ഭീകരന്മാർ വാ തുറന്നില്ല; ഹുറിയത്തിലെ ഒരു ഗ്രൂപ്പുകാരും ബന്ദ് പ്രഖ്യാപിച്ചില്ല; ഒറ്റക്കടകളും അടഞ്ഞ് കിടക്കുകയോ ആരെങ്കിലും ബഹിഷ്കരിക്കുകയോ ചെയ്തില്ല; മുപ്പതു കൊല്ലത്തെ കാശ്മീരി ചരിത്രത്തിൽ ആദ്യമായി വിഘടനവാദികളും രാഷ്ട്രീയക്കാരും ബഹിഷ്കരിക്കുകയോ ബന്ദു നടത്തുകയോ ചെയ്യാതെ സന്ദർശനം നടത്തുന്ന ആഭ്യന്തര മന്ത്രിയായി അമിത് ഷാ; താടിയുള്ള അപ്പനേയേ പേടിയുള്ളൂ എന്ന പഴഞ്ചൊല്ല് അർത്ഥവത്താക്കി അമിത് ഷായുടെ കാശ്മീർ സന്ദർശനം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: താടിയുള്ള അപ്പനെയേ പേടിയുള്ളൂ.. ഈ പഴഞ്ചൊല്ല് അർത്ഥവത്താക്കിയാണ് അമിത് ഷാ ജമ്മു-കാശ്മീരിൽ നിന്ന് മടങ്ങുന്നത്. ആർക്കും അമിത് ഷായുടെ വരവിനോട് എതിർപ്പില്ലായിരുന്നു. പ്രധാനമന്ത്രിമാർ എത്തുമ്പോൾ പോലും ബന്ദും ഹർത്താലും നടത്തുന്നവരൊന്നും അമിത് ഷായുടെ വരവിൽ വിവാദമുണ്ടാക്കാൻ പോയില്ല. അതിശക്തനായ ആഭ്യന്തര മന്ത്രി കാശ്മീരിൽ എത്തിയപ്പോൾ എല്ലാവരും നിശബ്ദരായി. ലക്ഷ്യമെല്ലാം നിറവേറ്റിയാണ് അമിത് ഷാ മടങ്ങുന്നത്. അതായത് കേന്ദ്ര സർക്കാരിനെതിരെ ഒരു പ്രതിഷേധവും അമിത് ഷാ എത്തിയപ്പോൾ കാശ്മീരിൽ ഉയർന്നില്ല.
സാധാരണ ഗതിയിൽ ഏതെങ്കിലും കേന്ദ്ര മന്ത്രിയോ പ്രധാനമന്ത്രിയോ കശ്മീർ സന്ദർശനത്തിനെത്തുമ്പോൾ സംഭവിക്കാറുള്ള ഒന്നും ഇത്തവണ അമിത് ഷാ എത്തിയപ്പോൾ സംഭവിച്ചില്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് ശേഷം അമിത് ഷായുടെ ആദ്യ ജമ്മു കശ്മീർ സന്ദർശനം ആയിരുന്നു ഇത്. കേന്ദ്ര പ്രതിനിധികൾ എത്തുമ്പോൾ സമ്പൂർണ ബന്ദിന് ആഹ്വാനം ചെയ്താണ് വിഘടനവാദ ഗ്രൂപ്പുകൾ അവരെ സ്വാഗതം ചെയ്തത്. എന്നാൽ അമിത് ഷാ എത്തിയപ്പോൾ എല്ലാം ശാന്തമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 3 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീർ സന്ദർശിച്ചിരുന്നു. അതിന് മുമ്പ് 2017 ൽ അന്നത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങും കശ്മീർ സന്ദർശനം നടത്തിയിരുന്നു. ഈ രണ്ട് സമയത്തും ഹുറിയത്ത് കോൺഫറൻസിന്റെ ഘടകങ്ങൾ സമ്പർണ ബന്ദ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 30 വർഷമായി ഇങ്ങനെ തന്നെ ആയിരുന്നു കാര്യങ്ങൾ. എന്നാൽ അമിത് ഷാ എത്തിയപ്പോൾ സയ്യിദ് അലി ഷായുടേയും മിർവൈസ് ഉമർ ഫറൂഖിന്റേയും നേതൃത്വത്തിലുള്ള ഹുറിയത്ത് കോൺഫറൻസ് ഗ്രൂപ്പുകൾ ഇത്തവണ പരിപൂർണ നിശബ്ദതയിൽ ആയിരുന്നു. അമിത് ഷായെ പ്രകോപിപ്പിച്ചാൽ പ്രശ്നമാകുമെന്ന തിരിച്ചറിവിലായിരുന്നു ഈ നിശബ്ദത.
ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയും എന്നത് ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ ഒന്നാണ്. അതുപോലെ തന്നെ കശ്മീരിലെ വിഘടന വാദം അവസാനിപ്പിക്കും എന്നതും ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രി പദവിയിൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ മുഖ്യപരിഗണനയിൽ എത്തുന്ന വിഷയങ്ങൾ തന്നെയാണ് ഇവ. ഏത് വിധേനയേയും ഈ ലക്ഷ്യം നേടുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. കാശ്മീരിലേക്കുള്ള ഫണ്ട് ഒഴുക്കു തടഞ്ഞും തീവ്രവാദികളെ കർശനമായി നേരിട്ടും കരുത്ത് കാട്ടാനാണ് തീരുമാനം. ഇത് വിജയിക്കുന്നതിന്റെ സൂചനയാണ് ആദ്യ കാശ്മീർ സന്ദർശനത്തിൽ അമിത് ഷാ കാണുന്നതും. അതുകൊണ്ട് തന്നെ കൂടുതൽ കരുത്തനായി മുമ്പോട്ട് പോകും.
സംസ്ഥാനത്തെ സുരക്ഷ വിലയിരുത്തുന്നതിനായി ഗവർണർ സത്യപാൽ മല്ലികുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. അമർനാഥ് തീർത്ഥാടന യാത്രയുടെ പശ്ചാത്തലത്തിൽ സുരക്ഷ വിലയിരുത്തിയ അമിത് ഷാ പിന്നീട് സംസ്ഥാനത്തെ ആകെ സുരക്ഷ വിലയിരുത്താനുള്ള വിശദമായ യോഗവും വിളിച്ചു ചേർത്തു. ഗവർണർ സത്യപാൽ മാലിക്, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പുൽവാമ ഭീകരാക്രമണത്തിന് ശേഷമുള്ള സംസ്ഥാനത്തെ സുരക്ഷ സംബന്ധിച്ച് വിലയിരുത്തൽ ഉയർന്ന ഇന്റലിജൻസ്, സൈനീക ഉദ്യോഗസ്ഥർ എന്നിവര്‍ ആഭ്യന്തരമന്ത്രിക്ക് മുൻപാകെ അവതരിപ്പിച്ചു. ജമ്മുകാശ്മീരിലെ ഭീകരപ്രവർത്തനങ്ങളോട് വിട്ടുവീഴ്ചയില്ലാത്തെ സമീപനമാണ് സർക്കാരിനെന്ന് യോഗത്തിൽ അമിത് ഷാ വ്യക്തമാക്കി.
