ഗാഡ്ഗിൽ റിപ്പോർട്ട് ഒരു വലിയ ശരി; നിയമസഭയിൽ ഈ വലിയശരി ഉദ്ധരിക്കാൻ ശ്രമിച്ചപ്പോൾ ഭരണപക്ഷ എംഎൽഎമാർ എന്നെ കൂവിയിരുത്തി; അത് തങ്ങളുടെ നിലപാടല്ല എന്നവർ വിളിച്ചുകൂവി; ലോറി വെള്ളമല്ല ഗാഡ്ഗിൽ റിപ്പോർട്ടും ദീർഘകാല പദ്ധതികളുമാണ് വേണ്ടതെന്ന് പറഞ്ഞപ്പോഴാണ് എനിക്ക് കൂവൽ കേട്ടത്; അച്ചന്മാരും വൈദികരും എന്റെ ശവഘോഷയാത്ര നടത്തി പോത്തിനെ വെട്ടി ആഘോഷിച്ചു; പുത്തുമലയും കവളപ്പാറയും ആവർത്തിക്കാതിരിക്കാൻ റിപ്പോർട്ടിന്റെ അന്തസത്ത കേരളം മനസിലാക്കണം: മറുനാടനോട് മനസു തുറന്ന് പി ടി തോമസ്
എം മനോജ് കുമാർ
തിരുവനന്തപുരം: ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ അന്നും ഇന്നും ഒരേ നിലപാടാണ് തനിക്കുള്ളതെന്ന് കോൺഗ്രസ് എംഎൽഎ പി.ടി.തോമസ്. പശ്ചിമഘട്ടസംരക്ഷണത്തിന്റെ കാര്യത്തിൽ ഗാഡ്ഗിൽ വലിയ ശരിയാണെന്ന് അന്ന് തന്നെ ബോധ്യമായിരുന്നതായും പി.ടി.തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഉരുൾപൊട്ടലും പ്രളയവും കാലാവസ്ഥാ മാറ്റത്തിന്റെയുമൊക്കെ സാഹചര്യത്തിൽ പശ്ചിമഘട്ട മലനിരകൾ കേരളത്തിന്റെ ജീവവായുവാണെന്ന ഉറച്ച വിശ്വാസവും ബോധ്യവുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇടുക്കി എംപി എന്ന നിലയിൽ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിൽ അടിസ്ഥാന കാര്യങ്ങൾ ജനങ്ങളെ പറഞ്ഞു മനസിലാക്കിക്കാനാണ് ശ്രമിച്ചത്. പക്ഷെ രാഷ്ട്രീയ നേതൃത്വവും ക്രിസ്തീയ സഭാ നേതൃത്വവും ഒക്കെ അടങ്ങുന്ന വലിയ ലോബി അന്ന് എനിക്കെതിരെ നിന്നു. അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഗാഡ്ഗിൽ റിപ്പോർട്ടിനു പിന്നിൽ ഉറച്ചു നിന്നതിന്റെ പേരിൽ രാഷ്ട്രീയമായി കുരിശിൽ തറയ്ക്കപ്പെടുകയും രാഷ്ട്രീയ ഭാവി തന്നെ അവതാളത്തിൽ ആവുകയും ചെയ്ത പി.ടി.തോമസ് പറയുന്നു.
- കവളപ്പാറയും പൂത്തുമലയും നമ്മുടെ തന്നെ സൃഷ്ടി
പ്രകൃതി ചൂഷണം കേരളത്തിനു ഗുണകരമല്ല. കവളപ്പാറയും പൂത്തുമലയുമൊക്കെ നമ്മുടെ തന്നെ സൃഷ്ടിയാണ്. പ്രകൃതി ദുരന്തങ്ങളെ ഒരു പരിധിവരെ തടയാൻ സഹായകമാകുന്ന റിപ്പോർട്ട് ആണ് ഗാഡ്ഗിൽ റിപ്പോർട്ട്. അത് പക്ഷെ നടപ്പിലാക്കാൻ കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വമോ സഭാ നേതൃത്വമോ തയ്യാറായില്ല. വലിയ കലാപം തന്നെ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിൽ നടന്നു. എല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ ആയിരുന്നു.പക്ഷെ സാമൂഹ്യപ്രവർത്തകൻ എന്ന നിലയിൽ, പൊതുപ്രവർത്തകൻ എന്ന നിലയിലും ഒരാൾ എടുക്കേണ്ട നിലപാടാണ് എടുത്തതെന്നുള്ള ഉറപ്പും ആത്മവിശ്വാസവുമാണ് എനിക്കുള്ളത്. ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചതിന്റെ പേരിൽ എനിക്ക് പിന്നീട് എംപിയാകാനോ പാർലമെന്റിൽ പോകാനോ കഴിഞ്ഞില്ല. രാഷ്ട്രീയമായ ഒട്ടേറെ പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും ഞാൻ എടുത്ത നിലപാട് ശരിയായിരുന്നു എന്നാണ് എന്റെ ഇപ്പോഴുമുള്ള ഉറച്ച വിശ്വാസം.
