ജോസ് കെ മാണി കച്ചിതൊടുമോ? നിഷ പാലായിൽ മത്സരിക്കുമോ? ജോസഫിന് എന്തുപറ്റി? റോഷി അഗസ്റ്റിൻ എംഎൽഎ മനസ്സ് തുറക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കേരള കോൺഗ്രസിലെ മൂപ്പിളപ്പ തർക്കം തുടരുകയാണ്. കെ എം മാണിയുടെ അനന്തരാവകാശി ആരായിരിക്കണം എന്ന തർക്കവും തുടരുകയാണ്. ഈ തർക്കത്തിനിടയിൽ അതി നിർണായകമായ പല നീക്കങ്ങളും നടന്നുകൊണ്ടിരിക്കുമ്പോൾ ജോസ് കെ മാണി എന്ന കെ എം മാണിയുടെ മകനോടൊപ്പം അടിയുറച്ചു നിൽക്കുന്ന ഒരു നേതാവ് ഇന്നത്തെ ഷൂട്ട് അറ്റ് സൈറ്റിൽ നമ്മുടെ അതിഥിയായി എത്തിയിട്ടുണ്ട്. മറ്റാരുമല്ല, ഇടുക്കി എംഎൽഎ കൂടിയായ റോഷി അഗസ്റ്റിൻ.
ചോദ്യം: റോഷി, എന്താണ് കേരള കോൺഗ്രസിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്?
റോഷി അഗസ്റ്റിൻ: കേരള കോൺഗ്രസിൽ അസ്വാഭാവികമായിട്ട് ഒന്നുമില്ല. കേരള കോൺഗ്രസ് എം ശക്തമായിട്ട് മുന്നോട്ട് പോകുകയാണ്. മാണിസാറിന്റെ പാർട്ടി. അതാണല്ലോ കേരള കോൺഗ്രസ്. അഞ്ചര പതിറ്റാണ്ട് കാലത്തിലേറെ കേരളത്തിന്റെ സമഗ്രമായ മാറ്റത്തിന് വേണ്ടി, പ്രത്യേകിച്ച് കാർഷിക മേഖലയ്ക്ക് വേണ്ടി, മലയോര-കുടിയേറ്റ ജനതയ്ക്കു വേണ്ടി അദ്ദേഹം ഉയർത്തിയ ശബ്ദം നിലച്ചു എന്നാരും വിചാരിക്കേണ്ട. അദ്ദേഹത്തിന്റെ ഓർമ്മകളാണ് ഇനി ഈ പാർട്ടിയെ തീവ്രമായ ലക്ഷ്യത്തിലേക്ക് നയിക്കുന്നത്. കേരള കോൺഗ്രസിനെ മുന്നോട്ട് നയിക്കാൻ കഴിവും ശേഷിയുമുള്ള യുവത്വം തുളുമ്പി നിൽക്കുന്ന ശ്രീ. ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി പാർട്ടി തെരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ട് ഞങ്ങളെ സംബന്ധിച്ചിടത്തോളം ആശയക്കുഴപ്പങ്ങളോ ആശങ്കകളോ മുന്നിൽ ഇല്ല. സുധൈര്യം മുന്നോട്ടുപോകാൻ കഴിയുന്ന മാണിസാറിന്റെ ഓർമ്മകളെ പിടിച്ചുനിർത്താൻ കഴിയുന്ന നല്ലൊരു ടീം കേരളത്തിൽ സജ്ജമായി രംഗത്ത് വന്നിരിക്കുന്നു.
ചോദ്യം: ചോദ്യം വളരെ സിംപിളാണ്. മാണിസാറ് മരിച്ചുപോകുന്നു. മാണിസാറ് ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായിരുന്നു. തർക്കമില്ല ആ കാര്യത്തിൽ. മാണിസാറ് മരിച്ചുപോകുമ്പോൾ സ്വാഭാവികമായും അനന്തരാവകാശിയായിട്ട് വരേണ്ടത് രണ്ടാമത്തെ സീനിയർ നേതാവ് എന്ന നിലയിൽ ജോസഫല്ലേ എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.
