ബിജപിയെ തോൽപിക്കാൻ ഹാർദിക് പട്ടേലിന് കൊടുത്ത വാക്കുപാലിക്കാൻ ജയിച്ചാലും രാഹുൽ ഗാന്ധിക്ക് കഴിയുമോ? പട്ടീദാർമാർക്കുള്ള സംവരണം ഭരണഘടനാ വിരുദ്ധം; ഭൂരിപക്ഷം കിട്ടിയാലും സംവരണത്തെ ചൊല്ലി ഗുജറാത്തിലെ കോൺഗ്രസ് മുന്നണിക്ക് തള്ളിപ്പറയേണ്ടി വരും
മറുനാടൻ മലയാളി ഡസ്ക്
അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് ഒരുമോഹവലയമാണ്. ജയിച്ചുകയറും വരെ മോഹങ്ങൾ നൽകികൊണ്ടേിരിക്കും രാഷ്ട്രീയ പാർട്ടികൾ.തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വലിപ്പവും ചെറുപ്പവും നോക്കി വാഗ്ദാനങ്ങൾ നടപ്പാക്കുകയോ, നടപ്പാക്കാതിരിക്കുകയോ ചെയ്യും.ഗുജറാത്തിൽ ജനസംഖ്യയുടെ 15 ശതമാനം മാത്രം വരുന്ന പട്ടേലർമാർ അഥവാ പട്ടീദാർമാർ രണ്ടുവർഷമായി നടത്തുന്ന പ്രക്ഷോഭം ഒരു ലക്ഷ്യത്തിന് വേണ്ടിയാണ്. ഒബിസി വിഭാഗത്തിൽ പെടുത്തി സംവരണം ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.
പട്ടേലുമാരുടെ നേതാവ് ഹാർദിക് പട്ടേലിന്റെ ആവശ്യങ്ങളോട് കോൺഗ്രസ് വഴങ്ങിയെങ്കിലും, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മറക്കാവുന്ന ഒന്നാണോ അവ? അത്രെയളുപ്പം നടപ്പാക്കാവുന്ന ഒന്നല്ല പട്ടേൽമാർക്കുള്ള സംവരണം.
പട്ടേൽമാർ തെരുവിലിറങ്ങിയത് എന്തിന്?
തൊഴിൽ-വിദ്യാഭ്യാസ രംഗത്ത് ദളിതർക്കും, ആദിവാസികൾക്കും, ഒബിസികൾക്കും നൽകുന്ന സംവരണത്തിനെതിരെ 30 വർഷം മുമ്പ് പ്രക്ഷോഭം നയിച്ചവരാണ് പട്ടേൽമാർ.ഇത്തവണ 23 കാരനായ ഹർദിക് പട്ടേലിന്റെ നേതൃത്വത്തിൽ സമരത്തിനിറങ്ങിയത് തങ്ങളെ ഒബിസി വിഭാഗത്തിൽ പെടുത്തി സംവരണം എന്ന ആവശ്യം ഉന്നയിച്ചും.താരതമ്യേന സമ്പന്നവിഭാഗക്കാരായ പട്ടേൽമാർ രണ്ടുവർഷം മുമ്പ് പ്രക്ഷോഭത്തിറങ്ങിയത് പൊതുവെ അത്ഭുതം ഉണർത്തുന്നതായിരുന്നു. രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിൽ അവർക്കുള്ള സ്വാധീനം മറന്നുകൊണ്ടല്ല ഇതുപറയുന്നത്.
കൃഷിക്കാരായ പട്ടേൽമാർ വൈരക്കല്ല്്,ടെ്ക്സ്റ്റൈൽസ്, ഫാർമസിക്യൂട്ടിക്കൽസ്, എന്നീ വ്യവസായങ്ങളിലും മുൻപന്തിക്കാരാണ്.നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വികസന മാതൃകയുടെ ആരാധകരും പ്രയോക്താക്കളുമായിരുന്നു ഈ സമുദായക്കാർ.1970 കളിൽ കോൺഗ്രസിനെയാണ് പിന്തുണച്ചിരുന്നതെങ്കിലും, 80 കളിൽ കോൺഗ്രസ് മുഖം തിരിച്ചതോടെ അവർ ചുവടുമാറ്റി.1981ലും ,1985 ലും പട്ടേലുമാർ നടത്തിയ സംവരണ വിരുദ്ധ പ്രക്ഷോഭവും തുടർ സംഭവങ്ങളും അവരെ ബിജെപിയുടെ വോട്ട്ബാങ്കാക്കി മാറ്റി.
