കാലങ്ങളായി എൽഡിഎഫിനെ പിന്തുണച്ചിരുന്ന ഹിന്ദു വോട്ടുകളിൽ വിള്ളലുണ്ടാകും; ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിൽ ശ്രീകണ്ഠനും ഉണ്ണിത്താനും വരെ വിജയിച്ചു കയറാം; പത്തനംതിട്ടയിൽ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ച് ആന്റോ ആന്റണി വിജയിക്കും; വീണാ ജോർജ്ജ് മൂന്നാം സ്ഥാനത്തേക്ക് പോയേക്കാം; തിരുവനന്തപുരത്ത് കുമ്മനത്തിന്റെ സാധ്യത ന്യൂനപക്ഷ വോട്ട് ഏകീകരണത്തെയും ചെറുക്കുന്ന വിധത്തിൽ ഭൂരിപക്ഷ വികാരമുണ്ടായാൽ മാത്രം; കേരളത്തിൽ ബിജെപി കച്ചിതൊടില്ലെന്ന സൂചനയുമായി അഡ്വ. ജയശങ്കർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുമ്പെങ്ങും ഇല്ലാത്ത വിധത്തിലുള്ള വീറും വാശിയും നിറഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ കേരളത്തിൽ നടന്നത്. വോട്ട് പെട്ടിലായി കഴിഞ്ഞ് മുന്നണികൾ കണക്കു കൂട്ടലുകളുമായി ഒരു മാസം നീണ്ട കാത്തിരിപ്പിലാണ്. ഇത്തവണ പൊതുവേയുള്ള അന്തരീക്ഷം വെച്ച് യുഡിഎഫ് തരംഗമാണെന്ന പ്രവചനമാണ് ഭൂരിപക്ഷവും അഭിപ്രായ സർവേകളും പ്രവചിച്ചത്. എല്ലായിടത്തും വോട്ടിങ് ശതമാനം വർദ്ധിച്ചതോടെ അത് ഏത് തരംഗമാണ് സൂചിപ്പിക്കുന്നതെന്ന് എടുത്തു പറയാൻ സാധിക്കാത്ത അവസ്ഥയുണ്ട്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ വെച്ചു നോക്കുമ്പോൾ യുഡിഎഫിന് അനുകൂലമാണ് സാഹചര്യങ്ങൾ എന്നാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകൾ അഡ്വ എ ജയശങ്കർ മറുനാടൻ മലയാളിയോട് പറഞ്ഞത്. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെടുന്ന സാഹചര്യം ഉണ്ടെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ ഇതിന്റെ ഗുണഭോക്താക്കളായി യുഡിഎഫ് മാറും. അങ്ങനെ വരുമ്പോൾ ബിജെപിക്ക് അടക്കം പ്രതീക്ഷയ്ക്ക വകയില്ലെന്ന വിലയിരുത്തലും അദ്ദേഹം മറുനാടനുമായി പങ്കുവെച്ചു.
