Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസിന്റെ തിന്ന ചോറിന് നന്ദി കാണിക്കാത്ത കോന്നിയിലെ രണ്ട് മലരുകൾ; കോന്നിയിൽ ജയിച്ചത് ഇടതുപക്ഷമല്ല അടൂർ പ്രകാശ് എന്ന കുലം കുത്തി; വളർന്ന് വലുതായി കഴിയുമ്പോൾ പാർട്ടിയെ മറന്ന് സ്വന്തം താൽപര്യങ്ങൾക്കു മുൻഗണന കൊടുക്കുന്ന ഇവരെപോലുള്ള നേതാക്കൾ തന്നെയാണ് ഈ പാർട്ടിയുടെ ശാപം: ആറ്റിങ്ങൽ എംപിക്കെതിരെ സൈബർ ടീമിൽ നടക്കുന്നത് കടന്നാക്രമണം: മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് അടൂർ പ്രകാശും; കോന്നിയിൽ തോൽവിക്ക് കാരണക്കാരെ അണികൾ കണ്ടെത്തുമ്പോൾ

കോൺഗ്രസിന്റെ തിന്ന ചോറിന് നന്ദി കാണിക്കാത്ത കോന്നിയിലെ രണ്ട് മലരുകൾ; കോന്നിയിൽ ജയിച്ചത് ഇടതുപക്ഷമല്ല അടൂർ പ്രകാശ് എന്ന കുലം കുത്തി; വളർന്ന് വലുതായി കഴിയുമ്പോൾ പാർട്ടിയെ മറന്ന് സ്വന്തം താൽപര്യങ്ങൾക്കു മുൻഗണന കൊടുക്കുന്ന ഇവരെപോലുള്ള നേതാക്കൾ തന്നെയാണ് ഈ പാർട്ടിയുടെ ശാപം: ആറ്റിങ്ങൽ എംപിക്കെതിരെ സൈബർ ടീമിൽ നടക്കുന്നത് കടന്നാക്രമണം: മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് അടൂർ പ്രകാശും; കോന്നിയിൽ തോൽവിക്ക് കാരണക്കാരെ അണികൾ കണ്ടെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോന്നിയിൽ ജയിച്ചത് ഇടതുപക്ഷമല്ല അടൂർ പ്രകാശ് എന്ന കുലം കുത്തിയാണ്-കോൺഗ്രസുകാരുടെ അഭിമാനം ഉയർത്തി പിടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കോൺഗ്രസ് സൈബർ ടീമിലെത്തിയ പോസ്റ്റാണ് ഇത്. കോന്നിയിലെ തോൽവിക്ക് കോൺഗ്രസുകാർ കാരണക്കാരനായി കാണുന്നത് അടൂർ പ്രകാശിനെ മാത്രമാണ്. കോൺഗ്രസിന്റെ തിന്ന ചോറിന് നന്ദി കാണിക്കാത്ത കോന്നിയിലെ രണ്ട് മലരുകൾ- അടൂർ പ്രകാശിനേയും റോബിൻ പീറ്ററേയും കോൺഗ്രസുകാർ ചിത്രീകരിക്കുന്നത് ഇപ്പോൾ ഇങ്ങനെയാണ്.

