പഞ്ചാബിൽ കോൺഗ്രസിന് പറ്റിയത് എന്താണ്? ഹൈക്കമാൻഡിന് ചുവടുകൾ പിഴച്ചുവോ? ബിജെപി. വിജയം കൊയ്ത മതകാർഡ് പോലെ കോൺഗ്രസിന് 'ജാതി കാർഡ്' ഇറക്കാനുള്ള സുവർണാവസരമാണ് ഇപ്പോൾ: വെള്ളാശേരി ജോസഫ് എഴുതുന്നു
വെള്ളാശേരി ജോസഫ്
പഞ്ചാബിൽ കോൺഗ്രസിന് പറ്റിയതെന്താണ്? പഞ്ചാബിൽ കോൺഗ്രസ് ഹൈക്കമാൻഡിന് ചുവടുകൾ പിഴച്ചുവോ? കാര്യങ്ങൾ ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. ക്യാപ്റ്റൻ അമരീന്ദർ സിങിന് 79 വയസു കഴിഞ്ഞു. ഈയിടെ എടുത്ത പല തീരുമാനങ്ങളും തെറ്റും ആയിരുന്നു. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയതിൽ തെറ്റ് പറയാനില്ല. പകരക്കാരനായി വന്ന അടുത്ത നേതാവ് നവജ്യോത് സിങ് സിദ്ധു പക്വത കാണിക്കുന്നില്ല എന്നത് വേറെ പ്രശ്‌നം ആണ്.
എന്തായാലും പഞ്ചാബിൽ ബിജെപി.ക്ക് കോൺഗ്രസ്സിനെ തകർക്കുവാൻ ആവില്ല. ബിജെപി.ക്ക് പഞ്ചാബിൽ വലിയ വേരോട്ടമൊന്നുമില്ല; കൂടാതെ കർഷക സമരം ഉണ്ടാക്കിയ മോശം പ്രതിച്ഛായയും ബിജെപി.ക്ക് ഉണ്ട്. രാഹുലിനും, പ്രിയങ്കക്കും ഈ രാഷ്ട്രീയ തീരുമാനം വലിയ വെല്ലുവിളികളാണ് സമ്മാനിക്കുന്നത്. രാഹുലിനും, പ്രിയങ്കക്കും ഉള്ള അടിസ്ഥാന പ്രശ്‌നം അവരുടേത് 'ജെന്റ്റിൽമാൻലി പൊളിറ്റിക്‌സ്' ആണെന്നുള്ളതാണ്. ഇന്നത്തെ കലികാലത്തിൽ 'ജെന്റ്റിൽമാൻലി പൊളിറ്റിക്‌സ്' ഒന്നും ഓടത്തില്ല. ഇന്ത്യയുടേതാണെങ്കിൽ ഒരു 'സെമി-ഫ്യുഡൽ' സാമൂഹ്യ വ്യവസ്ഥിതിയും ആണ്. ഏകാധിപത്യപരമായ തീരുമാനങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ എടുക്കുന്നവർക്കേ ഇവിടെ ശോഭിക്കാൻ ആവുകയുള്ളൂ. ബിജെപി. ആണെങ്കിൽ നന്നായി 'മത കാർഡ്' ഇറക്കുന്നുമുണ്ട്. ഈ മത കാർഡിനോട് ഏറ്റുമുട്ടി വിജയിക്കുക എന്നത് നിസാര കളിയല്ല.
2002-ലെ ഗുജറാത്ത് കലാപത്തിന് ശേഷം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അറിയപ്പെട്ടിരുന്നത് 'ഹിന്ദു ഹൃദയ സമ്രാട്ട്' എന്ന നാമത്തിലായിരുന്നു. പാക്കിസ്ഥാനെതിരേയും, പാക്കിസ്ഥാൻ പ്രസിഡന്റ് മുഷാറഫിനെതിരേയും നിരന്തരം മുദ്രാവാക്യങ്ങളുയർത്തിയാണ് മോദി 2002-ലെ കലാപത്തിന് ശേഷം ഗുജറാത്തിൽ പ്രസംഗവേദികളിൽ തിളങ്ങി നിന്നിരുന്നത്. 'ഡൽഹിയിലെ സൾട്ടനേറ്റ്' എന്നുപറഞ്ഞു ഡോക്റ്റർ മന്മോഹൻ സിംഗിന്റ്റെ ഭരണത്തെ താറടിക്കാനും മോദി മറന്നില്ല. ഇങ്ങനെ എല്ലാ രീതിയിലും വർഗീയവൽക്കരണവും, ഭിന്നിപ്പും ആണ് അന്ന് മോദി കൊണ്ടുവന്നത്.
