ചെന്നൈയിലേക്ക് പോകും മുമ്പ് കോടിയേരി പറഞ്ഞത് ഷംസീറിന്റെ കാര്യം; സെക്രട്ടറിയായി എകെ ബാലൻ വരണമെന്ന ആഗ്രഹം നടത്താത്തവർ ഷംസീറിനെ മന്ത്രിയാക്കാതെ സ്പീക്കറാക്കി; റിയാസിനെക്കാൾ സീനിയറായ ഷംസീർ സഭയിലെ നാഥനാകുമ്പോൾ പ്രവർത്തന ശൈലി അടിമുടി മാറ്റേണ്ടി വരും; കല്ലുപിഴുതാൽ തല്ലു മേടിക്കുമെന്ന പറഞ്ഞ നേതാവ് സ്പീക്കറാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ അതിവിശ്വസ്തനാണ് എഎൻ ഷംസീർ. തന്റെ പിൻഗാമിയായി പാർട്ടി സെക്രട്ടറിയാകേണ്ടത് എകെ ബാലനാണെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ അത് നടന്നില്ല. എഎൻ ഷംസീറിനെ മന്ത്രിയാക്കണമെന്നതായിരുന്നു മറ്റൊരു ആവശ്യം. അതും പാർട്ടി നടത്തിക്കൊടുക്കുന്നില്ല. അപ്പോഴും ചെന്നൈയിൽ ചികിൽസയിലുള്ള കോടിയേരിക്ക് ആശ്വാസമാണ് ഷംസീറിന്റെ സ്പീക്കർ പദവി. നിയമസഭയുടെ താക്കോൽ സ്ഥാനം കൊണ്ട് ഷംസീർ തൃപ്തിപ്പെടേണ്ടി വരും. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് എ.എൻ.ഷംസീർ പ്രതികരിച്ചിരുന്നു. മന്ത്രിയാകുമെന്ന് കേട്ടിരുന്നു, പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് സ്പീക്കർ എന്നാൽ 'വൺ ഹു കനോട്ട് സ്പീക്' എന്നല്ലേ അർഥമെന്നായിരുന്നു ഷംസീറിന്റെ മറുപടി. ഈ മറുപടിയിൽ ഷംസീർ എല്ലാം ഒതുക്കി.
ഷംസീറിനെ സ്പീക്കറാക്കാൻ ഒരു ദിവസത്തെ സഭാ സമ്മേളനം വിളിക്കാനാണ് എല്ലാ സാധ്യതയും. 2004 ൽ വക്കം പുരുഷോത്തമൻ മന്ത്രി ആയപ്പോൾ പകരം തേറമ്പിൽ രാമകൃഷ്ണനെ സ്പീക്കറായി തിരഞ്ഞെടുത്തത് ഒരു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചായിരുന്നു. സഭാ സമ്മേളനം കഴിഞ്ഞ ദിവസം മാത്രമാണ് സമാപിച്ചത്. ഇനി 3 മാസത്തിനു ശേഷമേ സഭ ചേരാൻ ഇടയുള്ളൂ. അതുകൊണ്ട് ഷംസീറിനെ സ്പീക്കറാക്കാൻ വേണ്ടി മാത്രം സഭ ചേരും. അങ്ങനെ കോടിയേരിയുടെ ആഗ്രഹം ഭാഗീകമായി നടത്തികൊടുക്കുകയും ചെയ്യും. കോടിയേരിയുടെ പിന്തുണ കാരണം മാത്രമാണ് താൻ മന്ത്രിയായതെന്ന് ഷംസീറിനും അറിയാം.
പാർട്ടിയിൽ മുഹമ്മദ് റിയാസിനേക്കാൾ സീനിയറാണ് ഷംസീർ. എന്നാൽ റിയാസ് വന്നതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഷംസീറിനെ മൂലയ്ക്കിരുത്തി ഷംസീർ ഡിവൈഎഫ് ഐയുടെ അഖിലേന്ത്യാ നേതാവുമായി. പാർട്ടിയിലും പ്രെമോഷൻ കിട്ടി. കന്നി ജയത്തിൽ ത്ന്നെ പൊതുമരാമത്ത് വകുപ്പും കിട്ടി. ഇതെല്ലാം ഷംസീറിനെ തഴഞ്ഞായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് കോടിയേരി സ്ഥാനമൊഴിയുന്നതിന് മുമ്പും ഷംസീറിന് വേണ്ടി വാദിച്ചത്. അത് മുഖ്യമന്ത്രി പിണറായി വിജയന് തള്ളാനായില്ല. അതുകൊണ്ടാണ് എംവി ഗോവിന്ദന് പകരം ഷംസീർ മന്ത്രിയായില്ലെങ്കിലും സ്പീക്കർ കസേര എങ്കിലും കിട്ടാൻ കാരണം.
പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്ന് നിയുക്ത മന്ത്രി എം.ബി.രാജേഷും സ്പീക്കർ എ.എൻ.ഷംസീറും പറയുന്നു. മന്ത്രി സ്ഥാനം പാർട്ടി ഏൽപ്പിച്ച ചുമതലയാണെന്നും അതിനോട് നീതി പുലർത്താൻ പരമാവധി ശ്രമിക്കുമെന്നും എ.ബി.രാജേഷ് പ്രതികരിച്ചു. സ്പീക്കറായിരുന്നപ്പോൾ പലവട്ടം ഉപദേശിക്കേണ്ടി വന്നിട്ടുള്ള ഷംസീർ, അടുത്ത സ്പീക്കറാകുന്നതിനോട് എങ്ങനെ പ്രതികരിക്കുന്നെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. 'ഷംസീറിന് ഇനി എന്നെ ഉപദേശിക്കാനുള്ള അവസരമുണ്ടല്ലോ' എന്ന രാജേഷിന്റെ രസകരമായ പ്രതികരണം ചിരിപടർത്തി. ഇതു സ്പീക്കർ ചെയറിലിരിക്കുമ്പോൾ അങ്ങനെയുള്ള ഇടപെടലുകൾ വേണ്ടിവരുമെന്നും അദ്ദേഹം വിശദീകരിച്ചു.
