എം എം മണിയുമായി ഉള്ള ഭിന്നതയുടെ തുടക്കം മൂന്നാർ ഹൈഡൽ ടൂറിസം പദ്ധതി നടത്തിപ്പിനെ ചൊല്ലിയുള്ള തർക്കം; മണിക്ക് തോന്നിയത് എന്നേക്കാൾ നീ വളർന്നോ എന്ന ഈഗോ; വീട് നിർമ്മാണ വിവാദത്തിലും മണി ഒരു അനുകൂല വാക്കുപറഞ്ഞില്ല; മണിക്കൊപ്പം ഇനിയില്ല; എസ്.രാജേന്ദ്രൻ മറുനാടനോട് മനസുതുറന്നപ്പോൾ
പ്രകാശ് ചന്ദ്രശേഖർ
മൂന്നാർ: തന്റെ രാഷ്ട്രീയഭാവി ഇരുട്ടിലാവാൻ കാരണം ഹൈഡൽ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെന്നും ഇക്കാനഗറിൽ ഏറെ ആശിച്ച് നിർമ്മിച്ച വീട്ടിൽ താമസിക്കാൻ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്റെയും അന്തരിച്ച പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഇടപെടലെന്നും മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ.
പാർട്ടി നയങ്ങൾ വിട്ടുള്ള ജീവിതം ഇല്ല. എംഎം മണിയുള്ളിടത്തോളം കാലം പാർട്ടിയിൽ അംഗമായി പ്രവർത്തിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. പാർട്ടി മെമ്പർഷിപ്പ് വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ അത് നടക്കില്ലെന്നറിയാം. അതുകൊണ്ട് ആ മോഹം ഉപേക്ഷിച്ചു, അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈഡൽ ടൂറിസം വികസന പദ്ധതിയിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞു. ഇതിന്റെ നടത്തിപ്പിൽ നിരന്തര ഇടപെടലുകൾ നടത്തിയിരുന്നു. ഇതാണിപ്പോൾ രാഷ്ട്രീയ ഭാവിയെത്തന്നെ ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്ന സാഹചര്യം സൃഷ്ടിച്ചത്, രാജേന്ദ്രൻ പറഞ്ഞു.
മൂന്നുതവണ സിപിഎം പ്രതിനിധിയായി ദേവികുളത്തുനിന്നും നിയമസഭയിൽ എത്തിയ രാജേന്ദ്രൻ ഇപ്പോൾ പാർട്ടിയുടെ കണ്ണിലെ കരടാണ്. നടപടിയെടുത്ത് പാർട്ടിയിൽ നിന്നകറ്റിയെങ്കിലും മുൻ മന്ത്രി എം എം മണി രാജേന്ദ്രനെ വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ലന്നാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ പരസ്യപ്രതികരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
പോട്ടെ പോട്ടെ എന്നുകരുതി അടങ്ങിയിരുന്നാലും തലയിൽക്കറുന്ന എംഎം മണിയുടെ ശൈലി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. മറുപടി പറയേണ്ട വിഷയങ്ങളിൽ ഒരു മടിയും കൂടാതെ പ്രതികരി്ക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. മറുനാടന് അനുവദിച്ച കൂടിക്കാഴ്ചയിലാണ് എസ് രാജേന്ദ്രൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അഭിമുഖത്തിന്റെ പൂർണ്ണ രൂപം ചുവടെ.
ഹൈഡൽ ടൂറിസം പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ഉയരുന്ന അഴിമതി ആരോപണങ്ങളിൽ കഴമ്പുണ്ടോ ?
പിണറായി വൈദ്യുത വകുപ്പ് മന്ത്രിയായിരുന്നപ്പോൾ തുടങ്ങുകയും എസ് ശർമ്മ വകുപ്പിന്റെ ചുമതലയിൽ എത്തിയപ്പോൾ ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്ത പദ്ധതിയാണിത്. എം എൽ എ ആയിരുന്ന 15 വർഷകാലത്തിനുള്ളിൽ വിവിധ വകുപ്പുകൾ നടപ്പിലാക്കിയ പദ്ധതികൾ വഴി തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞിരുന്നു.ഹൈഡൽ പദ്ധതി നടത്തിപ്പ് ഈ വഴിക്കുള്ള നീക്കത്തിന് ആക്കം കൂട്ടി.