അതുകഴിഞ്ഞാണ് 'വൈബ്രന്റ്റ് ഗുജറാത്തും' പിന്നീട് ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങുവാൻ 'വികാസ് പുരുഷ്' എന്ന ലേബലും മോദി കൊണ്ടുവന്നത്. പക്ഷെ അടിസ്ഥാനപരമായി ഇന്നും മോദിയും ബിജെപി. -യും പ്രതിനിധീകരിക്കുന്നത് 'പോസ്റ്റ് മണ്ഡൽ' യുഗത്തിലെ ജാതീയമായ 'പോളറൈസേഷൻ' തന്നെയാണ്. ഗ്രാമീണ മേഖലകളിൽ നിന്ന് അർബൻ ഏരിയകളിലേക്ക് കുടിയേറിയ 'റൂർബൻ വോട്ടേഴ്സും' ബിജെപി.ക്ക് ശക്തി പകരുന്നുണ്ട്. സംഘ പരിവാറിന്റെ പ്രധാന മുദ്രാവാക്യമാണ് 'ഹിന്ദു; ഹിന്ദി; ഹിന്ദുസ്ഥാൻ' എന്നുള്ളത്.
ഇതിൽ പ്രതീക്ഷ അർപ്പിക്കുന്ന ഒത്തിരി 'റൂർബൻ വോട്ടേഴ്സ്' ഉത്തരേന്ത്യയിൽ ഇന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ഭരണ ഭാഷ ഇന്ന് പലയിടത്തും ഹിന്ദിയായി കഴിഞ്ഞു. ഇത്തരം കേന്ദ്രീകരണത്തിനും, മതവൽക്കരണത്തിനും എതിരെ ഒരു പാർട്ടിയെ കെട്ടിപ്പടുക്കുക എന്നത് നിസാരമായ പ്രക്രിയയല്ലാ. ബിജെപി.ക്ക് കോൺഗ്രസിനേക്കാളും പ്രാദേശിക പാർട്ടികളെക്കാളും ഫണ്ടിങ്ങും നല്ലതുപോലെയുണ്ട്. അതുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയം വരാൻ പോകുന്ന കാലഘട്ടത്തിൽ എങ്ങനെയാകും എന്ന് പ്രവചിക്കുക അസാധ്യമാണ്. ബിജെപി.ക്ക് എതിരേ കർഷക സമരവും തൊഴിലില്ലായ്മയും ഒക്കെയായി വെല്ലുവിളികൾ ഉള്ളപ്പോഴും 2024 -ൽ കോൺഗ്രസിനും, പ്രാദേശിക കക്ഷികൾക്കും ബിജെപി.-യെ തോൽപിക്കാൻ ആവുമോ? കണ്ടുതന്നെ അറിയേണ്ട കാര്യമാണത്.
ദേശീയ രാഷ്ട്രീയം മൊത്തത്തിൽ കലങ്ങി മറിഞ്ഞുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലാണ് പഞ്ചാബിലെ പുതിയ രാഷ്ട്രീയ സ്ഥിതിവിശേഷം വിലയിരുത്തപ്പെടേണ്ടത്. ഇന്നത്തെ ജാതി-മത-പ്രാദേശിക രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇന്ത്യയിൽ പ്രസക്തി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതിനെ ചെറുക്കണമെങ്കിൽ ഇനി വേണ്ടത് ശക്തമായ ജനകീയ പ്രസ്ഥാനങ്ങളാണ്. ശക്തമായ ജനകീയ പ്രസ്ഥാനങ്ങളിൽ കൂടി മാത്രമേ ഇനി കർഷകർക്കും തൊഴിലാളികൾക്കും നീതി ഉറപ്പാക്കാൻ ആവൂ. അതല്ലെങ്കിൽ കർഷകരുടെ സമരത്തിന് കേന്ദ്ര സർക്കാർ ഇപ്പോൾ മുഖം തിരിക്കുന്നത് പോലെ ഭാവിയിലും മുഖം തിരിക്കും. അസംഘടിത മേഖലയിലെ ഒരു കോടിയിലേറെ വരുന്ന തൊഴിലാളികളും അവരുടെ കുടുംബാങ്ങളും ലോക്ക്ഡൗൺ കാലത്ത് നടന്നപ്പോഴും കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധത രാജ്യം കണ്ടതാണ്. ഒരു കോടിയിലേറെ വരുന്ന ജനത്തിന്റെ മനുഷ്യാവകാശങ്ങൾക്ക് അന്ന് ഒരു വിലയുമില്ലായിരുന്നു. ഇന്ത്യയെ അറിയാത്ത കുറേ നേതാക്കന്മാർ ഡൽഹിയിൽ കൂടിയിരുന്ന് നടത്തി വരുന്ന മാസാമാസ പ്രത്യയ ശാസ്ത്ര ചർച്ചകൾ കൊണ്ട് ജാതി-മത-പ്രാദേശിക രാഷ്ട്രീയത്തെ ഒന്നും ചെയ്യാനാകില്ല എന്ന തിരിച്ചറിവാണ് ഈയിടെ കന്നയ്യ കുമാറിനേയും ജിഗ്നേഷ് മേവാനിയേയും മാറി ചിന്തിക്കുവാൻ പ്രേരിപ്പിച്ചത്. കർഷകർക്കും തൊഴിലാളികൾക്കും നീതി ഉറപ്പാക്കാൻ യെച്ചൂരിക്കും, കാരാട്ടിനും, ഡി.രാജെയ്ക്കും ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നും ചെയ്യാനാവുന്നില്ല.
ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹിന്ദു ഏകീകരണത്തിന് ബദലായി ദളിത്-ആദിവാസി വർഗ്ഗ ഏകീകരണത്തിലേക്ക് കാര്യങ്ങൾ എത്തിക്കാൻ സാധിച്ചാൽ, അസാധാരണ രാഷ്ട്രീയ നേട്ടങ്ങൾ ഒരുപക്ഷെ നേടാനാകും. മറ്റൊരു വിഷയത്തിനും തീവ്രമായൊരു ഏകീകരണം ഉണ്ടാക്കുക ഇന്ത്യൻ സാഹചര്യങ്ങളിൽ അസാധ്യമാണ് - ദാരിദ്ര്യത്തിന് പോലും. ഇന്ത്യൻ ദാരിദ്ര്യം രാഷ്ട്രീയ ആയുധമാക്കാൻ നേരത്തേ കോൺഗ്രസ് ന്യായ്' പദ്ധതി അവതരിപ്പിച്ചതായിരുന്നു. സത്യത്തിൽ ന്യായ് പദ്ധതി വേണ്ടതാണ്. കാരണം ഇന്ത്യയിൽ ഇന്നിപ്പോൾ ശക്തമായ മധ്യ വർഗം ഉണ്ട്. 30-40 കോടിയോ അതിലേറെയോ ജനം ഇന്ത്യയിൽ മധ്യ വർഗം ആയിട്ടുണ്ട്. പക്ഷെ 30-40 കോടിയോ അതിലേറെയോ ജനം ഇന്നും ഇന്ത്യയിൽ ദരിദ്രരാണ്. അവരുടെ ഉപഭോഗം വളർത്തുന്നതിലൂടെ സമ്പദ് വ്യവസ്ഥ കരുത്താർജിക്കും. അല്ലെങ്കിൽ തന്നെ ഇത്ര വലിയ ദരിദ്രരുടെ സംഖ്യ എങ്ങനെയാണ് രാജ്യത്തിന് അഭിമാനകരമാകുന്നത്? 'വെൽഫെയറിസം' എല്ലാ ക്യാപ്പിറ്റലിസ്റ്റ് രാജ്യങ്ങൾ പോലും പിന്തുടരുന്ന ഒന്നാണ്. കമ്മ്യൂണിസ്റ്റ് ഹാംഗ്ഓവറായിട്ട് ആരും ഭരണകൂടങ്ങൾ നടത്തേണ്ട ക്ഷേമ പ്രവർത്തനങ്ങളെ കാണരുത്. യൂറോപ്യൻ 'വെൽഫെയർ സ്റ്റെയ്റ്റുകളിൽ' (ക്ഷേമ രാഷ്ട്രങ്ങളിൽ) തൊട്ടിൽ തൊട്ടു ശ്മശാനം വരെ പൗരന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് സുരക്ഷയുണ്ട്. സ്‌കാൻഡിനേവിയൻ രാജ്യങ്ങളായ ഡെന്മാർക്, സ്വീഡൻ - ഇവരൊക്കെ 'വെൽഫെയർ സ്റ്റെയ്റ്റ്' സങ്കൽപ്പങ്ങൾ പ്രാവർത്തികമാക്കിയ രാജ്യങ്ങളാണ്. അതുകൊണ്ട് ദാരിദ്ര്യം കൊടികുത്തി വാഴുന്ന ഇന്ത്യയിലെ പല സ്ഥലങ്ങളിലും കുറെയൊക്കെ ക്ഷേമ പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്.
