നേമത്ത് കുമ്മനം തന്നെ സ്ഥാനാർത്ഥിയാകണം; വട്ടിയൂർക്കാവിൽ നേട്ടം കൊയ്യാൻ സുരേഷ് ഗോപിയേയും വർക്കലയിൽ ശോഭാ സുരേന്ദ്രനെയും മത്സരിപ്പിക്കണം; പാലക്കാടും മഞ്ചേശ്വരത്തും ഉചിതമായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ മണ്ഡലത്തിലെ ബിജെപി പ്രവർത്തകരെ ഉൾപ്പെടുത്തി വോട്ടെടുപ്പ് നടത്തണം; നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപി ശ്രദ്ധിക്കേണ്ടത്
ന്യൂസ് ഡെസ്ക്
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിലാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ. അധികാരം പിടിക്കാനുള്ള പോരാട്ടം ഇടത് പക്ഷവും വലത് പക്ഷവും തമ്മിലാണ്. ശക്തമായ സാന്നിദ്ധ്യമായി ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുമുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറന്ന നേമം മണ്ഡലം തന്നെയാണ് ഇത്തവണയും പാർട്ടി നേതൃത്വം പ്രതീക്ഷ വച്ചുപുലർത്തുന്നത്. ഒ രാജഗോപാലിന്റെ സൽപേരായിരുന്നു കഴിഞ്ഞ തവണ വിജയം കുറിക്കാൻ നേമത്ത് ബിജെപിക്ക് കരുത്തായത്. രാജഗോപാൽ അല്ല നേമത്ത് മത്സരിച്ചിരുന്നതെങ്കിൽ ബിജെപി തോൽക്കുമെന്നു തന്നെയാണ് എൽഡിഎഫ് വിശ്വസിച്ചിരുന്നത്. കാരണം യുഡിഎഫിന് അവിടെ പ്രാതിനിധ്യം നഷ്ടപ്പെട്ടു പോയി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേവലം 13860 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. എതാണ്ട് 7500 - 8000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫിനെ പരാജയപ്പെടുത്തിയാണ് നേമം ബിജെപി പിടിച്ചത്.
ഇക്കുറി നേമത്ത് എന്ത് സംഭവിക്കും. ഒ രാജഗോപാലിന് പകരം അത്രയും ജനസമ്മിതിയുള്ള ഒരു നേതാവിനെ നിർത്തിയില്ലെങ്കിൽ ബിജെപിക്ക് നേമം കൈവിട്ട് പോകാൻ ഇടയുണ്ട് എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം പുറത്തുവരുന്ന സൂചന കുമ്മനത്തെ സ്ഥാനാർത്ഥിയാക്കുമെന്നാണ്. അങ്ങനെയെങ്കിൽ ബിജെപിക്ക് നല്ലത്. ഗ്രൂപ്പ് വഴക്കുമായി ബന്ധപ്പെട്ട് കേൾക്കുന്ന കാര്യമനുസരിച്ച് കുമ്മനം രാജശേഖരനോട് ഔദ്യോഗിക നേതൃത്വത്തിന് വേണ്ടത്ര മമതയില്ല എന്നായിരുന്നു. മറ്റാരെയെങ്കിലും നേമത്ത് മത്സരിപ്പിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ആദ്യം കേട്ടത്. എന്നാൽ കുമ്മനം രാജശേഖരനല്ലാതെ മറ്റൊരാളെ നേമത്ത് സ്ഥാനാർത്ഥിയാക്കിയാൽ ബിജെപി തോറ്റ് പോകാനുള്ള സാധ്യത 90 ശതമാനമാണ്. കൈയിലിരിക്കുന്ന സീറ്റ് ഉറപ്പിക്കുകയാകണം ബിജെപി ആദ്യം ചെയ്യേണ്ടത്. കുമ്മനമല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയെ പരിഗണിക്കാതിരിക്കുക. കുമ്മനത്തോട് അവിടെ പ്രചാരണത്തിന് ഇറങ്ങാൻ പറയുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
രണ്ടാമത് ബിജെപിക്ക് ഒന്നാമതോ രണ്ടാമതോ എത്താൻ സാധ്യതയുള്ള സീറ്റുകൾ കണ്ടെത്തി അവയിൽ മാത്രം ഫോക്കസ് ചെയ്യുക. മറ്റുള്ള മണ്ഡലങ്ങളിൽ വോട്ട് വർ്ദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുക എന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ സീറ്റുകളിൽ ഒന്ന് പാലക്കാടാണ്. രണ്ടാമത്തെത് മഞ്ചേശ്വരമാണ്. മൂന്നാമത്തേത് വട്ടിയൂർക്കാവാണ്. ഈ മൂന്ന് മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാൽ വിജയസാധ്യത ഇപ്പോഴും ബാക്കിയാണ്. ഈ മൂന്ന് മണ്ഡലങ്ങളിലും സൂക്ഷ്മമായി സ്ഥാനാർത്ഥി നിർണയം നടത്തുകയാണ് വേണ്ടത്.
