കേന്ദ്രവും ഉദ്യോഗസ്ഥരും കോർപറേറ്റുകളും മാദ്ധ്യമങ്ങളും ശ്വാസംമുട്ടിച്ച് കൊല്ലാൻ ഒരുമിച്ചു; എന്നിട്ടും 100 ദിവസം കൊണ്ട് 1000 അസാധാരണ കാര്യങ്ങൾ ചെയ്ത് കെജ്രിവാൾ സർക്കാർ; എഎപി പരീക്ഷണം ഉറക്കം കെടുത്തുന്നത് എല്ലാ വ്യവസ്ഥാപിത താൽപര്യങ്ങളെയും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഡൽഹി സർക്കാർ ഒരു പരീക്ഷണമാണ്.ലോകത്തിന് മുമ്പിൽത്തന്നെയുള്ള ഒരു ഭരണപരീക്ഷണം. ജനാധിപത്യത്തിന്റെ ഏറ്റവും സുതാര്യമായ വഴികളിലൂടെയുള്ള പരീക്ഷണം. ആ പരീക്ഷണം വിജയിക്കാതിരിക്കേണ്ടത് ഇന്ത്യയിലെ വ്യവസ്ഥാപിത രാഷ്ട്രീയക്കാരുടെയും മാദ്ധ്യമങ്ങളുടെയും കോർപറേറ്റുകളുടെയും മാത്രമല്ല അമേരിക്ക പോലെയുള്ള രാജ്യങ്ങളുടെയും വരെ താൽപര്യമാണ്. അത് വിജയിച്ചാൽ ജനശക്തി വിജയിക്കും. അതു കൊണ്ട് അരാജവാദികളായും മാവോയിസ്റ്റുകളായും ദേശദ്രോഹികളായും അവർ ചിത്രീകരിക്കുന്നു. ചീത്തക്കാര്യങ്ങൾ എന്നും ഹൈലൈറ്റ് ചെയ്ത് നിൽക്കുന്നു. ഒരു സർക്കാരിനും ചിന്തിക്കാൻ പോലും കഴിയാത്ത അനേകം വിപ്ലവ നടപടികൾ എടുക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നു. 100 ദിവസങ്ങൾ കൊണ്ട് ഡൽഹിയിൽ നടന്നത് ആർക്കും ഊഹിക്കാൻ പോലും കഴിയാത്തത്ര വലിയ കാര്യങ്ങളാണ്.ഇന്ത്യയിലെ വ്യവസ്ഥാപിത രാഷ്ട്രീയക്കാരുടെയും മാദ്ധ്യമങ്ങളുടെയും കോർപറേറ്റുകളുടെയും മാത്രമല്ല അമേരിക്ക പോലെയുള്ള രാജ്യങ്ങളുടെയും വരെ താൽപര്യമാണ്. അത് വിജയിച്ചാൽ ജനശക്തി വിജയിക്കും. അതു കൊണ്ട് അരാജവാദികളായും മാവോയിസ്റ്റുകളായും ദേശദ്രോഹികളായും അവർ ചിത്രീകരിക്കുന്നു. ചീത്തക്കാര്യങ്ങൾ എന്നും ഹൈലൈറ്റ് ചെയ്ത് നിൽക്കുന്നു.
