ചേരിപ്പോര് ആം ആദ്മിക്കും വിനയാകുമോ? ഡൽഹിയിലെ തൂത്തുവാരൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ ശ്രമിച്ച പാർട്ടിക്ക് തൊഴുത്തിൽക്കുത്ത് പാരയാകുന്നു: നിർണായക കാലഘട്ടത്തിലൂടെ ആപ്പിന്റെ യാത്ര ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
അഴിമതിക്കെതിരെ പടവാളെടുത്ത അരവിന്ദ് കെജ്രിവാൾ ചൂലുമായി ഡൽഹിയിൽ ഇറങ്ങി. ആരും പ്രതീക്ഷിക്കാത്തത് ചൂലുമായി ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ യാഥാർത്ഥ്യമാക്കി. പതിവ് രാഷ്ട്രീയ രീതികൾ തന്റെ ആം ആദ്മി പാർട്ടിയിലുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് തന്നെയാണ് യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണുമൊത്ത് കെജ്രിവാൾ ആം ആദ്മി പാർട്ടിയുണ്ടാക്കിയത്. ഡൽഹിയിലെ ഭാവി നേതാവായി കെജ്രിവാളിനെ ഉയർത്തിക്കാട്ടിയത് യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും തന്നെയായിരുന്നു. പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് ഇരുവരും മാറി നിൽക്കുകയും ചെയ്തു. പക്ഷേ ആം ആദ്മി അധികാരത്തിലെത്തിയതോടെ എല്ലാം മാറി മറിഞ്ഞു. പഴയ സുഹൃത്തുക്കൾ ശത്രുക്കളായി.
മാദ്ധ്യമ പ്രവർത്തനത്തിലെ മികവുമായി അഴിമിത വിരുദ്ധ പോരാട്ടത്തിന് എത്തിയ യോഗേന്ദ്രയാദവ് എണ്ണം പറഞ്ഞ രാഷ്ട്രീയ നിരീക്ഷകനായിരുന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന ചെറു രാഷ്ട്രീയ ചലനങ്ങൾ പോലും മനപ്പാഠമാക്കിയ വ്യക്തി. ഹിന്ദി ചാനലുകളിൽ തെരഞ്ഞെടുപ്പ് പ്രവചനവുമായി നിറഞ്ഞ യോഗേന്ദ്ര യാദവിന് ബാലറ്റ് രാഷ്ട്രീയത്തെ കുറിച്ച് വ്യക്തതയുണ്ടായിരുന്നു. എന്താണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമായി അറിയാവുന്ന നേതാവ്. രാജ്യത്തെ ഏറ്റവും തിരക്കുള്ള അഭിഭാഷകരിൽ ഒരാളായിരുന്നു പ്രശാന്ത് ഭൂഷൺ. മികച്ച ഭരണഘടനാ വിദഗ്ധൻ. യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും അരവിന്ദ് കെജ്രിവാളും ഒന്നിച്ചപ്പോൾ ആം ആദ്മി വന്നു.
സ്വന്തം മേഖലകളിൽ മികവുള്ളവരാണ് യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും. പക്ഷേ ജനങ്ങളുമായി സംവദിക്കാനുള്ള മാന്ത്രികത കെജ്രിവാളിന് മാത്രം സ്വന്തമായിരുന്നു. അതുകൊണ്ട് മാത്രമാണ് ഡൽഹിയിൽ കെജ്രിവാൾ തരംഗമായതും ആപ്പ് ജയിച്ച് കയറിയതും. നടക്കില്ലെന്നുറപ്പിച്ച കാര്യങ്ങൾ മുമ്പും നടത്തി കാണിച്ചിട്ടുണ്ട് അരവിന്ദ് കെജ്രിവാൾ. അതുതന്നെയാണ് ആപ്പിലൂടെ ഡൽഹിയും നടപ്പാക്കിയത്. പക്ഷേ ആദ്യ തവണത്തെ വിജയത്തിന് ശേഷമെടുത്ത ചില തീരുമാനങ്ങൾ പിഴച്ചു. ഇതോടെ തന്നെ കാലിനടയിലെ മണ്ണ് ഒലിച്ചു പോകുമെന്ന് വിലയിരുത്തലുമുണ്ടായി. അടുപ്പക്കാരായ പലരും കെജ്രിവാളിനെ വിട്ടു പോയി. എന്നിട്ടും ഡൽഹി ആപ്പിനൊപ്പം നിന്നു. 70ൽ 67ലും കെജ്രിവാളിന്റെ സ്ഥാനാർത്ഥികൾ ജയിച്ചു.
