മണ്ണിനടിയിൽ നിന്നും ആളുകളുടെ കൂട്ടനിലവിളികൾ കേൾക്കാം; പാറക്കെട്ടുകൾക്കിടയിൽ നിന്ന് കണ്ടെത്തിയവരിൽ പലരും അടുത്തറിയുന്നവരും ബന്ധുക്കളും; കരയാതിരിക്കാൻ പരമാവധി ശ്രമിച്ചു; കൂടെയുള്ളവർക്ക് ധൈര്യം നൽകി മണ്ണിലേക്കിറങ്ങി; ദുരന്തത്തെ പുറംലോകമറിയിച്ച രാക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെകെ സഹദ് മറുനാടനോട് പറഞ്ഞത്
ജാസിം മൊയ്ദീൻ
കൽപറ്റ: ഇക്കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്ത് ഏറ്റവുമധികം മനുഷ്യരുടെ മരണം സംഭവിച്ച രണ്ടാമത്തെ സ്ഥലമാണ് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ പെട്ട പുത്തുമല. വയനാടിന്റെ കാശ്മീർ എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. സഞ്ചാരികളുടെ മനം കവരുന്ന ഒരു കൊച്ചുകാശ്മീർ തന്നെയായിരുന്നു ഓഗസറ്റ് 8 വരെ പുത്തുമല. എന്നാൽ ഓഗസ്റ്റ് 8നുണ്ടായ ഉരുൾപൊട്ടൽ ഈ പ്രദേശത്തെയാകെ തകിടം മറിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം 17 പേരെ കാണാതായി. അതിൽ 12 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. വീടുകൾ, പാടികൾ, പള്ളി, അമ്പലം, കാന്റീൻ തുടങ്ങി ഈ പ്രദേശത്തെ സർവ്വവും ഉരുൾപൊട്ടൽ കൊണ്ടുപോയി. നാടിനെ നടുക്കിയ ഈ ദുരന്തത്തെ ആദ്യമായി പുറം ലോകത്തെത്തിച്ചത് ഒരു 16 സെകന്റ് വീഡിയോയിലൂടെയായിരുന്നു. അത് പകർത്തിയതാകട്ടെ ദുരന്തസ്ഥലത്ത് ആദ്യമെത്തിയ മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ സഹദായിരുന്നു. പിന്നീടിത്രയും ദിവസം, ഇപ്പോഴും നാടിന്റെ പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും നേതൃത്വം നൽകുന്ന കെകെ സഹദ് മറുനാടൻ മലയാളിയോട് സംസാരിക്കുന്നു
ദുരന്തത്തെ കുറിച്ച് പുറം ലോകമറിഞ്ഞത് 16 സെകന്റ് വീഡിയോയിലൂടെ.
ഓഗസ്റ്റ് 8ന് നാല് മണിയോടടുത്ത സമയത്താണ് പുത്തുമലയിൽ ഒരു പാടി(തോട്ടം തൊഴിലാളികൾ താമസിക്കുന്ന ഇടം) ഒന്നാകെ മണ്ണിനോടൊപ്പം ഒലിച്ചുപോയതായുള്ള വിവരം ലഭിക്കുന്നത്. വിവരം ലഭിക്കുന്ന സമയത്ത് പഞ്ചായത്തിന്റെ മറ്റുഭാഗങ്ങളിൽ വെള്ളം കയറിയ ഇടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ഈ വിവരം ലഭിച്ച ഉടനെ തന്നെ വാർഡ്മെമ്പർമാരോടൊപ്പം പുത്തുമലയിൽ ദുരന്തം നടന്ന പച്ചക്കാട് എന്ന പ്രദേശത്ത് എത്തിയിട്ടുണ്ട്. പാടിയിൽ ആളുകളുണ്ടായിരുന്നു എന്ന വിവരമാണ് ആദ്യം ലഭിച്ചത്. അതുകൊണ്ട് തന്നെ മരണ സംഖ്യയെ കുറിച്ച് വലിയ ആശങ്കയുണ്ടായിരുന്നു. അവിടെയെത്തിയപ്പോൾ കണ്ട്ത ആ പ്രദേശം മുഴുവനായും മണ്ണിനടിയിൽ അകപ്പെട്ട അവസ്ഥയാണ്. മേൽമണ്ണ് ചളിയായി ഒഴുകുന്നുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന വീടുകൾ, പാടികൾ, പള്ളി, അമ്പലം, കാന്റീൻ എല്ലാം മണ്ണിനടയിലായിരിക്കുന്നു.
