വിഎസിന് ആർത്തിരമ്പുന്ന ജനസഞ്ചയം; ബൂത്തുകളിൽ മിന്നൽ 'പിണറായി' വിജയൻ; കാലിക്കസേരകളെ ഭയന്ന് പൊതുയോഗങ്ങൾ ഒഴിവാക്കി ഉമ്മൻ ചാണ്ടി; സുരേഷ് ഗോപിയുടെ പഞ്ച് ഡയലോഗുകളിൽ ഞെട്ടി ബിജെപി: അരുവിക്കര വിശേഷങ്ങൾ ഇങ്ങനെ
ആവണി ഗോപാൽ
തിരുവനന്തപുരം: അരുവിക്കര കലങ്ങിമറിയുകയാണ്. ഉപതെരഞ്ഞെടുപ്പിൽ ആര് ആർക്ക് വോട്ട് ചെയ്യുമെന്ന് ആർക്കുമറിയില്ല. എന്നാൽ പ്രചരണങ്ങളിലൂടെ കണ്ണോടിച്ചാൽ ചിലത് വ്യക്തമാകും. തൊണ്ണൂറ്റിമൂന്നാം വയസ്സിലും വി എസ് അച്യുതാനന്ദൻ തന്നെയാണ് മലയാളിയുടെ പ്രതീക്ഷ. വിഎസിനെ കാണാനും പറയുന്നത് കേൾക്കാനും അരുവിക്കര ഒഴുകിയെത്തുകയാണ്. പ്രതിപക്ഷ നേതാവിന്റെ വാക്കുകളെ പ്രതീക്ഷയോടെ കൈയടി നൽകി ഏറ്റുവാങ്ങുന്ന വികാരം വിലയിരുത്തിയാൽ തെരഞ്ഞെടുപ്പിൽ വ്യക്തമായ മുൻതൂക്കം സിപിഎമ്മിന്റെ എം വിജയകുമാറിന് തന്നെ. എന്നാൽ വിഎസിനെ കാണാനെത്തുന്നത് കൗതുകം കൊണ്ട് മാത്രമാണെന്ന് വിശ്വസിച്ചാണ് പ്രചരണത്തിൽ കോൺഗ്രസ് മുന്നേറുന്നത്. ആൾക്കൂട്ടത്തെ ആകർഷിക്കാൻ വിഎസിനെ പോലൊരു നേതാവില്ലാത്തത് കോൺഗ്രസിന് വെല്ലുവിളി തന്നെയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് സിപിഐ(എം) പ്രചരണത്തിൽ മുൻതൂക്കം നേടിയിരുന്നു. എന്നാൽ ശബരിനാഥന്റെ മുന്നേറ്റത്തിനായിരുന്നു പിന്നീട് സാക്ഷ്യം വഹിച്ചത്. വി എസ് അച്യുതാനന്ദനെ കൺവെൻഷനിൽ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനമാണ് ഇതിന് കാരണമായത്. വി എസ് പ്രചരണത്തിന് എത്തുമോ എന്നതു പോലും സംശയമായി. ഈ ഘട്ടത്തിൽ സ്ഥാനാർത്ഥി വിജയകുമാർ തന്നെ ഇടപെട്ടു. വിഎസിനെ വീട്ടിൽ ചെന്നു കണ്ട് അനുനയിപ്പിച്ചു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടതോടെ വി എസ് അരുവിക്കരയിൽ എത്തി. ഒന്നിടവിട്ട ദിവസങ്ങളിലായി അരുവിക്കരയിലെ എല്ലാ പഞ്ചായത്തിലും വി എസ് എത്തി. വിജയകുമാറിന് വേണ്ടി വോട്ട് ചോദിച്ചു. പ്രസംഗങ്ങളിൽ സർക്കാരിനെ കടന്നാക്രമിച്ചു. അഴിമതിയെ ഉപതെരഞ്ഞെടുപ്പിൽ നിറച്ചു. ഇതിനിടെ റിപ്പോർട്ടറും കൈരളിയും വെളിപ്പെടുത്തലുമായെത്തി. സോളാറും ബാർ കോഴയും ചർച്ചയായി. വീണ്ടും പ്രചരണത്തിൽ കോൺഗ്രസിന് ഒപ്പമെത്താൻ സിപിഎമ്മിനായി.