ആം ആദ്മി പാർട്ടിയെന്നത് സംഘടനാ സംവിധാനമാകാം. അതിൽ അരവിന്ദ് കെജ്രിവാളിനും പ്രശാന്ത് ഭൂഷണും പങ്കുമുണ്ടാകാം. എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആപ്പിന് ലഭിച്ച ജനപിന്തുണയ്ക്ക് അടിസ്ഥാനം കെജ്രിവാളിനോടുള്ള ജനതാൽപ്പര്യമാണ്. ഇത് ഉണ്ടാക്കിയെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത് യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണുമാണ്. അതുകൊണ്ട് തന്നെ കെജ്രിവാളിന്റേ ഏകാധിപത്യത്തിനെതിരെ ഭൂഷണും യാദവും പടപൊരുതുമ്പോൾ അത് യാദൃശ്ചികതയുമാകുന്നു. ആം ആദ്മിക്ക് കെജ്രിവാളിനെ വിട്ടൊരു കളിക്ക് ഇനി കഴിയില്ല. അത്രയേറെ ജനസമ്മിതി കെജ്രിവാൾ നേടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രശാന്ത് ഭൂഷണിന്റേയും യോഗേന്ദ്രയാദവിന്റേയും ശബ്ദം ഒറ്റപ്പെടുകയും ചെയ്യും.
ഡൽഹിയിൽ കെജ്രിവാൾ നടത്തിയ പ്രവർത്തനങ്ങൾ തന്നെയാണ് ഇതിന് കാരണം. 'പരിവർത്തൻ', 'കബീർ' എന്നീ സന്നദ്ധ സംഘടനകളിലൂടെയായിരുന്നു തുടക്കം. സമാനചിന്താഗതിക്കാർക്കൊപ്പം ചേർന്ന് അദ്ദേഹം രൂപവത്കരിച്ച സംഘടനകൾ വിവരാവകാശനിയമം കൊണ്ടുവരാനും മുൻനിരയിലുണ്ടായിരുന്നു കെജ്രിവാൾ. മഗ്സസെ പുരസ്കാരത്തിനുവരെ കെജ്രിവാൾ അർഹനായി. അവിടെ നിന്ന് വളർന്ന് ഡൽഹി മുഖ്യമന്ത്രിയുമായി. അണ്ണാ ഹസാരയുമൊത്തുള്ള ലോക്പാൽ സമരത്തിനൊടുവിലായിരുന്നു കെജ്രിവാളിന്റെ ആപ്പ് രൂപീകരണം.
ബിർള ഇൻസ്റ്റിറ്റ്യൂട്ടിൽ എൻജിനിയറായിരുന്ന ഗോവിന്ദ് റാം കെജ്രിവാളിന്റെയും ഗീതാദേവിയുടെയും മകനാണ് അരവിന്ദ്. 1968 ഓഗസ്റ്റ് 16ന് ഹരിയാണയിലെ ഭിവാനിയിൽ ജനനം. അച്ഛന്റെ സ്ഥലം മാറ്റത്തിനനുസരിച്ച് ഗസ്സിയാബാദ്, ഹിസാർ, സോനെപ്പത്ത് എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. 1989ൽ ഖരഗ്പുർ ഐ.ഐ.ടിയിൽനിന്നും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. ചെറുപ്പത്തിലേ കൊൽക്കത്ത രാമകൃഷ്ണമിഷനിലും നെഹ്രു യുവകേന്ദ്രയിലുമൊക്കെ പ്രവർത്തിച്ചു. 1992ൽ ടാറ്റ സ്റ്റീലിലെ ജോലി വിട്ട് സിവിൽ സർവീസ് പാസ്സായി ഇന്ത്യൻ റവന്യൂ സർവീസിലെത്തി. സഹപ്രവർത്തക സുനിതയെ ജീവിതസഖിയാക്കി.
1999 ഡിസംബറിൽ മനീഷ് സിസോദിയക്കും മറ്റു സുഹൃത്തുക്കൾക്കുമൊപ്പം ഡൽഹിയിലെ സുന്ദർനഗരിയിൽ 'പരിവർത്തൻ' എന്ന സന്നദ്ധസംഘടന രൂപവത്കരിച്ചു. 2000ൽ ആദായനികുതിവകുപ്പിൽ സുതാര്യത ആവശ്യപ്പെട്ട് 'പരിവർത്തൻ' പൊതുതാത്പര്യഹർജി നൽകി. സത്യാഗ്രഹസമരവും നടത്തി. 2001ൽ ഡൽഹി സർക്കാർ വിവരാവകാശനിയമം പാസാക്കി. ഇതുവഴി പൊതുമരാമത്തുജോലികളുടെ വിവരങ്ങൾ 'പരിവർത്തൻ' ശേഖരിച്ചു. 2002ൽ 64 പദ്ധതികളിലായി 70 ലക്ഷംരൂപയുടെ ക്രമക്കേട് വെളിച്ചത്തു കൊണ്ടുവന്നു. ഉദ്യോഗസ്ഥസഹായത്തോടെയുള്ള റേഷൻ വെട്ടിപ്പായിരുന്നു 2003ലെ വെളിപ്പെടുത്തൽ. 2004ൽ ജലവിതരണത്തിലെ സ്വകാര്യവത്കരണം തുറന്നുകാട്ടി. സർക്കാർ ഭൂമി ലഭിച്ച സ്വകാര്യസ്കൂളുകൾ 700 നിർധനവിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിക്കണമെന്ന കോടതിയുത്തരവ് 'പരിവർത്ത'ന്റെ വിജയമായി.
