നായർ-ഈഴവ വോട്ടുകൾ ഇനി നിർണായകം; നാടാർ മനസും അനുകൂലമാകണം; സഹതാപത്തിനു പിന്നോട്ടു നിൽക്കാം; അരുവിക്കരയിൽ രാജഗോപാൽ എത്തുമ്പോൾ ചിത്രം മാറുന്നു; വിജയകുമാറിനും ശബരീനാഥനും വിയർപ്പൊഴുക്കേണ്ടി വരും: അരുവിക്കരയിൽ വിജയിയെ നിശ്ചയിക്കുക സാമുദായിക രാഷ്ട്രീയം
ബി രഘുരാജ്
തിരുവനന്തപുരം: നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിന് സമാനമായി എല്ലാവരേയും ഞെട്ടിച്ച് അരുവിക്കരയിലും ബിജെപി ഒ രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കുമ്പോൾ തെറ്റുന്നത് ഇടത്-വലത് മുന്നണികളുടെ ഇതുവരെയുള്ള കണക്ക് കൂട്ടലാണ്. രാഷ്ട്രീയ സാഹചര്യത്തിന്റെ ആനുകൂല്യത്തിൽ എളുപ്പത്തിൽ ജയിച്ചു കയറാമെന്നാണ് സിപിഎമ്മും സ്ഥാനാർത്ഥി വിജയകുമാറും പ്രതീക്ഷിച്ചത്. അരുവിക്കരയിൽ സഹതാപമുയർത്തി ജയിക്കാമെന്ന് ശബരീനാഥന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കോൺഗ്രസും കണക്കുകൂട്ടി. എന്നാൽ രാജഗോപാൽ സ്ഥാനാർത്ഥിയാകുമ്പോൾ എല്ലാം മാറി മറിയും. വികസനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അരുവിക്കരയിൽ നിറയും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായടക്കമുള്ളവർ പ്രചരണത്തിലും സജീവമാകും. ഇതിലൂടെ ഹൈന്ദവ വോട്ടുകളെല്ലാം പെട്ടിയിലാക്കാനാണ് ബിജെപി നീക്കം.
കാർത്തികേയന്റെ ഭാര്യ സുലേഖ മത്സരിക്കുമെന്ന് കരുതിയാണ് എം വിജയകുമാറനെ പോലൊരു കരുത്തനെ സിപിഐ(എം) സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ മത്സരിക്കാൻ മകൻ ശബരിനാഥൻ എത്തിയതോടെ സിപിഎമ്മിന്റെ പ്രതീക്ഷകൾ വാനോളമുയർന്നു. കെഎസ് യുവും യൂത്ത് കോൺഗ്രസും ശബരിനാഥനെ എതിർത്തതോടെ വിഭാഗീയ പ്രശ്നങ്ങളും എത്തി. ഇതിനൊപ്പം രാഷ്ട്രീയവും അനുകൂലമാക്കി അരുവിക്കര കയറമെന്ന സിപിഐ(എം) പ്രതീക്ഷയ്ക്കാണ് രാജഗോപാലിന്റെ വരവോടെ തിരിച്ചടിയാകുന്നത്. അടിയൊഴുക്കകുൾ തന്നെയാകും കേരള രാഷ്ട്രീയത്തിലെ അതിനിർണ്ണായകമായ ഉപതെരഞ്ഞെടുപ്പിലെ വിജയിയെ നിശ്ചയിക്കുക. വിജയകുമാറും ശബരീനാഥനും രാജഗോപാലും ജയം മാത്രം ലക്ഷ്യമിട്ടാകും അരുവിക്കരയിൽ വരും നാളുകളിൽ നിറയുക.