നൂറു ശതമാനം ബോധ്യമായ തീരുമാനത്തിനു ഒപ്പം നിൽക്കുക എന്നത് കടമയായി കരുതി ഗാഡ്ഗിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് മാധവ് ഗാഡ്ഗിൽ അടക്കം ജയറാം രമേശ് അടക്കം പശ്ചിമഘട്ട മലനിരകൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ജനപ്രതിനിധികളുടെ യോഗം വിളിച്ചു കൂട്ടിയിരുന് ഗോവ മുതൽ കന്യാകുമാരി വരെയുള്ള എല്ലാ ജനപ്രതിനിധികളുടെ യോഗമായിരുന്നു അത്. ഒരു ദിവസത്തെ ശില്പശാലയാണ് നടന്നത്. മാധവ് ഗാഡ്ഗിലും അ ദ്ദേഹത്തിന്റെ കമ്മറ്റിയിലുണ്ടായ അംഗങ്ങളും ഉൾപ്പെടെ, ജയറാം രമേശ് അടക്കം പങ്കെടുത്ത ശിൽപശാലയ്ക്ക് വളരെയധികം പ്രാധാന്യമുണ്ടായിരുന്നു. നിരവധി ചോദ്യങ്ങളാണ് ശില്പശാലയിൽ ഉയർന്നത്. ഉയരുന്ന ചോദ്യങ്ങളും അതിനു നല്കിയ ഉത്തരങ്ങളിൽ നിന്നും മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ എനിക്ക് നൂറു ശതമാനം വിശ്വാസ്യതയുണ്ടാക്കി. നൂറു ശതമാനം ബോധ്യമായ തീരുമാനത്തിനു ഒപ്പം നിൽക്കുക എന്നത് എന്റെ കടമയായി തന്നെ ഞാൻ കരുതി. അതിന്റെ അടിസ്ഥാനത്തിലാണ് ശക്തമായ നിലപാടുമായി മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ ഞാൻ ഉറച്ചു നിന്നത്.
നിക്ഷിപ്ത താത്പര്യക്കാരായ ആളുകളാണ് ലോബിയാണ് ഗാഡ്ഗിൽ റിപ്പോർട്ടിന് എതിരെ നിന്നത്. അതിൽ പലരും അനധികൃത പാറമട ഖനനം നടത്തുന്നവരാണ്. പതിനായിരക്കണക്കിന് പാറമടകൾ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. പാറമട ലോബിയും ഭൂമി കയ്യേറ്റക്കാരുമാണ് ഗാഡ്ഗിൽ റിപ്പോർട്ടിന് എതിരെ നിലകൊണ്ടത്. ഒരു വിഭാഗം സഭാ നേതാക്കൾ ഗാഡ്ഗിൽ റിപ്പോർട്ടിന് എതിരായി നിലകൊണ്ടപ്പോൾ ഒറ്റപ്പെട്ട അച്ചൻന്മാരും ബിഷപ്പുമാരും ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചിട്ടുണ്ട്. അത് കാണാതിരിക്കാൻ സാധ്യവുമല്ല. പക്ഷെ നിക്ഷിപ്ത താത്പര്യക്കാരുടെ സ്വരമാണ് എല്ലാത്തിനും മുകളിൽ മുഴങ്ങിയത്. വലിയൊരു ബഹുജനമുന്നേറ്റം എന്ന രീതിയിലാണ് പള്ളികൾ കേന്ദ്രീകരിച്ച് ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ നീക്കങ്ങൾ വന്നത്. എല്ലാത്തിലും ഞാനൊരു വില്ലൻ കഥാപാത്രമായി മാറി.