വിഴിഞ്ഞം പദ്ധതിയിൽ സർക്കാരിന് എ പ്ലസ് വേണമെന്നായിരുന്നു അരുവിക്കരയിലെ ഉമ്മൻ ചാണ്ടിയുടെ ആവശ്യം. അതിന് വിഎസിന്റെ മറുപടി തന്നെയാണ് തെരഞ്ഞെടുപ്പിൽ കേട്ട കിടിലൻ ഡയലോഗ്. എ പ്ലസ് അല്ല വട്ടത്തിനുള്ള എഴുതിയ എ-സർട്ടിഫിക്കറ്റാണ് ഉമ്മൻ ചാണ്ടി സർക്കാരിന് ജനം നൽകുകയെന്നായിരുന്നു വിഎസിന്റെ പരിഹാസം. ഇവിടെക്കഴിഞ്ഞാൽ ബിജെപിയുടെ രാജഗോപാൽ പഞ്ചായത്തിലും കോർപ്പറേഷനിലും മത്സരിക്കാനെത്തുമെന്നും പറഞ്ഞു. നിറഞ്ഞ കരഘോഷമാണ് വി എസ് അരുവിക്കരയിൽ ഉണ്ടാക്കുന്നത്. അതു തന്നെയാണ് സിപിഐ(എം) പ്രതീക്ഷയുടെ ആണിക്കല്ലും. ഇതിനൊപ്പം പിണറായി വിജയനേയും മാറ്റി നിർത്താൻ കഴിയില്ല. എന്താണ് സംഘാടകന്റെ റോളെന്ന് അരുവിക്കരയ്ക്ക് കാണിച്ചു കൊടുക്കകുയാണ് പിണറായി.
സംഘടനാ തലത്തിലെ പ്രവർത്തനമെല്ലാം പിണറായിയയുടെ കൈയിലാണ്. ഒരോ ബൂത്തിലും പിണറായി എപ്പോൾ വേണമെങ്കിലുമെത്തും. ആരും ഒന്നും മുൻകൂട്ടി അറിയുകയുമില്ല. അതുകൊണ്ട് തന്നെ അണികൾക്ക് ആർക്കും ഉഴപ്പാനും കഴിയുന്നില്ല. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഗൃഹസമ്പർക്കിത്തിലും മറ്റും സിപിഎമ്മിന്റെ മുന്നേറ്റം പിണറായി ഉറപ്പുവരുത്തുന്നു. കുടുംബയോഗങ്ങളിലോ പൊതു യോഗങ്ങളിലോ പിണറായിയയെ കാണാനില്ല. എന്നാൽ മറ്റേതൊരു നേതാവിനെക്കാളും അരുവിക്കരയിലെ ഇടതുപക്ഷ പ്രവർത്തനത്തെ സ്വാധീനിക്കുന്നത് പിണറായി വിജയനാണ്. പോസ്റ്ററുകളിലും ബാനറുകളിലും ഫ്ലക്സുകളിലും വിഎസിനെ നിറയ്ക്കാനുള്ള തീരുമാനവും പിണറായി വിജയന്റേത് തന്നെ. ചെറിയ പിഴവ് പോലും തന്നെ നേരിട്ട് അറിയിക്കണമെന്ന് സാധാരണ പാർട്ടിക്കാർക്ക് പോലും പിണറായി നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊതു യോഗങ്ങൾ ഒഴിവാക്കിയ കുടുംബങ്ങളിൽ നേരിട്ടെത്തുന്ന തന്ത്രമാണ് കോൺഗ്രസിന്റെ പടത്തലവൻ ഉമ്മൻ ചാണ്ടിയുടേത്. തന്റെ വിശ്വസ്തരായ തമ്പാനൂർ രവിക്കും പാലോട് രവിക്കുമാണ് ശബരിനാഥനെ ജയിപ്പിക്കേണ്ട