സ്ത്രീകളുടെ സുരക്ഷക്ക് അവരെ ആണോ നിയന്ത്രിക്കേണ്ടത്? മുരളി തുമ്മാരുകുടി എഴുതുന്നു
പുതുവർഷരാത്രിയിൽ ബാംഗ്ലൂരിൽ സ്ത്രീകൾക്കെതിരെയുണ്ടായ അതിക്രമങ്ങളും അതിനെപ്പറ്റി ഉത്തരവാദിത്തമുള്ള പദവികളിലിരിക്കുന്നവർ വരെ നടത്തിയ പരാമർശങ്ങളും എന്നെ ഏറെ ലജ്ജിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തെങ്കിലും ഒട്ടും അത്ഭുതപ്പെടുത്തിയില്ല. ഇതൊരു ബാംഗ്ളൂർ സ്പെഷ്യലിറ്റിയോ പുതുവർഷത്തിൽ മാത്രം ഉണ്ടാകുന്നതോ അല്ല. കേരളത്തിൽ എല്ലാ ദിവസവും എത്രയോ തവണ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. കേരളത്തിൽ ജനിച്ചു വളർന്ന ഏതെങ്കിലും സ്ത്രീകളിൽ സ്വന്തം ശരീരത്തിനു നേരെ അറിയുന്നവരും അറിയാത്തവരും ആയ പുരുഷന്മാരിൽ നിന്നും അവസരങ്ങൾ ഉപയോഗിച്ചുള്ള കടന്നുകയറ്റം ഉണ്ടാകാത്തവർ ഉണ്ടോ ? കേരളത്തിൽ പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്കും സ്ഥിരമായി പൊതുഗതാഗതസംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്കുമെല്ലാം അവരുടെ നേരെയുള്ള ലൈംഗികമായ കടന്നുകയറ്റം ഏതാണ്ട് ഒരു ഒക്കുപ്പേഷണൽ ഹസാർഡ് പോലെയാണ്. കേരളത്തിലെ കാമ്പസുകളിൽ വനിത അദ്ധ്യാപകർ പോലും വിദ്യാർത്ഥികളിൽ നിന്നുള്ള വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ഉള്ള ലൈംഗിക കടന്നു കയറ്റത്തിന് ഇരയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നല്ലോ. ഇതിന്റെ കാരണങ്ങളിലേക്കും പ്രതിവിധികളിലേക്കും പോകുന്നതിനുമുൻപ് ഇത്തരം പ്രവർത്തികളുടെ സ്വഭാവത്തെയും പ്രത്യാഘാതത്തെയും പറ്റി ചിലതുപറയാം.
ഇതൊരു സീറോ സം ഗെയിമല്ല : തിരക്കുള്ള ബസുകളിലോ അമ്പലപ്പറന്പിലോ ഒക്കെ സ്ത്രീകളുടെ ശരീരത്തിൽ അറിഞ്ഞും അറിയാത്തമട്ടിലും അനാവശ്യമായിട്ടും സ്പർശിക്കുന്നത് ഒരു 'ചെറിയ' കാര്യമായിട്ടേ ഭൂരിഭാഗം പുരുഷന്മാരും കരുതുന്നുള്ളു. താൽക്കാലത്തെ ഒരു സുഖം അല്ലെങ്കിൽ രസം എന്നതല്ലാതെ അടുത്ത ദിവസം പോലും അവരാ സംഭവത്തെ പറ്റി ഓർക്കുന്നേ ഇല്ല. പക്ഷെ ഇരയുടെ സ്ഥിതി ഇതല്ല. ഏതെങ്കിലുമൊരു സ്ഥലത്തുവച്ച് സ്വന്തം ഇഷ്ടത്തിനെതിരായ കടന്നുകയറ്റം അനുഭവിക്കുന്ന സ്ത്രീകളും കുട്ടികളും