പൊലിയുന്നത് കശ്മീരി പണ്ഡിറ്റുകളുടെ വിലപ്പെട്ട ജീവൻ; ബിജെപി സർക്കാർ വിചാരിച്ചാൽ കശ്മീർ പ്രശ്നത്തിന് പരിഹാരമാകുമോ? കശ്മീരിലെ കൊലപാതകങ്ങളോട് കേരളത്തിൽ മൗനം എന്തുകൊണ്ട്? വെള്ളാശേരി ജോസഫ് എഴുതുന്നു

വെള്ളാശേരി ജോസഫ്
പാവം കശ്മീരി പണ്ഡിറ്റുകൾ. അവരുടെ പേരും പറഞ്ഞു കുറേ നാളായി ബിജെപി.യും സംഘ പരിവാറുകാരും മുതലെടുക്കാൻ തുടങ്ങിയിട്ട്. പൊലീസും, അർദ്ധ സൈനിക വിഭാഗവും, പട്ടാളവുമായി ഏകദേശം എട്ടു ലക്ഷത്തോളം പേരുള്ള സ്ഥലത്താണ് കഴിഞ്ഞ കുറെയേറെ ദിവസങ്ങളായി കൊലപാതകങ്ങൾ നടക്കുന്നത്. 14 പേർക്ക് ഒരു പട്ടാളക്കാരൻ ഉണ്ട് കാശ്മീർ താഴ് വരയിൽ. എന്നിട്ടും തീവ്രവാദത്തെ മെരുക്കാൻ പറ്റുന്നില്ലെങ്കിൽ, അത് കേന്ദ്ര സർക്കാരിന്റെ കാശ്മീർ പോളിസി പരാജയമാണെന്നാണ് കാണിക്കുന്നത്.
2008-ൽ ആരംഭിച്ച പ്രധാനമന്ത്രിയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കശ്മീരി പണ്ഡിറ്റുകളെ, ജമ്മു കശ്മീരിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാരായി നിയോഗിച്ചിരുന്നു. ഇത്തരത്തിൽ ജോലിക്ക് കയറിയവരും കഴിഞ്ഞ കുറേ ദിവസങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്.
കാശ്മീരിലെ ഇപ്പോഴത്തെ തീവ്രവാദത്തിന്റെ എസ്കലേഷൻ തുടങ്ങിയത് 2014-ന് ശേഷമാണെന്നത് സ്റ്റാറ്റിസ്റ്റിക്സ് നോക്കിയാൽ ആർക്കും മനസ്സിലാകും. അടൽ ബിഹാരി വാജ്പേയ് തണുപ്പിച്ചു തുടങ്ങിയതായിരുന്നു കശ്മീരിനെ. അതേ നയം ഡോക്ടർ മന്മോഹൻ സിങ്ങും പിന്തുടർന്നു. 40 ശതമാനത്തിലേറെ പേരെ പോളിങ് ബൂത്തിൽ എത്തിക്കാൻ ഡോക്ടർ മന്മോഹൻ സിങ്ങിന് സാധിച്ചു. ഇങ്ങനെ ജനാധിപത്യ പ്രക്രിയ കാശ്മീരിൽ കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തി.
പിന്നീടാണ് എല്ലാം കീഴ്മേൽ മറിഞ്ഞത്. മതവും, തീവ്ര ദേശീയതയും തിരഞ്ഞെടുപ്പ് വിജയത്തിന് ഉപയോഗിക്കുന്ന ആളുകൾ അവിടെ ജനങ്ങളുമായി സംവദിക്കേണ്ടതിന് പകരം മസിൽ പെരുപ്പിക്കാൻ തുടങ്ങി. അതോടെ കാശ്മീരിൽ വിലപ്പെട്ട ജീവനുകൾ പൊലിയാനും തുടങ്ങി.