തികച്ചും ജനപക്ഷത്ത് ചേർന്ന് നിന്നുകൊണ്ടുള്ള പരിഷ്കാരങ്ങളാണ് ആപ്പ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വൈദ്യുതി നിരക്ക് വർധിച്ച് കൊണ്ടിരിക്കെ ഡൽഹിയിൽ വർധിച്ച നിരക്ക് കുറയ്ക്കാനാണ് ആംആദ്മി തയ്യാറായിരിക്കന്നത്. അതായത് ഇപ്പോഴുള്ള നിരക്ക് സർക്കാർ പകുതിയായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. വൈദ്യുതി നിരക്ക് ഇത്തരത്തിൽ കുറയ്ക്കുമെന്നത് കെജരിവാളിന്റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. നിരക്ക് കുറയ്ക്കാൻ പല കടമ്പകളും സർക്കാരിന് മറികടക്കേണ്ടി വന്നിരുന്നു. എന്നാൽ കെജരിവാളിന്റെ ദൃഢനിശ്ചയത്തിന് മുന്നിൽ അവയെല്ലാം ഇല്ലാതാവുകായിരുന്നു. ഡൽഹിയിലെ ജനങ്ങൾ നേരിടുന്ന ഒരു പ്രധാനപ്രശ്നമാണ് കുടിവെള്ളം. തങ്ങളുടെ മാതൃകാപരമായ നടപടിയിലൂടെ ഇതിനും ഒരു പരിധി വരെ പരിഹാരമുണ്ടാക്കാൻ ആപ്പ് സർക്കാരിന് സാധിച്ചതായി കാണാം. അതായത് 700 ലിറ്റർ കുടിവെള്ളം പ്രതിദിനം സൗജന്യമായി നൽകാനുള്ള പദ്ധതിയാണ് ഇതുപ്രകാരം കെജരിവാൾ സർക്കാർ നടപ്പിലാക്കിയത്. ജനങ്ങൾക്ക് നേരിട്ട് അനുഭവഭേദ്യമാകുന്ന ഇത്തരം പരിഷ്കാരങ്ങളിലൂടെ ജനപിന്തുണ നിലനിർത്തുന്നതിൽ സർക്കാർ ഒരു പരിധി വരെ വിജയിച്ചതായി കാണാം.
സർക്കാരിനെ ആയാലും വ്യക്തിയെ ആയാലും തകർക്കാനുള്ള ഒറ്റമൂലി ആരോപണങ്ങൾ ഉന്നയിക്കുകയെന്നതാണ്. ആപ്പ് സർക്കാരിനെ കരിവാരിത്തേക്കാൻ കെജ്രിവാളിനെ 'മാവോവാദി' എന്നു വിളിച്ച് നരേന്ദ്ര മോദി സർക്കാർ രംഗത്തെത്തിയിരുന്നു. തങ്ങളെ തൂത്തെറിഞ്ഞ് ഡൽഹിയിൽ അധികാരത്തിലെത്തിയ ആപ്പിനെതിരെ കോൺഗ്രസും രംഗത്തിറങ്ങിയിരുന്നു. ആപ്പ് സർക്കാരിന്റെ പ്രവർത്തനം തടസപ്പെടുത്താൻ പ്രാദേശികപ്രശ്നങ്ങളിൽ ഉടക്കുമായെത്തി ബിജെപി.യുടെ നേതൃത്വത്തിലുള്ള മുനിസിപ്പൽ കോർപ്പറേഷനുകളും ശ്രമിച്ചിരുന്നു. ഡൽഹി സംസ്ഥാന സർക്കാരിനെ ശ്വാസം മുട്ടിക്കാൻ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസും രംഗത്തിറങ്ങിയിരുന്നു. സ്വാർത്ഥ ലാഭത്തോടെ ചില കോർപ്പറേറ്റുകളും സർക്കാർ വിരുദ്ധരായ ഒരു വിഭാഗം ബ്യൂറോക്രാറ്റുകളും രംഗത്തെത്തിയതോടെ ആപ്പ് സർക്കാരിന് ചില തലവേദനകൾ ഉണ്ടാവുകയും ചെയ്തിരുന്നു.