വലിയ മാനസികസംഘർഷത്തിലൂടെയാണ് പിന്നീട് കടന്നുപോകുന്നത്. ആദ്യം വലിയ പേടിയാണ് ഉണ്ടാകുന്നത്, പിന്നെ മലിനമാക്കപ്പെട്ടതുപോലെ ഉള്ള അറപ്പ് , പ്രതികരിക്കാൻ പറ്റാത്തതിലുള്ള ആത്മസംഘർഷം, തന്നെ ഒരു ശരീരം മാത്രമായി കരുതപ്പെട്ടതിലുള്ള അമർഷം ഇതൊക്കെ ഏറെക്കാലം അവരുടെ മനസ്സിലുണ്ടാകും. രാത്രി പുറത്തേക്കിറങ്ങാനും ഒറ്റയ്ക്ക് നടക്കാനും പൊതുഗതാഗതം ഉപയോഗിക്കാനും ഒക്കെ ഏറെ നാൾ ഭയമായിരിക്കും. എത്ര ആഴത്തിലുള്ള മുറിവാണ് ഇത്തരം പെരുമാറ്റങ്ങൾ സ്ത്രീകളിലുണ്ടാക്കുന്നതെന്ന് പല പുരുഷന്മാരും മനസ്സിലാക്കുന്നത് അവർ ഒരു പെൺകുട്ടിയുടെ അച്ഛനായിക്കഴിയുന്പോൾ മാത്രമാണ്. ഇതുമാറണം. വളരുന്ന ആൺകുട്ടികൾക്ക് കൗമാരപ്രായത്തിൽത്തന്നെ ജെൻഡർ ഇക്വാലിറ്റിയെപ്പറ്റിയും സെക്ഷ്വൽ ഹരാസ്മെന്റിനെപ്പറ്റിയുമൊക്കെ ബോധവൽക്കരണം നൽകണം.
അതിക്രമം എല്ലാവരുടെയും നേരെ : ഇത്തരത്തിലുള്ള അക്രമികൾ സ്ത്രീകളെ വെറും ലൈംഗികഉപകരണം മാത്രമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ അവർക്കിരയാക്കുന്നവർ കുട്ടികളോ, വയോധികകളോ, വിദ്യാർത്ഥികളോ, ഹോം സെക്രട്ടറിയോ എന്ന വ്യത്യാസമൊന്നും അവർക്കില്ല. പഞ്ചാബിലെ ഫിനാൻസ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് റൂബൻ ബജാജിനെ ഒരു ഔദോഗിക പാർട്ടിയിൽ വച്ച് പഞ്ചാബിലെ ഡി ജി പി ആയിരുന്ന കെ പി എസ് ഗിൽ ചന്തിക്കു തട്ടി അപമാനിക്കുന്നത്. ഇത്തരം അതിക്രമം നടത്തുന്നവരിലും എല്ലാ ജാതി മത സാമ്പത്തിക വിദ്യാഭ്യാസ ക്ലാസ്സുകളിലും നിന്ന് ഉള്ളവർ ഉണ്ട്.
ഒരിടവും സുരക്ഷിതമല്ല : പുതുവർഷരാത്രിയിലാണ് ബാംഗ്ലൂരിൽ അക്രമങ്ങൾ നടന്നതെങ്കിലും ഇത്തരം അക്രമങ്ങൾക്ക് പകലെന്നോ രാത്രിയെന്നോ, ഗ്രാമമെന്നോ നഗരമെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് അവകാശപ്പെടുന്ന തൃശൂരിലെ പ്രധാന സാംസ്കാരികോത്സവമായ പൂരത്തിന് നടുക്ക് പോലും ഒറ്റക്കായാലും കുടുംബത്തോടായാലും ചെല്ലുന്ന സ്ത്രീകളെ കൂട്ടമായി അപമാനിക്കുന്നത് ഏതാണ്ട് സ്ഥിരം പതിവാണ്. 'അവസരം' അതാണ് പ്രധാനം. അതുകൊണ്ടുതന്നെ ഏതെങ്കിലും പ്രത്യേക സമയമോ സ്ഥലമോ ഒഴിവാക്കി രക്ഷപെടാവുന്ന ഒരു വിപത്തല്ലിത്.