റോഷി അഗസ്റ്റിൻ: അതെ. അതിനകത്ത് നമ്മക്ക് തർക്കമില്ലല്ലോ. ഞങ്ങൾ അങ്ങനെയാണല്ലോ കണ്ടത്. മാണിസാറിന്റെ ആകസ്മികമായ വേർപാട്. സ്വാഭാവികമായും എന്താ ജനങ്ങൾ ചിന്തിക്കുന്നത്. ഒരു പാർട്ടി, കഴിഞ്ഞ ഒമ്പത് പത്ത് വർഷങ്ങൾക്കപ്പുറത്ത് മാണിസാറും പി ജെ ജോസഫ് സാറും കൂടി ഒന്നിക്കുന്നു. അങ്ങനെ ഒന്നിക്കുന്ന സമയത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങളും അതോടൊപ്പം ഓഫീസ് ബെയറേഴ്സും ചാർജ്ജുകളും എല്ലാം രണ്ട് കൂട്ടരും ആലോചിച്ച് ബോധപൂർവം തീരുമാനിച്ചിട്ടുണ്ട്. പക്ഷേ ഈ സന്ദർഭത്തിൽ സാറിന്റെ മരണം സംഭവിച്ച ശേഷം ഞാനോർക്കുന്നു, സി എഫ് തോമസ് സാറും ജോയ് എബ്രഹാമും ഞാനും ജയരാജും ജോസ് കെ മാണിയും വോട്ടെണ്ണിയില്ലെങ്കിൽ പോലും തോമസ് ചാഴിക്കാടനും ഞങ്ങൾ ഒരുമിച്ചിരുന്ന് എടുത്തൊരു തീരുമാനമുണ്ട്. നമുക്ക് പാർട്ടിയുടെ ലീഡറായി പി ജെ ജോസഫ് സാറ് വരട്ടെ. പാർട്ടിയുടെ ചെയർമാനായി സി എഫ് തോമസ് സാറ് വരട്ടെ. പാർട്ടിയുടെ വർക്കിങ് ചെയർമാനായി ജോസ് കെ മാണി വരട്ടെ.
ഈ ഒരു ഇക്വേഷൻ ഞങ്ങൾ ഏറ്റവും പ്രാരംഭത്തിൽ തന്നെ സെലക്ട് ചെയ്ത് ഇക്കാര്യം ജോസഫ് സാറുമായി സംസാരിക്കാൻ പാർട്ടി ജനറൽ സെക്രട്ടറിയായ ജോയ് എബ്രഹാമിനെ ചുമതലപ്പെടുത്തുന്നു. അദ്ദേഹം പിറ്റേദിവസം പുലർച്ചെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ബഹ്റൈന് പോയതിനാൽ മൂന്നു ദിവസം കഴിഢഞ്ഞേ കാണാൻ കഴിഞ്ഞുള്ളു. കണ്ടതിന് ശേഷം ഞങ്ങൾ ഓരോരുത്തരേയും പോയ വിവരം ഫോണിൽ വിളിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ്. അതിന് ശേഷം ആദ്യം കൂടിയ ക്വോറം ഒന്നൂടി കൂടി. അതിൽ അങ്ങേര് റിപ്പോർട്ട് ചെയ്യുവാ പി ജെ ജോസഫ് സാറ് വർക്കിങ് ചെയർമാൻ സ്ഥാനം വിട്ടുതരികേല. അപ്പോ ഞങ്ങള് ആശയക്കുഴപ്പത്തിലായി. സ്വാഭാവികമായും സി എഫ് സാറ് ചെയർമാനും വർക്കിങ് ചെയർമാനായി ജോസ് കെ മാണിയും ലീഡറായിട്ട് പി ജെ ജോസഫ് സാറും വരട്ടെ. അങ്ങനെ രണ്ട് മൂന്ന് ദിവസം ഞങ്ങള് കാത്തിരുന്നു.
