പഞ്ചായത്ത് പ്രസിഡന്റ് രാജ്കുമാർ മുന്നിൽ വന്നിരിക്കും; എന്നിട്ടു വൾഗർ ആയി സംസാരിക്കും; മേലാൽ ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞതോടെ പ്രശ്നങ്ങൾ തുടങ്ങി; പോസ്റ്റിടുന്നത് ചെങ്കലിലെ സഖാക്കൾ തന്നെ; പരാതി നൽകിയത് പാർട്ടി താക്കീതും അവർ തള്ളിയപ്പോൾ; ആഗ്രഹിക്കുന്നത് ഇനിയൊരു പൊതുപ്രവർത്തകയും സൈബർ ആക്രമണത്തിന് ഇരയാകാതിരിക്കാൻ; വിവാദങ്ങളിൽ പ്രതികരണവുമായി പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; സിപിഎം നേതാവ് സലൂജ മനസ്സ് തുറക്കുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാറുമായുള്ള ചെറിയ ചെറിയ തർക്കങ്ങൾ മൂർച്ഛിച്ചതോടെയാണ് പരാതിയിലും പൊലീസ് കേസിലുമൊക്കെ എത്തിയതെന്ന് പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ സലൂജ മറുനാടൻ മലയാളിയോട് പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എനിക്കെതിരെ നടത്തിയ നടത്തിയ പടപ്പുറപ്പാടാണ് നിലവിൽ എനിക്കും പാർട്ടിക്കും ഗ്രസിച്ച നിലവിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. എനിക്കെതിരായ എല്ലാ നീക്കങ്ങളും ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അറിവോടെയാണ് നടക്കുന്നത്. സ്ത്രീ എന്ന രീതിയിൽ എനിക്ക് പൊരുത്തപ്പെടാൻ കഴിയാത്ത ചില കാര്യങ്ങൾ അതിലുണ്ട്. ഇത്തരം പ്രശ്നങ്ങൾ ആണ് എന്റെ മുന്നിലേക്ക് ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് രാജ്കുമാർ ഉയർത്തിയത്-സലൂജ പറയുന്നു.
ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജ്കുമാർ എന്റെ മുന്നിൽ വന്നിരിക്കും. എന്നിട്ടു വൾഗർ ആയി സംസാരിക്കും. ഇതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. ഇത്തരം കാര്യങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്തിൽ വരരുത്. എന്റെ മുന്നിലിരുന്നു മേലാൽ ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ ഞാൻ അനുവദിക്കില്ല. കടുത്ത ഭാഷയിൽ ഞാൻ മറുപടി നൽകിയിരുന്നു. ഇതോടെയാണ് ഞങ്ങൾ തമ്മിൽ അകന്നു തുടങ്ങുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിപാടികൾ ഇതോടെ ചെങ്കൽ ഗ്രാമപഞ്ചായത്തിൽ നടപ്പിലാകാതായി. ഒപ്പം എനിക്കെതിരെയുള്ള അപവാദങ്ങളും നിരന്തരം ഉന്നയിക്കാൻ തുടങ്ങി. പാർട്ടി നേതൃത്വത്തോട് കാര്യങ്ങൾ ധരിപ്പിക്കുക എന്നതല്ലാതെ എഴുതി നൽകിയ ഒരു പരാതി ഞാൻ ഇതുവരെ പാർട്ടിക്ക് നൽകിയിട്ടില്ല. പാർട്ടി അപ്പോഴൊക്കെ ഇടപെട്ടിട്ടുണ്ട്. എതിരായി നിന്ന് അപവാദം മുഴക്കിയവരെ പാർട്ടി ഭാഷയിൽ താക്കീത് ചെയ്തിട്ടുണ്ട്. അപവാദ പ്രചാരണം ശക്തമായപ്പോഴാണ് വനിതാ കമ്മീഷനും പൊലീസിനുമെല്ലാം പരാതി നൽകിയത്-സലൂജ പറയുന്നു.
ചെങ്കലിലെ സഖാക്കൾ ആണ് എനിക്കെതിരെ പോസ്റ്റുകൾ ഇട്ടുകൊണ്ടിരുന്നത്. പാർട്ടി പലതവണ താക്കീതുകൾ നൽകിയതാണ് ഇത്തരം പോസ്റ്റുകൾക്കെതിരെ. എന്നെയും എന്റെ കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നതാണ് പോസ്റ്റിലെ ഉള്ളടക്കം. വളരെ മോശമായ ഭാഷയാണ് സോഷ്യൽ മീഡിയാ പോസ്റ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതോടെയാണ് സൈബർ ആക്രമണത്തിന്നെതിരെ പരാതി നൽകാൻ ഞാൻ തീരുമാനിച്ചത്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന ആഗ്രഹത്തോടെയാണ് പരാതി നൽകിയത്. ഒരു സ്ത്രീയ്ക്കെതിരെയും ഇങ്ങിനെ പോസ്റ്റുകൾ ഇടരുത്. എനിക്കെതിരെ പോസ്റ്റിട്ട ചെങ്കൽ പഞ്ചായത്തിലെ ഷിനു എന്ന പയ്യന് എന്നോട് വലിയ ദേഷ്യമുണ്ട്. സമയബന്ധിതമായി കർഷകർക്ക് ചെയ്തുകൊടുക്കാനുള്ള കാര്യങ്ങൾ ഇയാൾ ചെയ്തുകൊടുത്തില്ല. പ്രളയത്തിൽ കൃഷി നശിച്ചപ്പോൾ നഷ്ടപരിഹാരത്തിനുള്ള ആവശ്യങ്ങൾ അടങ്ങിയ ഫയൽ കൃഷി അസിസ്റ്റന്റ് ആയ ഇയാൾ നീക്കിയില്ല. ്-സലൂജ പറയുന്നു.