2014 -ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ പോളിങ് രേഖപ്പെടുത്തിയത് കാശ്മീരിൽ വളർന്നുവരുന്ന ജനാധിപത്യാവബോധത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് നൽകിയത്. അഞ്ച് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ കൊടും തണുപ്പിനെ അവഗണിച്ച് പോളിങ് ബൂത്തിലെത്തിയത് 65.23 ശതമാനം വോട്ടർമാരാണ്. പക്ഷെ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷോപ്പിയാനിലും പുൽവാമയിലും വോട്ടിങ് ശതമാനം 2. 81 ശതമാനമായി കുറഞ്ഞു. ലഡാക്കിൽ 63 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോൾ ബാരാമുള്ളയിൽ 35 ശതമാനവും, തെക്കൻ കാശ്മീരിൽ 13.63 ശതമാനവും ആയിരുന്നു കണക്ക്. കുൽഗാം ജില്ലയിലാവട്ടെ 10.3 ശതമാനം ജനങ്ങൾ മാത്രമേ വോട്ട് രേഖപ്പെടുത്തിയുള്ളൂ. കാശ്മീർ താഴ് വരയിൽ 2014-ൽ 56.49 ശതമാനം പേര് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തപ്പോൾ 2019 ആയപ്പോൾ അത് 22.5 ശതമാനമായി ചുരുങ്ങി.
ചുരുക്കം പറഞ്ഞാൽ ഒരു 'പൊളിറ്റിക്കൽ പ്രോസസ്' ഇപ്പോഴത്തെ ബിജെപി. സർക്കാരിന് കശ്മീരിൽ ഇതുവരെ തുടങ്ങിവെക്കാൻ സാധിച്ചിട്ടില്ല. പഞ്ചാബിലും തമിഴ്നാട്ടിലും കോൺഗ്രസ്സ് സർക്കാരുകൾ പണ്ട് ശക്തമായി തീവ്രവാദത്തെ നേരിട്ടതാണ്. പക്ഷെ അതിനോടൊപ്പം കോൺഗ്രസ്സ് ഒന്നുകൂടി ചെയ്തു. അവിടെയൊക്കെ 'പൊളിറ്റിക്കൽ പ്രോസസ്' എന്നുള്ളതും തുടങ്ങിവെച്ചു. അതാണിപ്പോൾ കശ്മീരിൽ കാണാത്തത്.
കാശ്മീരിന്റെ കാര്യത്തിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്. മുഫ്തി മുഹമ്മദ് സയ്യിദിന്റെയും, ഷെയ്ക്ക് അബ്ദുള്ളയുടെ കുടുംബക്കാരേയും, വിഘടനവാദി നേതാക്കളേയും മാറ്റി നിർത്തിയാൽ പിന്നെ ആർക്ക് കാശ്മീർ താഴ് വരയിൽ ജനാധിപത്യ പ്രക്രിയ മുന്നോട്ട് നയിക്കാൻ പറ്റും എന്നതാണ് ആ ചോദ്യം. ബിജെപി.ക്ക് കാശ്മീർ താഴ് വരയിൽ കാര്യമായ സ്വാധീനമില്ല. കോൺഗ്രസിന്റെ സംഘടനാ സെറ്റപ്പ് ഇന്ത്യയിലെ ബാക്കി സ്ഥലങ്ങളിലെ പോലെ തന്നെ തീർത്തും ദുർബലവുമാണ്. ഗുലാം നബി ആസാദിനൊന്നും പഴയ പോലെ സ്വാധീനം കശ്മീർ താഴ് വരയിൽ ഇപ്പോഴില്ല. തീവ്രവാദികളെ പേടിച്ചിട്ട് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവർക്ക് അങ്ങനെ എളുപ്പത്തിൽ സംഘടനാ പ്രവർത്തനങ്ങളിൽ അവിടെ ഏർപ്പെടാനും സാധിക്കില്ല. ജനാധിപത്യം പുനഃസ്ഥാപിക്കാതെ കശ്മീർ ശാന്തമാകുമെന്ന് തോന്നുന്നില്ല.