സമ്പന്നരായിട്ടും എന്തിന് പ്രക്ഷോഭം?
നന്നേ ചെറുപ്പത്തിൽ തന്നെ ബിസിനസിൽ ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങുന്നവരാണ് പട്ടേലുമാർ. ഹാർദിക് പട്ടേലും ബിസിനസുകാരനാണല്ലോ.ഉന്നത പഠനത്തിനൊന്നും പോകാതെ ബിസിനസിൽ മാത്രം ചേക്കേറുന്ന സമ്പ്രദായത്തോട് ചെറുപ്പക്കാർക്ക് മടുപ്പ് തോന്നി. തങ്ങളുടെ കൂട്ടത്തിൽ നിന്ന് ഡോക്ടറും, എഞ്ചിനീയറും ഒക്കെ കൂടുതലായി വേണമെന്ന് അവർ ആഗ്രഹിച്ചത് സ്വാഭാവികം മാത്രം.തങ്ങളുടെ കുട്ടികളെ എളുപ്പത്തിൽ മെഡിക്കൽ, എഞ്ചിനീയറിങ് പോലെയുള്ള സാങ്കേതിക രംഗത്ത് കയറ്റിവിടാൻ ഒബിസി ആകുന്നതാണ് എളുപ്പവഴിയെന്ന് അവർ കണക്കുകൂട്ടുന്നു.സ്വദേശത്ത് മാത്രമല്ല വിദേശത്തും ജോലി തേടാൻ ഇതാണ് അവരുടെ മുന്നിൽ തെളിഞ്ഞ മാർഗം.
ഇതിന് പുറമേ ഗുജറാത്തിലെ പ്രശസ്തമായ വൈരക്കൽവ്യവസായം പ്രതിസന്ധിയിലാണ്. വൈരം പോളിഷ് ചെയ്യുന്ന ആ വ്യവസായങ്ങളിൽ പലതും പട്ടേലുമാരുടേതാണ്. പട്ടേലുമാർ പണം മുടക്കുകയും പണിയെടുക്കുകയും ചെയ്യുന്ന 'മോർബി'യിലെ 'സിറാമിക്' വ്യവസായശാഖകളും അടയുകയാണ്. ചെറുകിട- ഇടത്തരം കൃഷിക്കാരായ പട്ടേൽമാരാകട്ടെ രാജ്യത്തെ മറ്റു കർഷകലക്ഷങ്ങളെപ്പോലെ ആത്മഹത്യാമുനമ്പിൽ പകച്ചുനിൽക്കുന്നു.
വിദ്യാഭ്യാസം പൂർണമായും വ്യാപാരവൽക്കരിച്ചതോടെ അത് പണക്കാരന്റെ സ്വകാര്യാവകാശം ആയി മാറി. സ്വകാര്യവൽക്കരണവും ചെലവുചുരുക്കൽനയവും പൊതുമേഖലയിലോ സർക്കാർ സംവിധാനത്തിലോ കിട്ടാനിടയുള്ള തൊഴിൽസാധ്യതകൾ ഇല്ലാതാക്കി. ഈ പശ്ചാത്തലത്തിലാണ് പട്ടേൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അപ്പോൾ പ്രക്ഷോഭത്തിന് ആധാരമായ പ്രശ്നം നിലനിൽക്കുന്നുണ്ടെങ്കിലും അതിന് തേടുന്ന പരിഹാര മാർഗം യാഥാർഥ്യബോധത്തോടെയുള്ളതാണോ എന്നതാണ് ചോദ്യം.
ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവുമല്ല ഒബിസി വിഭാഗത്തിന് ലഭിക്കുന്ന സംവരണാനുകൂല്യമാണ് തങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടാൻ കാരണമെന്നാണ് പട്ടേൽകുട്ടികളെ പഠിപ്പിച്ചുവിട്ടിരിക്കുന്നത്. അതുകൊണ്ട് പട്ടേൽമാർക്കും സംവരണം അനുവദിച്ച് ഒബിസി പട്ടികയിൽപ്പെടുത്തുകയോ ഒബിസിക്കാർക്കുള്ള സംവരണാനുകൂല്യം എടുത്തുകളഞ്ഞ് അവരെ തങ്ങളോടൊപ്പം ചേർക്കുകയോ വേണമെന്ന് അവർ വാദിക്കുന്നു.