അരുവിക്കരയിൽ നായർ, ഈഴവ വോട്ടുകൾ നിർണ്ണായകമാണ്. വിജയകുമാറും ശബരീനാഥും രാജഗോപാലും ഒരേ സമുദായ പ്രതിനിധികളായതിനാൽ വോട്ട് വിഭജനം ഉറപ്പ്. നായർ വോട്ടുകൾ എങ്ങോട്ട് പോകുമെന്നതാണ് പ്രധാനം. മണ്ഡലത്തിൽ തന്നെ ജനിച്ചു വളർന്ന വിജയകുമാറിനെ നല്ല ബന്ധബലമുണ്ട്. അതുകൊണ്ട് തന്നെ ഈ വോട്ടുകൾ അനുകൂലമാകുമെന്നാണ് സിപിഐ(എം) കണക്കുകൂട്ടൽ. എന്നാൽ കാർത്തികേയനോട് വ്യക്തപരമായ താൽപ്പര്യമുള്ള ഈഴവ സമുദായം ശബരീനാഥിനെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസും കണക്ക് കൂട്ടി. രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തോടെ നായർ വിഭാഗത്തിലെ വലിയ വോട്ട് രാജഗോപാലിന് കിട്ടും. ഇത് ഇടത്-വലത് മുന്നണികളുടെ പ്രതീക്ഷകൾ മാറ്റി മറിക്കും. രാജഗോപാൽ മത്സരിക്കുമ്പോഴെല്ലാം എസ് എൻ ഡി പിയുടെ പിന്തുണ ബിജെപിക്ക് കിട്ടുന്ന പതിവുണ്ട്. എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇത്തവണയും രാജഗോപാലിന് അനുകൂലമായി പരസ്യമായെത്തുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയത് 7000 വോട്ടുകൾ മാത്രമാണ്. അന്ന് സി ശിവൻകുട്ടിയായിരുന്നു സ്ഥാനാർത്ഥി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അതിന്റെ ഇരട്ടി വോട്ട് ഇവിടെ നിന്ന് കിട്ടി. സിപിഎമ്മിൽ നിന്ന് കൂറുമാറിയെത്തിയ ഗിരിജാ കുമാരിയായിരുന്നു മത്സരിച്ചത്. രാജഗോപാൽ എത്തുമ്പോൾ മുപ്പതിനായിരം വോട്ട് ഉറപ്പായി കിട്ടുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. 27,000 പാർട്ടി അംഗങ്ങൾ ഇവിടെയുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നിരവധി പ്രതിനിധികൾ ബിജെപിയുടെ താമര ചിഹ്നത്തിൽ ജയിച്ചു കയറിയ സ്ഥലവുമാണ്. അതുകൊണ്ട് തന്നെ അൽഭുതങ്ങൾ കാട്ടാൻ രാജേട്ടന് കഴിയുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ജെ ആർ പത്മകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഒത്തൊരുമയോടെ ബിജെപിയുടെ മുഴുവൻ സംവിധാനവും അരുവിക്കരയിൽ കേന്ദ്രീകരിക്കും.
അതായത് ബിജെപി അധികമായി പ്രതീക്ഷിക്കുന്ന പതിനയ്യായിരത്തോളം വരുന്ന വോട്ടുകൾ ആരുടെ പെട്ടിയിൽ നിന്ന് മറിയുമെന്നതാണ് നിർണ്ണായകം. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ സിപിഐ(എം) മേഖലകളിലായിരുന്ന രാജഗോപാൽ മുന്നേറിയത്. നഗരമേഖലയിലും അതിയന്നൂർ പഞ്ചായത്തിലും രാജഗോപാൽ കത്തികയറിയതാണ് സിപിഐ(എം) ചിഹ്നത്തിൽ മത്സരിച്ച ലോറൻസിന് വിനയായത്. നാടാർ, തീര മേഖലകളിൽ കോൺഗ്രസ് മുൻതൂക്കം നിറുത്തിയതോടെ സെൽവരാജ് വീണ്ടും നിയമസഭയിൽ എത്തി. അതുകൊണ്ട് തന്നെ ബിജെപിയുടെ സ്ഥാനാർത്ഥിയായി രാജഗോപാൽ എത്തുമ്പോൾ സിപിഐ(എം) കൂടതൽ കരുതൽ കാട്ടും. ഇവിടെ മൂന്ന് സ്ഥാനാർത്ഥികളും നായർ ആയതിനാൽ പ്രത്യേക മതവിഭാഗത്തിന്റെ ധ്രൂവീകരണം മണ്ഡലത്തിൽ ഉണ്ടാകില്ലെന്നാണ് ഇടത് മുന്നണിയുടെ കണക്ക് കൂട്ടൽ. നായർ, ഈഴവ സമുദായങ്ങളിലെ പാർട്ടി വോട്ടുകൾ ചോരില്ലെന്നും പ്രതീക്ഷിക്കുന്നു.
