തൃപ്പുണ്ണിത്തുറയിൽ തോറ്റപ്പോൾ തിരിച്ചറിവ്! യുഡിഎഫിന്റെ മദ്യനയം അപ്രായോഗികമായിരുന്നു; നടപ്പാക്കാൻ താൻ നിർബന്ധിതനായെന്നും മുൻ എക്സൈസ് മന്ത്രി കെ ബാബു; കെപിസിസി യോഗത്തിലെ തുറന്നു പറച്ചിലുകൾ സുധീരനെ ലക്ഷ്യമിട്ട്; വിഴുങ്ങിയത് മന്ത്രിയാകുമ്പോൾ പറഞ്ഞിരുന്ന വീമ്പുപറച്ചിലുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാറുകൾ പൂട്ടി കൈയടി വാങ്ങാൻ മുന്നിൽ നിന്ന കെ ബാബു തന്നെ ഒടുവിൽ സത്യം തുറന്നു പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ മദ്യനയം അപ്രായോഗികമാണെന്ന് മുൻ എക്സൈസ് മന്ത്രി കെ.ബാബു. അതു നടപ്പാക്കാൻ താൻ നിർബന്ധിതനാകുകയായിരുന്നു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ദ്വിദിന വിശകലന ക്യാംപിലായിരുന്നു ബാബുവിന്റെ വിമർശനം. ബാറുകൾ പൂട്ടിയതിനെ മന്ത്രിയായിരിക്കുമ്പോൾ എന്നും ന്യായീകരിച്ച വ്യക്തിയാണ് ബാബു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ദീർഘ വീക്ഷണമാണ് തീരുമാനത്തിന് പിന്നിലെന്ന് സമർത്ഥിക്കാനും ബാബു ശ്രമിച്ചിരുന്നു. ബാർ കോഴ വിവാദം ആളിക്കത്തിയതോടെ ബാറുകൾക്ക് പൂർണ്ണമായും എതിരായ നേതാവ്. എന്നാൽ തൃപ്പുണ്ണിത്തുറയിലെ തെരഞ്ഞെടുപ്പ് തോൽവി ബാബുവിന്റെ മനസ്സ് മാറ്റി.
ഇഷ്ടമില്ലാതിരുന്ന വകുപ്പായിട്ടും ഏറ്റെടുക്കാൻ നിർബന്ധിതനായി. മദ്യനയം അപ്രായോഗികമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അത് നടപ്പാക്കാൻ താൻ നിർബന്ധിതനായെന്നും ബാബു ഇപ്പോൾ പറയുന്നത്. കെപിസിസി അധ്യക്ഷൻ വി എം.സുധീരനെതിരെ ബാബു കടുത്ത ആക്രമണമാണ് നടത്തിയത്. ആദർശം പറഞ്ഞാൽ പാർട്ടിയുണ്ടാകില്ല. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി ഒഴിഞ്ഞു. പാർട്ടിക്കും തോൽവിയുടെ ധാർമിക ഉത്തരവാദിത്തമുണ്ട്. പാർട്ടിക്കുവേണ്ടാത്തവനാണ് താനെന്ന തോന്നലുണ്ടാക്കി. മദ്യലോബിയുടെ ആളായി ചിത്രീകരിച്ച് കളങ്കിതനാക്കി തോൽപ്പിച്ചെന്നും ബാബു പറഞ്ഞു. ഫലത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനം സുധീരൻ ഒഴിയണമെന്നാണ് ബാബു ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പോലും മദ്യനയം ജയമെത്തിക്കുമെന്ന പറഞ്ഞു നടന്ന ബാബുവിനാണ് ഒടുവിൽ മനംമാറ്റമുണ്ടാകുന്നത്.
സർക്കാറിന്റെ മദ്യനയം പരാജയമാണെന്ന് വരുത്തി തീർക്കാൻ ബോധപൂർവം ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് എക്സൈസ് മന്ത്രിയായിരിക്കെ തെരഞ്ഞെടുപ്പിന് മുമ്പ് കെ.ബാബു പറഞ്ഞിരുന്നു. സർക്കാറിന്റെ മദ്യനയം പരാജയപ്പെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മദ്യ മുതലാളിമാരുടെ നഷ്ടത്തേക്കാൾ സാമൂഹികനന്മ നോക്കിയാണ് മദ്യനയം നടപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യ മുതലാളിമാരും ചില രാഷ്ട്രീയക്കാരും ചേർന്നാണ് സർക്കാറിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. മദ്യനയം അട്ടിമറിക്കാൻ അണിയറ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും മദ്യനയം മൂലം പരിക്കേറ്റ വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ തോറ്റതോടെ ബാബു തന്നെ നിലപാട് മാറ്റുകയാണ്. അപ്രായോഗികമായ മദ്യനയമാണ് നടപ്പാക്കിയതെന്ന് ബാബു തന്നെ തുറന്നു പറയുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രതികരണമാണ് ഇനി നിർണ്ണായകം.
യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച മദ്യനയം അപ്രായോഗികമല്ലെന്ന് ആവർത്തിച്ച് വിശദീകരിച്ചവരായിരുന്നു ഉമ്മൻ ചാണ്ടിയും ബാബുവും. ഞായറാഴ്ച്ചത്തെ 'ഡ്രൈ ഡെ' പോലുള്ള ചില കാര്യങ്ങൾ കോൺഫറൻസ് ടൂറിസത്തെ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട് എന്ന് മാത്രമായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ അടിസ്ഥാന പരമായി മദ്യനയത്തിന് എന്തെങ്കിലും അപാകത ഉള്ളതായി ആരും ചൂണ്ടികാണിച്ചിട്ടില്ല. മദ്യനയം വിജയമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഇതിന് തെളിവാണ് സിപിഐ(എം) മദ്യനയത്തെ എതിർത്ത് രംഗത്ത് വരാതിരുന്നതെന്നും ബാബു പലഘട്ടത്തിലും വിശദീകരിച്ചിരുന്നു. ഇതെല്ലാം പാഴ് വാക്കാണെന്ന് തെളിയിക്കുന്നതാണ് കെപിസിസി യോഗത്തിലെ ബാബുവിന്റെ തുറന്നു പറച്ചിൽ. മദ്യനയത്തിൽ സമൂല പൊളിച്ചെഴുത്തിന് ശ്രമിക്കുന്ന ഇടതുപക്ഷ സർക്കാരിനും ബാബുവിന്റെ പ്രസ്താവന തുണയാകും. ബാറുകൾ തുറക്കാൻ പോലും സാഹചര്യം ഒരുക്കുന്നതാണ് പ്രസ്താവനയെന്നാണ് വിലിയിരുത്തൽ.
ആതായത് ബാറുകൾ പൂട്ടിയാതാണ് തോൽവിയുണ്ടാക്കിയതിൽ ഒരു കാരണമെന്ന് ബാബു സമ്മതിക്കുന്നു. ഇതിന്റെ ഉത്തരവാദിത്തം കെപിസിസി അധ്യക്ഷനിൽ കൊണ്ടുവയ്ക്കുകയാണ് ബാബു ചെയ്യുന്നത്. എന്നാൽ കേരളത്തിലെ മുഴുവൻ ബാറുകളും പൂട്ടാൻ സുധീരൻ ആവശ്യപ്പെട്ടിരുന്നില്ല. നിലവാരമില്ലാത്ത ബാറുകൾ പൂട്ടണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാനായിരുന്നു സുധീരൻ സമ്മർദ്ദം ചെലുത്തിയത്. എന്നാൽ ബാറുകളുടെ നിലവാരം ഉയർത്തി എല്ലാം പ്രവർത്തിക്കാനായിരുന്നു മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയും ബാബുവും ശ്രമിച്ചത്. എന്നാൽ സുധീരൻ നിലപാട് കടുപ്പിച്ചു. ഇതോടെ എല്ലാ ബാറുകളും പൂട്ടി അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചു. അപ്രതീക്ഷിതമായി അത്തരത്തിലൊരു പ്രഖ്യാപനം ഏകപക്ഷീയമായി ഉമ്മൻ ചാണ്ടി നടത്തുകയും ചെയ്തു. സമ്പൂർണ്ണ മദ്യനിരോധനമെന്ന വാദമുയർത്തുന്ന സുധീരൻ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു.
എന്നാൽ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ബാറുകൾ എല്ലാം പൂട്ടിയതിന്റെ ഉത്തരവാദിത്തവും സുധീരന്റെ തലയിൽ വയ്ക്കുകയാണ് എ ഗ്രൂപ്പ്. കെപിസിസി അധ്യക്ഷ പദത്തിൽ നിന്ന് സുധീരനെ നീക്കാനുള്ള ശ്രമമാണ് നടത്തുന്നത്. രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും ഇതിനെ പന്തുണയ്ക്കുന്നു. പാർട്ടിയുടെ സംഘടനാതല പരാജയം തോൽവിക്കു കാരണമായെന്നും തോൽവിയുടെ മുഖ്യ ഉത്തരവാദിത്വം സുധീരനാണെന്നും ഇരു ഗ്രൂപ്പുകളും ആരോപിച്ചു. സുധീരൻ മാറണമെന്ന ആവശ്യം നേരിട്ടും അല്ലാതെയും വന്നപ്പോൾ അദ്ദേഹത്തെ മാത്രം പഴിചാരിയിട്ട് എന്തുകാര്യമെന്ന മറുചോദ്യവും ഉയർന്നു. എം.എം.ഹസൻ, കെ.സുധാകരൻ, കെ.സി.ജോസഫ്, ബെന്നി ബഹനാൻ തുടങ്ങിയവർ കെപിസിസി പ്രസിഡന്റ് മാറുന്നതാണ് ഉചിതം എന്നുവരെ പറഞ്ഞുവച്ചു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