അമിത ആത്മവിശ്വാസം അമിത് ഷായ്ക്ക് സ്വന്തം തട്ടകത്തിൽ ആപത്തായി മാറി; കോടികൾ വാരി എറിഞ്ഞ ഗുജറാത്തിലെ ബിജെപി കുതിരക്കച്ചവടം പൊളിച്ചത് കർണ്ണാടകയിൽ നിന്ന് കോൺഗ്രസും കോടികൾ എറിഞ്ഞ്; ഗുജറാത്തിൽ നിന്നും ശക്തനായ നേതാവ് വേണ്ടെന്ന വാശി തോറ്റത് തന്ത്രങ്ങളിൽ തന്ത്രജ്ഞനായ പട്ടേലിന്റെ നാടകീയ നീക്കങ്ങളിലൂടെ
മറുനാടൻ മലയാളി ബ്യൂറോ
അഹമ്മദാബാദ്: ഡൽഹി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപി അതീവ ആത്മവിശ്വാസത്തിലായിരുന്നു. കിരൺ ബേദി എന്ന തുറുപ്പു ചീട്ടിനെ അവതരിപ്പിച്ച് അമിത് ഷാ കൈയടിയും നേടി. ഫലം വന്നപ്പോൾ ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ മുന്നേറ്റമായിരുന്നു. ബിജെപിയെ കേന്ദ്രത്തിൽ അധികാരത്തിലെത്തിച്ച അമിത് ഷായെന്ന നേതാവിന് നേരിട്ട തിരിച്ചടി. പിന്നീട് യുപിയിലെ വിജയവും ബീഹാറിൽ നിന്ന് നീതീഷ് കുമാറിനെ അടർത്തിയെടുത്തുമെല്ലാം കിങ് മേക്കറായി. ഇതിനിടെയാണ് ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് എത്തിയത്. എന്ത് വിലകൊടുത്തും മൂന്ന് സീറ്റിലും ജയിക്കണമെന്ന് അമിത് ഷാ ആഗ്രഹിച്ചു. ഗുജറാത്തിൽ കോൺഗ്രസിനെ തകർക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇവിടെ അടിതെറ്റി. സ്വന്തം സംസ്ഥാനത്തുണ്ടായ തിരിച്ചടി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് തീരാ നാണക്കേടുമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ഗുജറാത്തിൽ ഭരണത്തുടർച്ചയ്ക്കാണ് ബിജെപി ശ്രമിക്കുന്നത്. അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടാനുള്ള നീക്കങ്ങളുടെ തുടക്കം. സാധാരണഗതിയിൽ ആരും ശ്രദ്ധിക്കാതെപോകുന്ന രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനെ ബാലറ്റ് യുദ്ധത്തിലേക്കു നയിച്ചതു അമിത് ഷായുടെ ഇടപെടലായിരുന്നു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി ഹൈക്കമാൻഡിന്റെ വിശ്വസ്തനായ അഹമ്മദ് പട്ടേൽ ആണെന്നുറപ്പായതോടെയാണു ബിജെപി കരുക്കൾ നീക്കിത്തുടങ്ങുന്നത്. തന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായാണു പട്ടേലിനെ അമിത് ഷാ കണ്ടിരുന്നത്. സോണിയയുടെ വിശ്വസ്തൻ എന്നതു മാത്രമല്ല. തന്നെ പല കേസുകളിലും കുടുക്കിയതു പട്ടേലാണെന്നു ഷാ വിശ്വസിച്ചു. താൻ ആദ്യമായി രാജ്യസഭയിലെത്തുന്ന വേളയിൽ പട്ടേലിനെ രാജ്യസഭ കാണിക്കില്ലെന്നു ഉറപ്പിച്ചു.