ഹൈഡൽ പദ്ധതി നടത്തിപ്പിൽ നിരന്തരമായി ഇടപെട്ടിരുന്നു. പ്രളയം ഉണ്ടായപ്പോഴും മഴ ശക്തമായപ്പോഴും മൂന്നാർ പട്ടണത്തിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ടായിരുന്നു. ഈ സമയം പട്ടണത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഡാമിന്റെ ഷട്ടർ തുറക്കാൻ ജീവനക്കാരെ വിളിച്ചുകൂട്ടുന്നതിനും നടപടികൾക്കുമായി പാതിരാത്രികളിൽ പലവട്ടം വീട്ടിൽ നിന്നിറങ്ങിയിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ രാഷ്ട്രീയ ഭാവിയെ ഇല്ലാതാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു എന്നത് കഴിഞ്ഞ ദിവസങ്ങളിലാണ് മനസ്സിലായത്. എം എം മണി വൈദ്യുത വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ഒരു കത്തുകൊടുത്തിരുന്നു. പുറമെ പല സ്ഥലങ്ങളിലും ഇടിഞ്ഞുവീഴുന്ന മണ്ണ് ഡാമിൽ നിക്ഷേപിക്കുന്നതായി ശ്രദ്ധയിൽ പെട്ടെന്നും ഇതുമൂലം ഡാം നികന്നുവരുന്നെന്നും ഇത് വെള്ളപ്പൊത്തിന് സാധ്യത വർദ്ധിപ്പിക്കുമെന്നുമായിരുന്നു കത്തിലെ സൂചന. ഒരു കോപ്പി ജില്ലാ കളക്ടർക്കും അയച്ചിരുന്നു.
ഇതിന്റെ പിന്നാലെ ചൊക്കനാട്ടിലേയ്ക്ക് പോകുന്ന റോഡ് ഇടിഞ്ഞു .ഇതെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകനായ രാജാറാം ആരംഭിച്ച നിയമനടപടിയാണ് ഇപ്പോൾ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിലയ്ക്കാൻ കാരണമായതെന്നാണ്് മനസ്സിലാക്കുന്നത്. പദ്ധതി നടത്തിപ്പ് മുടങ്ങിയതുമായി ബന്ധപ്പെട്ട് എന്റെ പേര്് പലരും പരാമർശിച്ചപ്പോഴാണ,് ഇതിന്റെ പിന്നിൽ നടന്ന കാര്യങ്ങൾ ഏകദേശം മനസ്സിലായത്.മന്ത്രി്ക്ക് ഒരു കത്തുകൊടുത്തു എന്നല്ലാതെ ഈ വിഷയത്തിൽ എനിക്ക് യാതൊരു പങ്കുമില്ല.
എം എം മണി മന്ത്രിയായിരുന്നപ്പോൾ, പാർട്ടി നേതൃത്വം നൽകുന്ന മൂന്നാർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി പദ്ധതി പ്രദേശത്ത് ടൂറിസം വികസന പ്രവർത്തനങ്ങൾ നടത്താൻ സന്നദ്ധത പ്രകടിപ്പിക്കുകയും ഇത് സംബന്ധിച്ച് കരാറിൽ ഏർപ്പെടുകയും ചെയ്്തിരുന്നു. മണ്ണിട്ട് നികത്തിയ പ്രദേശത്താണ് ബാങ്ക് തയ്യാറാക്കിയ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ നീക്കം നടന്നത്. അത് കോടതി ഇടപെടലിൽ നിന്നുപോയി. പദ്ധതി നിർമ്മാണം നിലയ്ക്കാൻ കാരണം ഞാൻ തന്നെയാണ് എന്ന് രീതിയിൽ സഹപ്രവർത്തകർ തന്നെ പ്രചരിപ്പിച്ചു.
സർവ്വീസ് സഹകരണ സംഘത്തിൽ നിന്നും പണം പിൻവലിക്കണമെങ്കിൽ നിർമ്മാണ പ്രവർത്തനം നടക്കുന്ന ഭൂമിയുടെ കൃത്യമായ രേഖകൾ ബാങ്കിൽ സമർപ്പിക്കണം. പക്ഷേ ഈ രേഖകൾ ഇല്ലാതെ തന്നെ എഗ്രിമെന്റിന്റെ ബലത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു എന്നാണ് മനസ്സിലായിട്ടുള്ളത്. ഇതാണിപ്പോൾ കോടതി ഇടപെടലിനെത്തുടർന്ന് നിലച്ചിരിക്കുന്നത്.
ഈ സ്ഥിതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പണം പിൻവലിച്ചോ എന്ന് വ്യക്തമല്ല, പദ്ധതിയുടെ നിർമ്മാണത്തിനായി ഇറക്കിയിട്ടുള്ള യന്ത്ര സാമഗ്രികൾക്ക് പണം മുടക്കിയത് ആരാണെന്നും അറയില്ല. ഞാൻ ഇനി ഇതിനുപിന്നാലെ പോകാനും ആഗ്രഹിക്കുന്നില്ല.
വീട് നിർമ്മാണത്തെക്കുറിച്ച് ഉയർന്ന വിവാദങ്ങളെക്കുറിച്ച് ?
71- ലെ കെഡിഎച്ച് ആക്ട് നിലവിൽ വന്ന ശേഷം ഞാൻ താമസി്ക്കുന്ന പ്രദേശം പൊതുമരാമത്ത് വകുപ്പും ഇലക്ട്രിസിറ്റി വകുപ്പും ചേർന്നുള്ള പ്രദേശമാണ്. സ്വാതന്ത്ര്യം കിട്ടി, കേരളം രൂപീകൃതമായി ,പിൽക്കാലത്ത് വകുപ്പുകൾ വിഭജിച്ചു. നിലവിൽ താമസിക്കുന്ന ഭൂമി സർക്കാർ പുറംപോക്കായിരുന്നു.