- യുഡിഎഫ് എംപിമാർ ഗാഡ്ഗിലിനെ ചിത്രീകരിച്ചത് വ്യാളിയാക്കി
ഗാഡ്ഗിൽ റിപ്പോർട്ട് വന്നപ്പോൾ മുല്ലപ്പെരിയാർ പ്രശ്‌നവും കത്തി നിൽക്കുകയാണ്. അപ്പോൾ ഡൽഹിയിൽ മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ ദിവസവും പാർലമെന്റിനു മുന്നിൽ കേരള എംപിമാരുടെ പ്രതിഷേധം കാണും. എല്ലാ ദിവസവും പാർലമെന്റിനു മുന്നിൽ ഗാന്ധി പ്രതിമയുടെ മുന്നിൽ എംപിമാരുടെ പ്രതിഷേധം കാണും. ഒരു ദിവസം യുഡിഎഫ് എംപിമാർ പ്രക്ഷോഭം നടത്തിയത് ഗാഡ്ഗിൽ റിപ്പോർട്ടിന് എതിരായിട്ടായിരുന്നു. ഇതറിയാതെയാണ് ഞാൻ സമരപ്പന്തലിൽ കയറി നിന്നത്. ഗാഡ്ഗിൽ ഒരു ഭീകരസത്വം ആണെന്ന രീതിയിൽ വ്യാളിയുടെ പടം ഒക്കെവച്ചാണ് പ്രതിഷേധം വന്നത്. ഇതറിയാതെയാണ് ഞാൻ കയറി നിന്നത്. മുദ്രാവാക്യം കേട്ടപ്പോൾ അത് ഗാഡ്ഗിൽ റിപ്പോർട്ടിന് എതിരെ, ഞാൻ ഇറങ്ങിപ്പോന്നു. അപ്പോൾ പടം ഒക്കെ എടുത്ത് ഇതും എനിക്കെതിരെ ആയുധമാക്കി.പ്രതിഷേധം വന്നപ്പോൾ ഗാഡ്ഗിൽ റിപ്പോർട്ടിൽ വെള്ളം ചേർത്തു. അങ്ങിനെ വെള്ളം ചേർത്ത റിപ്പോർട്ട് ആണ് കസ്തുരിരംഗൻ റിപ്പോർട്ട്. ആ റിപ്പോർട്ടിലും വെള്ളം ചേർത്ത റിപ്പോർട്ട് ആണ് ഉമ്മൻ വി ഉമ്മന്റെ റിപ്പോർട്ട്. ഇതൊക്കെയാണ് ഇപ്പോൾ കേരളം അനുഭവിക്കുന്നത്.
- എനിക്ക് കാണേണ്ടിവന്നത് എന്റെ തന്നെ ശവഘോഷയാത്ര; ഒപ്പം പോത്തുവെട്ടി ആഘോഷവും
ഗാഡ്ഗിൽ റിപ്പോർട്ട് എംപി എന്ന നിലയിൽ ഏകപക്ഷീയമായ ഒരു നിലപാടല്ല ഞാൻ കൈക്കൊണ്ടത്. എന്റെ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം ഞാൻ കട്ടപ്പന വിളിച്ചു. ഇടുക്കിയിലെ എല്ലാ ജനപ്രതിനിധികളെയും നേരിട്ട് ബന്ധപ്പെട്ട് ഞാൻ യോഗത്തിനു വരാൻ പറഞ്ഞു. 700 ഓളം ആളുകൾ ആണ് യോഗത്തിന് എത്തിയത്. അവരുടെ അടുത്ത് ഇതിന്റെ ഗുണദോഷങ്ങൾ എന്നത് സംബന്ധിച്ച് ഒരു ഡിബേറ്റ് ഞാൻ സംഘടിപ്പിച്ചു. ആ ഡിബേറ്റിലും അനുകൂലവും പ്രതികൂലവുമായ ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടായിരുന്നു. ആളുകൾക്ക് ഉണ്ടായിരുന്ന ആശങ്ക ദുരീകരിക്കുക ആയിരുന്നു ഡിബേറ്റിന്റെ ഉദ്ദേശ്യം. പക്ഷെ ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളും ക്രൈസ്തവ സഭാ നേതൃത്വവും റിപ്പോർട്ടിന് എതിരെ നിന്നു.
