ജനപക്ഷം ആഗ്രഹിച്ചത് യുഡിഎഫിൽ ചേരാൻ; സോണിയപോലും അനുകൂലിച്ചിട്ടും നടക്കാതെ പോയത് ഉമ്മൻ ചാണ്ടിയുടെ പിടിവാശി മൂലം; കോൺഗ്രസിന് അങ്ങനെ തോന്നിയത് ദൈവാനുഗ്രഹം; എൻഡിഎയിൽ എത്തിയത് അവരുടെ പ്രകടന പത്രികയിലെ പല കാര്യങ്ങളിലും യോജിപ്പുള്ളതിനാൽ: മോദി തന്നെ അധികാരത്തിൽ എത്തും; ഇക്കുറി കേരളത്തിൽ കുറഞ്ഞത് മൂന്ന് എംപിമാരുണ്ടാകും: അടുത്ത തിരഞ്ഞെടുപ്പിൽ പത്ത് എംഎൽഎമാർ എൻഡിഎയ്ക്ക് ഉണ്ടാകുമെന്നും പൂഞ്ഞാർ എംഎൽഎ പിസി ജോർജ് മറുനാടനോട്
അരുൺ ജയകുമാർ
തിരുവനന്തപുരം: കേരള ജനപക്ഷം ആഗ്രഹിച്ചിരുന്നതും പാർട്ടി തീരുമാനിച്ചിരുന്നതും യുഡിഎഫ് മുന്നണിയിൽ ചേരാനായിരുന്നുവെന്നും എന്നാൽ സോണിയ ഗാന്ധി പോലും അനുകൂല നിലപാട് സ്വീകരിച്ചിട്ടും ഉമ്മൻ ചാണ്ടിയുടെ പിടിവാശിയാണ് അത് നടക്കാതെ പോയതിന് പിന്നിലെന്നും പിസി ജോർജ്. എൻഡിഎ മുന്നണിയിലെത്തിയത് അവരുടെ പ്രകടന പത്രികയിൽ പറയുന്ന പല കാര്യങ്ങളുമായിട്ടും ജനപക്ഷത്തിന് യോജിപ്പുള്ളതുകൊണ്ടാണെന്നും പിസി പറഞ്ഞു. ഇന്ത്യയിൽ വീണ്ടും മോദി തന്നെ അധികാരത്തിൽ എത്തുമെന്നും കേരളത്തിൽ നിന്ന് കുറഞ്ഞത് മൂന്ന് എംപിമാർ ലോക്സഭയിലുണ്ടാകുമെന്നും അദ്ദേഹം മറുനാടന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എൻഡിഎ മുന്നണിയിൽ ചേർന്നതിനെ ചൊല്ലി ജനപക്ഷം പാർട്ടിക്കുള്ളിൽ അസ്വാരസ്യം ഉണ്ട് എന്നത് ശരിയാണ്. അത് ചില കേന്ദ്രങ്ങളിൽ നിന്നുള്ള നുണ പ്രചാരണത്തിന്റെ ഫലമാണ്. സത്യം തിരിച്ചറിഞ്ഞ് പലരും തിരിച്ചു വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസും യുഡഎഫും ശരിക്കും അപമാനിച്ചുവെന്നും പിസി പറയുന്നു. കേരളത്തിലെ കോൺഗ്രസിന്റെ ഗ്രൂപ്പിസത്തിന് എല്ലാം കാരണം ഉമ്മൻ ചാണ്ടി മാത്രമാണ്. കെ മുരളീധരനെ വടകരയിൽ തോൽപ്പിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. തന്റെ ഒപ്പം ഉള്ളവർ മാത്രം വിജയിക്കണം എന്ന ചിന്തയും ഉമ്മൻ ചാണ്ടിക്ക് ഉണ്ടെന്നും പിസി ആരോപിക്കുന്നു. അഭിമുഖത്തിലേക്ക്...
- എന്തുകൊണ്ട് എൻഡിഎ?