നിയമം നടത്തിപ്പിന്റെ അഭാവം: ഇന്ത്യൻ ശിക്ഷാ നിയമത്തിൽ രണ്ടു വകുപ്പുകൾ എങ്കിലും ഉണ്ട് ഇത്തരം പ്രശ്നത്തെ കൈകാര്യം ചെയ്യാൻ. സെക്ഷൻ 354 (outraging the modesty of a woman) and സെക്ഷൻ 509 (word, gesture or act intended to insult a lady). എന്നാലും ഇത്തരം ഒരു കേസ് കോടതിയിൽ കൂടി നടത്തി ശിക്ഷ വാങ്ങി കൊടുക്കുക എന്നത് അത്ര എളുപ്പമല്ല. മുൻപ് പറഞ്ഞ റൂബൻ ബജാജ് കേസിൽ പതിനേഴ് വർഷത്തിന് ശേഷമാണ് സുപ്രീം കോടതി ഗില്ലിനെ അവസാനമായി ശിക്ഷിക്കുന്നത്. സാധാരണഗതിയിൽ ആർക്കെങ്കിലും ഇത്രനാൾ ഇതിനു വേണ്ടി കോടതി കയറിയിറങ്ങാൻ സമയമോ സൗകര്യമോ പണമോ ഉണ്ടാകുമോ ?. അതെ സമയം സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽത്തന്നെ അതിനെ വലിയൊരു കാര്യമായി പൊലീസുകാരും എടുക്കാറില്ല. കോടതി നടപടി ക്രമങ്ങളെ ഒക്കെ പറഞ്ഞു പേടിപ്പിച്ച് എങ്ങനെയെങ്കിലും ഒത്തു തീർപ്പാക്കി വിടാനേ അവരും ശ്രമിക്കൂ. ഇതുകൊണ്ടുതന്നെ കേരളത്തിൽ ഓരോവർഷവുംആയിരക്കണക്കിന് സംഭവിക്കുന്ന സംഭവങ്ങളിൽ ഏറെ കുറവാണ് പൊലീസിലെത്തുന്നത്.അതിൽ തന്നെ അപൂർവം ആണ് കോടതിയിൽ എത്തുന്നത്. അവസാനം കോടതി നടപടികൾ ഒക്കെ കഴിഞ്ഞു സ്ത്രീകളെ ഇത്തരത്തിൽ അപമാനിച്ചതിന് എത്ര ആളുകൾ കേരളത്തിൽ ജയിലിൽ കിടന്നിട്ടുണ്ട് ?
നഷ്ടം പെൺകുട്ടികൾക്ക് മാത്രമല്ല : പെൺകുട്ടികൾക്കും സ്ത്രീകൾക്കും നേരെയുണ്ടാകുന്ന കടന്നുകയറ്റങ്ങളുടെ പ്രത്യാഘാതം അനുഭവിക്കുന്നത് ആ വ്യക്തിയോ അവരുടെ കുടുംബങ്ങളോ മാത്രമല്ല. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകാൻ മടിക്കുന്നതുകൊണ്ട്, അല്ലെങ്കിൽ മക്കളെ കടത്തിവിടാൻ പേടിക്കുന്നതുകൊണ്ട് പൊതുരംഗത്തിറങ്ങാനും, രാത്രിയാത്രയുള്ള ജോലിക്കപേക്ഷിക്കാനും, ദൂരദേശങ്ങളിലേക്ക് ജോലിക്കു പോകാനുമൊക്കെ സ്ത്രീകൾ മടിക്കും. സമൂഹത്തിനാകമാനം പ്രയോജനപ്രദമാകേണ്ട അവരുടെ കഴിവുകളങ്ങനെ വീട്ടിനുള്ളിൽ മാത്രമോ 'സുരക്ഷിതമായ' ജോലികളിലേക്കോ ചുരുങ്ങും. ഇതിന്റെയൊക്കെ നഷ്ടം സമൂഹത്തിനാകമാനമാണ്. നമ്മുടെ രാഷ്ടീയരംഗത്തൊക്കെ ഇതിന്റെ പ്രതിഫലനങ്ങൾ
കാണാനുമുണ്ട്.
സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ സ്ത്രീകളെ ഏതെങ്കിലും തരത്തിൽ കുറ്റക്കാരായിക്കാണുന്ന എല്ലാ പ്രസ്താവനകളും ശുദ്ധ അസംബന്ധമാണ്. രാത്രിയായതുകൊണ്ടോ, അല്പവസ്ത്രം ധരിച്ചതുകൊണ്ടോ, ഒറ്റക്കോ ബോയ്ഫ്രണ്ടിനൊപ്പം ആയതുകൊണ്ടോ ഒന്നും ഒരാൾക്കും ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറാൻ ലൈസൻസ് കിട്ടുന്നില്ല.