കോൺഗ്രസിൽനിന്നു വഗേലയടക്കം ഇരുപതോളം എംഎൽഎമാരെ അടർത്താൻ കരുനീക്കം ആരംഭിച്ചു. വഗേല കോൺഗ്രസ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമർശനം ഉയർത്തുന്നതു പ്രോത്സാഹിപ്പിച്ചു. എംഎൽഎ കൂടിയായ ഷാ ഇടയ്ക്കു നിയമസഭയിലെത്തി വഗേലയുമായി ചർച്ചയും നടത്തി. ഇതോടെ 13 പേർ കോൺഗ്രസിനെ കൈവിട്ടു. അമിത് ഷായുടെ തന്ത്രങ്ങൾ ജയിക്കുമെന്നും കരുതി. എന്നാൽ കോൺഗ്രസിൽ ഉരുക്ക് പട്ടേൽ എന്ന് അറിയപ്പെടുന്ന അഹമ്മദ് പട്ടേലും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. 43 എംഎൽഎമാരെ കർണ്ണാടകത്തിൽ എത്തിച്ച് കണ്ണിലെ കൃഷ്ണ മണി പോലെ കാത്തു സൂക്ഷിച്ചു. ഇവർ പട്ടേലിനെ കൈവിട്ടില്ല. ഓരോ വോട്ടിന്റെ പ്രാധാന്യം അറിയാമായിരുന്ന അഹമ്മദ് പട്ടേൽ ബിജെപി പക്ഷത്ത് നിന്ന് ഒരാളെ ആരും അറിയാതെ ഒപ്പം കൂട്ടി. അങ്ങനെ അമിത് ഷായ്ക്ക് പണിയും കൊടുത്തു. അവസാനം വോട്ട് എണ്ണുമ്പോൾ പരാജയം അമിത് ഷായ്ക്കാണ്. വിജയി പട്ടേലും.
ബിജെപിയുടെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് മൂന്നുവർഷം തികയുമ്പോൾ അമിത് ഷായ്ക്ക് കീഴിൽ ബിജെപി. കൈവരിച്ച നേട്ടങ്ങൾ ഏറെയാണ്. അതിൽ കരിനിഴൽ വീഴത്തുന്നതാണ് ഗുജറാത്തിലെ സംഭവ വികാസങ്ങൾ. ഇന്ത്യയിൽ 18 സംസ്ഥാനങ്ങളിൽ ബിജെപി നേരിട്ടോ പങ്കാളിത്തത്തോടെയോ അധികാരത്തിലുണ്ട്. പാർട്ടിയുടെ അംഗസംഖ്യ ഇക്കാലയളവിനിടെ പത്തുകോടി പിന്നിട്ടു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എ്ന്നിവർ ആർഎസ്എസ്സുകാർ. ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷം. മറ്റൊരു പാർട്ടിയുടെയും ദേശീയ അധ്യക്ഷന് ഇത്തരമൊരു നേട്ടം അവകാശപ്പെടാനില്ല. ബിജെപിക്കുപോലും ഇത്രയേറെ വളർച്ച മറ്റൊരു നേതാവിനുകീഴിലും ഉണ്ടായിട്ടില്ല. ഈ സൽപ്പേരാണ് ഗുജറാത്തിലെ രാഷ്ട്രീയ പോരിൽ നഷ്ടമാകുന്നത്.
മൂന്നുവർഷത്തിനിടെ അദ്ദേഹം സഞ്ചരിച്ചത് ഇന്ത്യയിലാകെ 560,000 കിലോമീറ്ററാണ്. രാജ്യത്തെ 680 ജില്ലകളിൽ 315 എണ്ണത്തിലും ഒരുതവണയെങ്കിലും അദ്ദേഹമെത്തിയിട്ടുണ്ട്. പ്രാദേശിക നേതൃത്വത്തോട് കർശന നിലപാട് സ്വീകരിച്ച് ഭരിക്കുകയെന്ന അമിത് ഷാ ശൈലിയാണ് പാർട്ടിയെ ഈ വളർച്ചയിലേക്ക് നയിച്ചതെന്ന് വ്യക്തം. അമിത് ഷായുടെ നേതൃപാടവത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ഉത്തർപ്രദേശിൽ പാർട്ടി കൈവരിച്ച വിജയം. ജാതിയും ദളിത് രാഷ്ട്രീയവും കൊടികുത്തിവാണിരുന്ന യുപിയിൽ ബിജെപി എന്നും സവർണരുടെ പാർട്ടിയായിരുന്നു. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ 71 സീറ്റുകൾ നേടിയ ബിജെപി, നിയമസഭാ തിരഞ്ഞെടുപ്പിൽ 403 സീറ്റിൽ 312-ഉം നേടി അധികാരത്തിലെത്തി. ഇക്കൊല്ലം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 3.44 കോടി വോട്ടുകളാണ് ബിജെപി ഉത്തർപ്രദേശിൽ സ്വന്തമാക്കിയത്. 2012-ൽ 1.13 കോടി വോട്ടുകൾ നേടിയ സ്ഥാനത്താണിത്. ഈ തന്ത്രങ്ങളൊന്നും അഹമ്മദ് പട്ടേലിനെതിരെ വിജയിച്ചില്ല. ബിഹാറിൽ മഹാസഖ്യം പിളർത്തി നിതീഷ് കുമാറിനെ കൂടെക്കൂട്ടിയതോടെ, പ്രതിപക്ഷത്തെ മുമ്പെന്നത്തേക്കാളും ദുർബലമാക്കാനും അമിത് ഷായിലെ രാഷ്ട്രീയ ചാണക്യന് സാധിച്ചു. ഗുജറാത്തിലെ തിരിച്ചടി ഈ നേട്ടത്തിന്റെ തിളക്കവും കുറയ്ക്കുന്നു.