മൂന്ന് സാഹചര്യങ്ങളാണ് ഉയർന്ന പോളിംഗിലേക്ക് നയിച്ചതിന് കാരണമായി ജയശങ്കർ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് മോദിയെ കേന്ദ്ര ഭരണത്തിൽ നിന്നും പുറത്താക്കണമെന്ന വികാരം, രണ്ടാമതായി രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്ന സാഹചര്യം, മൂന്നാമതായി ശബരിമല വിഷയത്തോടെ ഉണ്ടായ ഹിന്ദു ധ്രൂവീകരണം. പരമ്പരാഗതമായി യുഡിഎഫ്-എൽഡിഎഫ് പോരാട്ടം എന്ന നിലയിൽ നിന്നും വ്യത്യസ്തമായി ബിജെപി കൂടി ശക്തമായ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സ്ഥലങ്ങളിലെ ഫലമെന്താകുമെന്നും അഡ്വ ജയശങ്കർ പറഞ്ഞു വെക്കുന്നു.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ച് ആന്റോ ആന്റണി വിജയിക്കും എന്ന നിരീക്ഷണമാണ് അദ്ദേഹം പങ്കുവെക്കുന്നത്, ഇവിടെ കെ സുരേന്ദ്രൻ രണ്ടാം സ്ഥാനത്ത് എത്തിയേക്കാം. വീണാ ജോർജ്ജ് മൂന്നാം സ്ഥാനത്തേക്ക് പോയേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബിജെപി ഏറ്റവും പ്രതീക്ഷ വെക്കുന്ന തിരുവനന്തപുരത്ത് കുമ്മനത്തിന്റെ സാധ്യത ന്യൂനപക്ഷ വോട്ട് ഏകീകരണത്തെയും ചെറുക്കുന്ന ഭൂരിപക്ഷ വികാരമുണ്ടായാൽ മാത്രമാണെന്നു ജയശങ്കർ മറുനാടൻ മലയാളിയോട് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:
ഇത്തവണ അതീവ വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പാണ് കേരളത്തിൽ നടന്നത്. മുമ്പെങ്ങും ഇത്രയും വീറും വാശിയുമുള്ള ഒരു ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് രംഗത്ത് ആദ്യം സജീവമായത് എൽഡിഎഫാണ്. പിന്നാലെ മറ്റുള്ളവരും. ഇവിടെ മൂന്നു കൂട്ടരും അതിശക്തമായ പ്രചരണാണ് നടത്തിയത്. ഇതിന്റെ ഫലമായി ഉയർന്ന പോളിങ് ശതമാനം ഉണ്ടായി. ഇത്രയും വോട്ടിങ് പ്രത്യേകം സൂചനയൊന്നും ഇല്ല. പോളിങ് വർദ്ധിക്കുന്നത് യുഡിഎഫിന് ഗുണകരമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ അത് പ്രസക്തമാണോ എന്നു പറയാൻ സാധിക്കില്ല. ശക്തമായ പ്രചരണം നടന്നതിനാൽ മെയ് 23ന് വരെ കാത്തിരുന്നേ മതിയാകൂ.
ന്യൂനപക്ഷ വോട്ടർമാർ കൂട്ടത്തോടെ വന്നു ഇത്തവണ വോട്ടു ചോയ്തു. മുസ്ലിം സ്ത്രീകൾ അടക്കം നീണ്ട ക്യൂവിൽ നിന്ന് വോട്ടു ചെയ്തത് കാണാമായിരുന്നു. ഇത് യുഡിഎഫിന് ഗുണകരമാകുന്ന അവസ്ഥയാണ്. അതേസമയം ക്രിസ്ത്യൻ വിഭാഗത്തിന്റെ സാന്നിധ്യവും വ്യക്തമാണ്. ഈ വോട്ടും യുഡിഎഫിലേക്കാണ് നീങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകൾ വലിയതോതിൽ എൽഡിഎഫിനാണ് പോയത്. എന്നാൽ, ഇക്കുറി കാര്യങ്ങൾ മറിച്ചാണ് സംഭവിക്കുന്നത്. കേന്ദ്രത്തിൽ മോദിയെ ഭയക്കുന്നവർക്ക് ദേശീയ ബദൽ കോൺഗ്രസ് ആണെന്ന് ബോധ്യമായിട്ടുണ്ട്. അതുകൊണ്ടാണ് കൂടുതൽ ഏകീകരണം ഉണ്ടായത്.