സ്ത്രീകളുടെ ശരീരവും പുരുഷന്റെ കൈയും തമ്മിൽ ഗുരുത്വാകർഷണമോ കാന്തിക ആകർഷണമോ പോലത്തെ ഭൗതിക ശക്തികൾ ഒന്നുമില്ല. മറിച്ച്, അവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് നേരിട്ടോ അല്ലാതെയോ ഉടൻ തന്നെയോ പിന്നീടോ യാതൊരു പ്രത്യാഘാതവും ഉണ്ടാകില്ല എന്ന ചിന്തയാണ് ആണുങ്ങളെ ഇത്തരം നികൃഷ്ടമായ പ്രവർത്തികളിലേക്ക് നയിക്കുന്നത്. 'അനോനിമിറ്റി' കൂടുന്തോറും ഇത്തരം പ്രവൃത്തികൾ ചെയ്യാൻ ആളുകൾക്ക് ധൈര്യംകൂടും. അതുകൊണ്ടാണ് രാത്രിയിലും തിരക്കിനിടയിലും നഗരത്തിലുമൊക്കെ ഇത്തരം ചേഷ്ടകൾ കൂടുതൽ കാണുന്നത്.
ലോകമെന്പാടും സഞ്ചരിച്ചതിൽ നിന്നും മനസ്സിലായ ചില കാര്യങ്ങൾ പറയാം. ഇത് കേരളത്തിന്റെ മാത്രം പ്രശ്നമല്ല. ഇറാനിലും ടർക്കിയിലെ ഈജിപ്തിലും ജപ്പാനിലും ചൈനയിലും പാക്കിസ്ഥാനിലും എല്ലാം പൊതുസ്ഥലങ്ങളിലും പൊതുഗതാഗത സംവിധാനത്തിലും ഒക്കെ സ്ത്രീകൾക്കെതിരെ ഉള്ള കടന്നു കയറ്റം ഉണ്ട്. കഴിഞ്ഞ വർഷം ജർമ്മനിയിലും സ്വീഡനിലും ഇതുണ്ടായി. രണ്ടുതരം രാജ്യങ്ങളിലാണ് ഇത്തരം അതിക്രമങ്ങൾ ഏറ്റവും കുറവായിട്ടുള്ളത്. ഒന്നാമത് സ്ത്രീകളും പുരുഷന്മാരും ആരോഗ്യകരമായി ചെറുപ്പം തൊട്ട് ഇടപെടുന്ന സ്ഥലങ്ങളിൽ. രണ്ടാമത് നമ്മൾ ചെയ്യുന്ന ഏതു കുറ്റകൃത്യത്തിനും കടുത്ത ശിക്ഷയുണ്ടെന്നുറപ്പുള്ള സ്ഥലങ്ങളിൽ. ഇത് രണ്ടും ഉള്ളിടത്തായിരിക്കും സ്ത്രീകൾ ഏറ്റവും സുരക്ഷിതർ. സംസ്കാരങ്ങൾ ഏറെ വ്യത്യാസമായിട്ടും ദുബായിലും സിംഗപ്പൂരിലും സ്വിറ്റ്സർലാൻഡിലുമൊക്കെ പുതുവർഷാഘോഷത്തിന് പോകാൻ സ്ത്രീകൾക്ക് മടിയും ഭയവുമില്ലാത്തത് അവിടുത്തെ നിയമനടത്തിപ്പിന്റെ ഭദ്രതകൊണ്ടാണ്.
എന്നെ ഏറ്റവും സങ്കടപ്പെടുത്തുന്നത് ഇതല്ല. ഈ സംഭവത്തോട് നമ്മൾ സമൂഹം എന്ന നിലയിൽ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്. അടുത്ത പുതു വർഷത്തിന് പുറത്തിറങ്ങേണ്ട എന്ന് നമ്മുടെ മകളോടും സഹോദരിയോടും പറയുന്ന കുടുംബം ആണുങ്ങളോട് ഒന്നും പറയുന്നില്ല. സ്ത്രീകൾക്ക് വേണ്ടി പ്രത്യേക ബസും ടാക്സിയും ഉണ്ടാക്കുക, സ്ത്രീകളെ കരാട്ടെ പഠിപ്പിക്കുക, കുട്ടികളെ പേപ്പർ സ്പ്രേ ഉപയോഗിക്കാൻ പഠിപ്പിക്കുക എന്നതൊക്കെയാണ് സമൂഹവും സർക്കാരും പ്രതിവിധികൾ ആയി കാണുന്നത്. ഇത് ശെരിയല്ല. മേയറും ജില്ലാ പൊലീസ് മേധാവിയും ചീഫ് ജസ്റ്റീസും ഹോം സെക്രട്ടറിയും ഒക്കെ സ്ത്രീകൾ ആയിരുന്നിട്ടുള്ള സംസ്ഥാനം ആണ്. ഇവിടെ നമ്മുടെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പേടിക്കാതെ വഴിനടക്കാൻ വയ്യ എന്ന സ്ഥിതി നിലനിൽക്കുന്നത് അപമാനകരമാണ്. അത് കാരണം അവരുടെ വസ്ത്രത്തിനും നടപ്പിനും കൂട്ടിനും ജോലിക്കും ഒക്കെ നിയന്ത്രണങ്ങൾ വക്കുന്നത് അനീതിയാണ്.