ഇത്രയും ആത്മാർത്ഥമായി പ്രവർത്തിച്ചിട്ട് വിജയം ആഘോഷിക്കാൻ അവസരം ലഭിക്കാതെ പോയതിൽ മുഴുവൻ കോൺഗ്രസ് പ്രവർത്തകർക്കും ഖേദമുണ്ട്. കോന്നിയിൽ ജയിച്ചത് ഇടതുപക്ഷമല്ല അടൂർ പ്രകാശ് എന്ന കുലം കുത്തിയാണ്. അടൂർ പ്രകാശിനും, റോബിൻ പീറ്ററിനും വ്യക്തമായ സ്വാധീനമുള്ള പഞ്ചായത്തുകളിൽ യുഡിഎഫ് പിന്നോട്ട് പോയിരിക്കുന്നു. രണ്ടുപേരും പാലം വലിച്ചു എന്ന് നിസ്സംശയം പറയാം. വളർന്ന് വലുതായി കഴിയുമ്പോൾ പാർട്ടിയെ മറന്ന് സ്വന്തം താൽപര്യങ്ങൾക്കു മുൻഗണന കൊടുക്കുന്ന ഇവരെപോലുള്ള നേതാക്കൾ തന്നെയാണ് ഈ പാർട്ടിയുടെ ശാപം. ഇത്തരം തൊഴുത്തിൽ കുത്തികളെ ഇനിയും പാർട്ടി യിൽ വച്ചു പൊറുപ്പിക്കരുത്. കോന്നിയുടെ മണ്ണിൽ കാലു കുത്താൻ അനുവദിക്കരുത്.-സൈബർ ഗ്രൂപ്പിൽ നിറയുന്ന ഒരു പോസ്റ്റാണ് ഇത്. അതിനിടെ അടൂർ പ്രകാശിന്റെ ഫോൺ സ്വച്ച് ഓഫ് ആയതും ചർച്ചയിൽ നിറയുന്നുണ്ട്.

കുത്തക മണ്ഡലമായ കോന്നിയിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയിരിക്കുകയാണ് യുഡിഎഫ്. എൽഡിഎഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ് കുമാറാണ് കോന്നിയിൽ ജയിച്ചത്. കോന്നിയിൽ യുഡിഎഫ് പരാജയം മണത്തപ്പോൾ തന്നെ എല്ലാ മാധ്യമങ്ങളും അന്വേഷിച്ചത് മുൻ എംഎൽഎയായ അടൂർ പ്രകാശിനെയാണ്. പല മാധ്യമങ്ങളും അടൂർ പ്രകാശിനെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിന്റെ പ്രതികരണം ആർക്കും ലഭിച്ചില്ല. അടൂർ പ്രകാശിന്റെ മൊബൈൽ ഫോണിലേക്ക് വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസിയും അടൂർ പ്രകാശും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടായിരുന്നു അടൂർ പ്രകാശും ഡിസിസിയും പരസ്യമായി ഏറ്റുമുട്ടിയത്. ഒടുവിൽ കെപിസിസി നേതൃത്വം ഇടപെട്ടാണ് തർക്കങ്ങൾ പരിഹരിച്ചത്.

എങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനു അടൂർ പ്രകാശ് കാര്യമായി പങ്കെടുത്തില്ല എന്ന ആരോപണം പാർട്ടിയിൽ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പിലെ ദയനീയ തോൽവി. കോന്നിയിൽ തോറ്റാൻ അടൂർ പ്രകാശ് പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു. കഴിഞ്ഞ 23 വർഷമായി യുഡിഎഫ് കുത്തകയാക്കി വച്ചിരുന്ന മണ്ഡലമാണ് കോന്നി. ഇവിടെയാണ് കെ.യു.ജനീഷ് കുമാർ ജയിച്ചത്. കഷ്ടിച്ചാണ് ഇവിടെ കോൺഗ്രസിന്റെ മോഹൻരാജ് രണ്ടാം സ്ഥാനം പോലും നിലനിർത്തിയത്. ഇതിന് കാരണം അടൂർ പ്രകാശിന്റെ അട്ടിമറിയാണെന്നാണ് കോൺഗ്രസുകാരുടെ പൊതു വികാരം.

പ്രമാടം പഞ്ചായത്ത് പ്രസിഡന്റാണ് റോബിൻ പീറ്റർ. റോബിൻ പീറ്റർക്ക് വേണ്ടിയാണ് അടൂർ പ്രകാശ് നിലപാട് എടുത്തത്. എന്നാൽ എൻ എസ് എസ് മോഹൻരാജിന് വേണ്ടിയും. കോന്നിയിൽ അടൂർ പ്രകാശിന് വ്യക്തിപരമായ സ്വാധീനമുണ്ട്. ഇത് മോഹൻരാജിന് വേണ്ടി പ്രവർത്തിത്തില്ല. റോബിൻ പീറ്റർ പ്രചരണത്തിൽ പോലും സജീവമായില്ല. റോബിൻ പീറ്ററുടെ സമുദായമായ ഓർത്തഡോക്‌സുകാർ കെ സുരേന്ദ്രന് പിന്നിൽ അണിനിരന്നു. ഇതിന് പിന്നിലും റോബിൻ പീറ്ററാണെന്ന് കോൺഗ്രസുകാർ കരുതുന്നു. അതുകൊണ്ടാണ് കടന്നാക്രമണം.