കെജ്രിവാൾ സർക്കാരിന്റെ നേട്ടങ്ങളേക്കാൾ വിവാദങ്ങൾ ആഘോഷമാക്കാനായിരുന്നു മിക്ക മാദ്ധ്യമങ്ങളും ഇക്കാലത്ത് താൽപര്യപ്പെട്ടിരുന്നത്. ഇതിന് പുറമെ ആംആദ്മിയിലെ നേതാക്കൾ തമ്മിലുള്ള തൊഴുത്തിൽക്കുത്തും പ്രശ്നങ്ങളുണ്ടാക്കി. പാർട്ടിയുമായി കലഹിച്ച് പുറത്തുപോയ മുതിർന്ന നേതാക്കളും സർക്കാരിനെ ആക്രമിക്കാനാണ് ശ്രമിച്ചത്.ഇത്തരത്തിൽ ഒരു നൂൽപ്പാലത്തിലൂടെയായിരുന്നു കെജരിവാൾ തന്റെ നൂറ് ദിവസങ്ങൾ പൂർത്തിയാക്കിയതെന്ന് വ്യക്തമാണ്. അതു കൊണ്ടാണ് ഈ നേട്ടത്തിന് തിളക്കമേറുന്നതും.
സംസ്ഥാന ചീഫ് സെക്രട്ടറി നിയമി്ക്കുന്ന ആദ്യഘട്ടത്തിൽ തന്നെ കെജരിവാളിന് കേന്ദ്രസർക്കാറുമായി അഭിപ്രായവ്യത്യാസമുണ്ടാവുകയും വിലപേശൽ നടത്തേണ്ടിവരികയും ചെയ്തു. ജലബോർഡ് മുൻ സിഇഒ. ഹിമാചൽപ്രദേശുകാരൻ രമേഷ് നെഗിയെ ചീഫ് സെക്രട്ടറിയാക്കാനാണ് ഡൽഹി മുഖ്യമന്ത്രി താൽപര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ മോദി സർക്കാർ ഇതിനെ നിശിതമായി എതിർത്തു. തുടർന്ന് ഒത്തുതീർപ്പെന്ന പേരിലാണ് കെ.കെ.ശർമയെ ചീഫ് സെക്രട്ടറിയായി അവരോധിച്ചത്. അദ്ദേഹം മെയ് 14ന് വ്യക്തിപരമായ കാര്യത്തിനായി യുഎസിലേക്ക് പോയത് വിവാദമാവുകയും ചെയ്തു.
ശർമ പോയ ഒഴിവിൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവാദിത്വം ഊർജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശകുന്തള ഡി. ഗാംലിനു നൽകുകയായിരുന്നു.ഈ നടപടിക്കെതിരെ കെജരിവാൾ സർക്കാർ രംഗത്തെത്തി. ഒരാഴ്ചമുമ്പ്, സംസ്ഥാന ഊർജമന്ത്രിയായ സത്യേന്ദ്ര ജെയിൻ ശകുന്തള ഡി. ഗാംലിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാൻ ഡൽഹി മുഖ്യമന്ത്രി ക്ക് കത്തയച്ചിരുന്നു. ഡൽഹിയിൽ വൈദ്യുതിവിതരണം നടത്തുന്ന റിലയൻസ് ഇൻഫ്രയുടെ കീഴിലുള്ള ബി.എസ്.ഇ.എസ്. കമ്പനികൾക്ക് 11,000 കോടി രൂപ വായ്പയ്ക്കായി ജാമ്യക്കത്ത് മന്ത്രിയിൽനിന്നു തരപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം.കെജരിവാൾ സർക്കാരിന് ശകുന്തളയോട് അനിഷ്ടമുണ്ടാകാൻ ഇത് കാരണമായി. തികച്ചും ജനപക്ഷത്ത് ചേർന്ന് നിന്നുകൊണ്ടുള്ള പരിഷ്കാരങ്ങളാണ് ആപ്പ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വൈദ്യുതി നിരക്ക് വർധിച്ച് കൊണ്ടിരിക്കെ ഡൽഹിയിൽ വർധിച്ച നിരക്ക് കുറയ്ക്കാനാണ് ആംആദ്മി തയ്യാറായിരിക്കന്നത്. അതായത് ഇപ്പോഴുള്ള നിരക്ക് സർക്കാർ പകുതിയായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. വൈദ്യുതി നിരക്ക് ഇത്തരത്തിൽ കുറയ്ക്കുമെന്നത് കെജരിവാളിന്റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
വൈദ്യുതിവിതരണക്കമ്പനികളുമായി ആദ്യഘട്ടം മുതൽക്ക് തന്നെ കെജരിവാൾ സർക്കാർ പോരാട്ടത്തിലായിരുന്നു. നഷ്ടത്തിലാണെന്ന് കമ്പനികൾ പറയുമ്പോൾ വൈദ്യുതിനിരക്ക് പകുതിയാക്കാനുള്ള തീരുമാവുമായി സർക്കാർ മുന്നോട്ട് പോയതായിരുന്നു ഈ അഭിപ്രായവ്യത്യാസത്തിനുള്ള കാരണം. പ്രതിമാസം 400 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്കുള്ള ഈ ആനുകൂല്യം ഡൽഹിയിലെ പകുതിയിലധികം പേർക്കും ഉപകാരപ്പെടുന്നതായിരുന്നു. എ.എ.പി. സർക്കാർ അധികാരത്തിലേറ്റയുടൻ എടുത്ത കന്നി തീരുമാനവും ഇതായിരുന്നു.
അഴിമതിയെ തുടച്ച് നീക്കുകയെന്നതാണ് ആം ആദ്മി പാർട്ടിയുടെ അടിസ്ഥാന ആദർശമെന്ന് പറയാം. 100 ദിവസത്തിനിടെ അതിന് വേണ്ടി പാർട്ടി കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കോർപ്പറേറ്റുകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാനും ആപ്പ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ശ്രമിച്ചിരുന്നു. എന്നാൽ ഇത് പ്രതീക്ഷിച്ചത്ര വിജയം കണ്ടോ എന്ന കാര്യം സംശയമാണ്. ഗാംലിന്റെ നിയമനത്തെ ശരിവച്ച ലെഫ്റ്റനന്റ് ഗവർണറെ പിന്തുണച്ച് കേന്ദ്രസർക്കാർ രംഗത്തെത്തിയത് കെജരിവാൾ സർക്കാരിന് ഈ രംഗത്ത് തിരിച്ചടിയായി. എന്നാലും അടിസ്ഥാനതലത്തിലുള്ള അഴിമതി ഗണ്യമായ നിരക്കിൽ കുറയ്ക്കാൻ സർക്കാറിന് കഴിഞ്ഞിരുന്നു.
അഴിമതിക്ക് മൂക്കുകയറിടാനായി കെജരിവാൾ ഏപ്രിലിൽ നടപ്പാക്കിയ ആന്റി കറപ്ഷൻ ഹെൽപ്പ് ലൈനിന് വൻ പ്രതികരണമാണ് ലഭിച്ചിരുന്നത്. ഒരുമാസത്തിനകം ഒന്നേകാൽ ലക്ഷത്തോളം പേരാണ് ഈ ഹെൽപ് ലൈനിൽ പരാതി സമർപ്പിച്ചിരുന്നത്. ഇതിനെത്തുടർന്ന് 35പേരെ അറസ്റ്റുചെയ്യുകയും 150 പേരെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി.
ശേഷിക്കുന്ന പരാതികളിൽ അന്വേഷണം നടക്കുകയാണ്. എന്നാൽ, അഴിമതിവിരുദ്ധവകുപ്പിന് കീഴിൽ ഡൽഹി സർക്കാറിന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാരെ മാത്രം ഉൾപ്പെടുത്തിയാൽ മതിയെന്നാണ് കേന്ദ്രം പറയുന്നത്. ഇതിലൂടെ അഴിമതിക്ക് കുപ്രസിദ്ധരായ ഡൽഹി പൊലീസും ഉദ്യോഗസ്ഥവൃന്ദവും കെജരിവാളിന്റെ വലയിൽ നിന്ന് ചോർന്ന് പോകാൻ കാരണമാവുകയും ചെയ്യും.