ചുറ്റുപാടും ആളുകളുടെ കൂട്ടനിലവിളികൾ കേൾക്കാം. മണ്ണിനടിയിൽ നിന്നും മനുഷ്യരുടെ കരച്ചിലുകൾ. വെറുംകയ്യോടെ വന്ന ഞങ്ങൾ നിസ്സഹായരായിരുന്നു. മനസ്സിൽ ആധിയുണ്ടായിരുന്നെങ്കിലും അത് പുറത്ത് കാണിക്കാതെ ജനങ്ങളോടൊപ്പം നിന്നു. ആദ്യം ലഭിച്ച വിവരമനുസരിച്ച് ഈ പാടികളിലെല്ലം ആളുകളുണ്ടായിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ നൂറിലധികം ആളുകൾ മണ്ണിനടിയിലുണ്ടായിരിക്കുമെന്നാണ് കരുതിയിരുന്നത്. നിമിഷനേരത്തെ ഞെട്ടലിന് ശേഷം ആദ്യം ചെയ്തത് കയ്യിലുണ്ടായിരുന്ന ഫോണിൽ 16 സെകന്റ് വീഡിയോ എടുക്കുകയായിരുന്നു.
10 ശതമാനം മാത്രമാണ് ഫോണിൽ ആ സമയത്ത് ബാറ്ററി ചാർജ്ജുണ്ടായിരുന്നത്. ഉരുൾപ്പോട്ടലോട്കൂടി പ്രദേശത്തെ നെറ്റ് വർക്കുകളെല്ലാം പ്രവർത്തനരഹിതമായിരുന്നു. ദുരന്തസ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ മുകളിലുള്ള കുന്നിൽ കയറി ആ വീഡിയോ ദേശാഭിമാനിയിലെ മാധ്യമപ്രവർത്തകനായ സുഹൃത്തിന് അയച്ചുകൊടുക്കുകയാണ് ചെയ്തത്. അങ്ങനെ ചെയ്തത് കൂടുതൽ രക്ഷാപ്രവർത്തകരെ ഇങ്ങോട്ട് എത്തിക്കാനും ഈ വിവരം പുറംലോകത്തെ അറിയിക്കാനുമായിരുന്നു. ഈ വീഡിയോ പുറത്ത് വന്നതോടെയാണ് സർക്കാർപോലും ഇങ്ങനൊരു ദുരന്തം നടന്നതായി അറിയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ രക്ഷാപ്രവർത്തകരടക്കം ഇങ്ങോട്ടെത്തുന്ന സ്ഥിതിയുണ്ടായത്.
മരണ സംഖ്യയെ കുറിച്ച് ആശങ്കകളുണ്ടായിരുന്നു.
ആദ്യം ലഭിച്ച വിവരമനുസരിച്ച് മണ്ണിനടിയിലായ കെട്ടിടങ്ങളിലെല്ലാം ആളുകളുണ്ടായിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ നൂറിലധികം ആളുകൾ മണ്ണിനടയിൽ ഉണ്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ തലേദിവസം തന്നെ ചെറിയ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ വാർഡ് മെമ്പർമാരായ സീനത്ത്, ചന്ദ്രൻ, സബിജ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈജ സന്നദ്ധ പ്രവർത്തർ തുടങ്ങിയവരെല്ലാം ഇടപെട്ട് വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇത് മരണ സംഖ്യ 17 എണ്ണമായി കുറയാൻ കാരണമായി. മരണപ്പെട്ടവരിൽ പലരും മാറ്റിപ്പാർപ്പിച്ച ഇടങ്ങളിൽ നിന്ന് ഓരോരോ ആവശ്യങ്ങൾക്കായി വീടുകളിലേക്ക് മടങ്ങിയവരാണ്. അതിൽ വളർത്തു മൃഗങ്ങൾക്ക് തീറ്റ കൊടുക്കാൻ പോയവർ മുതൽ മകളുടെ കല്യാണത്തിന് വാങ്ങിയ ആഭരണം എടുക്കാൻ പോയവർ വരെ ഉണ്ട്. കുടുംബശ്രീ അടക്കമുള്ള സംഘങ്ങളുടെ സഹായത്തോടെ ഓരോ വീട്ടിലെയും കാണാതായവരുടെ ലിസ്റ്റ് എടുത്ത് പല തവണ പരിശോധിച്ചാണ് 17 പേരെയാണ് കാണാതായിട്ടുള്ളത് എന്ന അവസാന നിഗമനത്തിലെത്തിയത്. തുടക്കത്തിൽ നൂറിലധികം പേരെ കാണാതായാതയുള്ള ആശങ്കകളുണ്ടായിരുന്നു.