2009ലെ പൊതുതെരഞ്ഞെടുപ്പിനെ പോലെ ന്യൂനപക്ഷ ഏകീകരണം ഉണ്ടായാൽ യുഡിഎഫ് വൻ വിജയം നേടും. 2009ൽ നിന്നും വ്യത്യസ്തമായി എൽഡിഎഫ് പരാധീനത പ്രധാനമായും ഹിന്ദു വോട്ടുകളിൽ വിള്ളൽ ഉണ്ടാകുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം അത്രവലിയ നേട്ടമൊന്നും ഉണ്ടാക്കാൻ സാധിക്കില്ല. വിജയിക്കുന്ന നിലയിലേക്ക് അവരുടെ സ്ഥാനാർത്ഥികൾ എത്തില്ല, മാത്രമല്ല, അത് യുഡിഎഫിന്റെ മുന്നേറ്റത്തിൽ ചെന്നവസാനിക്കും.
മറ്റൊരു കാര്യം രാഹുൽ ഗാന്ധി കേരളത്തിൽ വന്നതും നേട്ടമാകും. കോൺഗ്രസുകാർക്കിടയിൽ ഇത് വലിയ ഉണർവ്വ് ഉണ്ടാക്കിയിട്ടുണ്ട്. ഇതും തെരഞ്ഞെടുപ്പിൽ അവർക്ക് നേട്ടമായി മാറും. രാഹുൽ വന്നതോടെ എല്ലാ സ്ഥലത്തും കോൺഗ്രസുകാർ ഉഷാറായി പ്രവർത്തിച്ചു. പ്രചരണ രംഗത്ത് അൽപ്പം നിശബ്ദമായെങ്കിലും അവസാന നിമിഷം കോൺഗ്രസുകാർ ഉണർന്നു പ്രവർത്തിച്ചു. പോളിങ് ബൂത്തുകളിൽ പരമാവധി വോട്ടർമാരെ എത്തിക്കാൻ അവർ ശ്രമിച്ചു. പ്രത്യേകിച്ചു മലബാറിൽ മുസ്ലിംലീഗുകാർ വളരെ ഉത്സാഹത്തോടെയാണ് പ്രവർത്തിച്ചത്. ലീഗുകാർ പ്രവർത്തിച്ചത് വലിയ ആത്മവിശ്വാസം ഉണ്ടാക്കി. ഈ രാഹുൽ തരംഗത്തിൽ കാസർകോട് മത്സരിക്കുന്ന രാജ്മോഹൻ ഉണ്ണിത്താനും പാലക്കാട്ടെ വി കെ ശ്രീകണ്ഠനും പോലും വിജയിക്കാനൻ സാധ്യതയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ജയസാധ്യത എൽഡിഎഫ് കേന്ദ്രങ്ങളിൽ പോലും യുഡിഎഫിന് സാധ്യതയുണ്ട്. ഇവിടെ പ്രധാനകാരണം മുസ്ലിം വോട്ടുകൾ ഏകീകരിച്ചതാണ്.
മറുവശത്ത് എൽഡിഎഫിനെതിരെ ശബരിമല വഴി ഭൂരിപക്ഷ വികാരം രൂപം കൊണ്ടിട്ടുണ്ട്. അത് ചില മണ്ഡലങ്ങളിൽ ബിജെപിക്ക് അനുകൂലമായി മാറിയിട്ടുണ്ട്. പ്രധാനമായും പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണിത്. പത്തനംതിട്ട മണ്ഡലത്തിൽ ബിജെപി ശക്തമായ മണ്ഡലമാണ്. ഇവിടെ പ്രചരണം ശക്തമായിരുന്നു. എന്നാൽ ഇത് വിജയത്തിലേക്ക് എത്തിക്കാൻ കഴിയുമോ എന്ന ചോദ്യം ബാക്കിയുണ്ട്. അവസാന വട്ടം വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിക്ക് ന്യൂനപക്ഷ വോട്ടുകൾ വീഴാനാണ് സാധ്യതയുള്ളത്. ഇത് ഇപ്പോഴത്തെ സാഹചര്യത്തിൽ ആന്റോ ആന്റണിക്ക് കിട്ടാനാണ് സാധ്യതയുണ്ട്. ഹിന്ദു വോട്ടുകൾ കെ സുരേന്ദ്രൻ പിടിക്കുന്നതോടെ വീണ ജോര്ജ്ജിന് വോട്ടു ചെയ്യാൻ സാധ്യതയുള്ളവർ ആന്റോ ആന്റണിക്ക് വോട്ടു ചെയ്ത് വിജയിപ്പിക്കും. ഈ ന്യൂനപക്ഷ വികാരത്തെ അതിജീവിക്കും വിധം വോട്ടു പിടിച്ചാൽ മാത്രമേ സുരേന്ദ്രന് വിജയിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ സുരേന്ദ്രനേക്കാൽ സാധ്യത ആന്റോ ആന്റണിക്കാണ്. ഇവിടെ വീണ ജോർജ്ജ് മൂന്നാം സ്ഥാനത്തേക്ക് പോകാനും സാധ്യത കൂടുതലാണ്.