ഇന്ത്യയുടെ ദാരിദ്ര്യം എന്ന വിഷയത്തെ അഭിമുഖീകരിക്കുമ്പോൾ, ഇന്നത്തെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദരിദ്രർ ഉള്ളത് ദളിത്-ആദിവാസി ജനതയിൽ ആണെന്നുള്ള സത്യം മൂടിവെയ്ക്കാൻ ആവില്ല. പക്ഷെ ജാതി രാഷ്ട്രീയത്തിന്റെ വക്താക്കൾ അവകാശപ്പെടുന്നതുപോലെ ഭൂമിയുടെ വീതം വെയ്‌പ്പിലൂടെ ഇന്നത്തെ ദളിത്-ആദിവാസി ജനതയുടെ ദാരിദ്ര്യം പരിഹരിക്കാൻ ആവില്ല. അറുപതുകളിലും, എഴുപതുകളിലും ആയിരുന്നു ഭൂപരിഷ്‌കരണത്തിനുള്ള പ്രസക്തി. തൊണ്ണൂറുകളും, ഇരുപത്തൊന്നാം നൂറ്റാണ്ടും ആയപ്പോൾ ഭൂമി അനേകം മക്കളിൽ വിഭജിക്കപ്പെട്ടു. ഇന്നിപ്പോൾ ഉത്തരേന്ത്യയിൽ 2-3 ബിഗയും, 4-5 ബിഗയും ഭൂമി ഉള്ളവരാണ് ബഹു ഭൂരിപക്ഷം സാധാരണക്കാരായ കർഷകരും. എന്ന് വച്ചാൽ കേരളത്തിന്റെ രീതിയിൽ ഒരേക്കറും, രണ്ടേക്കറും. അവർക്കു പകലന്തിയോളം അദ്ധ്വാനിച്ചാൽ മാത്രമേ ഭൂമിയിൽ നിന്ന് എന്തെങ്കിലും കിട്ടൂ. സെൻട്രൽ ആന്ധ്ര, സെൻട്രൽ ബീഹാർ - ഇവിടെയൊക്കെ മാത്രമേ ഇന്ന് 'ആബ്‌സെന്റ്റി ലാൻഡ് ലോർഡിസം' നിലവിൽ ഉള്ളൂ. ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ള എത്ര പേര് കേരളത്തിൽ ഉണ്ട്? ദളിത്-ആദിവാസി ജനതയുടെ പിന്നോക്കാവസ്ഥയ്ക്കുള്ള യഥാർത്ഥ പരിഹാരം വ്യവസായ മേഖലയിലേക്കുള്ള ചേക്കറലാണ്. തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതുമാണ്; സമ്പാദ്യ ശീലം വളർത്തുന്നതുമാണ്. അല്ലാതെ ഇല്ലാത്ത ഭൂമിക്കു വേണ്ടി കേഴുന്നതിലല്ല. സാധ്യതകൾ കണ്ടെത്തുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും മുന്നിലുള്ളവരേ സാമ്പത്തികമായും, വിദ്യാഭ്യാസപരമായും വിജയിക്കൂ. ഇത്തരം സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ രാഷ്ട്രീയത്തിലുള്ള ദളിത്-ആദിവാസി പ്രാതിനിധ്യവും വളരെ പ്രാധാന്യമേറിയ ഒന്നാണ്.
പഞ്ചാബിലെ ഇന്നത്തെ ജാതി രാഷ്ട്രീയം
ജാതിയും മതവും ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്നും 'സെൻസിറ്റീവ്' ആയിട്ടുള്ള കാര്യങ്ങളാണ്. ബിജെപി. ഇത്രയും നാൾ 'മത കാർഡ്' നന്നായി ഇറക്കിയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ വിജയം കൊയ്തത്. കോൺഗ്രസിന് 'ജാതി കാർഡ്' ഇറക്കാനുള്ള സുവർണാവസരമാണ് ഇപ്പോഴത്തെ പഞ്ചാബ് രാഷ്ട്രീയം സമ്മാനിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദളിതരുള്ള സംസ്ഥാനമാണ് പഞ്ചാബ്. 2011-ലെ സെൻസസ് പ്രകാരം 31.94 ശതമാനമാണ് പഞ്ചാബിലെ മൊത്തം ജനസംഖ്യയിൽ ദളിത് പ്രാതിനിധ്യം. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ചന്നി ഈയിടെയാണ് ചുമതലയേറ്റത്. ചരൺജിത് സിങ് ചന്നിയുടെ പല ഭരണ തീരുമാനങ്ങളിലും പ്രതിഷേധിച്ചാണ് ഇപ്പോൾ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ ജ്യോത് സിങ് സിദ്ധു രാജി വെച്ചിട്ടുള്ളത്.
