തലക്കരം മുതൽ മുലക്കരം വരെ 64 ഇനം കരങ്ങൾ പിരിച്ച തിരുവിതാംകൂർ രാജാക്കന്മാരെയാണ് ഇപ്പോൾ ഓർമ്മ വരുന്നത്; പണം പിരിക്കാൻ അന്ന് ഉപയോഗിച്ചിരുന്നത് ദൈവനാമത്തെ ആയിരുന്നുവെങ്കിൽ ഇന്ന് മാസ് ഹിസ്റ്റീരിയ സൃഷ്ടിക്കുവാൻ ഉപയോഗിക്കുന്നത് രാഷ്ട്ര പുനർ നിർമ്മാണത്തെയാണ്; മന്ത്രിക്കും മൾട്ടി ടാസ്കർക്കും തുല്യ സാലറി ചലഞ്ചോ? അഡ്വ. വിനോദ് സെൻ എഴുതുന്നു
വിനോദ് സെൻ
മന്ത്രിക്കും മൾട്ടി ടാസ്കർക്കും തുല്യ സാലറി ചലഞ്ചോ?
പ്രളയ ശേഷ കേരളത്തിന്റെ പുനർനിർമ്മിതിക്കായി മനസ്സിൽ മനുഷ്യത്വമവശേഷിക്കുന്ന മലയാളികളെല്ലാം ഒത്തൊരുമയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് മലയാളിയെത്തേടിയെത്തിയത്. കേരളീയരെല്ലാവരും അവരുടെ ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നവകേരള സൃഷ്ടിക്കായി നൽകണമെന്നതാണ് ആഹ്വാനം.
കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലാകെ അന്നവും അടിസ്ഥാന സൗകര്യങ്ങളുമെത്തിച്ചത് കളക്ടർമാരോ റവന്യൂ ഉദ്യോഗസ്ഥരോ സർക്കാർ സംവിധാനങ്ങളോ അല്ല. നമ്മുടെ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളുമാണെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. അതിനു് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ രാഷ്ട്രീയ പാർട്ടികളും മാധ്യമ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സർവ്വീസ് സംഘടനകളും വൻതുകകൾ പിരിച്ചെടുത്തതും ഇതേ മലയാളികളിൽ നിന്നായിരുന്നു. ഏറെ പേരും ആദ്യഘട്ടത്തിൽ അഞ്ചിലധികം സംഭാവനകൾ നൽകിയവർ. ഈ പിരിവുകളെല്ലാം കഴിഞ്ഞപ്പോഴാണ് വിനയപൂർവ്വമുള്ള അപേക്ഷയുമായി മുഖ്യമന്ത്രിയെത്തുന്നത്. അങ്ങയുടെ അഭ്യർത്ഥനയിലെ അനൗചിത്യത്തെയാണ് ഞാൻ ചൂണ്ടിക്കാട്ടുന്നത്.
മഹാബലിയുടെ മക്കളാണ് മലയാളികളെങ്കിലും നമ്മുടെ വരുമാനത്തിൽ വ്യതിയാനങ്ങളുണ്ട്. മന്ത്രിയും മൾട്ടി ടാസ്ക്കറും ഒരുപോലെ നൽകണമെന്നാണ് താങ്കളുടെ അഭ്യർത്ഥന. താമസവും യാത്രയും അതിഥി സൽക്കാരവും ഇതര ചെലവുകളുമെല്ലാം സർക്കാർ വഹിക്കുന്ന ഉന്നത ശമ്പളമുള്ള മന്ത്രിമാർ പത്ത് മാസത്തെ ശമ്പളമെങ്കിലും പുനർനിർമ്മിതിക്കായി സ്വമേധയാ നൽകേണ്ടതല്ലേ. എല്ലാരോടും സ്വമേധയാ സംഭാവന നൽകുവാൻ നൽകേണ്ട വഴികളടക്കം സൗമ്യമായി പറഞ്ഞ അങ്ങും അത്തരത്തിലൊരു ത്യാഗത്തിന് തുനിഞ്ഞില്ല. കുടുംബത്തിലെ ദരിദ്രാവസ്ഥ കാരണമാണെന്ന് കരുതാമല്ലേ? ജനസേവനത്തിന്റെ ഉത്തമ മാതൃകകളായ എം എൽ എ മാരും എം പിമാരും രാജ്യസഭാ എംപിമാരും രാഷ്ട്ര പുനർ നിർമ്മാണ പ്രക്രിയയിൽ തങ്ങളുടെ വരുമാനത്തിനനുസരിച്ച് പത്തോ അതിലധികമോ മാസത്തെ ശമ്പളം വിനിയോഗിക്കുമെന്ന് പറഞ്ഞ് കേട്ടില്ല.