പ്രധാന ചുമതല നൽകിയിരിക്കുന്നത്. എല്ലാം മുഖ്യമന്ത്രി നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. പൊതു യോഗങ്ങൾ ഒഴിവാക്കിയതിലും അജണ്ടയുണ്ട്. വിഎസിന്റെ പൊതുയോഗങ്ങളിലെ ജനക്കൂട്ടം കേരളത്തിലെ ഒരു നേതാവിനും ഇല്ലെന്ന നന്നായി അറിയാവുന്ന വ്യക്തിയാണ് ഉമ്മൻ ചാണ്ടി. ആൾക്കൂട്ട താരതമ്യങ്ങൾ ഒഴിവാക്കാൻ മുഖ്യമന്ത്രി തന്ത്രപരമായി പൊതുയോഗം ഒഴിവാക്കുകയായിരുന്നു. സിപിഎമ്മിന്റെ അഴിമതി വിരുദ്ധ മുദ്രാവക്യത്തിന്റെ മുനയൊടിക്കലാണ് വി എം സുധീരന്റെ ജോലി. ഐ ഗ്രൂപ്പിലെ വോട്ട് ചോർച്ച ഉറപ്പാക്കാൻ രമേശ് ചെന്നിത്തലയുമുണ്ട്. കാരണവരായി എ കെ ആന്റണിയും. ക്രൗഡ് പുള്ളറായി ആരു മാറിയില്ലെങ്കിലും അടിയൊഴുക്ക് ജയമൊരുക്കുമെന്ന് കോൺഗ്രസ് ക്യാമ്പ് പറയുന്നു.
അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനവും പ്രചരണ മുന്നേറ്റവുമാണ് ബിജെപി നടത്തിയത്. ഇന്നലെ സുരേഷ് ഗോപി പങ്കെടുത്ത യോഗങ്ങളിലെ ജനക്കൂട്ടം കണ്ട് ബിജെപി നേതൃത്വം തന്നെ ഞെട്ടി. 'നിങ്ങളുടെ ഒരൊറ്റ ചോദ്യംമതി ഈ നാടിന്റെ ചരിത്രം മാറിമറിയാൻ. ആ ചോദ്യം നിങ്ങൾ ചോദിക്കേണ്ടത് മാറി മാറി ഭരിച്ച മുന്നണികളോടാണ്' സ്വതസിദ്ധമായ ശൈലിയിൽ സൂപ്പർ താരം സുരേഷ് ഗോപി 'ഡയലോഗു' പറഞ്ഞപ്പോൾ സദസ്സിൽ ഉഗ്രൻ കരഘോഷം'നിങ്ങൾ എനിക്കു നൽകുന്ന സ്നേഹം രാജഗോപാലിന് വോട്ടായി നൽകണം. നരേന്ദ്ര മോദിയുടെ വികസന പദ്ധതികൾ അരുവിക്കരയ്ക്ക് ലഭിക്കാൻ രാജേട്ടനെ തന്നെ വിജയിപ്പിക്കണം' കയ്യടി മാത്രമല്ല, നരേന്ദ്ര മോദിക്കും രാജഗോപാലിനും സുരേഷ് ഗോപിക്കും ജയ് വിളികൾ ഉയർന്നു.
വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ് സുരേഷ് ഗോപിക്ക് ലഭിച്ച പിന്തുണയെന്ന് ബിജെപി പറയുന്നു. നെയ്യാറ്റിൻകരയിൽ മുപ്പതിനായിരം മാർക്ക് കടന്ന രാജഗോപാൽ അരുവിക്കരയിൽ നാൽപ്പതിനായിരം കടക്കുമെന്നും ജയിക്കുമെന്നും പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