2005ൽ കെജ്രിവാളും സിസോദിയയും സ്ഥാപിച്ച 'കബീർ' എന്ന സന്നദ്ധസംഘടന ദേശീയ വിവരാവകാശനിയമത്തിനായി പോരാട്ടം തുടങ്ങി. അണ്ണ ഹസാരെ, അരുണ റോയ് തുടങ്ങിയവരും അണിനിരന്ന സമരവും ഫലം കണ്ടു. യു.പി.എ. സർക്കാർ വിവരാവകാശനിയമം പാസ്സാക്കി. അതിനുള്ള അംഗീകാരമായിരുന്നു 2006ലെ മഗ്സസെ പുരസ്കാരം. അതേവർഷം ഉദ്യോഗം രാജിവച്ച് പബ്ലിക് കോസ് റിസർച്ച് ഫൗണ്ടേഷൻ എന്ന സംഘടനയ്ക്ക് തുടക്കമിട്ടു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, പൊതുവിതരണശൃംഖല, വൈദ്യുതി ബോർഡ് എന്നിവയിലെ അഴിമതിയൊക്കെ വെളിച്ചത്തു കൊണ്ടുവന്നു. 2010ൽ കോമൺവെൽത്ത് ഗെയിംസ് അഴിമതിയും. ഇതിന്റെ തുടർച്ചയാണ് 2011ൽ രൂപവത്കരിക്കപ്പെട്ട 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന സമര പ്രസ്ഥാനം.
ലോക്പാലിൽ പൂർണ്ണ ലക്ഷ്യം നേടാനായില്ല. ഇതിനിടെയിൽ അഴിമതി വിരുദ്ധ സംഘടനയിൽ ഗ്രൂപ്പിസവും എത്തി. പതുക്കെ അണ്ണാ ഹസാരെയുമായി അകന്ന കെജ്രിവാൾ 2012 ഗാന്ധിജയന്തിദിനത്തിൽ ശാന്തിഭൂഷൺ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ്, മനീഷ് സിസോദിയ തുടങ്ങിയവരുടെ പങ്കാളിത്തത്തിൽ കെജ്രിവാൾ രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപിച്ചു. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ വാർഷികദിനമായ നവംബർ 26ന് ആം ആദ്മി പാർട്ടി നിലവിൽ വന്നു. 'ചൂൽ' എന്ന അടയാളം തെരഞ്ഞെടുത്തു. കന്നി തെരഞ്ഞെടുപ്പ് അങ്കത്തിൽ തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതി. കോൺഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലെത്തി. അന്ന് തുടങ്ങിയതാണ് ആപ്പിലെ ഉൾപ്പാർട്ടി പ്രശ്നങ്ങൾ
ഇരു വിഭാഗങ്ങൽ തമ്മിലുള്ള ഏറ്റ് മുട്ടലും അധികാര വടം വലിയുമാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പാർട്ടി ശിഥിലീകരണത്തിന് വഴിവച്ചത്. പാർട്ടി വിഴുപ്പലക്കലുകൾ മറനീക്കി പുറത്ത് വന്നിരിക്കുകയാണിപ്പോൾ.ആം ആദ്മി പാർട്ടിയിൽ വൺമാൻ ഷോയാണ് നടക്കുന്നതെന്ന് മുതിർന്ന നേതാവ് പ്രശാന്ത് ഭൂഷൺ ആരോപിച്ചു. പാർട്ടിയുടെ വരവ് ചെലവ് കണക്കുകൾ ജനങ്ങളെ ബോധ്യപ്പെടുത്താനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേജരിവാളുമായി താൻ സംസാരിച്ചിട്ട് ദിവസങ്ങളായി എന്നും പാർട്ടിയിൽ ഹൈക്കമാൻഡ് സംസ്കാരം വളരുന്നുവെന്നും ഭൂഷൺ ആരോപിച്ചു. തങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്. പക്ഷേ താൻ തുറന്ന മനസിനുടമയാണെന്നും ചർച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ പ്രശാന്ത് ഭൂഷന്റെ പരസ്യ ആരോപണങ്ങൾക്കെതിരെ കെജരിവാൾ വിഭാഗം രംഗത്തെത്തി. വിമർശനങ്ങൾ ഉന്നയിക്കേണ്ടത് പാർട്ടി വേദികളിലാണെന്നും പരസ്യമായി മാദ്ധ്യമങ്ങളോടല്ലെന്നും നേതാക്കൾ പറഞ്ഞു. പാർട്ടിയെ നിരന്തരം വിമർശിക്കുന്നതും, കത്തുകൾ ചോർത്തുന്നതും പ്രശാന്ത് ഭൂഷനും, യോഗേന്ദ്രയാദവും പതിവാക്കിയിരിക്കുകയാണെന്നും നേതാക്കൾ വിമർശനമുന്നയിച്ചു. പാർട്ടിക്കെതിരെയുള്ള പ്രശാന്ത് ഭൂഷന്റെ ടെലഫോൺ സംഭാഷണത്തിന്റെ രേഖകളും ഇവരുടെ പക്കലുണ്ട്.അതെസമയം പാർട്ടിക്കുള്ളിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ തന്നെ വേദനിപ്പിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജരിവാൾ പറഞ്ഞു. ഇത് തങ്ങളിൽ പ്രതീക്ഷയർപ്പിച്ച ജനങ്ങളോടുള്ള വഞ്ചനയാണെന്നും കെജരിവാൾ ട്വിറ്റിൽ കുറിച്ചു.
