾ നേത്യത്വത്തോട് യുദ്ധം ചെയ്ത് പിടിച്ചു വാങ്ങിയതും.
കേരളത്തിൽ തന്നെ ഏറെ ശ്രദ്ധിക്കട്ടെ മണ്ഡലങ്ങളിൽ ഒന്നാണ് കുറ്റ്യാടി. സാധാരണ മൽസരം കൊണ്ടും സ്ഥാനാർത്ഥി മികവ് കൊണ്ടുമാണ് മണ്ഡലം ശ്രദ്ധയിലിടം പിടിക്കാറുള്ളത്. എന്നാൽ ഇത്തവണ കേരളം ശ്രദ്ധിച്ചത് നേത്യത്വത്തിനെതിരെ അണികളുടെ ശക്തമായ പ്രകടങ്ങൾ കൊണ്ടായിരുന്നു. കുറ്റ്യാടി സീറ്റ് മാണി ഗ്രൂപ്പിന് വിട്ട് നൽകാനുള്ള നീക്കത്തിനെതിരെയായിരുന്നു കുറ്റ്യാടിയെയും പരിസരങ്ങളെയും വിറപ്പിച്ച സിപിഎം.അണികളുടെ പ്രകടനം. മാണി ഗ്രൂപ്പ് തന്നെ മൽസരിക്കുമെന്നും അണികളുടെ പ്രകടനം കൊണ്ട് തീരുമാനം മാറ്റുകയില്ലെന്ന് പറഞ്ഞ നേത്യത്വത്തെ കൊണ്ട് തന്നെ തീരുമാനം മാറ്റിക്കാൻ അണികൾക്കായി. തുടർഭരണത്തിന് പോലും കുറ്റ്യാടി സീറ്റിലെ തീരുമാനം പ്രതിഫലിപ്പിക്കുമെന്നായിരുന്നു അണികൾ വിശദീകരിച്ചത്.
ലീഗിന്റെ പാറക്കൽ അബ്ദുല്ലയും സിപിഎം നേതാവ് കെ.പി.കുഞ്ഞമ്മദ് കുട്ടിയും തമ്മിലാണ് കുറ്റ്യാടിയിലെ പ്രധാന മൽസരം. കഴിഞ്ഞ തവണ സിപിഎം.ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയും സിറ്റിങ് എംഎൽഎ.യുമായ കെ.കെ.ലതികയെയാണ് ലീഗ് നേതാവും പ്രവാസി വ്യാപാരിയുമായ പാറക്കൽ അബ്ദുല്ല മലർത്തിയടിച്ചത്. അഞ്ച് വർഷം എംഎൽഎ. എന്ന നിലക്ക് പാറക്കലിന് മണ്ഡലത്തിൽ ഫുൾമാർക്കാണ്. കഴിഞ്ഞ തവണ സിപിഎം.വിരുദ്ധ വോട്ടുകൾ വൻതോതിൽ പാറക്കലിന് ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ അത് ലഭിക്കുമോയെയാണ് പലരും ഉറ്റ് നോക്കുന്നത്.
പ്രത്യേകിച്ച് അണികളുടെ ആവേശമായിട്ടാണ് കുഞ്ഞമ്മദ് കുട്ടി സ്ഥാനാർത്ഥിയായി വന്നത്.കുഞ്ഞമ്മദ് കുട്ടി മാഷുടെ ജയവും പരാജയവും ജില്ലാ സെക്രട്ടറിയായ പി.മോഹനന് കടുത്ത പരീക്ഷണം കൂടിയാണ്. തോറ്റാൽ പാർട്ടിയിലെ ചേരിപ്പോരിൽ മോഹനന്റെ പേര് ഉയർന്ന് വരും. തോറ്റാൽ തങ്ങൾക്കില്ലാതെ പോയ ജനകീയത തന്റെ തട്ടകത്തിൽ കുഞ്ഞമ്മദ് കുട്ടിക്കുണ്ടെന്ന തിരിച്ചറിവ് സ്വീകരിക്കേണ്ടി വരും. പാറക്കലിന്റെ ജനകീയത കൊണ്ടും വികസന പ്രവർത്തനങ്ങൾ കൊണ്ടും മണ്ഡലം നിലനിർത്തുമെന്ന് തന്നെയാണ് ലീഗിന്റെ ഉറച്ച വിശ്വാസം.
വടകര എന്നും സോഷ്യലിസ്റ്റുകളുടെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ്. എന്നാൽ ഇത്തവണ അതിന് മാറ്റമുണ്ടാകുമെന്ന് തന്നെയാണ് പുറത്ത് വരുന്ന വിവരം.യു.ഡി.എഫ്.പിന്തുണയോടെ ആർ.എംപി.നേതാവ് കെ.കെ.രമയാണ് മൽസരിക്കുന്നത്. എൽ.ജെ.ഡി.ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനാണ് എതിരാളി.കഴിഞ്ഞ തവണ കെ.കെ.രമ ആർ.എംപി.ടിക്കറ്റിൽ മൽസരിച്ച് 20000 ഓളം വോട്ടുകൾ നേടിയിരുന്നു.ഇടത് മുന്നണിയുടെ സി.കെ.നാണു 10000 ലതികം വോട്ടിനാണ് ഇവിടെ നിന്നും വിജയിച്ചത്.