എൻഡിഎ ആണ് ഇന്ത്യാ രാജ്യത്ത് ശരി എന്നതുകൊണ്ട് തന്നെയാണ് അവർക്കൊപ്പം ചേർന്നത്. ഇന്ത്യ എന്ന ഈ മഹാരാജ്യത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത അഞ്ച് വർഷം ഭരിക്കാൻ മോദി തന്നെ വീണ്ടും എത്തും എന്നതിൽ ആർക്കും തർക്കം വേണ്ട അതായത് ബിജെപി തന്നെ വീണ്ടും ഭരിക്കും എന്ന് അർത്ഥം. നമ്മുടെ കേരളത്തിൽ ഒരു പൊതുവായ ശീലമുണ്ട്. അത് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന് എതിരായിട്ടുള്ളതാണ്. അങ്ങനെ ചെയ്തിട്ട് കേരളത്തിന് അത് കിട്ടിയില്ല ഇത് കിട്ടിയില്ല എന്ന് പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല. ഇനി അങ്ങനെ പറഞ്ഞ് കരയാൻ പിസി ജോർജിനെ കിട്ടില്ല. കോൺഗ്രസും മുസ്ലിം ലീഗും സിപിഎമ്മും ചേർന്ന് പറയുന്നത് ഹിന്ദു വർഗ്ഗീയത ആണ്. ഇതാണ് ഇവിടത്തെ ഒരു പ്രശ്നം. ഇവിടെ സിപിഎമ്മിന് അകത്തുള്ള അത്രയും ഹിന്ദുക്കളേ ബിജെപിയിലും ഉള്ളു. ഹിന്ദു കൂടുതൽ ഉള്ളതിനെ ആണ് ഈ ഹിന്ദു വർഗ്ഗീയത എന്ന് പറയുന്നത് എങ്കിൽ ഈ മുസ്ലിം ലീഗ് വർഗ്ഗീയ പാർട്ടി ആണെന്ന് പറയേണ്ടി വരില്ലേ. ആകെ ഒരു രാമനല്ലാതെ വേറെ ആരും ഇല്ല എന്നതാണ് സത്യം.
ഇപ്പോൾ ഞങ്ങൾ ജനപക്ഷം എൻഡിഎ മുന്നണിയിൽ ചേർന്നിരിക്കുന്നു. കേരള ജനപക്ഷം സെക്കുലർ എന്ന പാർട്ടിയിൽ മുഴുവൻ ജാതി മത വിഭാഗത്തിൽ ഉള്ളവരും ഉൾപ്പെടുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യാനി അങ്ങനെ എല്ലാ വിഭാഗത്തിൽ ഉള്ളവരും ഉണ്ട്. ഉദാഹരണത്തിന് ഞങ്ങളുടെ പാർട്ടിയിൽ 14 ജില്ലാ പ്രസിഡന്റുമാരിൽ 5 പേർ മുസ്ലീങ്ങളാണ്. അപ്പോൾ പിന്നെ അത്രയും മതേതരത്വം ഉള്ള ഒരു പാർട്ടിയാണ് ഇപ്പോൾ ബിജെപിക്ക് ഒപ്പം ചേരുന്നത്. കോൺഗ്രസിന് ഒപ്പം ചേരുക യുഡിഎഫിൽ പ്രവർത്തിക്കുക എന്നതായിരുന്നു എന്റേയും പാർട്ടിയുടേയും ആഗ്രഹം. പക്ഷേ ദൈവാനുഗ്രഹം കൊണ്ട് അവർ ഞങ്ങളെ പുച്ഛിച്ച് തള്ളി.
പാർട്ടി തീരുമാനം നടപ്പിലാക്കാനും മുന്നണിക്ക് ഒപ്പം ചേരാനും ഞാൻ ഇവരുടെ പിറകെ നടന്നതാണ്. ഒരു ദിവസം എന്നെ 600 കിലോമീറ്റർ വണ്ടി ഓടിപ്പിച്ച് വിട്ടിട്ട് ഇപ്പോൾ പറയുന്നു ജനപക്ഷത്തെ യുഡിഎഫിൽ വേണ്ട.. നിങ്ങളെ എടുക്കില്ല എന്ന്. അപമാനിക്കുകയായിരുന്നു പച്ചയ്ക്ക്. ഉമ്മൻ ചാണ്ടി ഉള്ളടത്തോളം കാലം ജനപക്ഷം യുഡിഎഫിന്റെ ഭാഗമാകില്ല എന്നായിരുന്നു. ഇപ്പോ ഉമ്മൻ ചാണ്ടിയെ കൊന്നിട്ട് ആ മുന്നണിയുടെ ഭാഗമാകേണ്ടതില്ലല്ലോ. ആരെയും കൊല്ലുന്നത് ഞങ്ങൾക്ക് ഇഷ്ടവുമല്ല. സോണിയ ഗാന്ധിയുമായി പോലും സംസാരിച്ചിരുന്നു പക്ഷേ സമ്മതിക്കാതിരുന്നത് ഉമ്മൻ ചാണ്ടിയാണ്. ഇത്രയും മോശം സ്വഭാവമുള്ള ഒരു നേതാവ് വേറെ ഇല്ല.