നിയമസഭയിൽ പലതവണ സ്പീക്കറുടെ ശാസന ഏറ്റുവാങ്ങിയ ഷംസീർ സ്പീക്കർ പദവിയിലേക്കെത്തുമ്പോൾ പ്രവർത്തന ശൈലി അടിമുടി മാറ്റേണ്ടിവരും. ഷംസീറിന്റെ പ്രസംഗത്തിലെ പ്രയോഗങ്ങൾ പലപ്പോഴും വിവാദമായിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ കടുത്ത പ്രയോഗങ്ങളിലൂടെ ആക്രമിക്കുന്നതാണ് ശൈലി. സ്പീക്കർ സ്ഥാനം ഒഴിഞ്ഞ് മന്ത്രിയാകുന്ന എം.ബി.രാജേഷ് പലതവണ ഷംസീറിനെ സഭയ്ക്കുള്ളിൽ ശാസിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഷംസീർ മാസ്കില്ലാതെ സഭയിൽ ഇരുന്നതിനെ സ്പീക്കർ വിമർശിച്ചു. ' ഷംസീർ തീരെ മാസ്ക് ഉപേക്ഷിച്ചതായാണ് കാണുന്നത്. പലരും മാസ്ക് താടിക്കു വച്ചിരിക്കുന്നു. ഇത് വെബ്കാസ്റ്റ് ചെയ്യുന്നതാണ്. തെറ്റായ സന്ദേശമാണ് ജനങ്ങൾക്കു നൽകുന്നത്' സ്പീക്കർ പറഞ്ഞു.
2021 ജൂൺ മൂന്നിന് സഭ സമ്മേളിച്ചപ്പോൾ ഷംസീറിന്റെ പ്രസംഗം 15 മിനിറ്റ് പിന്നിട്ട കാര്യം സ്പീക്കർ എം.ബി.രാജേഷ് ഓർമിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങൾ സംസാരിച്ചപ്പോൾ ഈ നിയന്ത്രണം കണ്ടില്ലെന്നായിരുന്നു ഷംസീറിന്റെ പ്രതികരണം. സ്പീക്കർ പക്ഷപാതമില്ലാതെ പ്രവർത്തിക്കേണ്ട ആളാണെന്നു പറഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങൾ വിമർശനവുമായി എണീറ്റു. തുടർന്ന്, സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്യുന്നില്ലെന്നു ഷംസീർ തിരുത്തി. സ്വയം നിയന്ത്രണം പാലിക്കണമെന്ന് സ്പീക്കറും ഓർമിപ്പിച്ചു.
തന്റെ സംസാരത്തെ ഷംസീർ പലതവണ തടസ്സപ്പെടുത്തിയപ്പോൾ ഷംസീറിന്റെ ക്ലാസ് തനിക്കു വേണ്ടെന്ന് പ്രതിപക്ഷ നേതാവിനു രൂക്ഷമായി ഭാഷയിൽ പറയേണ്ടിവന്നു. 'സ്പീക്കർ പറയേണ്ട കാര്യം തലശേരി അംഗം പറയുകയാണ്. ഷസീർ പഠിപ്പിക്കേണ്ട, ഷംസീറിന്റെ ക്ലാസ് എനിക്കു വേണ്ട' വി.ഡി.സതീശൻ പറഞ്ഞു. തുടർന്ന് സ്പീക്കർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മെഡിക്കൽ പ്രാക്ടീഷണേഴ്സ് ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കവേ ഷംസീറിന്റെ പ്രയോഗങ്ങൾ വിവാദമായി. നാക്കുപിഴയുണ്ടായതായി പറഞ്ഞു പിന്നീട് ക്ഷമ ചോദിക്കേണ്ടിവന്നു. എംബിബിഎസ് ബിരുദം നേടിയ ചിലർ പിജിയുണ്ടെന്ന വ്യാജേന ചില കേന്ദ്രങ്ങളിൽ ചികിത്സ നടത്തുന്നു എന്ന കാര്യമാണ് താൻ പറയാൻ ഉദ്ദേശിച്ചതെന്ന് ഷംസീർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പിജിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് ചികിത്സ നടത്തുന്നവരെ നിയമത്തിലൂടെ തടയണമെന്നാണ് ഉദ്ദേശിച്ചത്. എന്നാൽ, ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചപ്പോൾ നാക്കുപിഴയുണ്ടായി. വാക്കുകൊണ്ടോ മനസ്സുകൊണ്ടോ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് പുറത്തു വന്നത്. എംബിബിഎസ് ഡോക്ടർമാരെ ആക്ഷേപിക്കുന്ന തരത്തിൽ തെറ്റിദ്ധാരണയുണ്ടാകുന്ന പരാമർശങ്ങളിൽ ക്ഷമ ചോദിക്കുന്നതായും സഭാ രേഖകളിൽനിന്ന് അവ തിരുത്താൻ നിർദ്ദേശിച്ചതായും ഷംസീർ പറഞ്ഞു. കെറെയിൽ കല്ലുപിഴുതാൽ തല്ലു മേടിക്കുമെന്നുമുള്ള ഷംസീറിന്റെ പ്രസ്താവനയും പ്രതിപക്ഷ ബഹളത്തിനിടയാക്കി.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