രക്ഷാപ്രവർത്തനം
8ാം തിയ്യതി ഇവിടെ നിന്ന് ആർക്കെങ്കിലും പുറത്തേക്ക് പോകാനോ ആർക്കെങ്കിലും ഇങ്ങോട്ട് വരാനോ പറ്റുന്ന സാഹചര്യമുണ്ടായിരുന്നില്ല. ഇങ്ങോട്ടെത്താനുള്ള മുഴുവൻ വഴികളും അടഞ്ഞിരുന്നു. കൽപറ്റ എംഎൽഎ സികെ ശശീന്ദ്രനടക്കം രാത്രി രണ്ട് മണിക്ക് റോഡിന് അക്കരെയെത്തിയിട്ടുണ്ട്. എന്നാൽ കുത്തിയൊഴുകുന്ന വെള്ളത്തെ മറികടന്ന് ആർക്കും ഇങ്ങോട്ട് വരാൻ കഴിയുമായിരുന്നില്ല. അങ്ങനെ എട്ടാം തിയ്യതി രാത്രി ഞങ്ങളെല്ലാവരും ഇവിടെ തന്നെ കഴിച്ച്കൂട്ടുകയായിരുന്നു. പിന്നീട് നേരംവെളുത്തതിന് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിക്കുന്നത്. അപ്പോഴും പുറത്ത് നിന്ന് ആരും എത്തിയിരുന്നില്ല. മണ്ണിനടിയിൽ നിന്ന് ഉയർന്ന് നിൽക്കുന്ന ഒരു കൈപ്പത്തി കണ്ടതിന്റെ അടിസ്ഥാനത്തിൽ ആഭാഗത്താണ് ആദ്യമായി തിരച്ചിൽ നടത്തുന്നത്.
ആ ദിവസം നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രദേശത്തെ ചെറുപ്പക്കാരുടെ സംഘമാണ് ആദ്യമായി തെരച്ചിലിന് തുടക്കമിടുന്നത്. അപ്പോഴും ഫയർഫോഴ്സടക്കമുള്ള സംഘങ്ങൾക്ക ദുരന്തസ്ഥലത്തേക്ക് എത്തിപ്പെടാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ഇത്തരത്തിൽ തങ്ങളുടെ ജീവൻപോലും അപകടത്തിലാകാൻ സാധ്യതയുള്ള സമയത്താണ് പ്രദേശത്തെ പത്തോളം ചെറുപ്പക്കാരെയും കൂട്ടി ഞാനടക്കമുള്ള ആളുകൾ മണ്ണിലേക്കിറങ്ങുന്നത്. മുകളിൽ ഏത് നിമിഷവും നിലംപതിക്കാവുന്ന കൂറ്റൻ മൺകൂനകളുണ്ടായിരുന്നു. എന്നാൽ ഉറ്റവരെ കാണാതായ ബന്ധുക്കളുടെ കരച്ചിലിന് മുന്നിൽ തലക്ക് മുകളിൽ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് ശ്രദ്ധിക്കാനാകുമായിരുന്നില്ല. രാവിലെ കണ്ട് മൃതദേഹങ്ങൾ പുറത്തെടുക്കാനായത് വൈകിട്ടോടെയാണ്.
ഇങ്ങനെ 4 മൃതദേഹങ്ങളാണ് ആദ്യദിവസം പ്രദേശത്തെ ചെറുപ്പക്കാരുടെയും കാരുണ്യ എന്ന സംഘടനയുടെ പ്രവർത്തകരുടെയും നേതൃത്വത്തിൽ കണ്ടെടുത്തത്. മണ്ണിനടയിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യരെ കണ്ടപ്പോൾ പലപ്പോഴും നിയന്ത്രണം വിട്ട് പോയിട്ടുണ്ട്. മരിച്ചുകിടക്കുന്നവരെല്ലാം വ്യക്തിപരമായി ഏറെ അടുപ്പമുള്ളവരായിരുന്നു. പറഞ്ഞുതുടങ്ങിയാൽ രക്തബന്ധത്തിലുള്ളവരുമാണ്. എന്നാലും ജനങ്ങളുടെ മുമ്പിൽ കരയാതിരിക്കാൻ പരമാവധി ശ്രമിച്ചു. അവർക്ക് ധൈര്യം നൽകി കൂടെ നിന്നു. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് 4 വരെ പണിയെടുത്തിട്ടാണ് ഒരു ബോഡി പുറത്തെടുക്കാനായത്. അത്രയും സമയം വലിയപാറക്കൂട്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന അയാളുടെ ശരീരമാണ് കൺമുന്നിലുണ്ടായിരുന്നത്.
