തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ തട്ടിപ്പുകളിൽ ആക്ഷേപം ഉന്നയിച്ചിരുന്നു; ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടത്തിയതിനെ ചോദ്യം ചെയ്തു; അക്രമം കാട്ടിയത് പ്രതികാരം തീർക്കാൻ; ഭരണപക്ഷത്തിന്റെ നേതൃത്വത്തിൽ നടന്നത് ആസൂത്രിത നീക്കം; ചർച്ചകൾ കൂടാതെ അജണ്ടകൾ പാസാക്കുന്നത് ചോദ്യം ചെയ്തതും പ്രകോപിപ്പിച്ചു; കോഴിക്കോട് കോർപറേഷനിൽ നടന്ന അടിപിടിയിൽ പ്രതിപക്ഷ നേതാവ് പിഎം നിയാസ് മറുനാടനോട്
ജാസിം മൊയ്ദീൻ
കോഴിക്കോട്: ഭരണപക്ഷ അംഗങ്ങൾ തന്നെ ആക്രമിക്കാൻ ആസൂത്രിതമായി എത്തിയതായിരുന്നു എന്ന് കെപിസിസി ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപറേഷനിലെ പ്രതിപക്ഷ നേതാവുമായ അഡ്വ. പിഎം നിയാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇന്നലെ കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിനിടെയാണ് കൗൺസിലർമാർ തമ്മിൽ കയ്യേറ്റവും അടിപിടിയുമുണ്ടായത്. സാമൂഹിക അകലം പാലിച്ച് കൗൺസിലർമാർ നടത്തുന്ന കയ്യാങ്കളിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ പ്രചരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് എന്താണ് കഴിഞ്ഞ ദിവസം കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ സംഭവിച്ചത് എന്ന് മറുനാടൻ മലയാളിയുമായി പങ്കുവെക്കുകയാണ് കോർപറേഷനിലെ കോൺഗ്രസിന്റെ കക്ഷിനേതാവായ പിഎം നിയാസ്.
പിഎം നിയാസിന്റെ വാക്കുകൾ
വളരെ ആസൂത്രിതമായ അക്രമണമാണ് ഇന്നലെ സിപിഐഎം കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ ഉണ്ടായത്.
45 വർഷമായി സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി ഭരിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് കോർപറേഷൻ. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകൾക്കെതിരെ ഞാൻ നിരന്തരം ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നു.
വോട്ടർപ്പട്ടികയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്തിരുന്നു. ഇതിന് കൂട്ടുനിൽക്കുന്ന കോർപറേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പരാതിയും നൽകിയിരുന്നു. ഇതിന്റെ പേരിൽ വെള്ളിയാഴ്ച കോർപറേഷനിലെ സിപിഐഎം അനുകൂല സർവ്വീസ് സംഘടനയുടെ നേതൃത്വത്തിൽ തങ്ങളെ പിഎം നിയാസ് ഭീഷണിപ്പെടുത്തുന്നു എന്ന് പറഞ്ഞ് പ്രതിഷേധ സമരവും നടത്തിയിരുന്നു. വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകളാണ് സിപിഎം ഇടപെട്ട് നടത്തുന്നത്. ഇത് ചോദ്യം ചെയ്തതും പൊതുമദ്ധ്യത്തിൽ തുറന്നു കാണിച്ചതും അവരെ പ്രകോപിപ്പിച്ചിട്ടുണ്ടാകാം.
നിലവിലുള്ള കോർപറേഷൻ ഭരണാധികാരികൾ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിയെയും കെടുകാര്യസ്ഥതയെയും ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷം എന്ന നിലയിൽ പൊതുമദ്ധ്യത്തിൽ തുറന്നു കാണിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതിന്റെ പേരിൽ തങ്ങളുടെ ഉത്തരവാദിത്വ ബോധം മറന്നുകൊണ്ട് സിപിഎം മെമ്പർമാർ തെരുവ് ഗുണ്ടകളെപോലെ പെരുമാറുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമാണ് ഇന്നലെ ചെയ്തത്.ഇത് അങ്ങേയറ്റം നിർഭാഗ്യകരവും പ്രതിഷേധാർഹവും അപലപനീയവുമാണ്.
