പൗരത്വ നിയമത്തിന്റെ പേരിൽ മോദിയെ കോൺഗ്രസ് കടന്നാക്രമിച്ചപ്പോഴും കൈക്കൊണ്ടത് തന്ത്രപരമായ മൗനം; ഷഹീൻബാഗിലെ പ്രക്ഷോഭകരെ സന്ദർശിക്കാനും പോയില്ല; വർഗീയ ധുവീകരണത്തിനുള്ള ബിജെപിയുടെ അജണ്ടകൾ പ്രതിരോധിച്ചത് കുടിവെള്ളവും വൈദ്യുതിയും യാത്രാസൗജന്യവും അടക്കം ആപ്പ് സർക്കാറിന്റെ ജനക്ഷേമ പദ്ധതികൾ എടുത്തുകാട്ടി കൊണ്ട്; കളത്തിൽ ഇല്ലെന്ന പ്രതീതിയിൽ കോൺഗ്രസിനെ അവഗണിച്ചു; വർഗീയതയ്ക്ക് വികസനം കൊണ്ടു ചെക്ക് പറഞ്ഞ് അരവിന്ദ് കെജ്രിവാൾ ഹാട്രിക്ക് നേടിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ എഴുപത് സീറ്റുകൾ എണ്ണികഴിയുന്നതോടെ മുഖ്യമന്ത്രി കേസരയിൽ എത്തുന്ന ഹാട്രിക്ക് നേടത്തിന് ഉടമായി അരവിന്ദ് കെജ്രിവാൾ മാറി. ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി മുന്നോട്ട് വെച്ച വികസന അജണ്ട തന്നെയാണ് പാർട്ടിയെ വൻ വിജയത്തിലേക്ക് എത്തിച്ചതും. ഡൽഹി ജനതയ്ക്ക് വികസനമുന്നേറ്റം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് തെരുവിലിറങ്ങി പ്രചരണത്തിന് ഇറങ്ങിയ കെജ്രിവാളിന് ലക്ഷ്യം തെറ്റിയില്ല. വൻ ഭൂരിപക്ഷത്തോടെ വികസന നേട്ടത്തിന്റെ വിജയത്തിന്് തിരികൊളുത്തിയിരിക്കുകയാണ് ആപ്പ്.
തെരഞ്ഞെടുപ്പിൽ ആം ആദ്മി സർവശക്തിയുമെടുത്താണ് പൊരുതിയതെന്ന് നിസംശയം പറയാം. എതിർസ്ഥാനത്ത് ബിജെപി. എല്ലാ വർഗീയ അജൻഡകളും മുന്നോട്ടുകൊണ്ടുവന്നു. വർഗ്ഗീയപ്രചാരണം അഴിച്ചു വിട്ടതിന് പല തവണകളായി തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നേതാക്കൾക്ക് മുന്നറിയിപ്പും നൽകിയിരുന്നു എന്നാൽ കെജ്രിവാളിന്റെ ജനക്ഷേമപ്രവർത്തനങ്ങൾ എല്ല തരത്തിലുമുള്ള പ്രചാരണങ്ങളെയും നിഷ്പ്രഭമാക്കിയെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ വെളിവാക്കുന്നത്.