ഇപ്പോൾ ആര് കാശ്മീരിൽ ഒരു 'പൊളിറ്റിക്കൽ പ്രോസസ്' തുടങ്ങിവെക്കും എന്ന് ചോദിച്ചാൽ കേന്ദ്രം ഭരിക്കുന്ന ബിജെപി. ക്ക് ഉത്തരമില്ല. ചുരുക്കം പറഞ്ഞാൽ പ്രശ്നങ്ങളുണ്ടാക്കാനേ ബിജെപി ക്ക് താൽപര്യമുള്ളൂ. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവർക്ക് വോട്ട് പിടിക്കണം. പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ജനങ്ങളെ വിശ്വാസിത്തിലെടുത്തുള്ള സമീപനങ്ങൾ വേണം. അത്തരം രീതികളൊന്നും ബിജെപി ക്ക് പറഞ്ഞിട്ടുള്ളതല്ല.
ഉത്തരേന്ത്യയുടെ ഭാഗമായുള്ള 'സ്ട്രക്ച്ചറൽ വയലൻസിൽ' മുസ്ലിം കമ്യൂണിറ്റിയിൽ പെട്ട ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ 'മുസ്ലീമിന് ഇവിടെ ജീവിക്കാൻ വയ്യാ, നാട്ടുകാരേ ഓടിവായോ' എന്ന് അലമുറ ഇടുന്നവരാണ് കേരളത്തിലെ ഇസ്ലാമിസ്റ്റുകൾ. ഇങ്ങനെ കേരളത്തിൽ ഇരുന്നു പോലും അലമുറ ഇടുന്നവർ കശ്മീരിൽ കഴിഞ്ഞ കുറെയേറെ ദിവസങ്ങളായി ഉണ്ടാകുന്ന കൊലപാതകങ്ങളോട് മൗനം അവലംബിക്കുന്നതും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.
കേരളത്തിലെ രാഷ്ട്രീയമാണ് ഇവിടെ കശ്മീരിൽ അടക്കമുള്ള ഇസ്ലാമിക തീവ്രവാദം ചർച്ച ചെയ്യപ്പെടാതെ പോകുന്നതിനുള്ള കാരണം. കേരളത്തിലെ ഏറ്റവും വലിയ വോട്ട് ബാങ്കിനെ പിണക്കാൻ ഒരു രാഷ്ട്രീയ കക്ഷിയും മാധ്യമങ്ങളും തയാറല്ല. ചേകന്നൂർ മൗലവിയുടെ കൊലപാതകമോ, കൈവെട്ടോ, അഭിമന്യുവിന്റെ കൊലപാതകമോ, കേരളത്തിൽ നിന്ന് ആളുകൾ ഐസിസിൽ പോയതോ, അഫ്ഗാനിസ്ഥാനിൽ പോയി പൊട്ടിത്തെറിച്ചതോ ചർച്ച ചെയ്യുമ്പോൾ ആദ്യം അംഗീകരിക്കേണ്ടത് ഇവിടെ ഇസ്ലാമിക തീവ്രവാദം എന്നൊന്നുള്ളത് ഉണ്ട് എന്ന വസ്തുതയാണ്. അത് മലയാള മാധ്യമങ്ങൾ സത്യസന്ധതയോടെ അംഗീകരിക്കുകയില്ല. കേരളത്തിലെ ഒരു മതേതരക്കാരും അംഗീകരിക്കില്ല. അതിനു പകരം ഗൗരി ലങ്കേഷ്, കൽബുർഗി എന്നിവരെ കുറിച്ച് നാഴികയ്ക്ക് നാല്പത് വട്ടം പറയും.