മഞ്ചേശ്വരം
മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ മത്സരിച്ചിട്ട് കേവലം 89 വോട്ടുകൾക്കാണ് 2016ൽ പരാജയപ്പെട്ടത്.എന്നാൽ കഴിഞ്ഞ വർഷം ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ 8000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിന് നേടാനായി. ലീഗ് സ്ഥാനാർത്ഥി ജയിച്ചത് 8000 ലേറെ വോട്ടുകൾ നേടിയാണ്. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് ജയം ഉറപ്പില്ലെന്നാണ് സൂചന, മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ നിർണയിക്കുമ്പോൾ അവിടുത്തെ പ്രാദേശിക സാഹചര്യങ്ങൾ മനസിലാക്കി ഏറ്റവും സർവ സമ്മതനെ തീരുമാനിക്കുക. മഞ്ചേശ്വരത്തെ ബിജെപിക്കാരാണ് അത് തീരുമാനിക്കേണ്ടത്.
ഗ്രൂപ്പ് വഴക്ക് മറന്ന് ജനാധിപത്യ രീതിയിൽ സ്ഥാനാർത്ഥിയെ നിർണയിക്കണം. അമേരിക്കൻ തെരഞ്ഞെടുപ്പിൽ നടക്കുന്നത് പോലെ സ്ഥാനാർത്ഥികളാകാൻ ഉചിതരായ എട്ടോ പത്തോ പേരെ നോമിനേറ്റ് ചെയ്ത് മണ്ഡലത്തിലെ ബിജെപി പ്രവർത്തകരെകൊണ്ട് വോട്ട് ചെയ്യിപ്പിച്ച് ഏറ്റവും പിന്തുണ കിട്ടുന്നയാളെ സ്ഥാനാർത്ഥിയായി നിശ്ചയിക്കണം.
പാലക്കാട്
രണ്ടാമതെത്തിയ മറ്റൊരു മണ്ഡലം പാലക്കാടാണ് ശോഭാ സുരേന്ദ്രൻ 40076 വോട്ടോടു കൂടി രണ്ടാമത്തെത്തി. 57559 വോട്ടോടു കൂടിയാണ് ഷാഫി പറമ്പിൽ പാലക്കാട് ജയം നേടിയത്. 17500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ. പാലക്കാട് ബിജെപിക്ക് വിജയ സാധ്യത കുറവാണ്. വോട്ടുറപ്പിക്കുക. ബിജെപിയിൽ ഏറ്റവും കൂടുതൽ ഗ്രൂപ്പ് വഴക്ക് സജീവമായ സ്ഥലം കൂടിയാണ് പാലക്കാട്. ഗ്രൂപ്പ് നേതാക്കളുടെ താൽപര്യം നോക്കാതെ ബിജെപി പ്രവർത്തകരെക്കൊണ്ട് വോട്ടിനിടീച്ച് സ്ഥാനാർത്ഥിയെ നിർണയിക്കുക എന്നതാണ് ഉചിതം.