ബിജെപി. ഷഹീൻ ബാഗ്, അയോധ്യവിധി, സിഎഎ വിളിച്ചുകൂവിയപ്പോൾ കെജ്രിവാൾ മൊഹല്ലാ ക്ലിനിക്കുകളെക്കുറിച്ചും മറ്റു വികസന പദ്ധതികളെക്കുറിച്ചുമാണ് ബിജെപിയെ അതിജീവിച്ച് മുന്നോട്ട് വന്നത്. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ കാലത്താണു ഡൽഹി ദീർഘകാല വികസനത്തിനു സാക്ഷ്യംവഹിച്ചതെന്ന സന്ദേശം നൽകാനാണു കോൺഗ്രസ് ശ്രമിച്ചതും. എന്നാൽ കോൺഗ്രസിന് ഇത്തവണ തിരഞ്ഞെടുപ്പ് ചിത്രത്തില്ലാതെ പോയതും ഏറെ ശ്രദ്ധേയമായി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാർട്ടികൾക്ക് വോട്ട് നൽകുന്നതിന് പകരം വികസന മുന്നേറ്റത്തിന് വോട്ട് നൽകു എന്ന് അഭ്യർത്ഥിച്ചാണ് കെജ്രിവാൾ എത്തിയത്. കൂടാതെ, ആം ആദ്മി സർക്കാറിന്റെ വികസന നേട്ടങ്ങൾ വിശദീകരിച്ച് മുന്നോട്ട് വന്നത്. ഡൽഹിയിലെ എല്ലാ സ്കൂളുകളും പ്രവർത്തിക്കുന്നത് നല്ല നിലയിലാണ്. വീടുകളിൽ കുടവെള്ളം എത്തിക്കാൻ സർക്കാരിന് സാധിച്ചു. സർക്കാറിന് ചെയ്യാൻ സാധിക്കുന്നിടത്തെല്ലാം മാറ്റം കാെണ്ടുവരാൻ സാധിച്ചെന്നും വലിയൊരു നേട്ടമായി. കഴിഞ്ഞ എഴുപത് വർഷങ്ങളിൽ ആദ്യമായി ഡൽഹി ജനത വികസനത്തിനായി വോട്ട് രേഖപ്പെടുത്തുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം, ശുദ്ധജലം എന്നിവ തന്നെയായിരുന്നു ഇത്തവണയും എഎപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം.
ഡൽഹി നിവാസികൾക്ക് 24 മണിക്കൂർ വൈദ്യുതി മുടക്കമില്ലാതെ ലഭ്യമാക്കും, ഡൽഹി ജൻ ലോക്പാൽ ബിൽ പാസാക്കും, ഭരണഘടനാ സംരക്ഷണ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി മുഴുവൻ സ്കൂളുകളിലും ദേശഭക്തി ക്ലാസുകൾ സംഘടിപ്പിക്കും, സ്ത്രീസുരക്ഷയ്ക്കായുള്ള വർമ്മ കമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പാക്കും, മൂവായിരം മൊഹല്ല സഭകൾ' രൂപീകരിക്കുമെന്നും, ശുചീകരണ സമയത്ത് തൊഴിലാളി മരിച്ചാൽ കുടുംബത്തിന് ഒരുകോടി ധനസഹായം വിതരണം ചെയ്യും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ എഎപിയുടെ വാഗ്ദാനങ്ങൾ. മുൻ ഐആർഎസ് ഉദ്യോഗസ്ഥനും കൂടിയായ ഇന്ദ്രപ്രസ്ഥത്തിലെ അധികാര കേന്ദ്രത്തിലേക്ക് കെജ്രിവാൾ എത്തുന്നതോടെ വലിയൊരു പ്രതീക്ഷയിലാണ് ഡൽഹി ജനത.
കഴിഞ്ഞ തരിഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ഏകദേശം തൊണ്ണൂറ് ശതമാനത്തോളം നടപ്പാക്കിയത് കെജ്രിവാൾ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. മെട്രോയിലും പൊതുഗതാഗങ്ങളിലും സൗജന്യയാത്ര സ്ത്രീകൾക്കായി നൽകിയതും സത്രീസുരക്ഷ ഉറപ്പു വരുത്താൻ സിസിടിവി സ്ഥാപിച്ചതും അതുവഴി കുറ്റകൃത്യങ്ങൾ കുറഞ്ഞതും സ്ത്രീ വോട്ടർമാരെയും ആകർഷിക്കുന്നതായിരുന്നു. നിർഭയ സംഭവം കോൺഗ്രസ്സിനെ ഭരണത്തിൽ നിന്നിറക്കിയതെങ്കിൽ സ്ത്രീ സുരക്ഷാ പദ്ധതികൾക്ക് പ്രാധാന്യം നൽകിയത് എഎപിക്കൊപ്പം തുടരാൻ സ്ത്രീകളും യുവക്കാളെയും വോട്ടർമാര പ്രേരിപ്പിച്ചതും തെരഞ്ഞെടുപ്പിൽ നിർണായക ഘടകമായി മാറി.
ഇന്ത്യയിലെ ഒരു സംസ്ഥാനവും നടപ്പാക്കാത്ത ആനുകൂല്ല്യങ്ങളും സൗജന്യങ്ങളും തലസ്ഥാന നഗരിയിലെ ജനങ്ങൾക്ക് നൽകിയപ്പോൾ അത് വീണ്ടും അധികാരത്തിലേക്കുള്ള വഴിയായി മാറിയതെന്ന് ഉറപ്പിച്ചു തന്നെ പറയാം. സൗജന്യ വെള്ളം, കുറഞ്ഞ നിരക്കിൽ വൈദ്യുതി, സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും സൗജന്യ ബസ് യാത്ര തുടങ്ങി നിരവധി ക്ഷേമ പദ്ധതികളാണ് കെജ്രിവാൾ സർക്കാർ നടപ്പാക്കിയത്. ഇതിന്റെ പിൻബലത്തിലാണ് ആപ് അമിത് ഷായുടെ നേതൃത്വത്തിൽ ഉയർത്തിയ കടുത്ത വർഗീയ ധ്രുവീകരണത്തെ പോലും അതിജീവിച്ചത്. ഷാഹീൻ ബാഗ് സമരത്തിന്റെ പേരിൽ ആപിനെ പ്രതിസ്ഥാനത്ത് നിർത്തി പ്രചരണം അഴിച്ചുവിട്ട ബിജെപി കെജ്രിവാളിനെ തീവ്രവാദിയെന്ന് പോലും ആക്ഷേപിച്ചിരുന്നു. ആപിനെ പിന്തുണക്കുന്നവർ പാക്കിസ്ഥാനെയാണ് പിന്തുണക്കുന്നതെന്ന് വരെ പറഞ്ഞെങ്കിലും അതിനെയെല്ലാം അരവിന്ദ് കെജ്രിവാൾ എന്ന നവ രാഷ്ട്രീയക്കാരന്റെ വ്യക്തിപ്രഭാവവും ക്ഷേമപ്രവർത്തനങ്ങളുംകൊണ്ട് വിദഗ്ധമായി മറികടക്കുകയാണ് ഉണ്ടായത്.
2003ൽ ആദ്യ തവണ അധികാരത്തിലെത്തിയപ്പോൾ ലോക്പാൽ ബില്ലെന്ന തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ കഴിയാത്തതിനാൽ 49 ദിവസം മാത്രം പ്രായമായ സർക്കാർ രാജിവെച്ച് പുറത്തുേപായതാണ് ആപ്പിന്റെ ആദ്യ ചരിത്രം. പിന്നീട് ഒരു വർഷത്തോളം രാഷ്ട്രപതി ഭരണത്തിൽ കീഴിലായിരുന്ന ഡൽഹിയുടെ മണ്ണിൽ പണിയെടുത്താണ് 2015ലെ തെരഞ്ഞെുടപ്പിൽ 70ൽ 67 സീറ്റ് നേടി കെജ്രിവാൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ താരമായി മാറിയത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ചാണക്ക്യനെന്ന് വിശേഷിപ്പിക്കുകയും അമിത്ഷായും മോദിയും നേരിട്ട് നേതൃത്വം കൊടുത്ത്, നിരവധി കേന്ദ്രമന്ത്രിമാരുടെ അകമ്പടിയോടെ പ്രചരണ രംഗം കൊഴുപ്പിച്ച ബിജെപിയെ ആം ആദ്മി എന്ന കൊച്ചുപാർട്ടി മറകടക്കുകയാണെങ്കിൽ ഇന്ത്യൻ രാഷ്ട്രീത്തിൽ ഇനിയും പ്രതീക്ഷകളുണ്ടെന്നതിന്റെ സൂചന തന്നെയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