സ്വർണക്കടത്തും ലൈഫ് മിഷനും കെടി ജലീലുമെല്ലാം നിറഞ്ഞുനിന്നപ്പോൾ പൊടി പോലുമില്ലാതെ ശോഭാ സുരേന്ദ്രൻ; വി. മുരളീധരൻ പാർട്ടി പിടിച്ചപ്പോൾ കണക്കുതീർക്കാൻ അവസരം കാത്ത് കൃഷ്ണദാസ് പക്ഷം; കുമ്മനത്തിനെ അവഗണിച്ച് അബ്ദുള്ളക്കുട്ടിയെ ഉയർത്തിയതിന്റെ രസക്കേടിൽ ആർഎസ്എസ്; കോർകമ്മറ്റിയിലും തിളച്ചത് പാർട്ടി വിഭാഗീയത; നിയമസഭാ തിരഞ്ഞെടുപ്പിൽ നേമവും നഷ്ടമാകുമെന്ന വിലയിരുത്തലിൽ നേതാക്കൾ; ലോക്സഭാ ഫലം ആവർത്തിച്ചേക്കുമെന്ന വിലയിരുത്തലിൽ തലപുകഞ്ഞ് കേന്ദ്രനേതൃത്വവും
എം മനോജ് കുമാർ
തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ നിലനിൽക്കുന്ന ശക്തമായ പടലപ്പിണക്കങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലെ സാധ്യതകളെ ഉലച്ചേക്കും എന്ന ഭീതി സംസ്ഥാന നേതൃത്വത്തിൽ ശക്തമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വന്മുന്നേറ്റത്തിനു ബിജെപി കേന്ദ്ര നേതൃത്വത്തിനു ആഗ്രഹമുണ്ടെങ്കിലും ഇത്തവണയും വിജയം കൈപ്പിടിയിൽ നിന്നും നഷ്ടമാകുമെന്ന ഭീതിയിലാണ് സംസ്ഥാന നേതൃത്വം. പാർട്ടിയിൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയും നേതൃത്വത്തോട് ഇടഞ്ഞു നിന്ന് ശോഭാ സുരേന്ദ്രൻ പയറ്റുന്ന നിഴൽ യുദ്ധവുമെല്ലാം തിരഞ്ഞെടുപ്പ് സാധ്യതകളെ ഉലച്ചേക്കും എന്നാണ് പാർട്ടിയിൽ പൊതുവായി നിലനിൽക്കുന്ന വിലയിരുത്തൽ. സ്വർണക്കടത്തും ലൈഫ് മിഷനും കെടി ജലീലുമെല്ലാം വിവാദങ്ങളായപ്പോഴും ചാനലുകളിൽ ശോഭാ സുരേന്ദ്രന്റെ പൊടിപോലും കണ്ടിരുന്നില്ല. ഇത് മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാവുകയും ചെയ്തു. കൃഷണദാസ്-മുരളീധര പക്ഷങ്ങളുടെ പടലപ്പിണക്കങ്ങൾ അതിന്റെ മൂർധന്യാവസ്ഥയിലാണ്.