യോഗം സംഘർഷത്തിലേക്ക് നീങ്ങി. പിന്നീട് എനിക്ക് നേരെ വ്യക്തിപരമായ ആരോപണങ്ങളാണ് ഉയർന്നു വന്നത്. എനിക്ക് കേരളത്തിനു പുറത്ത് ലക്ഷക്കണക്കിന് രൂപയുടെ മുന്തിരി തോട്ടമുണ്ട്.സമ്പാദ്യങ്ങളുണ്ട്. കൊച്ചിയിൽ വൻകിട കെട്ടിട സമുച്ചയമുണ്ട്. അങ്ങിനെ സ്ഥിരമായ അധിക്ഷേപങ്ങൾ എനിക്ക് എതിരെ ഉയർന്നു വന്നു. എനിക്ക് സമൂഹത്തിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കി. അതിനു ശേഷമാണ് പ്രതീകാത്മകമായ എന്റെ ശവഘോഷയാത്ര നടത്തിയത്. എന്നെ അക്ഷരാർത്ഥത്തിൽ സംസ്‌ക്കരിക്കുകയും ആ സംസ്‌ക്കാര ചടങ്ങിൽ അച്ചന്മാരും വൈദികരും ഒക്കെ സംബന്ധിക്കുകയും ശവസംസ്‌കാരം നടത്തിയതിന്റെ സന്തോഷ സൂചകമായി പോത്തിനെ വെട്ടുകയും ആഘോഷിക്കുകയും ഒക്കെ ചെയ്യുകയുണ്ടായി. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിൽ സാമൂഹികമായ ബഹിഷ്‌ക്കരണമാണ് എനിക്ക് നേരിടേണ്ടി വന്നത്.
- എനിക്ക് ലഭിച്ചത് വ്യക്തിപരമായ അധിക്ഷേപവും എതിർപ്പുകളും
എന്നെ പിന്തുണയ്ക്കും എന്ന് ഞാൻ കരുതിയിരുന്ന കോൺഗ്രസ് പാർട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളും പുരോഗമന പാർട്ടിയെന്നു അവകാശപ്പെടുന്ന സിപിഎമ്മിന്റെ പ്രധാന നേതാക്കളും എന്നെ വ്യക്തിപരമായി ആക്ഷേപിക്കാനും എതിർത്ത് തോൽപ്പിക്കാനുമാണ് ശ്രമിച്ചത്. ഇതെല്ലാം ഞാൻ നേരിട്ട സങ്കടവും ദുഃഖവുമായി ഇപ്പോഴും അവശേഷിക്കുന്നു. യുപിഎ സർക്കാരിന്റെ പദ്ധതിയാണ് മാധവ് ഗാഡ്ഗിൽ റിപ്പോർട്ട്. അപ്പോൾ സ്വാഭാവികമായും ഞാൻ പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പിന്തുണ ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല എന്നെ തള്ളിപ്പറയുകയും ചെയ്തു. അതിന്റെ പേരിൽ എനിക്ക് പാർലമെന്റിൽ മത്സരിക്കാൻ കഴിയാത്ത അവസ്ഥ വരുകയും സീറ്റ് നിഷേധിച്ച സാഹചര്യം വരുകയും ചെയ്തു. എനിക്ക് സീറ്റ് നിഷേധിക്കാനായി കോൺഗ്രസ് നേതാക്കൾ ഗാഡ്ഗിൽ റിപ്പോർട്ട് കരുവാക്കി മാറ്റി. ആരാണ് സീറ്റ് നിഷേധത്തിനു പിന്നിൽ എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം ആരും സപ്പോർട്ട് ചെയ്തില്ല എന്ന് തന്നെയാണ്.
- കോൺഗ്രസിലെ വളർച്ച ഗോഡ്ഫാദർമാരില്ലാതെ
എനിക്ക് ഗോഡ്ഫാദർമാരില്ല. കോൺഗ്രസിന്റെ ഏറ്റവും താഴെതട്ടിൽ നിന്നും വളർന്നു വന്ന നേതാവാണ് ഞാൻ. ആരുടെയെങ്കിലും തണലിലോ പ്രത്യേക താത്പര്യത്തിലോ ഞാൻ ഒരിക്കലും നിലകൊണ്ടില്ല. പെട്ടെന്ന് ഒരുൾപൊട്ടലിൽ പൊന്തി വന്ന നേതാവല്ല ഞാൻ. അന്ന് ഗാഡ്ഗിൽ റിപ്പോർട്ടിനു വേണ്ടി ഞാൻ നിലകൊണ്ടു.കഴിഞ്ഞ പ്രളയം, ഇക്കുറി വന്നെത്തിയ പ്രളയവും ഉരുൾപൊട്ടലും ഒക്കെ കണ്ട് അന്ന് എന്നെ ശക്തിയായി എതിർത്ത ആളുകൾ അതേ ശക്തിയോടെ എന്നെ ഇപ്പോൾ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിലുള്ള എന്റെ നിലപാടിന് പൊതുവായ ആളുകൾ എന്നെ അന്നും പിന്തുണച്ചിരുന്നു.മാധ്യമ പ്രവർത്തകരും ബുദ്ധിജീവികളും ശാസ്ത്രജ്ഞരും ഉൾപ്പെട്ട ആളുകളാണ് എനിക്ക് അന്ന് പിന്തുണയായി നിലകൊണ്ടത്. ആ പിന്തുണ ഇപ്പോഴുമുണ്ട്.