മൂന്നര പതിറ്റാണ്ടിനിടെ ആദ്യമായാണു പ്രതിഷേധങ്ങൾ നേരിടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി കശ്മീർ സന്ദർശനം പൂർത്തിയാക്കുന്നത്. ഭീകരരോടും വിഘടനവാദികളോടും സഹിഷ്ണുത വേണ്ടെന്ന് നിർദ്ദേശിച്ച അദ്ദേഹം ജമ്മു കശ്മീർ പൊലീസിനെ പ്രശംസിച്ചു. ജൂലൈ ഒന്നിന് ആരംഭിക്കുന്ന അമർനാഥ് യാത്രയുടെ ഒരുക്കങ്ങളും അമിത് ഷാ വിലയിരുത്തി. സംസ്ഥാനത്ത് ഭീകരരാൽ കൊല്ലപ്പെട്ട ബിജെപി , പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ കുടംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ അർഷാദ് ഖാന്റെ കുടംബവുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. അനന്ത്നാഗിൽ ഇക്കഴിഞ്ഞ ജൂൺ 12 ന് നടന്ന ഭീകരാക്രമണത്തിലാണ് അർഷാദ് ഖാൻ കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ സുരക്ഷക്കായുള്ള അർഷദ് ഖാന്റെ ജീവത്യാഗത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം അമിത് ഷാ ട്വീറ്റ് ചെയ്തു. അർഷാദ് ഖാന്റെ ഭാര്യക്ക് സംസ്ഥാന സർക്കാരിൽ നൽകുന്ന ജോലിയുടെ നിയമന ഉത്തരവും അദ്ദേഹം കൈമാറി. രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി അമിത് ഷാ മടങ്ങുമ്പോൾ അത് ശക്തമായ ഇടപെടൽ കേന്ദ്രം കാശ്മീരിൽ നടത്തുമെന്നതിന്റെ സൂചനയാണ് നൽകുന്നത്.
ജമ്മുകശ്മീർ അന്താരാഷ്ട്ര അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബില്ല് ലോക്സഭയിൽ അമിത് ഷാ അവതരിപ്പിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ ഇന്തോ- പാക് അതിർത്തി മേഖലയിൽ കഴിയുന്നവർക്ക് സംവരണം നൽകുന്ന ബില്ല് ആണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിക്കുന്നത്. ഇതും ഏറെ നിർണ്ണായകമാണ്. നിയന്ത്രണ രേഖയിൽ താമസിക്കുന്നവർക്ക് മാത്രമാണ് നിലവിൽ സംവരണമുള്ളത്. ഫെബ്രുവരി 28 ന് ജമ്മു കശ്മീർ ബിൽ ലോക്സഭ അംഗീകരിച്ചിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ബില്ലിന് അനുവാദവും നൽകിയിട്ടുണ്ട്. ജമ്മു കശ്മീരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനുള്ള ഓർഡിനൻസ് ആയി മാറ്റി സ്ഥാപിക്കാനാണ് ബിൽ ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം, ജോലി എന്നിവയ്ക്ക് സംവരണം നൽകാനാണ് ബിൽ ലക്ഷ്യമിടുന്നത്.
ശ്മീരി വിഘടനവാദി സംഘടന ഹൂറിയത് കോൺഫറൻസ് സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണ് ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക് നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കറുടേയും ജിതേന്ദ്ര സിംഗിന്റേയും സാന്നിദ്ധ്യത്തിലാണ് ശ്രീനഗറിലെ ദൂരദർശൻ കേന്ദ്രത്തിലെ പരിപാടിക്കിടെ സത്യപാൽ മാലിക് ഇക്കാര്യം പറഞ്ഞത്. താൻ ഗവർണറായി വന്നതോടെ എല്ലാ പ്രശ്നങ്ങളും ശരിയായി തുടങ്ങിയതായും സത്യപാൽ മാലിക് അവകാശപ്പെട്ടു. ജമ്മുവിൽ നിന്നുള്ള എക്സെൽസിയർ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഹുറിയത് കോൺഫറൻസ് നേതാവ് മിർവായിസ് ഉമർ ഫാറൂഖ് പറയുന്നത് ചർച്ചയ്ക്ക് തയ്യാറാണ് എന്നാണ്. മിർവായിസ് ഉമർ ഫാറൂഖിന്റെ ഈ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്. അമിത് ഷായുടെ തീരുമാനമാകും ചർച്ചയിലും മറ്റും നിർണ്ണായകം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