വട്ടിയൂർക്കാവ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ 43700 വോട്ടുകളോട് കൂടി ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ രണ്ടാമത്തി. കെ മുരളീധരൻ ഏതാണ്ട് 7500 വോട്ടുകൾക്കാണ് വട്ടിയൂർക്കാവിൽ കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടത്. മുരളീധരൻ സ്ഥാനാർത്ഥിയായി ഇല്ലെങ്കിൽ ബിജെപിക്ക് വിജയസാധ്യത ഉണ്ടെന്ന് കരുതിയെങ്കിലും കഴി്ഞ്ഞ ഉപതെരഞ്ഞെടുപ്പിൽ വി കെ പ്രശാന്ത് ഏതാണ്ട് പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു. ബിജെപി ദയനീയ പ്രകടനം കാഴ്ചവച്ച് മൂന്നാമതായി മാറി. നിയമസഭാ തെരഞ്ഞെടുപ്പിൽ 43700 വോട്ട് നേടിയ ബിജെപിക്ക് ഉപതെരഞ്ഞെടുപ്പിൽ
നേടാനായത് 27433 വോട്ടുകൾ മാത്രമാണ്. കഴിഞ്ഞ തവണത്തേക്കാൾ പകുതിവോട്ട്. ജയം നേടിയ പ്രശാന്തിനേക്കാൾ പകുതി വോട്ട്. അതിന് അർത്ഥം വട്ടിയൂർക്കാവ് ഒരു ബിജെപി അനുകൂല മണ്ഡലമല്ല എന്നതാണ്. മറിച്ച് മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ മികവ് കൂടി പരിശോധിക്കപ്പെടുന്നു എന്നതാണ്. ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ജില്ലാ പ്രസിഡന്റ് ആയിരുന്ന സുരേഷ് നല്ലൊരു സ്ഥാനാർത്ഥി അല്ലെന്ന് വിലയിരുത്തൽ ഉണ്ടായിട്ടും ഗ്രൂപ്പ് സമവാക്യത്തിന്റെ സ്ഥാനാർത്ഥിയാകുകയായിരുന്നു.
വട്ടിയൂർക്കാവിലും വോട്ട് ഉറപ്പിക്കണമെങ്കിൽ ഉചിതമായ സ്ഥാനാർത്ഥിയെ കണ്ടെത്തണം. ശോഭാ സുരേന്ദ്രനെ ഇവിടെ മത്സരിപ്പിക്കുമെന്ന് പറഞ്ഞുകേട്ടിരുന്നു. എന്നാൽ ശോഭാസുരേന്ദ്രനെ മത്സരിപ്പിച്ചാൽ ജയിക്കാൻ കഴിയില്ല. ശോഭാ സുരേന്ദ്രനെ ഇവിടെ മത്സരിപ്പിച്ച് നാണം കെടുത്തി തോൽപിക്കുക എന്ന അജണ്ടയാണ് ഇതിന് പിന്നിൽ. അവിടെ പരിഗണിക്കാൻ പറ്റിയ രണ്ടേ രണ്ട് സ്ഥാനാർത്ഥികളിൽ ഒന്ന് സുരേഷ് ഗോപിയും മറ്റൊന്ന് വി വി രാജേഷുമാണ്. സുരേഷ് ഗോപി ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ്. ജയിച്ചില്ലെങ്കിലും കുമ്മനം രാജശേഖരൻ 2016ൽ നേടിയ വോട്ട് നേടാൻ കഴിയും.