കൊണ്ടും കൊടുത്തും പോയിക്കൊണ്ടിരിക്കുന്ന വിഭാഗീയതയിൽ ഇപ്പോൾ വി.മുരളീധരൻ ഗ്രൂപ്പിനാണ് പൂർണ ആധിപത്യം. കെ.സുരേന്ദ്രനിലൂടെ പാർട്ടി മുരളീധരൻ ഗ്രൂപ്പ് പിടിച്ചിരിക്കുകയാണ്. സംസ്ഥാന നേതൃതലത്തിലും ജില്ല തലത്തിലും മുരളീധരൻ ഗ്രൂപ്പിന് ആധിപത്യമുണ്ട്. പക്ഷെ നേതാക്കൾക്കിടയിൽ കൃഷ്ണദാസിനും എം ടി.രമേശിനും എഴുതി തള്ളാൻ കഴിയാത്ത സ്വാധീനവുമുണ്ട്. ഈ ഗ്രൂപ്പ് യുദ്ധങ്ങൾ പലപ്പോഴും പരിധി ലംഘിച്ച് പോകുമ്പോൾ ഒന്നും ചെയ്യാൻ കഴിയാത്ത നിസഹായ അവസ്ഥയിലാണ് കേന്ദ്ര നേതൃത്വം. കേരളത്തിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ പറ്റാത്തതിന് കാരണം വിഭാഗീയതയാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. പക്ഷെ വിഭാഗീയതയ്ക്ക് ശമനമുണ്ടാകുന്ന ലക്ഷണങ്ങളുമില്ല. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന കോർ കമ്മിറ്റി യോഗത്തിലും ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിനു മുന്നിൽ എത്തിയത് വിഭാഗീയത ആസ്പദമാക്കിയുള്ള
പരാതികളാണ്. തങ്ങളുടെ വിയോജിപ്പുകൾ കൃഷ്ണദാസ് പക്ഷം സന്തോഷിനെ അറിയിച്ചു എന്നാണു വാർത്തകൾ. ദേശീയ നേതൃത്വത്തിന്റെ നടപടികൾ കാത്തിരിക്കുകയാണ് കൃഷദാസ് പക്ഷം.
അബ്ദുള്ളകുട്ടിയുടെ കാര്യത്തിൽ ഞെട്ടലിൽ ആർഎസ്എസ്
തങ്ങൾക്ക് പ്രിയങ്കരനായ കുമ്മനത്തിനു ഒരു പദവിയും നൽകാതെ സിപിഎം-കോൺഗ്രസ് വഴി ബിജെപിയിലെത്തിയ അബ്ദുള്ളക്കുട്ടിക്ക് ബിജെപി ദേശീയ ഉപാധ്യക്ഷ സ്ഥാനം നൽകിയ ഞെട്ടലിൽ നിന്നും സംസ്ഥാന ആർഎസ്എസ് നേതൃത്വം ഇതുവരെ പുറത്ത് വന്നിട്ടുമില്ല. ആർഎസ്എസ് പിന്തുണയോടെ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടു പോലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ആർഎസ്എസിന്റെ കണ്ണുമടച്ചുള്ള പിന്തുണ നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് ലഭിക്കണമെന്നുമില്ല. അവസ്ഥ ഇതായിരിക്കെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ആശയറ്റ പോരാട്ടം നടത്തേണ്ടി വരുമെന്ന ഭീതിയിലാണ് പാർട്ടിയിലെ വലിയ ഒരു വിഭാഗം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച നേമം സീറ്റുപോലും ഇത്തവണ ലഭിക്കില്ലെന്നാണ് പാർട്ടിയിലെ വലിയ വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. പത്ത് സീറ്റ് വിജയവും പല മണ്ഡലങ്ങളിലും ശക്തമായ പോരാട്ടത്തിനും കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും നേമം പോലും കൈപ്പിടിയിൽ നിന്ന് വഴുതിയേക്കും എന്ന ഭീതി സംസ്ഥാന നേതൃത്വത്തിൽ ശക്തമാണ്.
കാത്തിരിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് അനുഭവമോ?
