സ്വർണക്കടത്തും ലൈഫ് മിഷനും കെടി ജലീലുമെല്ലാം നിറഞ്ഞുനിന്നപ്പോൾ പൊടി പോലുമില്ലാതെ ശോഭാ സുരേന്ദ്രൻ; വി. മുരളീധരൻ പാർട്ടി പിടിച്ചപ്പോൾ കണക്കുതീർക്കാൻ അവസരം കാത്ത് കൃഷ്ണദാസ് പക്ഷം; കുമ്മനത്തിനെ അവഗണിച്ച് അബ്ദുള്ളക്കുട്ടിയെ ഉയർത്തിയതിന്റെ രസക്കേടിൽ ആർഎസ്എസ്; കോർകമ്മറ്റിയിലും തിളച്ചത് പാർട്ടി വിഭാഗീയത; നിയമസഭാ തിരഞ്ഞെടുപ്പിൽ നേമവും നഷ്ടമാകുമെന്ന വിലയിരുത്തലിൽ നേതാക്കൾ; ലോക്സഭാ ഫലം ആവർത്തിച്ചേക്കുമെന്ന വിലയിരുത്തലിൽ തലപുകഞ്ഞ് കേന്ദ്രനേതൃത്വവും
എം മനോജ് കുമാർ
തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ നിലനിൽക്കുന്ന ശക്തമായ പടലപ്പിണക്കങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലെ സാധ്യതകളെ ഉലച്ചേക്കും എന്ന ഭീതി സംസ്ഥാന നേതൃത്വത്തിൽ ശക്തമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വന്മുന്നേറ്റത്തിനു ബിജെപി കേന്ദ്ര നേതൃത്വത്തിനു ആഗ്രഹമുണ്ടെങ്കിലും ഇത്തവണയും വിജയം കൈപ്പിടിയിൽ നിന്നും നഷ്ടമാകുമെന്ന ഭീതിയിലാണ് സംസ്ഥാന നേതൃത്വം. പാർട്ടിയിൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയും നേതൃത്വത്തോട് ഇടഞ്ഞു നിന്ന് ശോഭാ സുരേന്ദ്രൻ പയറ്റുന്ന നിഴൽ യുദ്ധവുമെല്ലാം തിരഞ്ഞെടുപ്പ് സാധ്യതകളെ ഉലച്ചേക്കും എന്നാണ് പാർട്ടിയിൽ പൊതുവായി നിലനിൽക്കുന്ന വിലയിരുത്തൽ. സ്വർണക്കടത്തും ലൈഫ് മിഷനും കെടി ജലീലുമെല്ലാം വിവാദങ്ങളായപ്പോഴും ചാനലുകളിൽ ശോഭാ സുരേന്ദ്രന്റെ പൊടിപോലും കണ്ടിരുന്നില്ല. ഇത് മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാവുകയും ചെയ്തു. കൃഷണദാസ്-മുരളീധര പക്ഷങ്ങളുടെ പടലപ്പിണക്കങ്ങൾ അതിന്റെ മൂർധന്യാവസ്ഥയിലാണ്.
കൊണ്ടും കൊടുത്തും പോയിക്കൊണ്ടിരിക്കുന്ന വിഭാഗീയതയിൽ ഇപ്പോൾ വി.മുരളീധരൻ ഗ്രൂപ്പിനാണ് പൂർണ ആധിപത്യം. കെ.സുരേന്ദ്രനിലൂടെ പാർട്ടി മുരളീധരൻ ഗ്രൂപ്പ് പിടിച്ചിരിക്കുകയാണ്. സംസ്ഥാന നേതൃതലത്തിലും ജില്ല തലത്തിലും മുരളീധരൻ ഗ്രൂപ്പിന് ആധിപത്യമുണ്ട്. പക്ഷെ നേതാക്കൾക്കിടയിൽ കൃഷ്ണദാസിനും എം ടി.രമേശിനും എഴുതി തള്ളാൻ കഴിയാത്ത സ്വാധീനവുമുണ്ട്. ഈ ഗ്രൂപ്പ് യുദ്ധങ്ങൾ പലപ്പോഴും പരിധി ലംഘിച്ച് പോകുമ്പോൾ ഒന്നും ചെയ്യാൻ കഴിയാത്ത നിസഹായ അവസ്ഥയിലാണ് കേന്ദ്ര നേതൃത്വം. കേരളത്തിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ പറ്റാത്തതിന് കാരണം വിഭാഗീയതയാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. പക്ഷെ വിഭാഗീയതയ്ക്ക് ശമനമുണ്ടാകുന്ന ലക്ഷണങ്ങളുമില്ല. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന കോർ കമ്മിറ്റി യോഗത്തിലും ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിനു മുന്നിൽ എത്തിയത് വിഭാഗീയത ആസ്പദമാക്കിയുള്ള
പരാതികളാണ്. തങ്ങളുടെ വിയോജിപ്പുകൾ കൃഷ്ണദാസ് പക്ഷം സന്തോഷിനെ അറിയിച്ചു എന്നാണു വാർത്തകൾ. ദേശീയ നേതൃത്വത്തിന്റെ നടപടികൾ കാത്തിരിക്കുകയാണ് കൃഷദാസ് പക്ഷം.