വിവിധ കമ്മിഷനുകൾ.. തലപ്പത്ത് രാഷ്ട്രീയ നേതാക്കൾ... ശമ്പളം പ്രതിമാസം ഒരുലക്ഷത്തിലധികം.. ലളിത ജീവിതത്തിന്റെ ഉദാത്ത മാതൃകകളായ ഇവരാരും പത്ത് മാസത്തെ ശമ്പളം കേരളത്തിന്റെ പുനർനിർമ്മിതിക്കായി നൽകാമെന്ന് പറഞ്ഞ് കേട്ടില്ല. ത്യാഗത്തിന്റെ കാര്യത്തിൽ കമ്മിഷനും കമ്പ്യൂട്ടർ ഓപ്പറേറ്ററും ഒരുപോലെ.. കേരളത്തിലെ കളക്ടർമാർ ഐഎഎസ് ,ഐപിഎസ് ഉദ്യോഗസ്ഥർ, ഉന്നത സ്ഥാനീയരായ ഉദ്യോഗസ്ഥർ ഇവരാരും അവരുടെ വരുമാനത്തിനനുസൃതമായി ത്യാഗം ചെയ്യാമെന്നു് പറഞ്ഞ് കേട്ടില്ല. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് അദ്ദേഹത്തിന്റെ ഫണ്ടിൽ നിന്നും ഒരു കോടി കേരളത്തിന് വേണ്ടി മാറ്റി വയ്ക്കാമെന്ന് പറഞ്ഞു വെങ്കിൽ കേരളത്തിലെ പ്രളയബാധിത മേഖലകളിലെ ഇടതുപക്ഷ എംഎൽഎമാരും എം പിമാരുമെങ്കിലും ഈ വർഷത്തെയും അടുത്ത വർഷത്തെയും എം എൽ എ ഫണ്ടും എം പി ഫണ്ടും പുനർനിർമ്മാണത്തിന് മാത്രമായി വിനിയോഗിക്കുമെന്ന് ഒരു ഫേസ് ബുക്ക് പോസ്റ്റിലൂടെയെങ്കിലും വെളിപ്പെടുത്തേണ്ടെ.
ഡിജിപിയും സിവിൽ പൊലീസ് ഓഫീസറും ഒരു പോലെ സംഭാവന ചെയ്യണമെന്ന വാദം വിചിത്രമാണ്. രാഷ്ട്ര പുനർനിർമ്മിതിക്കു വേണ്ടിയുള്ള സംഭാവനയിൽ ഇടതു മുന്നണി നടപ്പിലാക്കിയത് മാർക്സിയൻ സോഷ്യലിസമാണ്. മാനവരെല്ലാമൊന്നുപോലെയെന്ന സ്ഥിതിസമത്വവാദം. സംഭാവന നൽകി നിൽക്കുന്ന സാധാരണക്കാർ തന്നെ വീണ്ടും സംഭാവന നൽകണമെന്ന് പറയുമ്പോൾ രാഷ്ട്ര പുനർനിർമ്മിതിക്കായി അടിസ്ഥാന ജനവിഭാഗത്തിന്റെ കൈകളിൽ നിന്നു മാത്രം തലക്കരം മുതൽ മുലക്കരം വരെ 64 ഇനം കരങ്ങൾ പിരിച്ച തിരുവിതാംകൂർ രാജാക്കന്മാരെയാണ് ഓർമ്മ വരുന്നത്. അവർ അവരുടെ സുഖഭോഗങ്ങൾക്ക് വേണ്ടിയല്ല പിരിച്ചത്.അവർ പത്മനാഭദാസന്മാരായിരുന്നു. തൃപ്പടിദാനത്തിലുടെ ദൈവത്തിന് കൈമാറിയവർ. ജനങ്ങളെ വിധേയരാക്കാൻ അന്ന് ഉപയോഗിച്ചിരുന്നത് ദൈവനാമത്തെ ആയിരുന്നുവെങ്കിൽ ഇന്ന് മാസ് ഹിസ്റ്റീരിയ സൃഷ്ടിക്കുവാൻ ഉപയോഗിക്കുന്നത് രാഷ്ട്ര പുനർ നിർമ്മാണത്തെയാണ്.