കഴിഞ്ഞ പാർലമെന്റിൽ ബിജെപിക്ക് സംഭവിച്ചതിന്റെ തനിപ്പകർപ്പാകും നിയമസഭാ തിരഞ്ഞെടുപ്പിലേത് എന്നാണ് നേതൃത്വത്തിലെ പലരുടെയും വ്യക്തിപരമായ വിലയിരുത്തൽ. ശബരിമലയിൽ യുവതികൾ പ്രവേശിച്ചത് ഹിന്ദു മനസ്സിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. തിരഞ്ഞെടുപ്പ് ഇടത് രാഷ്ട്രീയത്തിനു എതിരാകണം എന്ന ചിന്ത ജനങ്ങളിൽ വേരോടി. ബിജെപിക്ക് വോട്ടു ചെയ്താൽ വിജയം സിപിഎമ്മിനാകും എന്ന് പോലും ജനങ്ങൾ ഭയന്നു. ഇരുപത് മണ്ഡലങ്ങളിലും ഇടത് വിരുദ്ധ കാറ്റ് ആഞ്ഞു വീശി. ആലപ്പുഴ ഒഴിച്ച് മുഴുവൻ സീറ്റും ഇടതു മുന്നണിക്ക് നഷ്ടമായി. പ്രതീക്ഷയോടെ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ പോരാടിയെങ്കിലും വോട്ടുകൾ വർദ്ധിപ്പിക്കാനല്ലാതെ തിരഞ്ഞെടുപ്പ് വിജയത്തിന് ശബരിമല ബിജെപിയെ സഹായിച്ചില്ല. ഇക്കുറിയും ഇടത് വിരുദ്ധ തരംഗം തന്നെ നിലനിൽക്കുന്നു. പക്ഷെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലം തന്നെയാവും ബിജെപിയെ കാത്തിരിക്കുക എന്നാണ് വലിയ വിഭാഗം നേതാക്കളുടെയും വിലയിരുത്തൽ. അതുകൊണ്ട് തന്നെ തന്നെ കൈവശമുള്ള നേമം സീറ്റിൽ പാർട്ടിയിലെ ഏറ്റവും ജനകീയനായ കുമ്മനത്തെ മത്സരിപ്പിക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് സുരേഷ് ഗോപി, വട്ടിയൂർക്കാവ്, കഴക്കൂട്ടം, നെടുമങ്ങാട്, കോവളം സീറ്റുകളിൽ ശക്തമായ മത്സരത്തിനും പാർട്ടി ലക്ഷ്യമിടുന്നുണ്ട്. കോന്നിയിൽ വിജയപ്രതീക്ഷ നിലനിർത്തുമ്പോൾ കാസർകോട് മണ്ഡലങ്ങളിൽ കഴിഞ്ഞ കാലത്തെ പോലെ നേട്ടം കൊയ്യാൻ കഴിഞ്ഞെക്കില്ലെന്നും പാർട്ടി തലത്തിൽ വിലയിരുത്തലുണ്ട്.
സ്ഥാനാർത്ഥികൾ പാർട്ടിക്ക് താത്പര്യമുള്ളവർ മാത്രം:
തങ്ങൾക്ക് താത്പര്യമുള്ള നേതാക്കളെ പാർട്ടി നേതൃത്വം നിർത്തും. അത് ജനങ്ങൾക്ക് സ്വീകാര്യരാകാത്ത സ്ഥാനാർത്ഥികളാകും. ബിജെപി ശക്തമായ പോരാട്ടം നടത്തും. കൂടുതൽ വോട്ടുകൾ സമാഹരിക്കും. പക്ഷെ വിജയം കൈപ്പിടിയിൽ നിന്നും ഒഴുകിപ്പോകും. ഇതിനു അപവാദം ഒ.രാജഗോപാൽ മാത്രമായിരുന്നു. ബിജെപിയിൽ സമ്മിതിയുള്ള നേതാവാണ് രാജഗോപാൽ. പക്ഷെ പൊതുസമ്മിതിയുണ്ട്. ഇതാണ് നേമത്തിൽ ഫലം നിർണ്ണയിച്ചത്. ബാർക്കോഴ സമരവുമായി ബന്ധപ്പെട്ടു നിയമസഭയിലെ വി.ശിവൻകുട്ടിയുടെ പ്രകടനം മണ്ഡലത്തിൽ ശക്തമായ എതിർ വികാരമുണ്ടാക്കി. എപ്പോഴും മത്സരിച്ച് പരാജയമടയാനാണ് രാജഗോപാലിന്റെ നിയോഗം. നേമത്ത് എങ്കിലും എങ്കിലും രാജഗോപാൽ വിജയിക്കണമെന്നു ജനങ്ങളിൽ പലരും ആഗ്രഹിച്ചു. രാജഗോപാൽ വിജയസോപാനത്തിൽ എത്തുകയും കേരളത്തിലെ പുതിയ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. പക്ഷെ അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ കാലാവസ്ഥയല്ല നേമത്ത് ഉള്ളത്. അതുകൊണ്ട് തന്നെയാണ് കൈവശമുള്ള നേമം പോലും നഷ്ടമായേക്കും എന്ന ഭീതി ബിജെപിയിലെ വലയം ചെയ്തിരിക്കുന്നത്. നേമത്ത് രാജഗോപാലിനുള്ള അനുകൂല ഘടകങ്ങൾ കുമ്മനത്തിനില്ല. കുമ്മനം പാർട്ടിയിൽ സമ്മതനാണ്. പൊതുസമൂഹത്തിൽ ഈ രീതിയിൽ സമ്മിതി കുമ്മനത്തിനില്ല. ഇത് നേമത്ത് തിരിച്ചടിച്ചേക്കും എന്ന വിലയിരുത്തലും ശക്തമാണ്.