ഇപ്രവിശ്യം കണക്കുകൾ കൊണ്ടും പ്രവർത്തന മികവ് കൊണ്ട് വൻ വോട്ടിന് കെ.കെ.രമ വിജയിക്കുമെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയവും ഏറെ ചർച്ചയായ മണ്ഡലത്തിൽ രമയെ തോൽപ്പിക്കാൻ സിപിഎം.പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടുണ്ട്. എന്നാൽ പിണറായിയെ എതിർക്കാൻ രമ നിയമസഭയിലുണ്ടാകണമെന്ന ചരിത്രത്തിന്റെ കാവ്യ നീതി സാക്ഷാൽക്കരിക്കുമെന്ന ചിന്തയാണ് പൊതുവെ മണ്ഡലത്തിൽ നിന്നും ലഭിക്കുന്നത്.
കെ.കെ.രമയുടെ സ്ഥാനാർത്ഥിത്വത്തിന്റെ ഗുണം യു.ഡി.എഫിന് ഏറെ ലഭിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നാദാപുരവും കുറ്റ്യാടിയും. നാദാപുരത്ത് സിപിഐ.യുടെ ഇ.കെ.വിജയനും കെപിസിസി.ജനറൽ സെക്രട്ടറി അഡ്വ:കെ.എം.പ്രവീൺകുമാും തമ്മിലാണ് പ്രധാന മൽസരം. ജനകീയ സാന്നിധ്യമെന്ന നിലക്കാണ് ഇ.കെ.വിജയൻ മൂന്നാമതും അങ്കത്തിനിറക്കിയത്. സിപിഐ.യെക്കാൾ സിപിഎമ്മിനായിരുന്നു ഇ.കെ.വിജയൻ തന്നെ സ്ഥാനാർത്ഥി ആകട്ടെയെന്ന ചിന്ത ഉടലെടുത്തത്. ഇ.കെ.വിജയനുണ്ടാകുന്ന വിജയ സാധ്യത മറ്റാർക്കും മണ്ഡലത്തിൽ ഇല്ലെന്നാണ് സിപിഎം.നേതാക്കളുടെ വാദം.
കോൺഗ്രസ് നേതാവായ അഡ്വ:കെ.പ്രവീൺകുമാറിന്റെ സ്ഥാനാർത്ഥിത്വമാണ് എൽ.ഡി.എഫിനെ ഇത്രയും പേടിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ജയിച്ച സ്ഥാനാർത്ഥിയെ പോലെ നാദാപുരത്ത് നിറഞ്ഞു നിൽക്കാൻ പ്രവീൺകുമാറിന് സാധിച്ചിട്ടുണ്ട്. ഏവരോടും അടുത്തിടപഴകുവാനും അവരുടെ പ്രശ്നങ്ങളിൽ ആത്മാർത്ഥമായി ഇടപെടാനും പ്രവീൺകുമാറിന് സാധിച്ചിട്ടുണ്ട്.അതൊക്കെ വോട്ടായി മാറുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.നാൽപ്പത് വർഷത്തെ ഇടത് സാന്നിധ്യം നാദാപുരത്ത് അസ്മിക്കുമെന്നും പ്രവീൺകുമാർ വിജയിക്കുമെന്നുമാണ് യു.ഡി.എഫ്.നേതാക്കൾ പറയുന്നത്.
യു.ഡി.എഫിന്റെ കണക്കുകൾ പ്രകാരം കടത്തനാടിൽ ഇത്തവണ മൂന്ന് സീറ്റിലും ജയിക്കുമെന്ന് തന്നെയാണ്.മൂന്ന് സീറ്റിലും യു.ഡി.എഫ് ജയിക്കുകയാണെങ്കിൽ ജില്ലാ സെക്രട്ടറി എന്ന നിലക്ക് പ്രദേശവാസിയായ പി.മോഹനന് അത് കനത്ത ക്ഷീണമാകും.ലഭിക്കുന്ന സീറ്റും സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം പോലും പാർട്ടിക്കിടയിൽ ചൂടേറിയ ചർച്ചക്കിടയാക്കും.എന്നാൽ വടകരയും നാദാപുരവും നിലനിർത്തുമെന്നും കുറ്റ്യാടി തിരിച്ച് പിടിക്കുമെന്നുമാണ് എൽ.ഡി.എഫ് കേന്ദ്രങ്ങളുടെ വിശ്വാസം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