Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹിമാചലിലെ തോൽവിയിൽ മോദിയും ഞെട്ടി; രാജസ്ഥാനിലെ മൂന്നാം സ്ഥാനം പരിഭ്രാന്തി കൂട്ടി; ഇന്ധന നികുതി കുറച്ച് ആദ്യ തിരുത്തൽ; പെട്രോൾ-ഡീസൽ വില പിന്നീട് കൂടാത്തതും ജനരോഷം ഭയന്ന്; പിന്നാലെ മാപ്പു പറഞ്ഞ് കർഷക നിയമങ്ങൾ പിൻവലിക്കലും; കർഷകരുടെ വേദന മോദി കണക്കിലെടുക്കുന്നതിലും രാഷ്ട്രീയം; ലക്ഷ്യം യുപിയും പഞ്ചാബും രാജസ്ഥാനും

ഹിമാചലിലെ തോൽവിയിൽ മോദിയും ഞെട്ടി; രാജസ്ഥാനിലെ മൂന്നാം സ്ഥാനം പരിഭ്രാന്തി കൂട്ടി; ഇന്ധന നികുതി കുറച്ച് ആദ്യ തിരുത്തൽ; പെട്രോൾ-ഡീസൽ വില പിന്നീട് കൂടാത്തതും ജനരോഷം ഭയന്ന്; പിന്നാലെ മാപ്പു പറഞ്ഞ് കർഷക നിയമങ്ങൾ പിൻവലിക്കലും; കർഷകരുടെ വേദന മോദി കണക്കിലെടുക്കുന്നതിലും രാഷ്ട്രീയം; ലക്ഷ്യം യുപിയും പഞ്ചാബും രാജസ്ഥാനും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ധന വില കുതിച്ചുയരുകയായിരുന്നു രാജ്യത്ത്. ഇതിനിടെ ചില ഉപതെരഞ്ഞെടുപ്പുകൾ എത്തി. ഹിന്ദി ഹൃദയഭൂമിയിൽ അടക്കം ബിജെപിക്ക് പണി കിട്ടി. ഹിമാചൽ പ്രദേശിൽ തോറ്റത് വലിയ നാണക്കേടുമായി. പിന്നാലെ പെട്രോളിലെ നികുതി കുറച്ചു കേന്ദ്ര സർക്കാർ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും വൻതോതിൽ നികുതി കുറച്ചു. ഹിമാചലിലെ വലിയ തോൽവിയിൽ പാഠം ഉൾക്കൊണ്ടായിരുന്നു ഇതെല്ലാം. തൊട്ടു പിന്നാലെ വലിയ തെറ്റും മോദി തിരുത്തുന്നു. കർഷകരുടെ കണ്ണുനീർ കേന്ദ്രം തിരിച്ചറിയുന്നത് ഹിമാചലിലും രാജസ്ഥാനിലും ഏറ്റ വലിയ തരിച്ചടിക്ക് ശേഷമാണ്.

കർഷക സമരത്തിന് മുമ്പിൽ മോദി സർക്കാർ മുട്ടുമടക്കിയെന്നതാണ് വസ്തുത. നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അടുത്ത പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കർഷകരോടും മാപ്പും പറഞ്ഞു. കർഷക പ്രതിഷേധം പഞ്ചാബിലും രാജസ്ഥാനിലും ഉത്തർപ്രദേശിലും തിരിച്ചടിയാകാതിരിക്കാനുള്ള കരുതലാണ് മോദി എടുക്കുന്നത്. ഇതിന് വേണ്ടി ഗുരുനാനാക് ജയന്തി ദിനം തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. പഞ്ചാബിലെ കോൺഗ്രസ് പ്രതിസന്ധിയിലാണ്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് പുതിയ പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയുമായി ചേരാൻ അമരീന്ദർ മുമ്പോട്ട് വച്ചത് കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യമാണ്. അതാണ് അംഗീകരിക്കപ്പെടുന്നത്.

