പിണറായി രണ്ടുദിവസം ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും അരൂരിൽ കാറ്റ് വീശിയത് വലത്തേക്ക്; 13 വർഷം പൊന്നുപോലെ കാത്ത ഇടത് കോട്ട കൈവിട്ടപ്പോൾ തെറ്റിയത് ഈഴവ-ക്രൈസ്തവ വോട്ടിലെ കണക്കുകൾ; വെള്ളാപ്പള്ളിയും തുഷാറും ഒപ്പം നിന്നിട്ടും വോട്ടുകൾ ഷാനിമോളുടെ പെട്ടിയിൽ വീണു; മണ്ഡലത്തിലെ ബിജെപി വോട്ടുകൾ എങ്ങോട്ട് പോയെന്ന ആരിഫിന്റെ ചോദ്യവും നിർണായകം; എൽഡിഎഫിന് സിറ്റിങ് സീറ്റ് കൈവിട്ടത് എങ്ങനെ?
മറുനാടൻ ഡെസ്ക്
ആലപ്പുഴ: ഉതിരഞ്ഞടുപ്പ് നൽകുന്ന സന്ദേശം ഇടതുപക്ഷം വലിയ മുന്നറ്റമുണ്ടാക്കിയെന്നാണ് സിപിഎം അവകാശപ്പെടുന്നെങ്കിലും, അരൂരിലെ പരാജയം വട്ടിയൂർക്കാവിലെയും, കോന്നിയിലെയും വിജയങ്ങളുടെ തിളക്കം കെടുത്തുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ തുറന്നുസമ്മതിച്ചു. പരാജയത്തിന്റെ വിശദാശങ്ങൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് പാർട്ടി. എ.എം.ആരിഫ് എംപിയായതോടെ ഒഴിവ് വന്ന സിറ്റിങ് സീറ്റായ അരൂരിലെ ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും എന്നായിരുന്നു എൽഡിഎഫ് പ്രചാരണം. രണ്ടുദിവസം പൂർണമായും അരൂർ കേന്ദ്രീകരിച്ച് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ചെലവിട്ടു. എന്നാൽ അരൂരിൽ ഇടതിന്റെ ചെങ്കോട്ട തകരുന്ന ഫലമാണുണ്ടായത്. അരൂരിലെ വിജയം ചരിത്രവിജയമെന്നാണ് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിശേഷിപ്പിച്ചത്. കേരളത്തിൽ രാഷ്ട്രീയമായ പോരാട്ടം നടന്ന ഏക മണ്ഡലം അരൂരായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
തുടർച്ചയായ 13 വർഷം ഇടതുപക്ഷം കാത്തുസൂക്ഷിച്ച അരൂരിൽ 2137 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇടത് സ്ഥാനാർത്ഥി മനു സി. പുളിക്കലിനെ ഷാനിമോൾ തറപറ്റിച്ചു. മണ്ഡലം രൂപീകൃതമായ ശേഷം ഇവിടെ ജയിക്കുന്ന രണ്ടാമത്തെ മാത്രം കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ഷാനിമോളെന്നത് ഈ വിജയത്തിന്റെ തിളക്കമേറുന്നു.1957ലും 60ലും ജയിച്ച പി.എസ് കാർത്തികേയനുശേഷം മണ്ഡലത്തിലുണ്ടായ കോൺഗ്രസ് പ്രതിനിധി. സാക്ഷാൽ ഗൗരിയമ്മയ്ക്കുശേഷം മണ്ഡലത്തിൽ നിന്ന് ജയിച്ച് കയറുന്ന രണ്ടാമത്തെ വനിത പ്രതിനിധിയാണ് ഷാനിമോൾ.1957 മുതലുള്ള ചരിത്രത്തിൽ മണ്ഡലത്തിൽ നിന്നും ജയിക്കുന്ന രണ്ടാമത്തെ ഈഴവ സമുദായാംഗമല്ലാത്തെ സ്ഥാനാർത്ഥിയും. ആദ്യ ഈഴവേതര പ്രതിനിധി മൂന്നു തവണ തുടർച്ചയായി ജയിച്ചു കയറിയ എ.എം ആരിഫാണ്..
കഴിഞ്ഞ തവണ എ.എം ആരിഫ് 38,513 വോട്ടിനു ജയിച്ച മണ്ഡലത്തിലാണ് ഷാനിമോൾ അട്ടിമറി നടത്തിയത്. ഇടതിന്റെ ഉരുക്കുകോട്ടയെന്ന് അറിയപ്പെട്ടിരുന്ന അരൂരിൽ തുടക്കം മുതൽ ലീഡ് നിലനിർത്താൻ ഷാനിമോൾക്കായി. അരൂർ, അരൂർക്കുറ്റി, പഞ്ചായത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഇടതുപക്ഷം ഭരിക്കുന്ന രണ്ട് പഞ്ചായത്തുകളിലും ലോക്സഭാ തിരഞ്ഞെടുപ്പിന് നേടിയ വോട്ട് നേടാൻ കഴിഞ്ഞില്ലെങ്കിലും ഷാനിമോൾക്കായിരുന്നു മുന്നേറ്റം. അരൂർ പഞ്ചായത്ത് പൂർണമായും അരൂക്കുറ്റി പഞ്ചായത്തിന്റെ പകുതിയും എണ്ണിതീർന്നപ്പോൾ 1511 വോട്ടുകളുടെ ഭൂരിപക്ഷം ഷാനിമോൾ നേടി. തുടർന്നും ലീഡ് മെച്ചപ്പെടുത്തിയ ഷാനിമോൾ ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴേക്കും ലീഡ് നില 2463 ആയി ഉയർത്തി. എന്നാൽ അവസാന റൗണ്ടിലേക്ക് എത്തിയപ്പോൾ ലീഡിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായത് ആശങ്കയായി. ഒടുവിൽ ഇടത് ശക്തികേന്ദ്രം തുറവൂരായിരുന്നു എണ്ണാനെടുത്തത്. ഈ സമയം രണ്ടായിരത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ഷാനിമോൾക്ക് ഉണ്ടായിരുന്നത്. ഇത് ഉദ്യേഗം വർധിപ്പിച്ചു. എന്നാൽ തുറവൂരും വീഴാതെ കാത്തപ്പോൾ വീണുപോയത് അരൂരെന്ന ചുവപ്പ് കോട്ടയായിരുന്നു
ഒരേയൊരു സിറ്റിങ് സീറ്റ് കൈവിട്ടത് എങ്ങനെ?