പിന്നീടാണ് ഇങ്ങോട്ടുള്ള വഴികൾ പനർസ്ഥാപിച്ച് സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള കൂടുതൽ രക്ഷാപ്രവർത്തകർ സബ് കളക്ടർ ഉമേഷിന്റെ നേതൃത്വത്തിൽ എത്തുന്നത്. തഹസിൽദാർ, കൽപറ്റ എംഎൽഎ ശശീന്ദ്രൻ തുടങ്ങിയവരൊക്കെ ആ സംഘത്തിലുണ്ടായിരുന്നു. പൊലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ്, വനംവകുപ്പ് തുടങ്ങിയ ഏജൻസികളുടെയൊക്കെ രക്ഷാപ്രവർത്തകരടങ്ങുന്ന സംഘം ഇവരോടൊപ്പമെത്തി. സർക്കാർ സഹായത്തോടെ സാധ്യമായ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് പിന്നീട് രക്ഷാപ്രവർത്തനം നടന്നത്. ആദ്യം മൂന്ന് ഹിറ്റാച്ചികളായിരുന്നു ഉണ്ടായിരുന്നത്. പിന്നീടത് 17 എണ്ണമാക്കി ഉയർത്തി. റഡാർ സംവിധാനമുപയോഗിച്ചു. വിദഗ്ധമായ സ്‌കെച്ച് വരച്ചുകൊണ്ടുള്ള തിരച്ചിൽ നടത്തി. ഒരു ഘട്ടത്തിൽ 30 കിലോമീറ്റർ അകലെ നിലമ്പൂർ ഭാഗങ്ങളിൽ വരെ തിരച്ചിൽ നടത്തി. ദുരന്തം നടന്ന സ്ഥലത്ത് നിന്ന് 7 കിലോമീറ്റർ അകലെ നിന്ന് രണ്ട് മൃതദേഹങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. 40 പേരടങ്ങുന്ന സംഘമാണ് 30 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിന്റെ ഭാഗങ്ങളിലേക്ക് വരെ പുഴയിലൂടെ തിരച്ചിൽ നടത്തിയത്.
ആദ്യ ദിവസം നാല് മൃതദേഹങ്ങൾ കണ്ടെത്തിയതിന് ശേഷം തുടർച്ചയായ ഏഴ് ദിവസം ഇവരെല്ലാമടങ്ങുന്ന സംഘം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ബോഡികളൊന്നും കണ്ടെത്താനായിരുന്നില്ല. പിന്നീടാണ് പല ദിവസങ്ങളിലായി 8 മൃതദേഹങ്ങൾ കണ്ടെത്തിയത്. 12 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 20 ദിവസം സർക്കാർ സംവിധാനത്തിന്റെ ഭാഗമായുള്ള തിരച്ചിലുകൾ നടന്നു. പ്രാദേശിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഇപ്പോഴും തിരച്ചിൽ തുടരുന്നു. കാണാതായവരുടെ ബന്ധുക്കളുടെ അഭിപ്രായങ്ങൾകൂടി പരിഗണിച്ച് അവർ പറയുന്ന സ്ഥലങ്ങളിലും തിരിച്ചിൽ നടത്തി.
നഷ്ടങ്ങൾ
17 പേർക്കാണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടത്. അതിൽ 5 പേരെ ഇനിയും കണ്ടത്താനായിട്ടില്ല. തീർച്ചയായും ആ 17 ജീവനുകൾ തന്നെയാണ് ഏറ്റവും വലിയ നഷ്ടം. അതിന് പുറമെ 63 വീടുകളാണ് ഇവിടെ ഉണ്ടായിരുന്നത്. അതിൽ 54 എണ്ണം പൂർണ്ണമായും തകർന്നും. ബാക്കിയുള്ളവയിലും ഇനി താമസിക്കാൻ കഴിയില്ല. കൂടാതെ പ്രദേശത്തെ തോട്ടംതൊഴിലാളികൾ താമസിച്ചിരുന്ന പാടി, ഫോറസ്റ്റ് ഓഫീസ്, അവരുടെ കാന്റീൻ, പള്ളി, അമ്പലം തുടങ്ങി ഈ പ്രദേശത്തെ ചെറുതും വലുതുമായ എല്ലാ കെട്ടിടങ്ങളും ഇനിയൊരു ഉപയോഗം സാധ്യമാകാത്ത രീതിയിൽ നശിച്ചു. ഈ പ്രദേശത്ത് തന്നെ ഇനിയൊരു പുനർനിർമ്മാണം സാധ്യമാകില്ല.