എന്നാൽ, സ്വകാര്യവൽക്കരണത്തെ എതിർക്കാനോ സ്വകാര്യമേഖലയിലും സംവരണതത്വം ബാധകമാക്കണമെന്ന് ആവശ്യപ്പെടാനോ ഇവരാരും സന്നദ്ധരല്ലെന്നത് ശ്രദ്ധേയം. 1980ലും '84ലും നടന്ന തെരഞ്ഞെടുപ്പുകളിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ബിജെപി '85ലെ സംവരണവിരുദ്ധ പ്രക്ഷോഭത്തിലൂടെ ഗുജറാത്തിലും '90കളിലെ മണ്ഡൽവിരുദ്ധ സമരത്തിലൂടെ രാജ്യത്തെമ്പാടും ശക്തിപ്പെട്ടു. അന്ന് സംവരണത്തിനെതിരെ തെരുവിലിറങ്ങിയവരുടെ പിന്മുറക്കാരാണ് ഇന്ന് സംവരണം തങ്ങൾക്കും വേണമെന്നു പറഞ്ഞ് പ്രക്ഷോഭം നടത്തുന്നത്. കാൽനൂറ്റാണ്ടുമുമ്പ് നടന്ന സംവരണവിരുദ്ധ സമരങ്ങൾ ബിജെപി രാഷ്ട്രീയത്തിന് കരുത്ത് പകർന്നെങ്കിൽ ഇന്നിപ്പോൾ സംവരണം വേണമെന്ന ആവശ്യമുയർത്തി പട്ടേൽമാർ നടത്തുന്ന പ്രക്ഷോഭം ആ പാർട്ടിയെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്..
കോൺഗ്രസ് എളുപ്പം വഴങ്ങി, പക്ഷേ?
പട്ടേലുമാർക്ക് കൂടി സംവരണം നൽകിയാൽ സർക്കാർ ജോലികളും ഉന്നത വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങളും സംവരണ വിഭാഗങ്ങളിലേക്ക് ചുരുങ്ങും എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. മൊത്തം സംവരണം അമ്പത് ശതമാനത്തിൽ കൂടുതലാകരുത് എന്നാണ് സുപ്രീം കോടതി വ്യവസ്ഥ.
ജനസംഖ്യയുടെ 40 ശതമാനം വരുന്ന ഒ.ബി.സി വിഭാഗക്കാർക്ക് നിലവിൽ 27 ശതമാനം സംവരണമുണ്ട്. ഇതിന് പുറമേ, പട്ടിക ജാതിക്കാർക്ക് ഏഴും പട്ടിക വർഗക്കാർക്ക് 15 ശതമാനവും സംവരണവുമുണ്ട്. അഥവാ, മൊത്തം 49 ശതമാനമാണ് ഗുജറാത്തിലെ സംവരണം. സുപ്രീംകോടതി അനുവദിച്ചതിലും ഒരു ശതമാനം മാത്രം താഴെ. എന്നാൽ, ബാക്കി വരുന്ന ഒരു ശതമാനം സംവരണം ഹർദിക് പട്ടേൽ ആഗ്രഹിക്കുന്നില്ല. പട്ടേലുമാരെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
കോൺഗ്രസ് ഫോർമുല, അമിത് ഷായുടെ നിലപാട്
പട്ടൽ പ്രക്ഷോഭം ഒരു വിഭ്രമം സൃഷ്ടിക്കുന്നതിൽ വിജയിച്ചിട്ടുണ്ടൈന്ന് ബിജപി അദ്ധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. എന്നാൽ, കോൺഗ്രസിന്റെ ഫോർമുലയ്ക്ക് ഭരണഘടനാപരമായ നിലനിൽപ്പ് ഇല്ലാത്തതുകൊണ്ട് ഈ വിഭ്രമം പൊട്ടിത്തകരുമെന്നും അമിത് ഷാ പറഞ്ഞു.കോൺഗ്രസിന്റെ സംവരണ നിർദ്ദേശം അംഗീകരിക്കുന്നതായി പട്ടീദാർ ആന്ദോളൻ അനാമത്ത് സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.
