എനിക്കെതിരെ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒറ്റക്കെട്ട്; ഇസ്ലാമിക മതമൗലികവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയാണ് ഇപ്പോൾ കോൺഗ്രസിനു വേണ്ടി വാടക പ്രചരണം ഏറ്റെടുത്തിരിക്കുന്നത്; അവർ പരിശീലിപ്പിച്ച സ്ത്രീകളെ വീടുകളിലെത്തിച്ച് നുണ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്; എല്ലാ വർഗീയ തീവ്രവാദ ശക്തികളും ഒന്നിച്ചുവരുമ്പോൾ ഞങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിയുകയാണ്; പി ജയരാജൻ മറുനാടനോട് മനസ്സുതുറക്കുന്നു
ആർ പീയൂഷ്
വടകര: വടകരയിൽ രാഷ്ട്രീയ എതിരാളികൾ തന്നെ വ്യക്തിഹത്യ നടത്തിയുള്ള പ്രചരണവുമായിട്ടാണ് മുന്നോട്ടു പോകുന്നതെന്നും ഇടതുസ്ഥാനാർത്ഥി പി ജയരാജൻ. സ്ഥാനാർത്ഥി പര്യടനത്തിനിടെ മറുനാടൻ മലയാളിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തുന്നത് നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണ്. ആ തെരഞ്ഞെടുപ്പ് അഴിമതിക്കാണ് ഇവിടുത്തെ യുഡിഎഫ് സ്ഥാനാർത്ഥി നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നത്. കോൺഗ്രസ് മാത്രമല്ല, ഇവിടെ ആർഎസ്എസ് മുതൽ ജമാഅത്തെ ഇസ്ലാമി വരെ ഒന്നിച്ച് ഒരേ വാക്കുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് കൗതുകകരമായിട്ടുള്ള കാര്യമാണ്. അക്രമരാഷ്ട്രീയത്തിന്റെ പ്രതീകമാണ് ഇവിടെ സ്ഥാനാർത്ഥി എന്ന് പറയുന്നതിൽ ആർഎസ്എസും കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയുമെല്ലാം ഒന്നിച്ചിരിക്കുകയാണ്. എന്നെ മുമ്പൊരു തെരഞ്ഞെടുപ്പ് അവസരത്തിൽ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചപ്പോൾ ആർഎസ്എസുകാരാണ് എല്ലാ അക്രമത്തിന്റെയും സൂത്രധാരനാണ് ഇദ്ദേഹം എന്ന് പ്രചരിപ്പിച്ചത്. ആ പ്രചരണം ഇപ്പോൾ കോൺഗ്രസാണ് ഏറ്റെടുത്തിട്ടുള്ളത്. ഏറ്റവുമൊടുവിൽ ഇസ്ലാമിക മതമൗലിക വാദ പ്രസ്ഥാനമായ ജമാ അത്തെ ഇസ്ലാമിയാണ് കോൺഗ്രസിനു വേണ്ടി വാടക പ്രചരണം ഏറ്റെടുത്തിട്ടുള്ളത്. അവർ പരിശീലിപ്പിച്ച സ്ത്രീകളെ വീടുകളിലെത്തിച്ച് നുണ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവരെല്ലാം ഒന്നിച്ചുവരുമ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിഷമിക്കുകയല്ല ചെയ്യുന്നത്. സന്തോഷിക്കുകയാണ്. കാരണം എല്ലാ വർഗീയ തീവ്രവാദ ശക്തികളും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് എതിരായിട്ട് വരുമ്പോൾ എൽഡിഎഫാണ് ശരിയായിട്ടുള്ള നയം ഉയർത്തിപ്പിടിക്കുന്നത്. എല്ലാ തീവ്രവാദ ശക്തികളെയും എതിർത്തുകൊണ്ട് മതനിരപേക്ഷതയുടെ സത്ത ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്നത് എൽഡിഎഫ് ആണെന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണ്. അതനുസരിച്ചുള്ള ഒരു തെരഞ്ഞെടുപ്പ് വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉണ്ടാകും എന്നാണ് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നത്. ബിജെപിക്ക് ഇവിടെ സ്ഥാനാർത്ഥിയുണ്ട്. പക്ഷേ 91ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല. ഒരു പൊതു സ്ഥാനാർത്ഥിയെ നിർത്തി ഇടതുപക്ഷത്തെ തോൽപ്പിക്കാനാണ് അന്ന് കോ-ലീ-ബി സഖ്യം ശ്രമിച്ചത്. ഇപ്പോൾ ബിജെപി സ്ഥാനാർത്ഥിയെ നിർത്തിക്കൊണ്ട് ആർഎസ്എസ് ബിജെപി പ്രചരണം കോൺഗ്രസ് ഏറ്റെടുക്കുകയും കൈപ്പത്തി ചിഹ്നത്തിൽ ബിജെപിക്കാരുടെ വോട്ടുകൾ സമാഹരിക്കുന്നതിനു വേണ്ടിയുള്ള യജ്ഞമാണ് ഇപ്പോൾ കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. - ജയരാജൻ ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ ഗൂഢബുദ്ധിയാണ് ഇവിടെ ജനങ്ങളിപ്പോൾ തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനെതിരായിട്ടുള്ള പ്രതികരണം വോട്ടർമാരിൽ നിന്ന് ഉണ്ടാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ജനങ്ങൾക്കിടയിൽ നിന്ന് പ്രത്യേകിച്ച് എടുത്തുപറയാവുന്ന പ്രതികരണം സ്ത്രീകളാണ്. മുമ്പൊരിക്കലും ഇല്ലാത്തവിധം സ്്ത്രീ സമൂഹത്തിന്റെ പങ്കാളിത്തം എൽഡിഎഫിന്റെ പ്രവർത്തനത്തിലുണ്ട്. അതുപോലെ തന്നെ യുവതീയുവാക്കൾ, ഒരു യൂത്ത് ബ്രിഗേഡ് രൂപീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനൊപ്പം ജനസേവനവും എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രവർത്തിക്കുന്നത്. നാളത്തെ തലമുറയായിട്ടുള്ള ചെറിയ കുട്ടികൾ, ആ കൂട്ടുകാരും കൂട്ടുകാരികളുമൊക്കെ സജീവമായി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനുണ്ട്. മുമ്പൊരിക്കലും ഇല്ലാത്തവിധം എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനം ഈ മണ്ഡലത്തിൽ വളരെ സജീവമാണ്. രാജ്യത്തുടനീളം അക്രമങ്ങൽ, കൊലകൾ, കലാപങ്ങൾ നടത്തുന്ന ഒരു ശക്തിയാണ് ആർഎസ്എസ് ബിജെപി. ആ ശക്തിയാണ് മുമ്പ് എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. അതിനുള്ള ഒറ്റക്കാരണമേയുള്ളു. അവർക്കെതിരായിട്ട് ജനങ്ങളെ അണിനിരത്തി എന്ന ഒറ്റക്കാരണത്താൽ. എന്നെ മാത്രമല്ല, രാജ്യത്ത് സ്വതന്ത്രമായി ചിന്തിക്കുന്ന ബുദ്ധിജീവികളെ വെടിവെച്ച് കൊന്ന് നിശബ്ദമാക്കിയ സംഭവങ്ങളുണ്ടല്ലോ. അപ്പോ അത് ആർഎസ്എസിന്റെ പൊതു സ്വഭാവത്തിന്റെ ഭാഗമാണ്. പക്ഷേ ആർഎസ്എസ് നടത്തിയിട്ടുള്ള വെട്ടിക്കൊല്ലാൻ നടത്തിയിട്ടുള്ള ശ്രമവും പിന്നീട് നടത്തിയിട്ടുള്ള വേട്ടയാടലും ഈ തെരഞ്ഞെടുപ്പിൽ എനിക്കെതിരായിട്ട് വികാരമായി വളർത്തിക്കൊണ്ടു വന്ന് വോട്ടാക്കി മാറ്റാൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെ നിഗൂഡ ശ്രമത്തിന്റെ ഭാഗമായിട്ടാണ്. കോൺഗ്രസാണ് ഇപ്പോ ഞങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. അഞ്ചു വർഷം രാജ്യം ഭരിച്ച ബിജെപിയുടെ ഗവൺമെന്റിനെ പുറത്താക്കാനുള്ള ദൃഢപ്രതിഞ്ജയിലാണ് ജനങ്ങൾ. അത് ഈ തെരഞ്ഞെടുപ്പിൽ പ്രകടമാകും. പക്ഷെ, ബിജെപിയെ പുറത്താക്കിക്കൊണ്ട് ഒരു മതനിരപേക്ഷത ശക്തിപ്പെടുത്താൻ ആരെ വിശ്വസിക്കണംഎന്നുള്ള ചോദ്യത്തിന് ജനങ്ങൾ കൃത്യമായ മറുപടി പറയുന്നുണ്ട്. കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റാത്ത പ്രസ്ഥാനമാണ്. ഉള്ള കോൺഗ്രസെല്ലാം ബിജെപിയാകുകയാണല്ലോ. അവിടെ ജനങ്ങൾക്ക് വിശ്വസനീയമായ പ്രസ്ഥാനമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി. അതിന്റെ പ്രതിനിധിയായ എനിക്ക് നാനാവിഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നു.- ജയരാജൻ പറഞ്ഞു.Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