താലിബാനെ വിസ്മയം ആക്കുന്ന അനേകരുള്ള സ്ഥലമാണ് കേരളം. അത്തരക്കാരാണ് ഹിജാബിന്റെ പേരിൽ സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിന് വേണ്ടി വന്നതെന്നുള്ളതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. കഴിഞ്ഞ വർഷമാണ് കേരളത്തിൽ ജനിച്ചു വളർന്ന ഒരാൾ അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരയിൽ പോയി ചാവേറായി പൊട്ടിത്തെറിച്ച് ഇരുപത് പേരെ കൊന്നത്. ദേശീയ മാധ്യമങ്ങളിൽ അക്കാര്യം വലിയ പ്രാധാന്യത്തോടെ വന്നു. പക്ഷെ മലയാള മാധ്യമങ്ങൾ ആ വാർത്തയെ പൂർണമായും അവഗണിച്ചു.
കേരളത്തിൽ ജനിച്ചു വളർന്നിട്ട് 5000 കിലോമീറ്റർ അപ്പുറത്തുള്ള കാബൂളിലെ ഗുരുദ്വാരയിൽ പോയി ഇവനൊക്കെ എന്തിന് 20 പേരെ കൊല്ലണം എന്ന് സുബൊധത്തിന്റെ ഒരു കണികയെങ്കിലുമുണ്ടെങ്കിൽ ആർക്കും ചോദിക്കാം. പക്ഷെ അതാരും ഇവിടെ ചോദിക്കില്ല. ആ സംഭവം കഴിഞ്ഞും കേരളത്തിൽ ജനിച്ചു വളർന്ന ഒരാൾ അഫ്ഗാനിസ്ഥാനിലെ ഒരു ജയിൽ ഭേദനത്തിന്റെ ഭാഗമായി അവിടെ ചെന്ന് പൊട്ടിത്തെറിച്ചു. കശ്മീരിൽ പോയി മരിക്കേണ്ട കാര്യമൊന്നും കേരളത്തിലെ മുസ്ലിം യുവാക്കൾക്കില്ല. കേരളത്തിൽ ജനിച്ചിട്ട് യമനിൽ ആട് മെയ്ക്കാൻ പോവേണ്ട കാര്യവുമില്ല. അഹമ്മദാബാദിൽ പോയി സ്ഫോടനം നടത്തേണ്ട കാര്യവും മലയാളിക്കില്ല. പക്ഷെ ഇതൊക്കെ ആരോട് പറയാനാണ്?
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)
- TODAY
- LAST WEEK
- LAST MONTH
- കേരളം ശ്രീലങ്കയെ പോലെയാകുമെന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കാൻ ശ്രീലങ്കയ്ക്ക് മരുന്നും അരിയുമായി ചാടിയിറങ്ങി പിണറായി സർക്കാർ; ആ കളി വേണ്ടെന്നും സഹായം ഞങ്ങൾ ചെയ്തോളാമെന്നും കേന്ദ്രം; ശ്രീലങ്കയ്ക്ക് കൈത്താങ്ങായെന്ന് വരുത്താനുള്ള പിണറായിയുടെ ശ്രമം പൊളിഞ്ഞത് ഇങ്ങനെ
- ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യക്കടത്ത്; ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടി രൂപ പിഴ; ട്രെയിലറിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചത് നാലായിരത്തോളം മദ്യകുപ്പികൾ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- മുഖ്യമന്ത്രി ആ ക്ഷോഭത്തിന് ഇടതുപക്ഷം കൊടുക്കേണ്ടത് വലിയ വില; താൻ പറഞ്ഞത് പച്ചക്കള്ളമല്ലെന്ന് തെളിയിക്കാൻ ഡിജിറ്റൽ തെളിവുകൾ കുത്തിപ്പൊക്കി കുഴൽനാടൻ; പിന്നാലെ ക്ലിഫ് ഹൗസിൽ രഹസ്യയോഗത്തിന് പോയിട്ടുണ്ടെന്ന് പറഞ്ഞ് സ്വപ്നയുടെ രംഗപ്രവേശനവും; പ്രതിരോധം തീർക്കാൻ സൈബർ സഖാക്കളും അധിക ജോലിയിൽ; വിവാദം വീണ്ടുമെത്തുമ്പോൾ സിപിഎമ്മിന് വെപ്രാളം