പക്ഷേ വർക്കിങ് ചെയർമാൻ ഷിപ്പിൽ ഒരു മാറ്റവുമില്ല എന്ന നിലപാടിൽ തന്നെ തുടരുകയും അനുബന്ധമായി തന്നെ മുപ്പതാം ചരമദിനത്തിൽ പാലായിലെ യൂത്ത് ഫ്രണ്ടിന്റെ ഒരു അനുസ്മരണ സമ്മേളനത്തിൽ ജോയ് എബ്രഹാത്തിന്റെ ഒരു പ്രസംഗം. ഇവിടെ ഒരു വേക്കൻസിയുണ്ട് ചെയർമാന്റെ പക്ഷേ വാക്വമില്ല. എന്നു പറഞ്ഞാൽ ചെയർമാനായി ഇപ്പോൾ പി ജെ ജോസഫ് സാറ് വന്നിരിക്കുന്നു. ചെയർമാനില്ല എങ്കിലും അവിടെ ഇപ്പോൾ ഒരു അബ്നോർമൽ കണ്ടീഷൻസ് ഒന്നുമില്ല. എന്നുള്ള ഒരു സ്റ്റേറ്റ്മെന്റ്. ചാനലുകളിൽ എല്ലാം ഇത് വാർത്തയായി. കേരള കോൺഗ്രസിന്റെ ചെയർമാനായി താല്ക്കാലികമായി പി ജെ ജോസഫ് ചുമതല വഹിക്കും. അതങ്ങനെ മുന്നോട്ടുപോയി. ആരും അതേക്കുറിച്ച് സംസാരിച്ചില്ല. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ പത്രക്കാര് തൊടുപുഴ വെച്ച് ജോസഫ് സാറിനെ കാണുന്നു. അപ്പോ അദ്ദേഹത്തിന്റെ പ്രതികരണം ഞാൻ ചെയർമാൻ ആണല്ലോ. കാരണം ചെയർമാന്റെ മരണശേഷം വർക്കിങ് ചെയർമാനിലേക്ക് അധികാരം എല്ലാം വെസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. അപ്പോ ആ നിലയിൽ ഞാൻ ചെയർമാനായി തുടരുന്നു. പാർലമെന്ററി പാർട്ടി ലീഡറും ഞാൻ തന്നെയല്ലേ. സംസ്ഥാന കമ്മിറ്റി ഇപ്പോ വിളിക്കുന്ന പ്രശ്നമില്ല. എന്നുള്ള നിലപാട് വന്നപ്പോഴാണ് ഞങ്ങൾ ആദ്യമായിട്ടൊരു പ്രതികരണം നടത്തിയത്.
ചെയർമാൻ തെരഞ്ഞെടുക്കുന്നതിന് വേണ്ടി വരുന്ന കമ്മിറ്റി സ്റ്റേറ്റ് കമ്മിറ്റിയാണ്. സ്റ്റേറ്റ് കമ്മിറ്റി കൂടണമെന്നുള്ള ആശയവും ആവശ്യവും ഞങ്ങൾ ഉന്നയിച്ചു. അതിനോട് തിക്താനുഭവങ്ങളാണ് പലപ്പോഴും നേരിടേണ്ടി വന്നത്. പിന്നെ അസംബ്ളിയിലേക്ക പോകുകയാ. അപ്പോ മോൻസ് ജോസഫിന് കത്തുകൊടുക്കുന്നു. ആ വാർത്തയാണ് പിന്നെ കാണുന്നത്. പാർലമെന്ററി പാർട്ടി ലീഡറായി ശ്രീ പി ജെ ജോസഫ് കെ എം മാണിയുടെ പദവിയിലേക്ക്. അപ്പോ ഇത് വന്നപ്പോ ഞങ്ങൾക്ക് വീണ്ടും സംശയമുണ്ടായി. കാരണം പാർലമെന്ററി പാർട്ടി യോഗം ചേർന്നിട്ടില്ല. ഞാൻ സി എഫ് സാറിനെ വിളിച്ചു. ജയരാജിനെ വിളിച്ചു. അപ്പോ സി എഫ് സാറും അറിഞ്ഞിട്ടില്ല. അപ്പോ ഞാൻ സ്പീക്കർക്ക് ഒരു കത്തുകൊടുത്തു. പാർലമെന്ററി പാർട്ടി ലീഡറെ തെരഞ്ഞെടുക്കണം എങ്കിൽ പാർട്ടിയുടെ ഭരണഘടന അനുസരിച്ച് ചെയർമാൻ വേണം വിളിച്ച് കൂട്ടാൻ. ചെയർമാനും ലീഡറും മാണിസാറായിരുന്ന സാഹചര്യത്തിൽ ചെയർമാൻ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ പാർലമെന്ററി വിളിച്ച് ചേർത്ത് ഇലക്ഷൻ നടത്താൻ സാധിക്കുകയുള്ളു. അതുകൊണ്ട് സാവകാശം അനുവദിച്ചു തരണം എന്നാവശ്യപ്പെട്ടു.