അബ്ദുള്ളകുട്ടിയുടെ കാര്യത്തിൽ ഞെട്ടലിൽ ആർഎസ്എസ്
തങ്ങൾക്ക് പ്രിയങ്കരനായ കുമ്മനത്തിനു ഒരു പദവിയും നൽകാതെ സിപിഎം-കോൺഗ്രസ് വഴി ബിജെപിയിലെത്തിയ അബ്ദുള്ളക്കുട്ടിക്ക് ബിജെപി ദേശീയ ഉപാധ്യക്ഷ സ്ഥാനം നൽകിയ ഞെട്ടലിൽ നിന്നും സംസ്ഥാന ആർഎസ്എസ് നേതൃത്വം ഇതുവരെ പുറത്ത് വന്നിട്ടുമില്ല. ആർഎസ്എസ് പിന്തുണയോടെ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടു പോലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ആർഎസ്എസിന്റെ കണ്ണുമടച്ചുള്ള പിന്തുണ നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് ലഭിക്കണമെന്നുമില്ല. അവസ്ഥ ഇതായിരിക്കെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ആശയറ്റ പോരാട്ടം നടത്തേണ്ടി വരുമെന്ന ഭീതിയിലാണ് പാർട്ടിയിലെ വലിയ ഒരു വിഭാഗം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച നേമം സീറ്റുപോലും ഇത്തവണ ലഭിക്കില്ലെന്നാണ് പാർട്ടിയിലെ വലിയ വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. പത്ത് സീറ്റ് വിജയവും പല മണ്ഡലങ്ങളിലും ശക്തമായ പോരാട്ടത്തിനും കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും നേമം പോലും കൈപ്പിടിയിൽ നിന്ന് വഴുതിയേക്കും എന്ന ഭീതി സംസ്ഥാന നേതൃത്വത്തിൽ ശക്തമാണ്.
കാത്തിരിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് അനുഭവമോ?
കഴിഞ്ഞ പാർലമെന്റിൽ ബിജെപിക്ക് സംഭവിച്ചതിന്റെ തനിപ്പകർപ്പാകും നിയമസഭാ തിരഞ്ഞെടുപ്പിലേത് എന്നാണ് നേതൃത്വത്തിലെ പലരുടെയും വ്യക്തിപരമായ വിലയിരുത്തൽ. ശബരിമലയിൽ യുവതികൾ പ്രവേശിച്ചത് ഹിന്ദു മനസ്സിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. തിരഞ്ഞെടുപ്പ് ഇടത് രാഷ്ട്രീയത്തിനു എതിരാകണം എന്ന ചിന്ത ജനങ്ങളിൽ വേരോടി. ബിജെപിക്ക് വോട്ടു ചെയ്താൽ വിജയം സിപിഎമ്മിനാകും എന്ന് പോലും ജനങ്ങൾ ഭയന്നു. ഇരുപത് മണ്ഡലങ്ങളിലും ഇടത് വിരുദ്ധ കാറ്റ് ആഞ്ഞു വീശി. ആലപ്പുഴ ഒഴിച്ച് മുഴുവൻ സീറ്റും ഇടതു മുന്നണിക്ക് നഷ്ടമായി. പ്രതീക്ഷയോടെ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ പോരാടിയെങ്കിലും വോട്ടുകൾ വർദ്ധിപ്പിക്കാനല്ലാതെ തിരഞ്ഞെടുപ്പ് വിജയത്തിന് ശബരിമല ബിജെപിയെ സഹായിച്ചില്ല. ഇക്കുറിയും ഇടത് വിരുദ്ധ തരംഗം തന്നെ നിലനിൽക്കുന്നു. പക്ഷെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലം തന്നെയാവും ബിജെപിയെ കാത്തിരിക്കുക എന്നാണ് വലിയ വിഭാഗം നേതാക്കളുടെയും വിലയിരുത്തൽ. അതുകൊണ്ട് തന്നെ തന്നെ കൈവശമുള്ള നേമം സീറ്റിൽ പാർട്ടിയിലെ ഏറ്റവും ജനകീയനായ കുമ്മനത്തെ മത്സരിപ്പിക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് സുരേഷ് ഗോപി, വട്ടിയൂർക്കാവ്, കഴക്കൂട്ടം, നെടുമങ്ങാട്, കോവളം സീറ്റുകളിൽ ശക്തമായ മത്സരത്തിനും പാർട്ടി ലക്ഷ്യമിടുന്നുണ്ട്. കോന്നിയിൽ വിജയപ്രതീക്ഷ നിലനിർത്തുമ്പോൾ കാസർകോട് മണ്ഡലങ്ങളിൽ കഴിഞ്ഞ കാലത്തെ പോലെ നേട്ടം കൊയ്യാൻ കഴിഞ്ഞെക്കില്ലെന്നും പാർട്ടി തലത്തിൽ വിലയിരുത്തലുണ്ട്.
സ്ഥാനാർത്ഥികൾ പാർട്ടിക്ക് താത്പര്യമുള്ളവർ മാത്രം:
തങ്ങൾക്ക് താത്പര്യമുള്ള നേതാക്കളെ പാർട്ടി നേതൃത്വം നിർത്തും. അത് ജനങ്ങൾക്ക് സ്വീകാര്യരാകാത്ത സ്ഥാനാർത്ഥികളാകും. ബിജെപി ശക്തമായ പോരാട്ടം നടത്തും. കൂടുതൽ വോട്ടുകൾ സമാഹരിക്കും. പക്ഷെ വിജയം കൈപ്പിടിയിൽ നിന്നും ഒഴുകിപ്പോകും. ഇതിനു അപവാദം ഒ.രാജഗോപാൽ മാത്രമായിരുന്നു. ബിജെപിയിൽ സമ്മിതിയുള്ള നേതാവാണ് രാജഗോപാൽ. പക്ഷെ പൊതുസമ്മിതിയുണ്ട്. ഇതാണ് നേമത്തിൽ ഫലം നിർണ്ണയിച്ചത്. ബാർക്കോഴ സമരവുമായി ബന്ധപ്പെട്ടു നിയമസഭയിലെ വി.ശിവൻകുട്ടിയുടെ പ്രകടനം മണ്ഡലത്തിൽ ശക്തമായ എതിർ വികാരമുണ്ടാക്കി. എപ്പോഴും മത്സരിച്ച് പരാജയമടയാനാണ് രാജഗോപാലിന്റെ നിയോഗം. നേമത്ത് എങ്കിലും എങ്കിലും രാജഗോപാൽ വിജയിക്കണമെന്നു ജനങ്ങളിൽ പലരും ആഗ്രഹിച്ചു. രാജഗോപാൽ വിജയസോപാനത്തിൽ എത്തുകയും കേരളത്തിലെ പുതിയ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. പക്ഷെ അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ കാലാവസ്ഥയല്ല നേമത്ത് ഉള്ളത്. അതുകൊണ്ട് തന്നെയാണ് കൈവശമുള്ള നേമം പോലും നഷ്ടമായേക്കും എന്ന ഭീതി ബിജെപിയിലെ വലയം ചെയ്തിരിക്കുന്നത്. നേമത്ത് രാജഗോപാലിനുള്ള അനുകൂല ഘടകങ്ങൾ കുമ്മനത്തിനില്ല. കുമ്മനം പാർട്ടിയിൽ സമ്മതനാണ്. പൊതുസമൂഹത്തിൽ ഈ രീതിയിൽ സമ്മിതി കുമ്മനത്തിനില്ല. ഇത് നേമത്ത് തിരിച്ചടിച്ചേക്കും എന്ന വിലയിരുത്തലും ശക്തമാണ്.