പത്തുലക്ഷത്തോളം രൂപയുടെ നഷ്ടപരിഹാരം കർഷകർക്ക് നഷ്ടമായി. വേണ്ട സമയത്ത് ഫയൽ നീങ്ങിയില്ല. ഇൻഷൂർ ചെയ്ത പാടശേഖരമാണിത്. അതിനാൽ ഇൻഷൂർ ലഭിക്കേണ്ട പാടശേഖരം കൂടിയാണിത്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ കീഴംപാല പാടശേഖരത്തിലെ 105 ഓളം കർഷകർക്കാണ് ഇൻഷൂർ തുക നഷ്ടമായത് . ചെറിയ തുകയല്ല. ഏകദേശം 10 ലക്ഷത്തോളം രൂപ നഷ്ടമായ പ്രശ്നം കൂടിയാണിത്. സമയത്തിനു ഫയൽ നീങ്ങാത്തതിനാൽ പാടശേഖരംകാർക്ക് നഷ്ടപരിഹാരം അതിനാൽ ലഭ്യമായില്ല. ഇതിനുത്തരവാദി ഈ കൃഷി അസിസ്റ്റന്റ് ആണ്. ഇയാൾ ഫയൽ നീക്കാത്തതിനാലാണ് നഷ്ടം ലഭിക്കാതെ പോയത്. ചെങ്കൽ കൃഷി ഭവന്റെ നിരുത്തരവാദപരമായ ചെയ്തികൾ കാരണമാണ് കർഷകർക്ക് പണം നഷ്ടമായത്. എന്നാൽ ചെങ്കലിൽ അയാൾ ചെന്ന് പറഞ്ഞത് നേരെ തിരിച്ചാണ്. ഞാൻ പ്രിൻസിപ്പൽ കൃഷി ഓഫീസറെ കണ്ട് അഭ്യർത്ഥിച്ചതിനാലാണ് ഈ പണം നഷ്ടമായത് എന്നാണ് ഇയാൾ പറഞ്ഞത്. സ്വന്തം ഭാഗം ന്യായീകരിക്കാൻ വേണ്ടിയാണ് ഇയാൾ ഇത്തരമൊരു പ്രചരണവുമായി ഇറങ്ങിയത്. ്-സലൂജ പറയുന്നു.
ചെങ്കൽ ഡിവിഷണൽ മെമ്പർ ഞാനാണ്. സ്വാഭാവികമായും ഈ ആരോപണത്തിന്നെതിരെ എനിക്ക് ശക്തമായി നീങ്ങേണ്ടിവന്നു. ഞാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് മെയിൽ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആണ് പൈസ തടഞ്ഞുവെച്ചിരിക്കുന്നത് എന്ന് ആരോപണം ഉള്ള കാര്യം ഞാൻ മെയിലിൽ പറഞ്ഞിരുന്നു. ആരാണ് ഇൻഷൂറൻസ് നഷ്ടത്തിന് പിന്നിൽ. ഇത് ഒരു സജീവ പ്രശ്നമാണ്. ആരാണ് ഈ കാശ് നഷ്ടം വരുത്തിയത് എന്ന് കണ്ടുപിടിക്കുകയും ആ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണമെന്ന് ഈ കത്തിൽ ഞാൻ പറഞ്ഞിരുന്നു. അതിന്മേലുള്ള അന്വേഷണം നടന്നുവരികയാണ്. ഇതോടെയാണ് കൃഷി അസിസ്റ്റന്റ് ഷിനുവും ഷിനുവിന്റെ അനിയൻ കെഎസ്ആർടിസി കണ്ടക്ടർ ഷിജുവും ക്രിമിനൽ കേസിൽ പ്രതികളായ ചിലരും കൂടി മോശമായ കമന്റുകൾ എനിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. പുറത്തു പറയാൻ പറ്റാത്ത അശ്ളീല കമന്റുകൾ ആണിത്. ചെങ്കൽ ഗ്രാമപഞ്ചായത്ത് അംഗമായ പ്രശാന്ത് ആണ് ഈ കമന്റുകളിൽ പലതും പോസ്റ്റ് ചെയ്തത് എന്ന് എന്നെ വിഷമിപ്പിക്കുന്ന കാര്യമാണ്-സലൂജ പറയുന്നു.
സിപിഎം നേതാക്കളുടെ അസഭ്യവർഷവും സൈബർ ആക്രമണവും അസഭ്യ വർഷവും വന്നതോടെ പാറശാല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലൂജ നൽകിയ പരാതിയിൽ സിപിഎം ചെങ്കൽ ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെ പഞ്ചായത്ത് അംഗമടക്കം മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