ശബരീനാഥന് സഹതാപമാണ് പ്രതീക്ഷ. ഈഴവ-നായർ വോട്ടുകളിൽ സഹതാപം ആഞ്ഞടിക്കുമെന്നത് ഇപ്പോഴും കണക്കു കൂട്ടുന്നു. കാർത്തികേയന് ഉയർത്തിക്കാട്ടിയുള്ള പ്രചരണത്തിലൂടെ ഈ വോട്ടുകളിൽ ഭൂരിഭാഗവും നേടാനാകും തന്ത്രം. ഇവിടെയാണ് രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വം കൂടുതൽ പ്രശ്നമാകുന്നത്. അഴിമതി വിരുദ്ധ വികസന അനുകൂല പ്രതിച്ഛായയാണ് രാജഗോപാലിന് ഉള്ളത്. മത്സരിക്കുന്നിടത്തെല്ലാം രാജഗോപാലെന്ന ബിജെപിക്കാരന് വോട്ട് കൂടുന്നതിന്റെ കാരണവും അതു ത്ന്നെ. എൺപത്തിയഞ്ച് വയസ്സായ രാജഗോപാലിനെ നിയമസഭയിലേക്കോ പാർമെന്റിലേക്കോ ജയിക്കിപ്പാത്തതിലെ മനസാക്ഷി വിരുദ്ധത എല്ലാ ചർച്ചകളിലും ബിജെപി പരോക്ഷമായി സജീവാക്കാറുമുണ്ട്. ഇത് സഹതാപതരംഗത്തിന്റെ രൂപത്തിൽ ചെറിയ തോതിൽ പ്രവർത്തിക്കാറുമുണ്ട്. ഇത്തവണയുെ അത് തന്നെ സംഭവിക്കും. എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനെ പോലുള്ളവർ ഈ രീതിയിൽ തന്നെ പ്രതികരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
അങ്ങനെ ഈഴവ-നായർ വോട്ടുകൾ ആർക്കും ഉറപ്പിക്കാനാവത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുന്നു. സഹതാപത്തിനൊപ്പം ആദിവാസി മേഖകളും നാടാർ, ക്രൈസ്തവ വോട്ടുകളുമായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. ഇതിൽ നാടാർ വോട്ടുകൾ ബിജെപിയും കണക്കുകൂട്ടുന്നു. പിസി ജോർജിന്റെ അഴിമതി വിരുദ്ധ മുന്നണി രാജഗോപാലിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ നാടാർ വോട്ടുകളുടെ അടിയൊഴുക്ക് എങ്ങോട്ടേക്ക് മറിയുമെന്ന് വ്യക്തമല്ലാത്ത അവസ്ഥ വരും. തിരുവനന്തപുരം പാർലമെന്റിൽ ശശി തരൂർ നാടാർ വോട്ടുകളുടെ കേന്ദ്രീകരണം ഉറപ്പാക്കിയാണ് ജയിച്ചത്. എന്നാൽ പിസി ജോർജ്ജിനൊപ്പമാണ് വി എസ്ഡിപി. യുഡിഎഫിന് അനുകൂലമായി നാടർ വിഭാഗത്തിലെ വി എസ്ഡിപി വോട്ടുകൾ മറിയില്ല. അതെങ്ങോട്ട് പോകുമെന്നും ഉറപ്പില്ല. ഇതിൽ നല്ലൊരു ശതമാനം വോട്ട് രാജഗോപാലിന് കിട്ടിയാൽ ജയിക്കാമെന്ന കണക്ക് കൂട്ടൽ സിപിഎമ്മിനുണ്ട്.
അരുവിക്കരയുടെ പ്രസക്തി തിരിച്ചറിഞ്ഞാണ് മുന്ന് പാർട്ടികളും സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. അരുവിക്കരയിൽ കുരത്ത് കാട്ടിയാൽ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭയിലേക്കുള്ള അടുത്ത വർഷത്തെ വോട്ടെടുപ്പിലും നേട്ടമുണ്ടാക്കമെന്നാണ് കണക്ക് കൂട്ടൽ. അതുകൊണ്ട് കൂടിയാണ് വിജയകുമാറിനെ സിപിഎമ്മും രാജഗോപാലിനെ ബിജെപിയും രംഗത്തിറക്കുന്നത്. കോൺഗ്രസിന് കാർത്തികേയന്റെ മരണമുണ്ടാക്കിയ സഹതാപം നിലനിർത്തുകയും വേണം. ശബരിനാഥനെ എതിർപ്പുകളൊന്നുമില്ലാതെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തലയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പിന്തുണച്ചത് അതുകൊണ്ട് തന്നെയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