ഈ ഭൂമിക്ക് പട്ടയം നൽകണമെന്ന് കാണിച്ച് അപേക്ഷ നൽകി. പട്ടയം കിട്ടി. എന്റെ ഒപ്പം 17 പേർക്ക് അസൈമെന്റ് കമ്മറ്റി പട്ടയം അനുവദിച്ചിരുന്നു. വൻകിട കയ്യേറ്റം ഉണ്ടെന്ന് വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ കൈവശ ഭൂമിയിലും പട്ടയ ഭൂമിയിലും മറ്റും വീട് പണിത ചെറുകിടക്കാർക്ക് എതിരെ നടപടി സ്വീകരിച്ച് മുഖം രക്ഷിക്കാനായിരുന്നു ഉദ്യോഗസ്ഥ ലോബിയുടെ നീക്കം. ഇതിൽ ഞാനും പെട്ടുപോകുകയായിരുന്നു.
താമസിച്ചിരുന്നത് പട്ടയ ഭൂമിയിലാണ്. ഇത് റഗുലറൈസ് ചെയ്യുന്നതിന് ഇപ്പോഴും ഉദ്യോഗസ്ഥർ തടസംനിൽക്കുകയാണ്. ഇത് സംബന്ധിച്ച് നടപടികൾ പുരോഗമിക്കുന്നുണ്ട്. വീട് പണിയുമ്പോൾ എതിരാളികളിൽ നിന്നുപോലും സഹായം ലഭിച്ചു. വാഴയ്ക്കൻ അന്ന് മൂവാറ്റുപുഴ എം എൽ എയാണ്. പാസുള്ള മണൽ വരുന്ന കാര്യത്തിൽ തടസ്സങ്ങളുണ്ടാവാതിരിക്കാൻ അദ്ദേഹത്തെ ബന്ധപ്പെട്ടു. അദ്ദേഹം ആവശ്യമായ സഹായങ്ങൾ ചെയ്തു.
വൈകിട്ട് ടിവി ചർച്ചയിൽ രാജേന്ദ്രന്റെ കൊട്ടാരം പണി ആരും കാണുന്നില്ലെ എന്നൊക്കെ അദ്ദേഹം ചോദി്ക്കുന്നതും കേട്ടു. പിന്നീട് സഭയിൽ കണ്ടപ്പോൾ വീടുപണി തീർന്നോ എന്ന് അദ്ദേഹം അന്വേഷിക്കുകയും ചെയ്തു. തിരുവഞ്ചൂരും വീടുപണിയെക്കുറിച്ച് അറിഞ്ഞപ്പോൾ സാധാരണക്കാർ വീട് പണിയുന്നത് എതിർക്കാനില്ലന്ന് സഭയിൽ പറഞ്ഞു. ഫലത്തിൽ ചിലയാളുകൾ ഇവിടെ ഇരുന്ന് ചരടുവലികൾ നടത്തിയെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു. അന്നത്തെ ഏര്യസെക്രട്ടറി ശശികുമാർ അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ച് എന്നെ ഉപദ്രവിച്ചതായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. അന്ന് എം എം മണിയുൾപ്പെടെ ഒരു പാർട്ടി നേതാക്കളും എനിക്ക് അനുകൂലമായി ഒരുവാക്കുപോലും പറഞ്ഞില്ല എന്നതാണ് വാസ്തവം.
ഭാവിപരിപാടികൾ ?
എം എം മണിയുള്ളിടത്തോളം കാലം പാർട്ടിയിൽ പ്രവർത്തിക്കാൻ അവസരം കിട്ടുമെന്ന് കരുതുന്നില്ല. എന്നുവച്ച് പാർട്ടിയിൽ നിന്നും അകന്നുപോകാനും കഴിയില്ല. ജീവിതത്തിന്റെ ഭാഗമാണ് പാർട്ടി. പെട്ടെന്ന് പറിച്ചെറിയാൻ കഴിയില്ല. മെമ്പർഷിപ്പുള്ള പ്രവർത്തകനാകണമെന്നുണ്ടായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ അത് നടക്കില്ലന്നറിയാം.
വെറുതെയിരുന്നാലും എം എം മണി ഓരോന്ന് പറഞ്ഞ് അധിക്ഷേപിക്കൽ തുടരുകയാണ്.ഇന്നുവരെയുള്ള കാര്യങ്ങളിൽ പ്രശ്നങ്ങളില്ല.നാളെ എന്താവുമെന്ന് കണ്ടറിയാമെന്നാണ് കരുതുന്നത് .രാജേന്ദ്രൻ വാക്കുകൾ ചുരുക്കി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്