''ഭരണഘടന അനുശാസിക്കുന്ന സംവരണം പട്ടേൽ സമുദായത്തിന് നൽകണമെന്നാണ് ഞങ്ങളുടെ ആവശ്യം.കോൺഗ്രസ് മുന്നോട്ട് വച്ച ഫോർമുല പഠിച്ചാൽ ഒരു കാര്യം വ്യക്തമാകും,അത് മറ്റ് സമുദായങ്ങളുടെ സംവരണത്തെയൊന്നും ബാധിക്കുന്നില്ല. പട്ടേൽമാർക്ക് മധ്യപ്രദേശിൽ സംവരണമാകാമെങ്കിൽ എന്തുകൊണ്ട് ഗുജറാത്തിൽ ആയിക്കൂടാ?''-ഹാർദിക് പട്ടേൽ ചോദിച്ചു.എന്നാൽ, ഈ ഫോർമുലയ്ക്ക് ഭരണഘടനാപരമായ സാധുതയില്ലെന്നാണ് ബിജെപിയും, അമിത് ഷായും വ്യക്തമാക്കകുന്നത്.ഇത് പട്ടലുമാർക്കും ബോധ്യമുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ഹാർദിക് പട്ടേൽ, അൽപേഷ് ഠാക്കൂർ, ജിഗ്നേഷ് മേവാനി എന്നിവരുടെ പ്രക്ഷോഭങ്ങൾക്ക് കാരണമായ പ്രശ്നങ്ങളെ തള്ളിപ്പറയുന്നില്ലെങ്കിലും, ഇതിനൊരു ഭരണഘടനാപരമായ പരിഹാരം തൽക്കാലം സാധ്യമല്ലന്നും, ദീർഘകാല ചർച്ചകളിലൂടെ കൂട്ടായി തീരുമാനമെടുക്കേണ്ടതാണെന്നുമാണ് അമിത് ഷായുടെ അഭിപ്രായം.പേേട്ടലുമാരുടെ യോഗത്തിന് വന്നുചേരുന്ന ജനക്കൂട്ടത്തെ താൻ കണ്ടില്ലെന്ന് നടിക്കുന്നില്ലെന്നും എന്നാൽ അത് തന്നെ ഭയപ്പടുത്തുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേർ്ത്തു.
ഗുജറാത്തിലെ സ്ഥിതിഗതികൾ
മൊത്തം 49 ശതമാനം സംവരണം നിലവിലുള്ള ഗുജറാത്തിൽ, ഇനി ആർക്കും സംവരണം നൽകാൻ സാധ്യമല്ലാത്ത അവസ്ഥയാണ്.കഴിഞ്ഞ യു.പി.എ സർക്കാർ ജാട്ടുകളെ പിന്നാക്കവിഭാഗമായി പ്രഖ്യാപിച്ചത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.പട്ടേൽ സമുദായം പിന്നോക്കമാണെന്ന് ഒരു പഠനവും നിലവിലില്ല. നേരത്തെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം നൽകിയപ്പോൾ അതിനെ എതിർത്തവരാണ് പട്ടേലുമാർ എന്നതും മറക്കാറായിട്ടില്ല. 1981ലായിരുന്നു അത്. അന്ന് മുഖ്യമന്ത്രിയായിരുന്ന മാധവ് സിങ് സോളങ്കി രാജിവെച്ച് വീണ്ടും ജനവിധിതേടി ശക്തമായി തിരിച്ചുവരുകയായിരുന്നു.
സമ്പത്തിന്റെ മേനി പറയാവുന്ന സമൂഹമാണ് ഗുജറാത്തിലേതെങ്കിലും, ജാതീയവും വർഗീയവുമായ വിഭജനങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച സംസ്ഥാനത്ത് കോൺഗ്രസിന്റെ ഫോർമുല നടപ്പാക്കുക വിഷമകരമാകും. യാഥാർഥ്യ ബോധത്തോടയാണോ രാഹുൽ ഗാന്ധിയും, കപിൽ സിബലുമൊക്ക,ഗുജറാത്തിലെ 22 വർഷത്തെ ഭരണ വരൾച്ച നീക്കാൻ ലക്ഷ്യമിട്ടുള്ള ഫോർമുലയ്ക്ക് രൂപം കൊടുത്തതെന്നാണ് ഇനി കണ്ടറിയേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്