നേട്ടമുണ്ടാക്കാൻ മാത്രം മത്സരിക്കുന്നതെന്തിന്?
തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാൻ മാത്രം എന്തിനു ബിജെപി മത്സരിക്കണം എന്ന ചിന്ത നേതാക്കളിൽ പ്രബലമാണ്. കേരളം ഭരിക്കാൻ വേണ്ടി തിരഞ്ഞെടുപ്പിൽ പൊരുതുക. വിജയിക്കാൻ മത്സരിക്കുക. അത് അഞ്ചോ പത്തോ മണ്ഡലങ്ങളിൽ മാത്രമല്ല. കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കണം. എല്ലാവിടെയും ജയിക്കാൻ വേണ്ടി മത്സരിക്കണം. ഇതൊഴിവാക്കി വിജയ സാധ്യതയുണ്ടെന്നു നേതൃത്വം കരുതുന്ന മണ്ഡലങ്ങളിൽ ഉറച്ച പോരാട്ടം നടത്തും. കൂടുതൽ വോട്ടുകൾ സമാഹരിക്കാൻ കഴിയുമെങ്കിലും സ്ഥാനാർത്ഥി തോൽക്കും. ഈ രീതിയിലാണ് ബിജെപി തിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കുന്നത്. ഇതിനു ഒരു ഫുൾസ്റ്റോപ്പ് ഇടാറായി എന്നാണ് വലിയ വിഭാഗം നേതാക്കളുടെ ചിന്ത.
പാർട്ടിക്ക് സ്വീകാര്യരായ ആളുകളെ എന്നത് മാറ്റി ജനങ്ങൾക്ക് സ്വീകാര്യരായ സ്ഥാനാർത്ഥികൾ വരണം. ഇതേ ബിജെപിയെ രാഷ്ട്രീയ നേട്ടത്തിലേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കൂ എന്ന വികാരവും ഇപ്പോൾ നേതാക്കൾക്കിടയിൽ ശക്തമാണ്. പാർട്ടി 140 മണ്ഡലങ്ങളിലും ജയിക്കാനായി മത്സരിക്കട്ടെ. ജയിക്കാൻ കഴിയുമോ എന്ന് നോക്കട്ടെ-ഇതാണ് നേതാക്കളുടെ. മനസിലെ പൊതുവികാരം. പക്ഷെ ഇതിനൊക്കെ അപ്പുറത്ത് ഗ്രൂപ്പ് പോരുകൾ പാർട്ടിയെ തുറിച്ച് നോക്കുകയാണ്. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിന് ശേഷമാണ് ശോഭ സുരേന്ദ്രൻ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയത്. സുരേന്ദ്രനെക്കാളും സീനിയർ ആണ് പാർട്ടിയിൽ ശോഭ. ശോഭ സുരേന്ദ്രനേയും സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ മുരളീധര പക്ഷത്തിന്റെ പിന്തുണയോടെ കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി മാറി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തിയിട്ടും വിഭാഗീയതകൾ മൂർച്ചിക്കുകയാണ്. ഇതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ അനുഭവമാകും ബിജെപിയെ കാത്തിരിക്കുകയെന്നു നേതാക്കൾ തന്നെ മനക്കണക്ക് കൂട്ടുന്നത്.
Stories you may Like
- ശോഭാ സുരേന്ദ്രൻ ഇനി വെറുതെ ഇരിക്കില്ല
- ശോഭാ വിശ്വനാഥിനെ തകർക്കാൻ സൈബർ ബുള്ളിയിങ് വ്യാപകം; അവസാന അഞ്ചിൽ ആരെല്ലാം?
- ശോഭാ സുരേന്ദ്രന് ധാർമിക പിന്തുണ നൽകുന്നത് കൃഷ്ണദാസ്; ബിജെപിയിൽ ആഭ്യന്തര പ്രശ്നം രൂക്ഷം
- ശോഭാ സുരേന്ദ്രനെ അനുനയിപ്പിച്ച് കൂടെ നിർത്താൻ കെ സുഭാഷ്
- കേന്ദ്ര സമ്മർദ്ദം അവഗണിക്കാതെ കെ സുരേന്ദൻ; ശോഭാ സുരേന്ദ്രനും പ്രഭാരിയാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്