താല്ക്കാലികമായി പി ജെ ജോസഫ് സാറിന് മാണി സാറിന്റെ കസേര കൊടുക്കുന്നു എന്ന സ്പീക്കർ മറുപടി തന്നു. പക്ഷേ, ജൂൺ മാസം ഒമ്പതിനകം പാർലമെന്ററി പാർട്ടി യോഗം വിളിച്ച് ചേർത്ത് തീരുമാനം അറിയിക്കണം. ഒമ്പതിന് ഞങ്ങൾക്ക് വിളിച്ച് ചേർക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ വീണ്ടും എക്സറ്റൻഷൻ കത്ത കൊടുത്തു. പിന്നെ ചെയർമാന്റെ തെരഞ്ഞെടുപ്പിലേക്ക് വരാതിരിക്കാൻ നിർവാഹമില്ല. ഞാനും ജയരാജും ജോസഫ് സാറിന്റെ വീട്ടിൽ പോയി സ്റ്റേറ്റ് കമ്മിറ്റിയുടെ നാലിലൊന്ന് പേർ ഒപ്പിട്ട കത്ത് അദ്ദേഹത്തിന് സമർപ്പിച്ചു. എമർജൻസിയിൽ സ്റ്റേറ്റ് കമ്മിറ്റി വിളിക്കുന്നതിന് വേണ്ട ഫോർമാലിറ്റീസ് എല്ലാം കീപ്പ് ചെയ്ത്, മീറ്റിങ് വിളിച്ചു ചേർത്തു. വളരെ ക്ലിയറായി തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചു. ചെയർമാനായി ഐക്യകണ്ഠേന ജോസ് കെ മാണിയെ തെരഞ്ഞെടുത്തു.
കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ചെയർമാന്റെ അധികാരങ്ങൾ ഉപയോഗിക്കരുത് എന്നാണ് കോടതി പറഞ്ഞത്. അതിന് അപ്പീൽ കൊടുത്തിട്ടുമുണ്ട്.
ചോദ്യം: ചെയർമാനെ നിങ്ങൽ തെരഞ്ഞെടുത്തത് അംഗീകരിച്ചിട്ടില്ലെന്ന് അവർ പറയുന്നു. അതിനർത്ഥം രണ്ടായി പോകും എന്നാണോ?
റോഷി അഗസ്റ്റിൻ: രണ്ടായി പോകേണ്ട സാഹചര്യമില്ലല്ലോ. കേരള കോൺഗ്രസ് എം ഒന്നല്ലേയുള്ളു. പാർലമെന്ററി പാർട്ടി ലീഡർ ഇപ്പോഴും പി ജെ ജോസഫ് തന്നെയാണ്.
ചോദ്യം: നിങ്ങൾ ആദ്യം പറഞ്ഞ രീതി അംഗീകരിച്ച് ഒരു ഒത്തുതീർപ്പിന് വന്നാൽ അംഗീകരിക്കുമോ?
റോഷി അഗസ്റ്റിൻ: ഇപ്പോ അതിന് യാതൊരു പ്രസക്തിയുമില്ല.
ചോദ്യം: നിങ്ങൾ ഉയർത്തുന്നത് ജനാധിപത്യമാണ്. അല്ലേ?
റോഷി അഗസ്റ്റിൻ: ഡഫനിറ്റായിട്ടും.
ചോദ്യം: ജോസഫും കൂട്ടരും വന്നാൽ ഇനി തെരഞ്ഞെടുപ്പ് നടത്തുമോ?
റോഷി അഗസ്റ്റിൻ: ഒരു പാർട്ടിക്ക് ഒരു തെരഞ്ഞെടുപ്പല്ലേ ആവശ്യമുള്ളു. ഇനി ഞങ്ങൾ വിളിക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ വന്നാൽ മതിയല്ലോ.
ചോദ്യം: രണ്ട് പാർട്ടിയായി മുന്നോട്ട് പോകുമ്പോൾ പേരും ചിഹ്നവും നിങ്ങൾക്ക് കിട്ടുമെന്ന് ഉറപ്പുണ്ടോ?