ഇപ്പോൾ ഈ ലോക്സഭ തെരഞ്ഞെടുപ്പിലെ കാര്യം തന്നെ നോക്കു. ഇല്ലാത്ത പുകിലാണ് ആ വയനാട്, വടകര, കോഴിക്കോട് മണ്ഡലങ്ങളിൽ പോയി ഉണ്ടാക്കി വെച്ചിരിക്കുന്നത്. ആ മുരളീധരനെ കൊണ്ടുപോയി വടകരയിൽ അവസാനം നിർത്തിയത് ആ ഉമ്മൻ ചാണ്ടിയുടെ കളിയാണ്. ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് എതിരെ മത്സരിക്കാൻ തയ്യാറായതാണ് ആ മുരളി. എങ്ങനെയെങ്കിലും അയാളെ ജയിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം കൊണ്ട് പോയി തോൽപ്പിക്കാൻ ആണ് ശ്രമം. ഇത് അയാളുടെ വർഗ്ഗ സ്വഭാവമാണ്. അപ്പോ അങ്ങനെ പാർട്ടിയെ അപമാനിച്ചതിന് ശേഷം ഞാൻ വീണ്ടും കമ്മറ്റി വിളിച്ചു. മുഴുവൻ ജില്ലാ പ്രസിഡന്റുമാരും കമ്മറ്റി അംഗങ്ങളും പറഞ്ഞത് ബിജെപിയുമായി ചർച്ച നടത്തണം എന്നായിരുന്നു.
ഇതിന് പിന്നാലെ വലിയ മാനസിക സംഘർഷം തന്നെ ഉണ്ടായിരുന്നു. മുസ്ലിം വിരുദ്ധമായ പാർട്ടിയാണ് എന്നൊക്കെ ആണല്ലോ പറഞ്ഞ് വച്ചിരിക്കുന്നത്. അത്കൊണ്ട് തന്നെ എങ്ങനെ എന്ന് നന്നായിത്തന്നെ ആലോചിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് ബിജെപിയുെട പ്രകടനപത്രിക പുറത്ത് ഇറങ്ങുന്നത്. അത് വലിയ അനുഗ്രഹമായി മാറുകയായിരുന്നു. അതായിരുന്നു യഥാർഥത്തിൽ ജനപക്ഷം പറയാൻ ആഗ്രഹിച്ചിരുന്നത്. റബ്ബർ ഒരു കാർഷിക വിള ആക്കണം എന്നതും ന്യൂനപക്ഷങ്ങളോടുള്ള സമീപനവും പ്രധാനമാണ്. ഹജ്ജ് ക്വാട്ട ഉൾപ്പടെയുള്ള കാര്യങ്ങളും അതിൽ ഏർപ്പെടുത്തുമെന്ന് പറഞ്ഞ കാര്യവും ഒക്കെ പ്രധാനമാണ്. ശബരിമല വിഷയത്തിലെ കേന്ദ്ര സർക്കാർ നിലപാടും ആചാര സംരക്ഷണവും അതിലെ നടപടിയുമൊക്കെ അവരുമായി ചേരുന്നതിൽ നിർണായകമായി. മനസാക്ഷി ഉള്ളവർ എൻഡിഎക്ക് ഒപ്പം ചേരും. ചേരണം. ഒപ്പം കൂട്ടിയതിന് അവരോട് നന്ദി.