പണ്ട് ഡോക്ടർ അംബേദ്കർ ഹിന്ദു മതത്തിലെ ജാതി വിവേചനത്തിൽ പ്രഷേധിച്ച് മതം മാറ്റം പ്രഖ്യാപിച്ചപ്പോൾ ഒരു സംഘം സിക്ക് നേതാക്കൾ ഡോക്ടർ അംബേദ്കറെ സമീപിച്ച് സിക്ക് മതത്തിലേക്ക് ക്ഷണിച്ചതായിരുന്നു. സിക്കുകാർ മുന്നോക്ക ജാതിയാണെന്നു പറഞ്ഞു ഡോക്ടർ അംബേദ്കർ ആ ക്ഷണം നിരാകരിച്ചു. ക്യാപ്റ്റൻ അമരീന്ദർ സിങ്ങും, നവജ്യോത് സിങ് സിദ്ധുവും ഒക്കെ ഈ മുന്നോക്ക സിക്ക് ജാതിയെയാണ് പ്രതിനിധീകരിക്കുന്നത്.
ദളിത് മുഖ്യമന്ത്രിയായ ചരൺജിത് സിങ് ചന്നി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ 31.94 ശതമാനം വരുന്ന ദളിതരിലെ ഭൂരിഭാഗം പേരെ കൂടെ നിർത്തി ജയിക്കുകയാണെങ്കിൽ അത് വൻ വിജയമായിരിക്കും. ചന്നിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ട കാര്യമില്ല. ജാട്ട് സിക്ക് ആയ നവജ്യോത് സിങ് സിദ്ധുവിന് ഇക്കാര്യമറിയാം. തന്റെ മുഖ്യമന്ത്രി മോഹം പിന്നെ അടുത്തെങ്ങും പൂവണിയില്ലാ എന്നും നവജ്യോത് സിങ് സിദ്ധുവിന് അറിയാം. കൂടെ സിദ്ധുവിനെ 'ചെക്ക്-മേറ്റ്' ചെയ്യാനായി ആഭ്യന്തര മന്ത്രിയായി മറ്റൊരു ജാട്ട് സിക്ക് ആയ സുഖീന്ദർ രൺധാവയെ കൂടി നിയമിച്ചിരുന്നു. പഞ്ചാബിലെ ജാതി രാഷ്ട്രീയം കണക്കിലെടുക്കുമ്പോൾ നവജ്യോത് സിങ് സിദ്ധു പ്രതിഷേധിച്ചു രാജി വെച്ചതിൽ ഒരത്ഭുതവും ഇല്ലാ.
കോൺഗ്രസ് പാർട്ടി രാഷ്ട്രീയം കളിക്കേണ്ടത് ഇവിടെയാണ്. ദളിത് കമ്യൂണിറ്റിയിൽ നിന്നുള്ള കന്നയ്യ കുമാറും, ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നത് കഴിഞ്ഞ ദിവസമാണ്. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് ഭീം ആർമി നേതാവായ ചന്ദ്രശേഖർ ആസാദും കോൺഗ്രസിലെത്തും എന്ന് കേൾക്കുന്നുണ്ട്. ഈ യുവനിര ഉള്ളപ്പോൾ, പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായ ചരൺജിത് സിങ് ചന്നിക്ക് ഇപ്പോൾ കോൺഗ്രസ് ശക്തമായ പിന്തുണ കൊടുത്താൽ ഇന്നത്തെ ഇന്ത്യയിലെ ജാതി-മത-പ്രാദേശിക രാഷ്ട്രീയത്തിൽ കോൺഗ്രസിന് ശക്തമായ അടിയൊഴുക്ക് സൃഷ്ടിക്കുവാനാകും.
തങ്ങളുടെ ദളിത് മുഖ്യമന്ത്രിയെ ഒരു രീതിയിലും അപമാനിക്കുവാൻ അനുവദിക്കുകയില്ല എന്ന് കോൺഗ്രസ് ഉറക്കെ പ്രഖ്യാപിച്ചാൽ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനും, നവജ്യോത് സിങ് സിദ്ധുവിനും മുട്ട് മടക്കേണ്ടതായി വരും. കാരണം ലളിതം - ജാതി ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെ സെൻസിറ്റീവ്' ആയുള്ള കാര്യമാണ്; പഞ്ചാബിലെ 31.94 ശതമാനം വരുന്ന ദളിത് ജനതയിൽ പ്രത്യേകിച്ചും. കോൺഗ്രസ് പാർട്ടി വീണുകിട്ടിയ ഈ സുവർണാവസരം രാഷ്ട്രീയ നേട്ടത്തിനായി ഇനി വിനിയോഗിക്കുമോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