ഇതോടെ പഞ്ചാബിൽ അമരീന്ദർ എന്ന മുഖത്തെ ബിജെപി മുന്നണിക്ക് കിട്ടും. യുപിയിൽ യോഗി ആദിത്യനാഥിനും വിജയത്തിലേക്ക് പോകാം. രാജസ്ഥാനിൽ ഭരണം തിരിച്ചു പിടിക്കാനും ഇടപെടലുകൾ ഉണ്ടാകും. യുപിയും രാജസ്ഥാനും കൈവിട്ടാൽ ബിജെപിക്ക് അത് കേന്ദ്രത്തിലെ തുടർഭരണ സാധ്യതകളെ ബാധിക്കുമെന്ന് തിരിച്ചറിയാൻ സാധിച്ചതാണ് ഇതിന് കാരണം. ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ബിജെപിയെ തോൽപ്പിച്ചവരാണ് യഥാർത്ഥത്തിൽ കർഷക നിയമങ്ങളെ തകർത്തതെന്നതാണ് സാരം. ആരും പ്രതീക്ഷിക്കാത്ത സമയത്ത് നാടകീയമായി രാജ്യത്തോട് അഭിസംബോധന ചെയ്ത് സർക്കാർ വിവാദം അവസാനിപ്പിക്കുന്നത്. ഇതോടെ സുപ്രീംകോടതിയിലെ കേസും അപ്രസക്തമാകും.

കർഷകരുടെ ഉന്നമനത്തിന് പ്രാധാന്യം നൽകും. ഇവരുടെ വേദന മനസ്സിലാക്കുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങളും പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് കർഷക സമരം തന്നെയാണ് പ്രഖ്യാപനം പിൻവലിക്കാൻ കാരണമെന്ന് സമ്മതിച്ചാണ്. കർഷകരുടെ നന്മയ്ക്ക് വേണ്ടിയാണ് നിയമങ്ങൾ കൊണ്ടുവന്നത്. കർഷകരുടെ ക്ഷേമം മുന്നിൽക്കണ്ടാണ് നിയമങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ ചില കർഷകർക്ക് നിയമത്തിന്റെ ഗുണങ്ങൾ മനസിലാക്കാനായില്ല. അതിനാൽ വേദനയോടെ നിയമം പിൻവലിക്കുകയാണ്. ഇതിനുള്ള ബിൽ അടുത്ത പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇതോടെ ഡൽഹിയിൽ കർഷകരുടെ ആനന്ദ നൃത്തം തുടങ്ങി. യുപിയിലും മറ്റും തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി ഉറപ്പിക്കാൻ മുന്നിൽ നിൽക്കുമെന്ന് കർഷകർ നേരത്തെ അറിയിച്ചിരുന്നു.

കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്. കർഷകരെ സഹായിക്കാൻ ആത്മാർത്ഥയോടെയാണ് നിമയങ്ങൾ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കർഷകരുടെ നന്മയ്ക്ക് വേണ്ടിയാണ്. രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു. കർഷകരുടെ പ്രയത്‌നം നേരിൽകണ്ടയാളാണ് താൻ. രണ്ട് ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കർഷകരും. അവരുടെ ഉന്നമനത്തിന് മുൻഗണന നൽകും. പെൻഷൻ പദ്ധതികൾ കർഷകർക്ക് സഹായകമാണ്. കർഷകർക്ക് വേണ്ടിയുള്ള ബജറ്റ് വിഹിതം കേന്ദ്രസർക്കാർ അഞ്ച് തവണ ഉയർത്തിയിട്ടുണ്ട്. കൂടാതെ താങ്ങുവില (എംഎസ്‌പി) വർധിപ്പിക്കാൻ നടപടികൾ സ്വീകരിച്ചു, മൊത്തവ്യാപാര വിപണി ഇടപാടുകൾ ഓൺലൈൻ ആക്കി. കർഷകർക്കായുള്ള നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഈ സർക്കാരിന്റെ നേട്ടമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്. കർഷകരെ സഹായിക്കാൻ ആത്മാർഥതയോടെയാണ് നിമയങ്ങൾ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കർഷകരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ ചില കർഷകർക്ക് അത് മനസിലാക്കാൻ സാധിച്ചില്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു.

നിമയങ്ങളെ എതിർത്ത കർഷകരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. കർഷക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ കർഷകരുടെ വേദന മനസിലാക്കുന്നു. കർഷകരുടെ പ്രയത്നം നേരിൽകണ്ടയാളാണ് താൻ. രണ്ട് ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കർഷകരും. അവരുടെ ഉന്നമനത്തിന് മുൻഗണന നൽകുമെന്നും മോദി പറഞ്ഞു. കർഷകർക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും മോദി പറഞ്ഞു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP