സംഘി'യാക്കുന്നത് ശബരിമല വിഷയത്തിൽ ഇടപെട്ടതിനാൽ; താൻ സ്വാമിയേ ശരണമയപ്പ എന്നു പറയുന്നത് സിപിഎമ്മുകാർ ഇൻക്വിലാബ് വിളിക്കുന്നത് പോലെ; ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല; വിശ്വാസികളുടെ നെഞ്ചത്ത് കയറാത്തത് കോൺഗ്രസ്സിന്റെ മേന്മ; കേരളത്തിലെ എല്ലാ പ്രണയവിവാഹവും ലൗജിഹാദല്ല; രാഷ്ട്രീയ നിലപാട് മറുനാടനോട് തുറന്നു പറഞ്ഞ് ശ്രീജിത്ത് പണിക്കർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ശക്തമായി ഇടപെട്ടതുകൊണ്ടാണ് സംഘി എന്ന പേര് തനിക്ക് ചാർത്തിതന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. മറുനാടൻ ടിവി ഷൂട്ട് അറ്റ്സൈറ്റിലാണ് ശബരിമല, ഭരണത്തുടർച്ച, ലൗജിഹാദ് എന്നീ വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. താൻ പക്ഷെ രാഷ്ട്രീയ പ്രേരിതമായല്ല താൻ ശബരിമല വിഷയത്തിൽ ഇടപെട്ടത്.
പന്തളം സ്വദേശിയായ തനിക്ക് അയ്യപ്പനും ശബരിമലയുമൊക്കെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളിൽ സ്ത്രീകൾ എടുക്കുന്ന നിലപാട് അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് അല്ലാതെ ആരും നിർബന്ധിച്ചുണ്ടാക്കുന്നതല്ല.അവിടെ ജാതിവ്യത്യാസമൊന്നുമില്ല.അതുകൊണ്ട് തന്നെ ശബരിമലയുടെ വിശ്വാസങ്ങളിലേക്കുള്ള ഒരു കടന്നുകയറ്റം ശരിയല്ലെന്ന തോന്നലിൽ നിന്നാണ് താൻ ഈ വിഷയത്തിൽ നിലപാട് സ്വീകരിച്ചത് ശ്രീജിത്ത് പണിക്കർ പറഞ്ഞു.
എല്ലാ കാര്യങ്ങളെയും നമുക്ക് യുക്തിയുടെയോ നിയമത്തിന്റെയോ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താൻ പറ്റണം എന്നില്ല. തുല്ല്യത എന്നു പറയുന്നത് ഒരാൾ ഒരു കാര്യം ചെയ്യുമ്പോ അത് തനിക്കും ചെയ്യണം എന്നു നിലപാടല്ല. അതിന് അവസരമൊരുക്കിക്കൊടുക്കൽ കൂടിയാണ്. ഉദാഹരണത്തിന് ആറ്റുകാൽ പൊങ്കാല ഇടുന്നത് സ്ത്രീകളാണ്. അത് തങ്ങൾക്കും ഇടണമെന്ന് പുരുഷന്മാർ പറയാറില്ല. അവർ സ്ത്രീകൾക്ക് അവസരം ഒരുക്കിക്കൊടുക്കുകയാണ് ചെയ്യുന്നത് ശ്രീജിത്ത് പണിക്കർ വിശദീകരിച്ചു.ഇന്ത്യയുടെ സൗന്ദര്യങ്ങളിലൊന്ന് ഇന്ത്യയുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഉള്ള വൈവിദ്ധ്യങ്ങളാണ്.
ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല. ശബരിമല എന്നു പറയുന്നത് സ്ത്രീ വിരുദ്ധതയാണെന്ന് നിങ്ങൾ പറഞ്ഞോളു പക്ഷെ അത് വേറൊരിടത്ത് വച്ച് വേണം പറയാൻ.ശബരിമല വിശ്വാസികൾക്ക് വേണ്ടിയിട്ടുള്ളതാണ്. അത് അവർക്ക് വിട്ടുകൊടുത്തേക്കുക. ആകാശത്തേക്ക് മുഷ്ടി ചുരുട്ടി ലാൽസലാം പറയുന്നത് പോലെ തന്നെയാണ് തനിക്ക് തൊഴുതുകൊണ്ട് സ്വാമിയെ ശരണമയപ്പ എന്നു പറയുന്നത്.സിപിഎം അവരുടെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പം അർപ്പിക്കുന്നത് പോലെയാണ് തങ്ങൾ ക്ഷേത്രത്തിൽ പുഷ്പാർച്ചന നടത്തുന്നത്. പലതരത്തിലുള്ള വിശ്വാസമാണ് അതിന്റെ അടിസ്ഥാനമെന്നും അദ്ദേഹം വിശദീകരിച്ചു.
ശബരിമല വിഷയത്തിൽ സിപിഎം എടുത്തുചാടിയാണോ നിലപാട് സ്വീകരിച്ചത് എന്ന ചോദ്യത്തിന് ശ്രീജിത്ത് വിശദീകരിച്ചത് ഇങ്ങനെ; സിപിഎം ശബരിമല വിഷയത്തിൽ നിലപാട് സ്വീകരിച്ച് ഹിന്ദുമത വിഭാഗത്തിന് നേരെ മാത്രമാണെന്നാണ് തന്റെ വിലയിരുത്തൽ. കാരണം അതേസമയത്താണ് സഭാ തർക്കം ഉണ്ടാകുന്നത്. പള്ളി ഒർത്തഡോക്സ്കാർക്ക് നൽകണമെന്ന വിധി ഉണ്ടാകുന്നത്.
പക്ഷെ അ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാം എന്നതാണ്.ഇത് ഡയറക്ടീവ് ഓഡറാണ്. എന്നിട്ടുപോലും സമവായത്തിനാണ് സർക്കാർ ശ്രമിച്ചത്.പക്ഷെ ശബരിമല വിഷയത്തിൽ ഇത്തരം നടപടികൾഒന്നും തന്നെ സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.ഇരട്ടത്താപ്പാണ് സർക്കാർ ഇവിടെ സ്വീകരിച്ചത്.
ഈ സാഹചര്യത്തിൽ ഒരു സാധാരണ ഹിന്ദുവിന് പോലും തോന്നുക തങ്ങളെ പരിഗണിക്കാത്ത സിപിഎമ്മിന്റെ കൂടെ നിൽക്കുന്നതിലും ഭേദം തങ്ങളെ പരിഗണിക്കുന്ന ബിജെപിയുടെ അല്ലെങ്കിൽ കോൺഗ്രസ്സിന്റെ കൂടെ നിൽക്കുന്നതാണ് എന്നാണ്. പക്ഷെ ഈ വിഷയം കുറച്ചുകൂടി ഗൗരവതരമായി പരിഗണിക്കുന്നത് ബിജെപിയാണ്. തന്നെ പോലെ നിഷ്പക്ഷനായ ഒരാൾക്കും തോന്നുക ഇത് മാത്രമാണ്. അപ്പോൾ ബിജെപിയിലേക്ക് മാറാം എന്നു ചിന്തിക്കുമ്പോൾ സിപിഎമ്മിനെക്കാളും കൊഴിഞ്ഞുപോക്കുണ്ടാവുക കോൺഗ്രസ്സിൽ നിന്നാണ്.
അങ്ങിനെ കോൺഗ്രസ്സിന് ശക്തിക്ഷയം സംഭവിക്കുകയും സിപിഎമ്മിന് ഇത് ഗുണമാവുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.കാരണം ഈ ഒരൊറ്റ വിഷയം കൊണ്ടുമാത്രം ബിജെപിക്ക് സിപിഎമ്മിന് വെല്ലുവിളിയാകാൻ സാധിക്കില്ല. മാത്രമല്ല വെല്ലുവിളി ഉയർത്താൻ സാധിക്കുന്ന കോൺഗ്രസ്സിന് തിരിച്ചടി നേരിടുകയും ചെയ്താൽ എളുപ്പത്തിൽ സിപിഎമ്മിന് ഒരു ഭരണത്തുടർച്ചക്ക് സാധ്യതയാണ് പാർട്ടി ലക്ഷ്യം വെച്ചിരുന്നത്.
എന്നാൽ ലോകസഭയിൽ തിരിച്ചടി നേരിട്ടതോടെയാണ് സിപിഎം ഗൃഹസമ്പർക്ക പരിപാടിയുമായി രംഗത്ത് വരുകയും വിഷയത്തിൽ പുനർചിന്തനം നടത്തുകയും ചെയതത്. ഇപ്പോൾ നോക്കു, കോൺഗ്രസ്സിന്റെ ഐശ്വര്യകേരള യാത്രയിൽ ഉദ്ഘാടന ദിവസം ഉമ്മൻ ചാണ്ടി എടുത്തിട്ട വിഷയം ശബരിമലയായിരുന്നു.ഇതോടെ സിപിഎമ്മിന് വിഷയത്തിൽ പ്രതികരിക്കാതെ രക്ഷയില്ലെന്നായി.അങ്ങിനെയാണ് അവരുടെ അടിസ്ഥാന ആശയമായ വൈരുദ്ധ്യാത്്മക ഭൗതീകവാദം വാതകമായി അയ്യപ്പനിൽ വിലയം പ്രാപിച്ചത്.അതായത് കോൺഗ്രസ്സ് ഇപ്പൊ കൊടുത്തിരിക്കുന്ന അടി അവരുടെ സിപിഎമ്മിന്റെ തലക്കാണ്.
കോൺഗ്രസ്സ് ഈ വിഷയം വീണ്ടും പൊക്കിക്കൊണ്ടുവന്നതോടെ കോൺഗ്രസ്സ് വിട്ട അണികൾ തിരിച്ച് കോൺഗ്രസ്സിലേക്ക് എത്താൻ തന്നെ സാധ്യത ഉണ്ട്. ഇതോടെ ഭരണത്തുടർച്ച എന്ന ഇടതുസർക്കാരിന്റെ പ്രതീക്ഷകൾക്കാണ് മങ്ങൾ ഏൽക്കുന്നത്. അതുകൊണ്ടാണ് പെട്ടെന്നുള്ള നിലപാട് മാറ്റം.ഇനിവരുന്ന സർക്കാർ ഈ വിഷയത്തിൽ എന്തു നിലപാട് സ്വീകരിക്കും എന്നത് പ്രസക്തമാണ്.കാരണം ഈ വിഷയം കോടതിയിൽ നിൽക്കുകയാണ്. രണ്ടരവർഷം കഴിഞ്ഞെങ്കിലും ബിജെപി ഈ വിഷയത്തിൽ നിയമം കൊണ്ടുവന്നിട്ടില്ല.ബിജെപി ഈ വിഷയത്തിൽ ഒരു നിയമം കൊണ്ടുവരേണ്ടതാണ്. കാരണം നിയമം ആവാത്തതുകൊണ്ട് നിലവിലെ അവസ്ഥ വച്ച് ഏത് നിമിഷവും ശബരിമലയിൽ ഒരു സ്ത്രീക്ക് പ്രവേശിക്കാം.
ഭരണത്തുടർച്ചയുടെ സാധ്യത പറയാൻ പറ്റില്ല.കാരണം ഉത്തരേന്ത്യ പോലെയല്ല കേരള രാഷ്ട്രീയം. ഇവിടെ വിഷയങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല.ദിവസേന വിഷയങ്ങൾ മാറി മാറി വരികയാണ്. ഉദാഹരണത്തിന് പിഎസ് സി പ്രശ്നം. ഈ വിഷയം ഇത്രമേൽ കരുത്താർജ്ജിക്കും എന്ന് ആരും കരുതിയതല്ല.കേരളത്തിന്റെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത് രാഷ്ട്രീയത്തിലെ റീസന്റ് ഇഫ്ക്ടാണ്. ഇപ്പോഴത്തെ നിലവച്ച് കോൺഗ്രസ്സ് ശബരിമല വിഷയത്തിൽ എടുത്ത നിലപാട് അവർക്ക് ഗുണം ചെയ്യും.പക്ഷെ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാസങ്ങൾ ബാക്കിയുള്ളതിനാൽ ഒന്നും ഉറപ്പിച്ച് പറയാനാവില്ല.