നേട്ടമുണ്ടാക്കാൻ മാത്രം മത്സരിക്കുന്നതെന്തിന്?
തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാൻ മാത്രം എന്തിനു ബിജെപി മത്സരിക്കണം എന്ന ചിന്ത നേതാക്കളിൽ പ്രബലമാണ്. കേരളം ഭരിക്കാൻ വേണ്ടി തിരഞ്ഞെടുപ്പിൽ പൊരുതുക. വിജയിക്കാൻ മത്സരിക്കുക. അത് അഞ്ചോ പത്തോ മണ്ഡലങ്ങളിൽ മാത്രമല്ല. കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കണം. എല്ലാവിടെയും ജയിക്കാൻ വേണ്ടി മത്സരിക്കണം. ഇതൊഴിവാക്കി വിജയ സാധ്യതയുണ്ടെന്നു നേതൃത്വം കരുതുന്ന മണ്ഡലങ്ങളിൽ ഉറച്ച പോരാട്ടം നടത്തും. കൂടുതൽ വോട്ടുകൾ സമാഹരിക്കാൻ കഴിയുമെങ്കിലും സ്ഥാനാർത്ഥി തോൽക്കും. ഈ രീതിയിലാണ് ബിജെപി തിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കുന്നത്. ഇതിനു ഒരു ഫുൾസ്റ്റോപ്പ് ഇടാറായി എന്നാണ് വലിയ വിഭാഗം നേതാക്കളുടെ ചിന്ത.
പാർട്ടിക്ക് സ്വീകാര്യരായ ആളുകളെ എന്നത് മാറ്റി ജനങ്ങൾക്ക് സ്വീകാര്യരായ സ്ഥാനാർത്ഥികൾ വരണം. ഇതേ ബിജെപിയെ രാഷ്ട്രീയ നേട്ടത്തിലേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കൂ എന്ന വികാരവും ഇപ്പോൾ നേതാക്കൾക്കിടയിൽ ശക്തമാണ്. പാർട്ടി 140 മണ്ഡലങ്ങളിലും ജയിക്കാനായി മത്സരിക്കട്ടെ. ജയിക്കാൻ കഴിയുമോ എന്ന് നോക്കട്ടെ-ഇതാണ് നേതാക്കളുടെ. മനസിലെ പൊതുവികാരം. പക്ഷെ ഇതിനൊക്കെ അപ്പുറത്ത് ഗ്രൂപ്പ് പോരുകൾ പാർട്ടിയെ തുറിച്ച് നോക്കുകയാണ്. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിന് ശേഷമാണ് ശോഭ സുരേന്ദ്രൻ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയത്. സുരേന്ദ്രനെക്കാളും സീനിയർ ആണ് പാർട്ടിയിൽ ശോഭ. ശോഭ സുരേന്ദ്രനേയും സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ മുരളീധര പക്ഷത്തിന്റെ പിന്തുണയോടെ കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി മാറി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തിയിട്ടും വിഭാഗീയതകൾ മൂർച്ചിക്കുകയാണ്. ഇതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ അനുഭവമാകും ബിജെപിയെ കാത്തിരിക്കുകയെന്നു നേതാക്കൾ തന്നെ മനക്കണക്ക് കൂട്ടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്