- എൻഡിഎ മുന്നണി പ്രവേശവും ജനപക്ഷത്തിലെ ആഭ്യന്തര കലഹങ്ങളും
അത് ഒരു സത്യമായ കാര്യമാണ്. എന്തിനാണ് ഇല്ല എന്ന് കള്ളം പറയുന്നത്. ആദ്യം ഇതിന് എതിരെ വന്നത് കോട്ടയം ജില്ലാ പ്രസിഡന്റ് ആണ്. 14 ജില്ലാ പ്രസിഡന്റുമാരും ഒരുമിച്ച് അംഗീകരിച്ചിരുന്നു. അതിന് ശേഷമാണ് ഒരു അസ്വാരസ്യമുണ്ടായത്. എന്റെ പഞ്ചായത്ത് ആയ ഈരാറ്റുപേട്ടയിലും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അവിടുത്തെ ഒരു പള്ളി കേന്ദ്രീകരിച്ചായിരുന്നു. അവിടെ ഇല്ലാത്ത നുണകൾ പറയുകയും ഒക്കെ ചെയ്തു. ഒരു ദുഃസ്വഭാവക്കാരനായ മൗലവിയാണ് മുന്നിൽ നിന്നത്. ജയിലിൽ കിടക്കേണ്ട ആളായിരുന്നു. ഞാനാണ് രക്ഷിച്ച് വിട്ടത്. ഇപ്പോ ഹിന്ദുക്കൾ എല്ലാം കൂടി വന്ന് മുസ്ലീങ്ങളെ കൊല്ലും എന്ന് പറഞ്ഞു പരത്തുകയായിരുന്നു.
ഇത് സോഷ്യൽ മീഡിയയിലും ഒക്കെ അങ്ങ് വ്യാപകമായി പ്രചരിച്ചപ്പോൾ ആണ് കോട്ടയം പ്രസിഡന്റ് രാജി വെച്ചത്. അയാൾ തന്നെ അടുത്ത ദിവസം വിളിച്ച് രാജി പിൻവലിക്കുകയാണെന്നു പറഞ്ഞു. പക്ഷേ സാധ്യമല്ല എന്ന മറുപടിയാണ് ഞാൻ നൽകിയത്. പുതിയ പ്രസിഡന്റിനെ നിയമിച്ചു എന്ന് പറഞ്ഞെങ്കിലും ഞാൻ തുടരുന്നു എന്നായിരുന്നു അയാളുടെ മറുപടി. പിന്നെ പുറത്ത് പോയതുകൊല്ലം ജില്ലാ പ്രസിഡന്റ് ആണ്. അയാളെ പുറത്താക്കണം എന്ന് നേരത്തെ തന്നെ പലരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിയട്ടെ എന്ന് കരുതി ഇരിക്കുകയായിരുന്നു. അപ്പോൾ അയാൾതന്നെ പുറത്ത് പോയി. പിന്നെ ഈരാറ്റ്പേട്ടയിൽ ഉൾപ്പടെ പോയവരെല്ലൊ തിരിച്ച് ഇങ്ങോട്ട് തന്നെ വരുന്നുണ്ട്. അടുത്ത നിയമസഭയിൽ മിനിമം 10 എൻഡിഎ എംഎൽഎമാർ ഉണ്ടാവുകയും ചെയ്യും.
- എൻഡിഎ പ്രവേശനം പൂഞ്ഞാറിലെ ജനങ്ങളെ എതിരാക്കുമോ?
അത് മുസ്ലിം സമുദായത്തിൽ മാത്രം ഉള്ള ഒരു ചിന്തയാണ്. അത് അങ്ങനെ എല്ലാവർക്കും ഉണ്ട് എന്ന് പറയാനും കഴിയില്ല. മാത്രമല്ല പോയ പലരും തിരിച്ച് വരുന്നുമുണ്ട്. പിസി ജോർജിന് വോട്ട് ചെയ്യും, പിസി പറയുന്നവർക്ക് വോട്ട് ചെയ്യും എന്നിങ്ങനെയാണ് പറയുന്നത്. എന്റെ നിലപാട് പരസ്യമായി തന്നെ മൈക്ക് വച്ച് പറയും. ഇത്തരം ആരോപണം ഉന്നയിക്കുന്ന മേഖലയിലാണ് എംഎൽഎ ഫണ്ടിൽ നിന്ന് മൃഗീയ ഭാഗവും നൽകിയത്. ഇതൊക്കെ വാങ്ങിയിട്ടാണ് നമ്മളെ കുറ്റം പറയുന്നത്.
- കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിൻ എൻഡിഎയുടെ സാധ്യത?
കേരളത്തിൽ ഇത്തവണ എൻഡിഎയ്ക്ക് വലിയ സാധ്യത തന്നെ ഉണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, കോട്ടയം എന്നീ മണ്ഡലങ്ങൾ ഉറപ്പായും വിജയിക്കും. പിന്നെ പാലക്കാട് കാസർഗോഡ് എന്നിവിടങ്ങളിലും ശക്തമായ മത്സരം നടത്തുന്നുണ്ട്. ഇതൊക്കെ ഗുണം ചെയ്യും. അക്കൗണ്ട് തുറക്കാൻ പോകുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതാണ് ശ്രദ്ധിക്കേണ്ടത്. കേരളത്തിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മിനിമം പത്ത് സീറ്റ് കിട്ടും മാത്രമല്ല കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത് പോലും എൻഡിഎ ആയിരിക്കും.
- കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മേൽക്കോയ്മ ആർക്ക്
ലോക്സഭാ തെരഞ്ഞെടുപ്പിൽ മേൽക്കോയ്മ യുഡിഎഫിന് തന്നെ ആയിരിക്കും എന്ന് മാത്രമല്ല എൽഡിഎഫ് ദയനീയമായി പരാജയപ്പെടും. കേന്ദ്രത്തിൽ എൻഡിഎ അധികാരത്തിൽ വരുന്നതോടെ കേരളത്തിൽ നിന്ന് വിജയിക്കുന്ന യുഡിഎഫുകാർ കൂടി നാട് വിടും. അതോടെ കേരളത്തിലെ കോൺഗ്രസിന്റെ ഇടപാട് അങ്ങ് തീരും. പിന്നെ രാഹുൽ ഗാന്ധി എന്ന് പറയുന്ന ആ ചെറുക്കന് വല്ല ബോധവും പൊക്കണവും ഒണ്ടോ.
അവൻ പറയുന്നു രണ്ടിടത്തും വിജയിച്ചാൽ അമേഠിയിൽ നിന്ന് രാജി വെക്കും എന്ന്. അങ്ങനെ പറഞ്ഞാൽ പിന്നെ ആരെങ്കിലും അയാൾക്ക് അവിടെ വോട്ട് ചെയ്യുമോ? പിന്നെ അത് പ്രശ്നമാകും എന്നായപ്പോൾ മാറ്റിപ്പറയുന്നു അമേഠിയിൽ ചെന്നിട്ട് വിജയിച്ചാൽ വയനാട് രാജി വെക്കും എന്ന്. അപ്പോ വയനാടുകാർ ആരെങ്കിലും ഇയാൾക്ക് വോട്ട് കൊടുക്കുമോ? നിലയുറക്കാത്തവനാണ് ഇവൻ. അല്ലെങ്കിൽ ആരെങ്കിലും ഇങ്ങനെ മണ്ടത്തരം പറയുമോ? നെറി ഉറയ്ക്കട്ടെ എന്നിട്ട് ആകാം പ്രധാനമന്ത്രിയൊക്കെ. തൽക്കാലം പ്രതിപക്ഷ നേതാവായി അവിടെ പോയി ഇരിക്കട്ടെ.
- രാഹുൽ ഗാന്ധിയുടെ വരവും കേരളത്തിലെ കോൺഗ്രസും
ഉമ്മൻ ചാണ്ടി ഉള്ളിടത്തോളം കാലം കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് കളി അവസാനിക്കില്ല. മുഴുവൻ ഗ്രൂപ്പിസമാണ്. കേരളത്തിൽ ഒരു കോൺഗ്രസുകാരനും ജയിച്ചില്ലെങ്കിലും തന്റെ ഒപ്പമുള്ളവർ മാത്രം വിജയിക്കണം എന്ന ചിന്തയാണ് ഉമ്മൻ ചാണ്ടിക്ക്. വടകരയിൽ മുരളീധരൻ തോൽക്കണം എന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുന്നത്. രക്ഷപ്പെടുന്ന കാര്യം ഇപ്പോൾ സംശയമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്