അഹമ്മദ് പട്ടേലിനെ പരാജയപ്പെടുത്താനായി ബിജെപിയും അമിത് ഷായും നരേന്ദ്ര മോദിയും കഴിയുന്നത്ര ശ്രമിച്ചു. കോൺഗ്രസ്സ് എംഎൽ എമാരെ ചാക്കിടാൻ പണവും ഭരണവും അധികാരവും പ്രയോഗിച്ചു. എന്നാൽ ആ പ്രലോഭനങ്ങളെയെല്ലാം ചെറുത്തു തോൽപ്പിക്കാൻ കോൺഗ്രസിനു കഴിഞ്ഞത് അവർക്കു തന്നെ അവിശ്വസനീയമായാണ് തോന്നുന്നത്. അഹമ്മദ് പട്ടേലിനെ പരാജയപ്പെടുത്തിയാൽ അത് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് നൽകാവുന്ന ഏറ്റവും വലിയ തിരിച്ചടിയാകുമെന്ന് ബിജെപി കണക്കുകൂട്ടി. ബിജെപിയുടെ പ്രലോഭനങ്ങളിൽനിന്ന് എംഎൽഎമാരെ രക്ഷിക്കാൻ അവരെ കർണാടകത്തിലേക്ക് കോൺഗ്രസ്സിന് മാറ്റേണ്ടി വന്നു. കർണ്ണാടകയിൽ മന്ത്രി ശിവകുമാറിനെതിരെ റെയ്ഡ് നടത്തി ഒരു ശ്രമം കൂടി ബിജെപി നടത്തി. ഇതൊന്നും പലം കണ്ടില്ല. കർണ്ണാടകം പട്ടേലിനെ തുണച്ചു. അങ്ങനെ ബിജെപി വീണു.
തിരഞ്ഞെടുപ്പു കമ്മിഷൻ ഇക്കാര്യത്തിൽ തികച്ചും നീതിപൂർവമായ നിലപാടെടുത്തു. കേന്ദ്രമന്ത്രിമാരുടെ ഒരു പട തന്നെ വന്നു സമ്മർദം ചെലുത്തിയെങ്കിലും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ അചൽ കുമാർ ജോതി വഴങ്ങിയില്ല. 2016 ജൺ 11-ന് ഹരിയാനയിൽ രാജ്യസഭാ തിരഞ്ഞെടുപ്പിനു തത്തുല്യമായ സാഹചര്യത്തിൽ രൺധീപ് സിങ് സുർജേവാലയുടെ വോട്ട് അസാധുവാക്കിയ അതേ ചട്ടം തന്നെ ഇവിടെയും കൈക്കൊണ്ടു. കേന്ദ്ര നിയമമന്ത്രി തന്നെ തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിലെത്തി ഒരു നിലപാട് എടുക്കാൻ സമ്മർദം ചെലുത്തുന്നത് പതിവില്ലാത്തതാണ്. ബിജെപിയുടെ മുതിർന്ന ഭാരവാഹികളെ അയയ്ക്കാമെന്നിരിക്കേ കേന്ദ്രമന്ത്രിമാരെത്തന്നെ രംഗത്തിറക്കാനാണ് ബിജെപി തുനിഞ്ഞത്. നരേന്ദ്ര മോദി- അമിത് ഷാ കൂട്ടുകെട്ടിനെതിരെ പോരാടാൻ കോൺഗ്രസിനു കഴിയില്ല എന്ന ധാരണയും മാറി.