- ഗാഡ്ഗിൽ റിപ്പോർട്ട് നിയമസഭയിൽ പരാമർശിച്ചപ്പോൾ എന്നെ കൂവിയിരുത്തി
അതിനു ശേഷമാണ് ഞാൻ തൃക്കാക്കര എംഎൽഎയായത്. ഇപ്പോൾ ഈ പിണറായി സർക്കാരിന്റെ കാലത്ത് നിയമസഭയിൽ ഒരു വരൾച്ചയുടെ ചർച്ചയിൽ ഗാഡ്ഗിൽ റിപ്പോർട്ട് ഉദ്ധരിക്കാൻ ശ്രമിച്ചപ്പോൾ ഭരണപക്ഷത്തെ എംഎൽഎമാർ എല്ലാം ഒറ്റക്കെട്ടായി എന്നെ കൂവിയിരുത്തി. ഞാൻ എന്തോ അശ്ലീലം പറഞ്ഞ മാതിരിയാണ് നിയമസഭയിലെ ബഹുമാനപ്പെട്ട അംഗങ്ങൾ ആ നിമിഷം എന്നോടു പെരുമാറിയത്. യുഡിഎഫ് എംഎൽഎമാരും, കോൺഗ്രസ് എംഎൽഎമാരും അത് പാർട്ടിയുടെ നിലപാടല്ല, തങ്ങളുടെ നിലപാടല്ല എന്ന് അതേ നിമിഷം വിളിച്ചു പറയുന്നുണ്ടായിരുന്നു. കേരളം രൂക്ഷമായ വരൾച്ചയെ നേരിടാൻ പോകുന്നു എന്ന കാര്യത്തിൽ പ്രമേയം വന്നപ്പോൾ ലോറിയിൽ കൊണ്ടുപോയി വെള്ളം എത്തിക്കുകയല്ലാ വേണ്ടത് ഗാഡ്ഗിൽ റിപ്പോർട്ട് പോലുള്ള പദ്ധതികൾ നടപ്പിലാക്കി ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ ആണ് വേണ്ടത് എന്നാണ് ഞാൻ പറഞ്ഞത്. അതിന്റെ പേരിലാണ് നിയമസഭയിൽ ബഹളം നടന്നത്. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ അത് നടപ്പിലാക്കാതിരിക്കാൻ വിവിധ ലോബികൾ ശ്രമിച്ചു. അത് സംബന്ധിച്ചുള്ള ചർച്ചകൾ പോലും ഇവർ ബഹളത്തിൽ മുക്കി നശിപ്പിച്ചു കളഞ്ഞു.