താത്കാലിക പുനരധിവാസം
ദുരന്തം നടക്കുന്നതിന് മുമ്പ് തന്നെ എല്ലാവരെയും പ്രദേശത്തെ സ്‌കൂൽലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് വിവിധ ആവശ്യങ്ങൾക്കായി വീട്ടിലേക്ക് പോയവരാണ് മരണപ്പെട്ടവരിലേറെയും. പിന്നീട് സ്‌കൂളും സുരക്ഷിതമല്ലെന്ന് കണ്ടതോടെ എല്ലാവരെയും സമീപത്തെ പള്ളിയിലേക്കും ഫോറസ്റ്റ് ഓഫീസിലേക്കും മാറ്റുകയായിരുന്നു. നിലവിൽ ഇപ്പോൾ ബന്ധുവീടുകളിലേക്ക് മാറാൻ കഴിയുന്നവർ അങ്ങനെ മാറിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് മേപ്പാടിയിലും പരിസരപ്രദേശങ്ങളിലുമായി വാടകവീടുകൾ കണ്ടെത്തി നൽകിയിട്ടുണ്ട്. ഇവർക്കുള്ള വാടകയും മറ്റുചിലവുകളും പൂർണ്ണമായും പഞ്ചായത്ത് വഹിക്കും. കുട്ടികളെ അവരിപ്പോൾ പഠിക്കുന്ന ക്ലാസുകളിൽ തന്നെ അവർക്ക് താമസം ശരിയാകുന്ന സ്ഥലത്തിനടുത്ത സ്‌കൂളുകളിൽ പഠിപ്പിക്കാനുള്ള സൗകര്യമുണ്ടാക്കും.
പുനർനിർമ്മാണം-പുത്തുമല മോഡൽ വില്ലേജ്
താത്കാലിക പുനരധിവാസം ഇപ്പോൾ പൂർത്തിയായി. ഇനി പുനർനിർമ്മാണത്തിലേക്ക് കടക്കുകയാണ്. ഇതിനായി പുത്തുമല മോഡൽ വില്ലേജ് എന്നൊരു ആശയം മുന്നോട്ട് വെച്ചിട്ടുണ്ട്. അതിനായൊരു കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. എംപി, എംഎൽഎ, ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ രക്ഷാധികാരികളും പഞ്ചായത്ത് പ്രസിഡണ്ട്,സെക്രട്ടറി എന്നിവർ അതിന്റെ കൺവീനറും ചെയർമാനുമായിട്ടുള്ള കമ്മറ്റിയാണത്. നാട്ടിലെ മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തത്തോട് കൂടി പുത്തുമലയിൽ ദുരന്തത്തിലകപ്പെട്ടവരെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണത്. 106 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടതുള്ളത്. അതിനായി 20 ഏക്കർ സ്ഥലം കണ്ടെത്തി 106 വീടുകൾ അവിടെ നിർമ്മിക്കും. പരസിസ്ഥിതിക്ക് അനുയോജ്യമായി ബദൽ മാർഗങ്ങൾ അവലംബിച്ചായിരിക്കും നിർമ്മാണം. ഇതിനായി പ്രശ്സ്ത ആർകിടെക്ട് ശങ്കറിന്റെ നിർദ്ദേശം തേടും. അ്ദ്ദേഹം കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിട്ടുണ്ട്. സ്‌കൂൾ, ആശുപത്രി, ആരാധനാലയങ്ങൾ, വായനശാല എല്ലാമടങ്ങിയ പുതിയൊരു പുത്തുമല മോഡൽ വില്ലേജിലേക്കായിരിക്കും ഇവരെ പുനരധിവസിപ്പിക്കുക. നൂറോളം വീടുകൾ നിർമ്മിച്ച് നൽകാമെന്ന് ഇപ്പോൾ തന്നെ പലരും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആറ് മാസങ്ങൾ കൊണ്ട് സർക്കാറിന്റെ കൂടി സഹായത്തോടെ പുത്തുമലയിൽ ദുരന്തത്തെ അതിജീവിച്ചവരെ പൂർണ്ണമായും പുതിയൊരിടത്തേക്ക് പുനരധിവസിപ്പിക്കും.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്‌കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്‌കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്‌കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