മാത്രമല്ല മുരളീധരനെ പോലെ ശക്തനായ സ്ഥാനാർത്ഥി അവിടെ വരുന്നില്ലെങ്കിൽ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി വന്നാൽ ജയ സാധ്യത സുരേഷ് ഗോപിക്കാണ്. ബിജെപി ആദ്യം പരിഗണിക്കേണ്ടത് സുരേഷ് ഗോപിയേയാണ്. ഇനി ഒരു വർഷം കൂടിയേ സുരേഷ് ഗോപിക്ക് രാജ്യസഭയിൽ കാലാവധി അവശേഷിക്കുന്നുള്ളു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ തന്നെ താമസിക്കുന്ന ബിജെപി പ്രവർത്തകർക്ക് ആവേശം നൽകാൻ കഴിയുന്ന സുരേഷ് ഗോപിയെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ വി വി രാജേഷിനെപ്പോലെ മികവുള്ള യുവനേതാവിനെ പരിഗണിക്കണം. വട്ടിയൂർക്കാവും നേമവും മഞ്ചേശ്വരവും പാലക്കാടും ഏറ്റവും ഉചിതമായ സ്ഥാനാർത്ഥികളെ നിർത്തുക എന്നതാണ് ബിജെപി ശ്രദ്ധിക്കേണ്ടത്.
എവിടെ മത്സരിച്ചാലും വോട്ട് കൂടുതൽ നേടുന്ന ശോഭാ സുരേന്ദ്രനെ അവഗണിക്കാൻ പാടില്ല. രണ്ട് ഗ്രൂപ്പിന്റെയും ഭാഗമല്ലാത്തതിനാൽ അവരെ പുറത്താക്കുന്നതിനുള്ള ചരടുവലികൾ വരെ കണ്ടിരുന്നു. അത്തരം നീക്കം കൊണ്ട് ബിജെപിക്ക് ഗുണമൊന്നും ഉണ്ടാവില്ല. ശോഭാ സുരേന്ദ്രന് ഏറ്റവും അനിയോജ്യമായ സീറ്റ് വർക്കലയാണ്.
വർക്കല
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ എ ക്ലാസ് മണ്ഡലമേ ആയിരുന്നില്ല വർക്കല. ബിഡിജെഎസ് ആണ് ഇവിടെ കഴിഞ്ഞ തവണ മത്സരിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി 53000 ത്തോളം വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി 50000ത്തോളം വോട്ടും നേടിയപ്പോൾ ബിഡിജെഎസ് സ്ഥാനാർത്ഥി 19872 വോട്ടുകൾ മാത്രമാണ് ഇവിടെ നേടിയത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പകുതി വോട്ട് പോലും വർക്കലയിൽ കിട്ടിയില്ല.
എന്നാൽ വർക്കലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറി. അതിന്റെ പ്രധാനപ്പെട്ട കാരണക്കാരി ശോഭാ സുരേന്ദ്രനാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിച്ച ശോഭാ സുരേന്ദ്രൻ ഈ മണ്ഡലത്തിൽ ഉൾപ്പെടുന്ന വർക്കലയിലടക്കം ശക്തമായ വേരോട്ടം ഉണ്ടാക്കാൻ കഴിഞ്ഞു. ആ ഉണർവിന്റെ തുടർച്ചയാണ് ഇപ്പോൾ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിന് കീഴിലുണ്ടായത്. പ്രത്യേകിച്ച് വർക്കല നഗരസഭയിൽ വർക്കല നഗരസഭയിൽ എൽഡിഎഫ് 12 ഇടങ്ങളിൽ ജയം നേടിയപ്പോൾ 11 സീറ്റുമായി ബിജെപി തൊട്ടടുത്തെത്തി. യുഡിഎഫിന് നേടാനായത് കേവലം ഏഴ് സീറ്റുകൾ മാത്രം. വർക്കല നഗരസഭയുടെ ചരിത്രത്തിലാദ്യമായി ഭരണത്തിന് അടുത്ത് വരെയെത്താൻ ബിജെപിക്ക് കഴിഞ്ഞു. ഈ മികവിനുള്ള അംഗീകാരം കൊടുക്കേണ്ടത് ശോഭാ സുരേന്ദ്രനാണ്.