പാലക്കാടും തൃശ്ശൂരും ബിജെപി ശക്തമയ പ്രചരണം നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവിടെ വോട്ടു കൂടാൻ സാധ്യതയുണ്ട്. എന്നാൽ അത് വിജയത്തിലേക്ക് എത്തുമോ എന്നു പറയാനാകില്ല. അതേസമയം തിരുവനന്തപുരത്ത് നിർബന്ധമായും ജയിക്കണം എന്നാണ് ബിജെപി പറഞ്ഞത്. കുമ്മനത്തെ സ്ഥാനാർത്ഥിയാക്കിയത് അതുകൊണ്ടാണ്. അദ്ദേഹത്തെ മിസോറാം ഗവർണർ സ്ഥാനത്തു നിന്നും രാജിവെപ്പിച്ചു കൊണ്ടുവന്നാണ് മത്സരിപ്പിച്ചത്. വളരെ ശക്തമായ മത്സരം ഇവിടെ നടന്നു. ശശി തരൂരിന് അനുകൂലമായ സാഹചര്യം ന്യൂനപക്ഷ വോട്ടുകൾ അദ്ദേഹത്തിന് അനുകൂലമായി കേന്ദ്രീകരിക്കും എന്നതു തന്നെയാണ്. സിംഹഭാഗം ന്യൂനപക്ഷ വോട്ടുകളം തരൂർ കൈയിലാക്കിയാൽ അദ്ദേഹം വിജയിക്കും. അവിടെ നിന്നുള്ള ദുഃഖവാർത്ത ശശി തരൂരിനെ കോൺഗ്രസുകാർ തന്നെ പാലം വലിച്ചു എന്നതാണ്. നേതാക്കൾ മാറിയതു കൊണ്ട് അങ്ങനെ മാറുമോ എന്ന് അറിയില്ല. ഇതോടെ തരൂരിന് വോട്ടു കൊടുക്കുമോ അതോ സി ദിവാകരന് കൊടുക്കണോ എന്ന ആശങ്ക അവിടെ ഉണ്ടായിരുന്നു.
പത്തനംതിട്ടയിൽ പറഞ്ഞ അതേ അവസ്ഥ. എന്തായാലും ഇവിടെ ന്യൂനപക്ഷ വികാരം തരൂരിലേക്കോ ദിവാകരനിലേക്കോ മാത്രമായി ഏകീകരിച്ചേക്കാ. ഈ ന്യൂനപക്ഷ കേന്ദ്രീകരണത്തെയും മറികടക്കാൻ കഴിയും വിധം ഭൂരിപക്ഷ വോട്ടുകൾ കേന്ദ്രീകരിച്ചാൽ മാത്രമേ കുമ്മനം രാജശേഖരൻ വിജയിക്കുകയുള്ളൂ. ന്യൂനപക്ഷ വോട്ടുകൾ ഏത് സാഥാനാർത്ഥിയിലേക്ക് പോകും എന്നത് ഇവിടെ അതീവ നിർണായകമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്