അടിസ്ഥാന വിഭാഗങ്ങൾക്ക് സഹായകമാകുന്ന ക്ഷേമപദ്ധതികളാണ് ആം ആദ്മി സർക്കാറിന്റെപ്രത്യേക നേട്ടങ്ങളുടെ പട്ടികയിൽ പെടുത്താവുന്ന കാര്യം. ഡൽഹിയിലെ കർഷകർക്ക് ആശ്വാസം പകരാൻ സർക്കാറിന് സാധിച്ചു എന്നത് ചെറിയ നേട്ടമല്ല. ഈവർഷമാദ്യമുണ്ടായ മഴയിൽ, കൃഷി നശിച്ചുപോയവർക്ക് ഏക്കറിന് 20,000 രൂപ നിരക്കിൽ നഷ്ടപരിഹാരം നൽകിയത് കെജ്രിവാൾ നൽകിയ വാഗ്ദാനത്തിന്റെ പാലനമായിരുന്നു. കൂടാതെ അനധികൃത കോളനികൾക്ക് അംഗീകാരം നൽകിയതും സർക്കാർ സ്റ്റേഡിയങ്ങൾ നാട്ടുകാർക്കായി തുറന്നുകൊടുത്തതും കെജ്രിവാളിന്റെ മികച്ച നേട്ടങ്ങളുടെ പട്ടികയിൽ പെടുന്ന കാര്യമാണ്.അഴിമതിക്ക് മൂക്കുകയറിടാനായി കെജരിവാൾ ഏപ്രിലിൽ നടപ്പാക്കിയ ആന്റി കറപ്ഷൻ ഹെൽപ്പ് ലൈനിന് വൻ പ്രതികരണമാണ് ലഭിച്ചിരുന്നത്. ഒരുമാസത്തിനകം ഒന്നേകാൽ ലക്ഷത്തോളം പേരാണ് ഈ ഹെൽപ് ലൈനിൽ പരാതി സമർപ്പിച്ചിരുന്നത്. ഇതിനെത്തുടർന്ന് 35പേരെ അറസ്റ്റുചെയ്യുകയും 150 പേരെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി.
ഡൽഹിയിലെ മികച്ച സ്കൂളുകളിലേറെയും സ്വകാര്യമേഖലയിലാണ്. വൻഫീസുവാങ്ങി വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നവ. അതുകൊണ്ടുതന്നെ ദരിദ്രവിഭാഗങ്ങൾക്ക് ഇവ പ്രാപ്യമല്ല. ഇതുകണ്ട് സർക്കാർ മേഖലയിൽ 45 മോഡൽ സ്കൂളുകൾ നിർമ്മിക്കാനും 20,000 അദ്ധ്യാപകരെ നിയമിക്കാനും അടുത്തിടെ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് കെജ്രിവാളിനെ കൂടുതൽ ജനപ്രിയനാക്കി. ആസൂപത്രികളുടെ കാര്യമാണ് ആപ്പ് സർക്കാർ കൈവച്ച മറ്റൊരു മേഖല. ഡൽഹിയിലെ ദരിദ്രസ്ത്രീകളിൽ 75 ശതമാനവും ഗർഭകാലപരിചരണമോ ആരോഗ്യപ്രവർത്തകരുടെ സഹായമോ ഇല്ലാതെയാണ് പ്രസവിക്കുന്നതെന്ന വിവരം അറിഞ്ഞതോടെ സർക്കാർ ആശുപത്രികളെ ജവീമാക്കി നിൽത്താനാണ് കെജ്രിവാളിന്റെ ശ്രമം. എന്തായാലും തന്റെ മുൻഗാമികളിൽ നിന്നും എന്തുകൊണ്ടും വ്യത്യസ്തനാകുക തന്നെയാണ് അരവിന്ദ് കെജ്രിവാളെന്ന ജനകീയ നേതാവ് ചെയ്യുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്