- ആഘാഡി ഭരണത്തിൽ ഷിൻഡേ മോഹിച്ചത് ഉപമുഖ്യമന്ത്രി പദം; സ്വന്തം വകുപ്പിൽ ആദിത്യ താക്കറെ ഇടപെട്ടത് അഭിമാന ക്ഷതമായി; മുഖ്യമന്ത്രിയെ കാണാൻ അപ്പോയ്ന്മെന്റ് വേണമെന്ന അവസ്ഥയും സഹിച്ചില്ല; ഹിന്ദുത്വ അജൻഡ ശിവസേന മയപ്പെടുത്തുന്നതു തിരിച്ചടിയാകുമെന്നും ഭയന്നു; ഉദ്ധവ് താക്കറെയെ പിന്നിൽ നിന്ന് കുത്തി വീഴ്ത്താൻ ഷിൻഡേക്ക് പറയാനുള്ള കാരണങ്ങൾ ഇങ്ങനെ
- ഷാർജാ ഷെയ്ഖിനെ തെറ്റിദ്ധരിപ്പിച്ചാണ് റൂട്ട് തിരിച്ചുവിട്ടത്; എല്ലാം വീണയുടെ ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി; കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നത് മുഖ്യമന്ത്രിയും ഭാര്യ കമലാ വിജയനും മകളും മാത്രം; റീറൂട്ട് ചെയ്തതിനെ യൂസഫലിയുടെ ആളുകൾ തടസപ്പെടുത്താൻ നോക്കി; ആരോപണങ്ങൾ കടുപ്പിച്ച് സ്വപ്ന സുരേഷ്
- വിദേശ പൗരത്വമുള്ള ഇന്ത്യാക്കാരുടെ നാട്ടിലെ സ്വത്തിന് ഒന്നും സംഭവിക്കില്ല; നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് സ്വത്തുക്കൽ കൈമാറുകയോ വാങ്ങുകയോ ചെയ്യാം; സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം
- 2019 ൽ ഉദ്ധവ് താക്കറേക്ക് വേണ്ടി എംഎൽഎ മാരെ റിസോർട്ടിൽ സംരക്ഷിച്ചത് ഷിൻഡേ; മൂന്നു വർഷത്തിനിപ്പുറം ഉദ്ധവിനെ വീഴ്ത്തിയതും അതേ തന്ത്രം ഉപയോഗിച്ച്; പാതിവഴിയിൽ കാലിടറി വീണ് ഉദ്ധവ്; മധുരം നൽകിയും ജയ് വിളിച്ചും പ്രവർത്തകർ; ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മഹാനാടകാന്തം ഓപ്പറേഷൻ താമര വീണ്ടും വിജയിക്കുമ്പോൾ
- ശരീരത്തിന്റെ വിറയൽ ഇനിയും മാറിയിട്ടില്ല; ബ്രേക്കിൽ കയറി നിന്നു ചവിട്ടി: അപകടമൊഴിഞ്ഞതിന്റെയും രണ്ടു ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ അക്ഷയ്
- ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടവർ കലഹിച്ചു പിരിഞ്ഞത് മുഖ്യമന്ത്രി പദത്തെ ചൊല്ലി; എൻസിപിയെ പിളർത്താനുള്ള ഓപ്പറേഷൻ താമര പൊളിഞ്ഞപ്പോൾ ശിവസേനയെ ഉന്നമിട്ട രണ്ടാം ഘട്ടം സമ്പൂർണ വിജയം; ഭരണപക്ഷത്തെ ഞെട്ടിച്ച തന്ത്രങ്ങൾ മെനഞ്ഞ ഫഡ്നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- ഹൈന്ദവ ആചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിൽ നിന്ന് ഫാ.മാത്യു മുല്ലപ്പള്ളിലിനെ പുറത്താക്കി; പൗരോഹിത്യ ചുമതലയിൽ മാത്യു ഉണ്ടാകില്ലെന്ന് ആർച്ച്ബിഷപ്പ്; ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും രൂപത
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- 'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്