- ഗാഡ്ഗിൽ റിപ്പോർട്ട് കേരളം ഒരിക്കലും ഉൾക്കൊണ്ടില്ല
ഗാഡ്ഗിൽ റിപ്പോർട്ട് കേരളം ഉൾക്കൊള്ളാൻ തയ്യാറായില്ല. ഗാഡ്ഗിൽ റിപ്പോർട്ടിൽ പള്ളിയായി മതമായി ആത്മീയതയായി. ഞാൻ പള്ളി തകർക്കാൻ വരുന്ന ആളാണ് അല്ലെങ്കിൽ കൃസ്തുമതത്തെ തകർക്കാൻ വരുന്ന ആളാണ് എന്നെല്ലാം ആക്ഷേപങ്ങൾ വന്നു. എന്നെ രീതിയിൽ ചില ആളുകൾ ചിത്രീകരിച്ചു. ഒടുവിൽ ഞാൻ കത്തോലിക്കാ സഭയ്ക്ക് എതിരെയുള്ള ആൾ എന്നുവരെ ചിത്രീകരിച്ചു.കോൺഗ്രസ് നേതൃത്വം മനസില്ലാക്കേണ്ട ഒരു കാര്യമുണ്ട്. ഇടുക്കിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ജയിച്ചു കയറാൻ പ്രയാസമില്ലാത്ത സാഹചര്യമാണ് എപ്പോഴും നിലനിൽക്കാറുള്ളത്. അവിടെ ഡീൻ അല്ല, പി.ടി.തോമസ് അല്ല ഒരുമാതിരി നല്ല സ്ഥാനാർത്ഥി വന്നാൽ എല്ലാവരും ജയിച്ചു കയറും. ആ സാഹചര്യമാണ് ഇടുക്കിയിൽ നിലനിൽക്കുന്നത്. പക്ഷെ കോൺഗ്രസ് കൂടി പക്ഷം ചേർന്നതോടെ ഗാഡ്ഗിൽ റിപ്പോർട്ട് കാര്യത്തിൽ ഇടുക്കിയിൽ തെറ്റിദ്ധാരണ വന്നു. അത് ഡീനിന്റെ പരാജയത്തിനു വഴി വയ്ക്കുകയും ജോയ്‌സ് ജോർജിന്റെ വിജയം ഉറപ്പാക്കുകയും ചെയ്തു.
ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ എനിക്കെതിരെ കലാപം വന്നെങ്കിലും എനിക്ക് ഉറപ്പായിരുന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഞാൻ സ്ഥാനാർത്ഥിയായെങ്കിൽ ഇടുക്കി സീറ്റ് കോൺഗ്രസിനൊപ്പം തന്നെ നിൽക്കുമായിരുന്നു. ഇടുക്കി സീറ്റിൽ ഞാൻ തന്നെ വിജയിയാകുമായിരുന്നു. പക്ഷെ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ സ്ഥാനത്തും ആസ്ഥാനത്തും വിമർശനം തൊടുത്തു വിടുകയാണ് കോൺഗ്രസ് നേതാക്കൾ അടക്കം ചെയ്തത്. ഇത് ഡീനിന്റെ വിജയസാധ്യതകളെ ബാധിച്ചു. വോട്ടു ചോദിക്കാൻ ചെന്നപ്പോഴും ജനങ്ങളുടെ തെറ്റിദ്ധാരണ മാറിയില്ല. ഇത് ജോയ്‌സ് ജോർജിന്റെ വിജയത്തിന് വഴി തെളിച്ചത്. കേരളം ജാലിയാൻ വാലാബാഗ് ആകും, കേരളത്തിൽ കശ്മീർ ആവർത്തിക്കും, പ്രക്ഷോഭത്തിനു നേതൃത്വം നൽകാൻ ഞങ്ങളൊക്കെ എത്തും എന്നുള്ള പ്രസ്താവനകളാണ് താമരശ്ശേരി ബിഷപ്പ് പോലുള്ള സഭാ നേതാക്കളിൽ നിന്നും വന്നത്. അവനെ ക്രൂശിക്കുക എന്ന രീതിയിലുള്ള പ്രക്ഷോഭമാണ് എനിക്ക് എതിരെ വന്നത്. ജാഥകളും പ്രതിഷേധങ്ങളും വന്നത് പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു. ഇത് പ്രക്ഷോഭത്തിന്റെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്തു.
ഇനിയെങ്കിലും ഗാഡ്ഗിൽ റിപ്പോർട്ടിന്റെ അന്തസത്ത മനസിലാക്കാൻ കേരളത്തിലെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾ തയ്യാറാകണം. ജനങ്ങൾക്ക് ഇതേക്കുറിച്ച് ഇപ്പോൾ ബോധ്യമുണ്ട്. പശ്ചിമഘട്ട മലനിരകൾ സംരക്ഷിക്കപ്പെടണം. കേരളത്തിലെ പ്രകൃതി ചൂഷണങ്ങൾക്ക് അന്ത്യവുമാകണം. കഴിഞ്ഞ മഹാപ്രളയവും കവളപ്പാറയും പൂത്തുമലയുമൊക്കെ നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാൻ, പശ്ചിമഘട്ട മലനിരകൾ സംരക്ഷിക്കാൻ അടിയന്തിരമായ നടപടികൾ രാഷ്ട്രീയ-ഭരണ നേതൃത്വത്തിന്റെ ഉള്ളിൽ നിന്നും വരേണ്ടതുമുണ്ട്-പി.ടി.തോമസ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