കോൺഗ്രസിൽ പട്ടേലിനോട് ചോദിക്കാതെ സോണിയ ഒരു തീരുമാനവുമെടുക്കാറില്ലെന്നത് പകൽപോലെ പരസ്യമായ രഹസ്യമാണ്. കോൺഗ്രസിൽ സോണിയയ്ക്കും രാഹുലിനും ശേഷം ഒരു അധികാരകേന്ദ്രമുണ്ടെങ്കിൽ അത് അഹമ്മദ് പട്ടേൽ തന്നെയാണ്. സോണിയയുടെ നിഴൽ എന്നറിയപ്പെടാനായിരിക്കും പട്ടേലിന് താൽപര്യം. രണ്ട് യുപിഎ മന്ത്രി സഭകളിലും പട്ടേലിന് സുപ്രധാന മന്ത്രി സ്ഥാനങ്ങൾ ഒരു താലത്തിലെന്ന പോലെ മന്മോഹൻസിങ് വെച്ചു നീട്ടിയതായിരുന്നു. പക്ഷേ, അണിയറയിലെ കളികളിലായിരുന്നു താൽപ്പര്യം. അതുകൊണ്ട് തന്നെ പട്ടേൽ സോണിയയ്ക്കൊപ്പം നിന്നു. ഇത്തരത്തിലെ ഒരു രാഷ്ട്രീയ ചാണക്യനോടായിരുന്നു അമിത് ഷാ പോരിനിറങ്ങിയത്. എല്ലാ കളികളും പയറ്റി. പക്ഷേ കരുത്ത് കാട്ടിയത് ഉരുക്ക് പട്ടേലാണ്. അങ്ങനെ കോൺഗ്രസിന് ഗുജറാത്തിൽ പുതു ജീവൻ കിട്ടുന്നു. ഇനി നിയമസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിൽ മത്സരിക്കാം.
കോൺഗ്രസിന്റെ ഫണ്ട്റെയ്സർ പട്ടേലാണ്. പട്ടേൽ തോൽക്കുക എന്ന് പറഞ്ഞാൽ അത് സോണിയയുടെ തോൽവിയാണ്. നെഹ്രു കുടുംബത്തിനും കോൺഗ്രസിനും ഈ തോൽവിയുടെ ആഘാതത്തിൽ നിന്നും അങ്ങിനെയങ്ങ് കരകയറാനാവില്ല. അതുകൊണ്ടുതന്നെ രണ്ടും കൽപിച്ചുള്ള കളിയാണ് കോൺഗ്രസ് ഗുജറാത്തിൽ കളിക്കുന്നത്. അധികാരവും പണവുമാണ് അമിത്ഷാ - പട്ടേൽ പോരാട്ടത്തെ വിലയിരുത്തിയത്. ഈ പോരാട്ടമാണ് പട്ടേൽ വിജയിച്ചത്. കർണ്ണാടകയിൽ നിന്നാണ് പട്ടേൽ ഈ വിജയത്തിന് ഊർജ്ജം കണ്ടെത്തിയത്. കർണ്ണാടകയിൽ നിന്നുള്ള പണമാണ് പട്ടേലിന്റെ വിജയത്തിന് കാരണമായതും.
ഇതിനിടെ പട്ടേൽ സമുദായത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ബിജെപി. എംഎൽഎ. നളിൻ കൊട്ടാടിയ കൂറുമാറി അഹമ്മദ് പട്ടേലിനു വോട്ടുരേഖപ്പെടുത്തി. രാത്രി വൈകി ഫേസ്ബുക്കിലൂടെയാണ് കൊട്ടാടിയ ഇക്കാര്യം വ്യക്തമാക്കിയത്. കൊട്ടാടിയയുടെ കൂറുമാറ്റവും രണ്ട് വോട്ടുകൾ അസാധുവാക്കപ്പെടുകയും ചെയ്തതോടെയാണ് പട്ടേലിന്റെ ജയം. 182 അംഗ നിയമസഭയിൽ നിലവിലുള്ള 176 എംഎൽഎമാരും വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ നേരത്തേ അറിയിച്ചിരുന്നു. രാവിലെ 10 ന് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചകഴിഞ്ഞു രണ്ടരയോടെ അവസാനിച്ചു.
ഗുജറാത്തിൽ ഒഴിവുള്ള മൂന്നു സീറ്റിൽ നാലു പേരാണു മത്സരിച്ചത്. അമിത് ഷാ, സ്മൃതി ഇറാനി എന്നിവരെ കൂടാതെ മുൻ കോൺഗ്രസുകാരൻ കൂടിയായ ബൽവന്ത്സിങ് രജ്പുത്താണു ബിജെപിക്കു വേണ്ടി അങ്കത്തട്ടിലിറങ്ങിയത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്