കെജരിവാളിനെ പുറത്താക്കാനും ഡൽഹി തെരഞ്ഞെടുപ്പിൽ പാർട്ടിയെ പരാജയപ്പെടുത്തുന്നതിനും വേണ്ടി പ്രശാന്ത് ഭൂഷണും, യോഗേന്ദ്ര യാദവും ശ്രമിച്ചിരുന്നതായി ആരോപിച്ച് പാർട്ടി സഹ കൺവീനർ ദേശീയ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ഇരുവരേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്. പ്രശാന്ത് ഭൂഷണും പിതാവ് ശാന്തിഭൂഷണും എതിരെ ആരോപണവുമായി ഡൽഹി സെക്രട്ടറി ദിലീപ് പാണ്ഡെയും രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും പാർട്ടിയെ തളർത്താൻ ശ്രമിക്കുകയാണെന്നും ദിലീപ് ആരോപിച്ചു. പാർട്ടിക്കുള്ളിൽ രണ്ടു ചേരിയുണ്ടന്ന് സ്ഥാപക നേതാക്കളിലൊരാളായ അഡ്മിറൽ രാംദാസുംആരോപിച്ചു. കേജരിവാളിനെ അനുകൂലിക്കുന്ന പക്ഷവും എതിർക്കുന്ന പക്ഷവുമാണത്. ദേശീയ നിർവാഹകസമിതി അംഗങ്ങൾക്ക് അയച്ച ഇ മെയിൽ സന്ദേശത്തിലാണ് രാംദാസ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
അങ്ങനെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ദൃശ്യമാകുന്ന ചേരിപ്പോരുകൾ ആംആദ്മിയിലും കണ്ടു തുടങ്ങി. അതും വളരെ നേരത്തെ. എന്തായാലും ആപ്പിലെ നേതാക്കളിൽ 98 ശതമാനവും ഇപ്പോൾ കെജ്രിവാളിന് പിന്നിലാണ്. പ്രവർത്തകരുടെ പിന്തുണ പൂർണ്ണമായും ഡൽഹി മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ട് തന്നെ യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും ഉയർത്തുന്ന വെല്ലുവിളി ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാകുമെന്ന് കരുതുന്നവരാണ് ഏറെയും. പക്ഷേ ജനങ്ങൾക്ക് മുന്നിൽ വച്ച പ്രഖ്യാപനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ചിന്തകളും ചർച്ചകളുമെല്ലാം മറ്റൊരു വഴിക്കാകും. അതുകൊണ്ട് തന്നെ ഇനിയുള്ള ഓരോ ദിവസവും കെജ്രിവാളിനും ആം ആദ്മിക്കും നിർണ്ണായകമാണ്.
Stories you may Like
- കെജ്രിവാളിന്റെ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് ഹൈക്കോടതി
- മന്ത്രിമാരായ അതീഷിയും സൗരവ് ഭരദ്വാജും അറസ്റ്റിൽ
- 'രാജ്യത്തിന്റെ പേര് ബിജെപി എന്നാക്കി മാറ്റുമോ?'; വിമർശിച്ച് അരവിന്ദ് കെജ്രിവാൾ
- 'മരിച്ച' യുവാവ് പുതിയ ഭാര്യക്കും നാല് മക്കൾക്കുമൊപ്പം സുഖ ജീവിതം, 45 കാരൻ പിടിയിൽ
- കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്