കോൺഗ്രസ്സ് വിശ്വാസികളുടെ നെഞ്ചത്തേക്ക് കയറാൻ പോകില്ല എന്ന വിശ്വാസം ഏതുമതമായാലും ഉണ്ട്. ഈ വിശ്വാസത്തിലാണ് ന്യൂനപക്ഷങ്ങളും ഇവർക്കൊപ്പം നിൽക്കുന്നത്. ഗ്രൂപ്പുവഴക്കുകൾ ഒക്കെ മാറ്റിവച്ച് കോൺഗ്രസ്സ് ഒരുമിച്ചു നിൽക്കുന്നതോടെ ഇവർ ശക്തിപ്പെടും.അതേസമയം സിപിഎമ്മിനെ സംനബന്ധിച്ചിടത്തോളം അവരുടെ നവോത്ഥാനം ഹിന്ദുക്കളുടെമേൽ മാത്രമാണ്. മറ്റുമതങ്ങൾക്കൊന്നും ഇത് ബാധകമല്ല.
നിലവിൽ ഒരു സീറ്റുമാത്രമുള്ള ബിജെപിക്ക് വോട്ടുചെയ്യുന്നതും സിപിഎമ്മിന് വോട്ടു ചെയ്യുന്നതും ഏതാണ്ട് ഒരുപോലെയാണ് കാരണം രണ്ടിന്റെയും ഫലം സിപിഎമ്മിന്റെ ഭരണത്തുടർച്ചയാവും.കാരണം ഒരു സീറ്റുമാത്രമുള്ള ബിജെപി ഇ വർഷം 70 ഓളം സീറ്റുകൾ നേടി ഭരണം നേടാനോ, പകുതിയോളം സീറ്റുകൾ നേടി മത്സരം കടുപ്പിക്കാനോ സാധിക്കുമെന്ന് തോന്നുന്നില്ല. എന്നാൽ കോൺഗ്രസ്സിന് വോട്ടു ചെയ്താൽ ഭരണമാറ്റം എന്നൊരു സാധ്യതയെങ്കിലും മുന്നിലുണ്ട്.കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു അദ്ദേഹം വിശദീകരിച്ചത്.
ലൗജീഹാദ് എന്നൊരു വിഷയം കേരളത്തിലുണ്ട് എന്ന് ക്രിസ്ത്യൻ വിഭാഗങ്ങൾ തന്നെ കണക്കുകൾ വച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്.ഏറ്റവും കൂടുതൽ ഇത് നടക്കുന്നത് ഹിന്ദുമതത്തിൽ നിന്ന് മറ്റുമതങ്ങളിലേക്കാണ്. എന്നാൽ ഹിന്ദുമതത്തിലേക്ക് ഇത് വളരെക്കുറവുമാണ്. വസ്തുതകൾ വച്ച് നോക്കുമ്പോൾ ഇത് സത്യവുമാണ്.ഇത് സംഘടിതമാണോ എന്നു ചോദിച്ചാൽ അത് സാധൂകരിക്കുന്ന തെളിവുകൾ ഒന്നും കയ്യിൽ ഇല്ല.
പക്ഷെ സമൂഹത്തിൽ അത്രയധികം ചർച്ചചെയ്യാത്ത നിരവധി സംഭവങ്ങൾ ഉണ്ട്.പക്ഷെ അവയൊക്കെ നോക്കിയാൽ ഇതിലൊക്കെയും പൊതുവായ പാറ്റേൺ ഉണ്ട് എന്നു മനസ്സിലാകും.എന്നുകരുതി എന്നാൽ എല്ലാ പ്രണയവിവാഹങ്ങളും ലൗജിഹാദ് എന്നു പറയാൻ പറ്റില്ലയെന്നും ലൗജിഹാദുമായി ബന്ധപ്പെട്ട ചോദ്യത്തിൽ ശ്രീജിത്ത് പണിക്കർ നിലപാട് വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്