റോഷി അഗസ്റ്റിൻ: ഉറപ്പല്ലേ. എല്ലാവരും ഒരുമിച്ച് പോകാനുള്ള എല്ലാ അന്തരീക്ഷവും ഇന്ന് കേരളത്തിലുണ്ട്.
ചോദ്യം: സി എഫ് തോമസും ജോയ് എബ്രഹാമും ഒക്കെ വിട്ടുപോയത് തിരിച്ചടിയല്ലേ?
റോഷി അഗസ്റ്റിൻ: തിരിച്ചടിയായി പറയാൻ പറ്റുകേല. അവര് പോകാനുണ്ടായ സാഹചര്യം പറയേണ്ടേ.
ചോദ്യം: പാലായിൽ ആരാകും സ്ഥാനാർത്ഥി?
റോഷി അഗസ്റ്റിൻ: പാർട്ടി സ്ഥാനാർത്ഥിയെ നിയോഗിക്കും. നല്ല ഭൂരിപക്ഷത്തിൽ പാർട്ടി സ്ഥാനാർത്ഥി വിജയിക്കും.
ചോദ്യം: ജോസഫ് ചിലർക്കൊക്കെ സീറ്റ് വാഗ്ദാനം കൊടുത്തിട്ടുണ്ട് എന്ന് കേൾക്കുന്നു?
റോഷി അഗസ്റ്റിൻ: കൊടുത്താൽ തന്നെ മാണി സാറിന്റെ മനസ്സ് അറിയാവുന്ന അവർക്ക് മത്സരിക്കാൻ പറ്റുമോ.
ചോദ്യം: നിഷ മത്സരിക്കുമോ?
റോഷി അഗസ്റ്റിൻ: അത് പറയാൻ പറ്റത്തില്ലല്ലോ.
ചോദ്യം: കാരുണ്യ പദ്ധതി ഇല്ലാതാകുകയാണ്. എന്ത് ചെയ്യാൻ പറ്റും?
റോഷി അഗസ്റ്റിൻ: വളരെ ദയനീയമായ അവസ്ഥയാണ്. നിയമസഭയിൽ പോലും ഞങ്ങൽ കരഞ്ഞപേക്ഷിച്ചു. വലിയ ദുരന്തത്തിലേക്ക് പോകുന്ന സ്ഥിതിയാണുള്ളത്. ഇനിയെങ്കിലും ഗവൺമെന്റ് അത് പുനപരിശോധിക്കണം. ഞങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം ഇരുന്നു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇതുമായി ബന്ധപ്പെട്ട് ധർണ്ണ നടത്താനും അനൗൺസ് ചെയ്തിട്ടുണ്ട്.
ചോദ്യം: നെടുങ്കണ്ടം ഉരുട്ടിക്കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയമുണ്ടോ?
റോഷി അഗസ്റ്റിൻ: നടപടിക്രമങ്ങളിലെ പിശകാണ് ഏറ്റവും വലിയ ചിന്താക്കുഴപ്പം ഉണ്ടാക്കുന്നത്. കേരളം പോലൊരു സംസ്ഥാനത്ത് ഒരുകാലത്തും സംഭവിക്കരുത് എന്ന് കരുതുന്നതാണ് സംഭവിച്ചിട്ടുള്ളത്.
ചോദ്യം: രാഷ്ട്രീയക്കാർ അഴിമതിക്കാരാണ് എന്നാണ് പൊതുവെ പറയുന്നത്. 18 കൊല്ലം എംഎൽഎ ആയിരുന്ന ആളണ്. ഒത്തിരി കാശുണ്ടാക്കിയിട്ടുണ്ടോ?
റോഷി അഗസ്റ്റിൻ: ഇടുക്കി ജില്ലാ ബാങ്കിൽ നിന്നും എന്റെ സ്ഥലം വെച്ച് എടുത്തിട്ടുള്ള 30 ലക്ഷം രൂപക്ക് വർഷം തോറും അഞ്ച് ലക്ഷം രൂപ പലിശ അടയ്ക്കുന്നുണ്ട് എന്നല്ലാതെ ഒരു വരുമാന മാർഗമായി രാഷ്ട്രീയത്തെ കാണുന്നില്ല. തിരുവനന്തപുരത്ത് താമസിക്കുന്നത് എംഎൽഎ ക്വാർട്ടേഴ്സിലാണ്. സ്വന്തം വീടില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്