വർക്കല നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള പല പഞ്ചായത്തുകളിലും ബിജെപി ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ നേട്ടം കൊയ്തു. ചെമ്മാതുരുത്തിയിൽ എൽഡിഎഫ് ഏഴ്, യുഡിഎഫ് 9 ബിജെപി 6 എന്ന നിലയിലാണ്. ഇടവയിൽ എൽഡിഎഫ് 12 വാർഡുകൾ നേടി. ബിജെപി യുഡിഎഫിന് ഒപ്പം രണ്ട് വാർഡുകൾ നേടി തുല്യത പാലിച്ചു. ഇളകമണ്ണിൽ 7 വാർഡുകളിൽ എൽഡിഎഫും അഞ്ച് വാർഡുകളിൽ യുഡിഎഫും നാല് വാർഡുകളിൽ ബിജെപിയും ജയിച്ചു. മടവൂരിൽ എൽഡിഎഫ് ഏഴ് യുഡിഎഫ് ബിജെപി മൂന്ന് എന്നതാണ് നില. നാവായിക്കുളത്ത് എൽഡിഎഫ് 9, യുഡിഎഫ് 8, ബിജെപി 5 എന്നതാണ് നില. അതായത് ഈ പഞ്ചായത്തുകളിലെല്ലാം ബിജെപി അവരുടെ കരുത്ത് തെളിയിച്ചുകഴിഞ്ഞു.
ശോഭാ സുരേന്ദ്രൻ എവിടെ പോയി മത്സരിച്ചാലും ഗ്രൂപ്പ് തിരിഞ്ഞ് അവരെ തോൽപ്പിക്കാൻ ശ്രമം നടക്കും എന്നത് പലപ്പോഴും കണ്ടിട്ടുള്ളതാണ്. എന്നാൽ അത്രകണ്ട് ഗ്രൂപ്പ് രാഷ്ട്രീയമില്ലാത്ത, അവേശത്തോടെ പ്രവർത്തിക്കുന്ന ബിജെപി പ്രവർത്തകരുള്ള വർക്കലയിൽ ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ ജയ സാധ്യതയുണ്ട്. ഇത്തവണ ജയിക്കാനായില്ലെങ്കിലും മികച്ച പ്രവർത്തനത്തിലൂടെ വേര് പടർത്താനായാൽ അടുത്ത തവണ ബിജെപിക്ക് നിശ്ചയമായും നേട്ടമുണ്ടാക്കാനാകും. അതുകൊണ്ട് ശോഭാ സുരേന്ദ്രനെ വർക്കലയിൽ മത്സരിപ്പിച്ചാൽ ബിജെപിക്ക് അൽഭുതം കാഴ്ചവയ്ക്കാനാകും. ബിജെപിക്കാർ തീരുമാനിക്കേണ്ടതാണ് ഗ്രൂപ്പാണോ അതോ കൂടുതൽ സീറ്റുകളിൽ ജയവും വോട്ട് ഷെയർ വർദ്ധിപ്പിക്കലുമാണോ നല്ലത് എന്നതാണ്. കുമ്മനം രാജശേഖരൻ നേമത്തും സുരേഷ് ഗോപിയെ വട്ടിയൂർക്കാവിലും ശോഭാ സുരേന്ദ്രനെ വർക്കലയിലും മത്സരിപ്പിക്കുക. അതോടൊപ്പം മഞ്ചേശ്വരത്തും പാലക്കാടും ഉചിതമായ സ്ഥാനാർത്ഥിയെ കണ്ടെത്തുകയും വേണം.
Stories you may Like
- രാജ്യത്ത് മോദി തരംഗമില്ലെന്ന് ബിജെപി സ്ഥാനാർത്ഥി
- തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി: വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ
- സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി
- പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിന്റെ ഭാര്യ ബിജെപിയിൽ
- 'കോൺഗ്രസിൽ ചേർത്തത് ചെന്നിത്തല, എംഎൽഎ ആയിരുന്നില്ലെങ്കിൽ തല പോയേനെ'
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്