രണ്ടിടത്തും വലിയ സംഭാവന നൽകാൻ വിധിക്കപ്പെട്ടത് സാധാരണക്കാരാണ്. കോരനും കുഞ്ഞിക്കും കരവും തമ്പ്രാന് കര മൊഴിവുമായിരുന്നു അന്നത്തെ രീതി. ഇന്നു മതേ.. സർക്കാരിന്റെ ചെലവിൽ ജീവിക്കുന്ന കളക്ടർമാരടക്കമുള്ളവർ കളക്ഷൻ മാത്രം നടത്തുന്നു. രാഷ്ട്രത്തിനായി ത്യജിക്കാൻ ആഹ്വാനം ചെയ്യുന്നവർ ത്യാഗികളായിരിക്കണം. മന്ത്രിമാരും എം എൽ എ മാരും ഉന്നത ഉദ്യോഗസ്ഥരും പരമാവധി ദാനം ചെയ്ത് മാതൃക കാട്ടൂ. ഒപ്പം ഞങ്ങളുമുണ്ടാകും .ഉറപ്പ്.. സാധാരണക്കാരന്റെ ഭിക്ഷാ പാത്രങ്ങളിൽ നിന്നും സ്വരൂപിക്കുന്ന നാണയത്തുട്ടുകളുയർത്തുന്ന സമ്പന്നതയുടെ ' ഉത്തുംഗുതയിൽ നിന്നു കൊണ്ട് നിങ്ങൾ നടത്തുന്ന ഗിരിപ്രഭാഷണങ്ങളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ വരുമാനത്തിന്റെ അനുപാതത്തിൽ ത്യജിക്കാൻ ഉന്നത പദവികളലങ്കരിക്കുന്നവർ തയ്യാറാകണം. മാതൃകകളാകണം സർ, സ്വമേധയാ.കമ്മം കൊണ്ട്.
പക്ഷെ... എന്ന് പറയാതെ.. വീട്ടുവാടകയും ടെലിഫോൺ ബില്ലും കറന്റു ചാർജും വാട്ടർ ചാർജും ടിക്കറ്റ് ചാർജും അടയ്ക്കാത്തവർ ഇതെല്ലാം ശമ്പളമെന്ന ഒറ്റ വരുമാനത്തിലൂടെ കണ്ടെത്തുന്നവന്റെ ബുദ്ധിമുട്ടും മനസ്സിലാക്കാൻ തയ്യാറാകണം. നമുക്ക് കേരളത്തെ പുനഃസൃഷ്ടിക്കാം. ആനുപാതികമായി സംഭാവന നൽകിക്കൊണ്ട്.ഞങ്ങൾ തിരുവനന്തപുരത്തുകാരുടെ ഒരു ചൊല്ലുണ്ട് തെങ്ങിനും കമുകിനും ഒരേ ത്ളാപ്പിടരുതെന്നു്.. ശരിയെന്ന് തോന്നുന്നെങ്കിൽ ദയവായി പരമാവധി പ്രചരിപ്പിക്കുക.
(പ്രമുഖ ചിന്തകനും അഭിഭാഷകനും എഴുത്തുകാരനും യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാനും കെപിസിസി വിചാർ വിഭാഗ് ജില്ലാ ചെയർമാനും കോൺഗ്രസ്സ് നേതാവുമാണ് അഡ്വ. വിനോദ് സെൻ. ലേഖകൻ ഫെയ്സ് ബുക്കിൽ കുറിച്ചതാണ് ഇത്)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