ആരിഫ് ഇല്ലാത്ത അരൂരിൽ ഉപതിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയപ്പോൾ തന്നെ യുഡിഎഫ് ജയം മണത്തിരുന്നു. ഉപതിരഞ്ഞെടുപ്പ് നടന്നതിൽ എൽഡിഎഫിന്റെ ഒരേയൊരു സിറ്റിങ് സീറ്റ്. പാർലമെന്റ് തിരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരിയപ്പോഴും ആലപ്പുഴ കൂടെ നിന്നതിന്റെ ആത്മവിശ്വാസമുണ്ടായിരുന്നു സിപിഎമ്മിന്. എന്നാൽ, സിറ്റിങ് എംഎൽഎ തന്നെ മത്സരിച്ചിട്ടും അരൂർ മണ്ഡലത്തിൽ ലീഡ് കിട്ടിയത് യുഡിഎഫിന്റെയും ഉത്സാഹം കൂട്ടി. ഭൂരിപക്ഷം നിയമസഭ തിരഞ്ഞെടുപ്പിലും ഇടതുവശം ചേർന്നുനിന്ന മണ്ഡലമാണ് അരൂർ. ഒൻപത് തവണ കെ ആർ ഗൗരിയമ്മയെ ജയിപ്പിച്ചു വിട്ടു. 2006 ൽ ആരിഫാണ് ഗൗരിയമ്മയെ കീഴടക്കിയത്.എന്നാൽ, കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ജയിച്ചിട്ടും സ്വന്തം മണ്ഡലത്തിൽ ആരിഫ് പിന്നിലായി. ഷാനിമോൾ ഉസ്മാൻ നേടിയത് 648 വോട്ടിന്റെ ലീഡ്. സമുദായ സമവാക്യങ്ങൾ മുഖ്യഘടകമായ മണ്ഡലത്തിൽ ഈഴവ പ്രാതിനിധ്യം ഉറപ്പിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥിയാവുക എം.ലിജുവായിരിക്കും എന്നാണ് ആദ്യം കേട്ടത്. എന്നാൽ, ലിജുവിന് താൽപര്യമുണ്ടായിരുന്നില്ല. ബിഡിജെഎസ് ആകട്ടെ മത്സരിക്കാൻ തയ്യാറാവാതെ എൽഡിഎഫിന് പിന്തുണ നൽകി. എന്നാൽ. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ, ഈഴവ വോട്ടുകൾ എവിടെ പോയി എന്നാണ് സിപിഎം അന്വേഷിക്കുന്നത്. അതുപോലെ തന്നെ കഴിഞ്ഞ നിയമസഭ-ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പെട്ടിയിൽ വീണ വോട്ടുകൾ എവിടെ പോയി എന്ന് ആരിഫ് അടക്കമുള്ളവർ ചോദിക്കുന്നതിനും പ്രസക്തിയുണ്ട്.
ജി.സുധാകരൻ നടത്തിയ പൂതന പരാമർശം അടക്കമുള്ള നെഗറ്റീവ് പ്രചാരവേലകൾ തിരിച്ചിടിച്ചുവെന്ന് വേണം കരുതാൻ. യുഡിഎഫ് സ്ഥാനാർത്ഥിയോട് വോട്ടർമാർക്ക് മമതയുണ്ടായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. മണ്ഡലത്തിലെ വോട്ടർമാരിൽ 14 ശതമാനം വരുന്ന മുസ്ലിം വോട്ടർമാർ ആരിഫിന്റെ അഭാവത്തിൽ ഷാനിമോൾക്കൊപ്പം നിന്നു. ഒപ്പം മണ്ഡലത്തിൽ ഷാനി നേടിയ പൊതുസമ്മതി കൂടിയായപ്പോൾ ഈഴവ വോട്ടുകളും ഷാനിക്ക് അനുകൂലമായി. എസ്എൻഡിപി ഇടത്പക്ഷത്തിനൊപ്പമെന്ന് വ്യക്തമായിട്ടും സമുദായം പൂർണമായി അവർക്കൊപ്പമായിരുന്നില്ല. മുസ്ലിം വോട്ടുകൾ ഷാനിക്ക് പോയാലും ഈഴവ വോട്ടുകളും, മനു.സി.പുളിക്കന്‍ അനുകൂലമാകുന്ന ക്രൈസ്തവ വോട്ടുകളും തുണയ്ക്കുമെന്നാണ് എൽഡിഎഫ് കണക്ക് കൂട്ടിയത്. എന്നാൽ അത് തെറ്റായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായി. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകളും ഇപ്പോൾ ഇടതുപാളയങ്ങളിൽ ചർച്ചയാവുന്നുണ്ട്. കൂടുതൽ ജനകീയനായ സ്ഥാനാർത്ഥിയെ തേരോട്ടം നയിക്കാൻ നിയോഗിക്കേണ്ടിയിരുന്നുവെന്നാണ് എൽഡിഎഫ് വിലിയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