നിയന്ത്രണങ്ങൾ വേണ്ടത് ഇവിടുത്തെ പുരുഷന്മാർക്കാണ്. സ്ത്രീകളുടെ നേരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഉള്ള കടന്നുകയറ്റത്തിന് ശക്തമായ ശിക്ഷ ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇതിന്റെ നിയമപ്രക്രിയകൾ സുഗമമാക്കുക. വേണമെങ്കിൽ ഇതിനുവേണ്ടിത്തന്നെ പ്രത്യേക വനിതാക്കോടതികൾ സ്ഥാപിക്കുക. സിംഗപ്പൂരിൽ ചില കുറ്റങ്ങൾ ചെയ്യുന്നവരെ നാണം കെടുത്താൻവേണ്ടി കഴുത്തിൽ Corrective Work Order എന്ന ബോർഡ് തൂക്കി തെരുവുകൾ ശുദ്ധിയാക്കുന്ന പണി ചെയ്യിക്കുന്ന ഒരു പരിപാടിയുമുണ്ട്. കേരളത്തിൽ സ്ത്രീകൾക്കെതിരെ വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ പൊതു സ്ഥലങ്ങളിൽ കടന്നു കയറ്റം നടതുന്നവർക്ക് ജാമ്യം വേണമെങ്കിൽ അവരുടെ അടുത്ത ബന്ധുക്കളായ രണ്ടു സ്ത്രീകൾ ജാമ്യം നിൽക്കണമെന്നും കേസ് തീരുന്നത് വരെ ഇതുപോലെ കഴുത്തിൽ ഒരു ബോർഡും കെട്ടിയിട്ട് ആഴ്ചയിൽ ഒരു ദിവസം കേരളത്തിലെ പൊതുകക്കൂസുകൾ വൃത്തിയാക്കുന്ന പണി ചെയ്യണമെന്നും നിബന്ധന വച്ചാൽ കുറെ ആളുകളുടെ മനസ്സും നമ്മുടെ കക്കൂസുകളും പിന്നെ സമൂഹവും വൃത്തിയായി കിട്ടും. ഇത് വർഷത്തിൽ ഒരു നൂറു പേർക്ക് നടപ്പിലാക്കി അതിന് സോഷ്യൽ മീഡിയ ഒക്കെ വഴി വ്യാപക പ്രചാരണം നൽകിയാൽ തീരുന്ന തരിപ്പേ നമ്മുടെ ആണുങ്ങളുടെ നാക്കിനും കൈകൾക്കും ഒക്കെ ഉള്ളൂ.
പതിവ് പോലെ ഇതൊക്കെ 'എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം' ആയി നിലനിൽക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ പേപ്പർ സ്പ്രേ അടിക്കാനും മർമ്മത്തിനു തൊഴിക്കാനും ഒക്കെ പരിശീലിക്കുന്നതിനെ തെറ്റ് പറയാൻ പറ്റില്ല. ലോകമെമ്പാടും സഞ്ചരിച്ച് ജോലി ചെയ്യേണ്ടി വരുന്ന ഐക്യ രാഷ്ട്ര സഭയിലെ സ്ത്രീകൾക്ക് വേണ്ടി ഞങ്ങളുടെ സുരക്ഷാ വിഭാഗം തയ്യാറാക്കിയ ലഘുലേഖ ഇവിടെ ഷെയർ ചെയ്യുന്നു. കുറച്ചെങ്കിലും ഒക്കെ ഉപകാരപ്പെടും.
(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യ രാഷ്ട്ര സഭയുടെതാകണം എന്നില്ല.)
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്