ഇന്ത്യൻ ജനധിപത്യത്തെയും അതിന്റെ അന്തസ്സിനേയും ഒരിക്കലും വകവെച്ചിട്ടില്ലാത്ത ബിജെപിയും സംഘപരിവാർ ശക്തികളും പിന്തുടരുന്ന അതേ മാതൃകയാണ് ഇന്നലെ കോഴിക്കോട് കോർപറേഷൻ ഹാളിൽ വെച്ച് സിപിഎം പുറത്തെടുത്തത്.കൊട്ടിഘോഷിച്ച് ഇടതുപക്ഷം തുടങ്ങിയ മഹിളാമാളും അതിന്റെ പതനവും ഇന്ന് പൂർത്തിയായിരിക്കുന്നു എന്ന യാഥാർഥ്യം കോഴിക്കോട്ടെ ജനങ്ങൾക്കെല്ലാവർക്കും അറിയാം. സിപിഎം നേതൃത്വത്തിൽ നടത്തിയ വമ്പിച്ച അഴിമതിയുടെ മറ്റൊരു ഉദാഹരണമാണ് മഹിളാമാൾ. മഹിളാമാളുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇടപാടുകളും ജനാധിപത്യരീതിയിൽ ചർച്ചചെയ്യണമെന്ന് രേഖാമൂലം ഉത്തരവാദപ്പെട്ടവരെ അറിയിച്ചിരുന്നു.
എന്നാൽ ന്യായമായ ഈ ആവശ്യത്തോട് ഭരണസമിതി മുഖംതിരിഞ്ഞുനിന്നു എന്നുമാത്രമല്ല അതുമായി ബന്ധപ്പെട്ട ചർച്ച എന്ന് നടത്തുമെന്ന് അറിയിക്കാൻ തയ്യാറാകാത്ത ഡപ്യൂട്ടിമേയർ തന്റെ സഹപ്രപ്രവർത്തകരായ സഭക്കകത്തെ മെമ്പർമാരെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ആക്രമിച്ചു നിശ്ശബ്ദമാക്കാനാണ് ശ്രമിച്ചത്. കോർപറേഷൻ പറയുന്നത് മഹിളമാൾ കോർപറേഷന്റെ നേതൃത്വത്തിലല്ല പ്രവർത്തിക്കുന്നത് എന്നാണ്. ഒരു കുടുംബ ശ്രീ യൂണിറ്റിന്റെ സംരഭമാണത്രെ. മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തി ആഘോഷപൂർവ്വം ഉദ്ഘാടനം നടത്തിയ ആ സ്ഥാപനം ഇപ്പോൾ പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഇതിന്റെ ജാള്യതയും മാനക്കേടുമാണ് മഹിളാമാളിനെ തള്ളിപ്പറയുന്നതിലേക്ക് കോർപറേഷനെ നിർബന്ധിതമാക്കിയത്. അവിടെ വ്യാപാരം നടത്താനാവാത്ത അവസ്ഥയിലാണ് സംരംഭകർ.
മറ്റെങ്ങുമില്ലാത്തെ വാടകയാണ് ഈടാക്കുന്നത്. ഇതൊക്കെ പ്രതിപക്ഷം ആരോപിക്കുമ്പോഴും അതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട എന്ന നിലപാടാണ് കോർപറേഷനുള്ളത്.60 അജണ്ടകളാണ് ഇന്നലെ ചർച്ച ചെയ്യേണ്ടയിരുന്നത്. എന്നാൽ ഇതിൽ ഒന്നൊഴികെ ബാക്കിയെല്ലാം ചർച്ച ചെയ്യാതെ പാസാക്കാനുള്ള തീരുമാനമാണ് എടുത്തത്. ഇത് ചോദ്യം ചെയ്തതോടെയാണ് ആക്രമണം ആരംഭിച്ചത്. ഒന്നുകിൽ എല്ലാ അജണ്ടകളും ചർച്ച ചെയ്യുക. അല്ലെങ്കിൽ എല്ലാ അജണ്ടകളും ചർച്ച കൂടാതെ പാസാക്കുക എന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സിപിഐഎമ്മിന് താത്പര്യമുള്ള ഒന്ന് മാത്രം ചർച്ച ചെയ്ത് യോഗം പെട്ടെന്ന് അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ബാബുരാജിന്റെ നേതൃത്വത്തിൽ യാതൊരു പ്രകോപനവും കൂടാതെ ഞാനടക്കമുള്ള പ്രതിപക്ഷ അംഗങ്ങളെ മർദ്ദിക്കുകയായിരുന്നു.
അവർ കൃത്യമായി ആസുത്രണം ചെയ്ത് നടപ്പിലാക്കിയ അക്രമണമായിരുന്നു അത്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ചോദ്യം ചെയ്തതിലെ അമർഷം ഈ രീതിയിൽ തീർക്കുകയായിരുന്നു അവർ.സംഘ് പരിവാർ ശക്തികളുടെ മാർഗം കടമെടുത്ത് ഭീഷണിപ്പെടുത്തിയും മർദിച്ചും എതിർശബ്ദത്തെ നിശബ്ദമാക്കിക്കളയാമെന്നാണ് അവർ കരുതുന്നത്. ജനാധിപത്യ സംവിധാനത്തിൽ അത് വിലപ്പോകില്ലെന്ന് ഏറ്റവും മാന്യമായ ഭാഷയിൽ സിപിഎംനെ ഓർമപ്പെടുത്തുകയാണെന്നും പിഎം നിയാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