23 വർഷം നീണ്ടുനിന്ന കാത്തിരിപ്പ് അവസാനിച്ചു. ഒടുവിൽ കെ.യു ജനീഷ് കുമാറിലൂടെ കോന്നി ചുവപ്പണിഞ്ഞു. യു.ഡി.എഫിന്റെ പി മോഹൻരാജും എൻ.ഡി.എയുടെ കെ. സുരേന്ദ്രനും ഉയർത്തിയ വെല്ലുവിളി അതിജീവിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ജനീഷ് കുമാറിന്റെ വിജയം. 1996 മുതൽ 2019 വരെ അടൂർ പ്രകാശിനൊപ്പം നിന്ന ജനങ്ങൾ ഇത്തവണ മാറ്റിക്കുത്തുകയായിരുന്നു. 70.07 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയ കോന്നിയിൽ മികച്ച ഭൂരിപക്ഷമാണ് ജനീഷ് നേടിയത്.

1965ൽ രൂപം കൊണ്ട കോന്നി മണ്ഡലത്തിലെ ആദ്യ എംഎൽഎ കോൺഗ്രസിന്റെ പി.ജെ.തോമസ് ആയിരുന്നു. പിന്നീട് മണ്ഡലം ഇടതു വലതു മുന്നണികളെ മാറിമാറി തുണച്ചു. 1996 ലാണ് സിപിഎമ്മിൽ നിന്ന് മണ്ഡലം പിടിക്കാൻ കോൺഗ്രസ് അടൂർ പ്രകാശിനെ കളത്തിലിറക്കിയത്. പിന്നീടിങ്ങോട്ട് കോന്നിയിൽ കോൺഗ്രസിന് അടിതെറ്റിയിട്ടില്ല. കഴിഞ്ഞ 23 വർഷവും അടൂർ പ്രകാശ് തന്നെ മണ്ഡലത്തെ പ്രതിനിധീകരിച്ചു. അടൂർ പ്രകാശ് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. എന്നാൽ, ഇത്തവണ അടൂർ പ്രകാശിനെയും കോൺഗ്രസിനെയും മൂക്കുകുത്തിച്ചിരിക്കുകയാണ് ജനീഷ് കുമാർ. ലീഡ് 10,000 കടക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി.

1996ൽ സിറ്റിങ് എംഎ‍ൽഎ ആയിരുന്ന എ.പത്മകുമാറിനെ 806 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് അടൂർ പ്രകാശ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് അങ്ങോട്ട് യു.ഡി.എഫിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് വിജയിച്ചത് നേരിയ ഭൂരിപക്ഷത്തിനാണ്. 2721 വോട്ടായിരുന്നു ഭൂരിപക്ഷം. ഈ പ്രതീക്ഷയുമായി ജനീഷ് കുമാറിനെ കളത്തിലിറക്കിയ എൽ.ഡി.എഫിന് തെറ്റിയില്ല. പത്തനംതിട്ട ഉൾപ്പെട്ട കോന്നിയിൽ ശബരിമല വിഷയം പിന്തുണക്കുമെന്ന് കണക്കുകൂട്ടിയാണ് എൻ.ഡി.എ സുരേന്ദ്രനെ കളത്തിലിറക്കിയത്. എന്നാൽ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ 45,506 വോട്ട് പിടിക്കാൻ സുരേന്ദ്രന് കഴിഞ്ഞില്ല. 39786 വോട്ട് ആണ് സുരേന്ദ്രൻ നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP