അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറി പോകുന്നവർ തിരികെ വരുന്നില്ല; ഒരാൾ കുടിയേറിയാൽ കുടുംബത്തിലെ പത്ത് പേരെങ്കിലും പുറത്തു കടക്കുന്നു; കുടിയേറ്റക്കാരുടെ മക്കൾ മലയാളികളെ കല്ല്യാണം കഴിക്കുകയോ മലയാളം പഠിക്കുകയോ ചെയ്യുന്നില്ല; മലയാളി സംസ്ക്കാരത്തിന് വംശനാശമോ? തമ്പി ആന്റണി എഴുതുന്നു
തമ്പി ആന്റണി
വംശനാശം എന്നു പറഞ്ഞാൽ ഒരു സമൂഹം ഇല്ലാതെയാകും എന്നല്ല ഉദ്ദേശിച്ചത്. ഒരു സംസ്കാരം അല്ലങ്കിൽ ഭാഷ എന്നാണ് ഉദ്ദേശിച്ചത്. അതായത് മലയാള ഭാഷ സംസാരിക്കുന്ന മലയാളികൾ സമീപഭാവിയിൽത്തന്നെ ആ ഭാഷ സംസാരിക്കുന്ന സംസ്ക്കാരം ഇല്ലാതെയാക്കാനുള്ള സാദ്ധ്യതയുണ്ടെന്നുള്ളത് ഞെട്ടിക്കുന്ന സത്യമാണ്. ആ വിഷയത്തെപ്പറ്റിയാണ് നമ്മൾ ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. പാലായിലെ അച്ചന്മാർ കൂടുതൽ കുട്ടികൾ ഉണ്ടാക്കാനായി ആഹ്വാനം ചെയ്തപ്പോൾ, മതപരമായ കാര്യമായിരുന്നെങ്കിൽപോലും അത് കേരളത്തിലെ ജനസംഖ്യയെക്കുറിച്ചുള്ള ഒരു ചർച്ചക്കുള്ള വഴി തെളിച്ചു എന്നതിൽ സന്ദേഹമില്ല. കേരളത്തിലെ മൂന്നു പ്രബല മതങ്ങളെ പരാമർശിച്ചുകൊണ്ടുള്ളതായിരുന്നു ആ പ്രസ്താവന. അതുതന്നെയാണ് ഞാനും പറയാൻ ഉദ്ദേശിക്കുന്നത്.
ക്രിസ്ത്യാനികളും ഹിന്ദുക്കളും ഫെർട്ടിലിറ്റി നിരക്കിൽ മുസ്ലിം സമുദായത്തേക്കാൾ താഴെയാണെന്നു പറയുമ്പോഴും അവരുടെ നിരക്കും മൂന്നിൽ (3.00) താഴെയാണെന്ന കാര്യം മറക്കരുത്. ഇതര സംസ്ഥാനങ്ങളുമായി താരതമ്മ്യം ചെയ്യുബോൾ ഈ നിരക്ക് വളരെ കുറവാണ്. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും നിരക്ക് രണ്ടിൽ താഴെയുമാണ്. ഒരു സമുദായം, അല്ലെങ്കിൽ ഒരു സംസ്ക്കാരം നിലനിൽക്കണമെങ്കിൽ ആവശ്യമായ ഏറ്റവും കുറഞ്ഞ നിരക്ക് 2.10 ആണ്. അതുകൊണ്ട്, ഒരുതരത്തിൽ പറഞ്ഞാൽ നമ്മൾ മലയാളികളുടെ സംസ്ക്കാരവും ഭാഷയും നിലനിർത്തുന്നത് മുസ്ലിം വിഭാഗക്കാർ മാത്രമാണ്! അതും സമീപഭാവിയിൽ താഴേക്കു പോകാനാണു സാധ്യത. വിവരവും വിദ്യാഭ്യാസവും കൂടുമ്പോൾ ലോകത്തെല്ലായിടത്തും സംഭവിക്കുന്നതുതന്നെയാണ് കേരളത്തിലും സംഭവിക്കുന്നത്. ഉദാഹരണത്തിന് യൂറോപ്പിലേക്കു നോക്കിയാൽ മതി.
അല്ലെങ്കിൽ കേരളത്തിനു പുറത്ത് എന്തുകൊണ്ട് ഇങ്ങനെയൊരവസ്ഥ നിലനിൽക്കുന്നില്ല എന്നു ചിന്തിക്കുക. കത്തോലിക്കരുടെ എണ്ണം കുറയുന്നതിനു കാരണം അതു മാത്രമല്ല. കുടിയേറ്റം (migration) ഒരു പ്രധാനപങ്കു വഹിക്കുന്നുണ്ട്. ഇന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഏറ്റവും കൂടുതൽ കുടിയേറ്റം നടത്തുന്നത് പ്രസ്തുത വിഭാഗത്തിൽപ്പെട്ടവരാണ്. അങ്ങനെ പലായനം ചെയ്യുന്നവർ ഒരിക്കലും തിരിച്ചുവരുന്നില്ല എന്നതൊരു വസ്തുതയാണ്. കുട്ടികൾ മറ്റു രാജ്യങ്ങളിലേക്കു പോവുകയും അവിടെ പഠിക്കുകയും ചെയ്യണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. അതിനു സാമ്പത്തികമോ അല്ലാത്തതോ ആയ പല കാരണങ്ങളുണ്ടാകാം. അവയെക്കുറിച്ചു തൽക്കാലം പരാമർശിക്കുന്നില്ല.
ഒരാൾ കുടിയേറിപ്പോകുമ്പോൾ പിന്നാലെ അതേ കുടുംബത്തിലെ പത്തുപേരെങ്കിലും കേരളത്തിൽ നിന്നു കടക്കുന്നു. അങ്ങനെ കുടുംബത്തിലുള്ളവർ തന്നെ ഇത്തരം കുടിയേറ്റങ്ങളെ പരോക്ഷമായെങ്കിലും പിന്തുണയ്ക്കുന്നു എന്നതാണു സത്യം. ഞാൻ അമേരിക്കയിലേക്കു വന്നതുകൊണ്ടു മാത്രം എന്റെ കുടുംബത്തിൽനിന്നു പതിനഞ്ചു പേരിൽ ക്കൂടുതൽ നാടുവിട്ടെന്ന യാഥാർത്ഥ്യം ഞാൻ മറച്ചുവയ്ക്കുന്നില്ല. അങ്ങനെ എത്രയോ കുടുംബങ്ങളിൽനിന്ന് എത്രയോ പേർ വരുന്നു!
കഴിഞ്ഞ ഇരുപതു വർഷമായി കേരളത്തിലെ ഹിന്ദുക്കളുടെ കുടിയേറ്റവും ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. അമേരിക്കയിലേക്കു വരുന്നതു ജോലിക്കായാണെങ്കിലും അവരിൽ തൊണ്ണൂറു ശതമാനവും തിരിച്ചുപോകുന്നില്ലെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. യൂറോപ്പും അമേരിക്കയുമൊക്കെ കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് അവരോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല, അവർക്കു ജോലിക്കാർ വേണം വർഷം തോറും താഴ്ന്നുപോകുന്ന ജനസംഖ്യ നിരക്കിനൊരു പരിഹാരം വേണം . നമ്മള് ഇതര സംസ്ഥാനതൊഴിലാളികളെ സ്വീകരിക്കുന്നതും അവരോടുള്ള ഇഷ്ടംകൊണ്ടൊന്നുമല്ല എന്നറിയാമല്ലോ.
ക്രിസ്ത്യാനികളുടെ ആദ്യത്തെ യൂറോപ്യൻ കുടിയേറ്റം തുടങ്ങിവച്ചത് കത്തോലിക്കാ പുരോഹിതന്മാർ തന്നെയാണ്. ആദ്യം, നഴ്സിങ് പഠിച്ച പെൺകുട്ടികളെ ജർമനിയിലേക്കാണ് അവർ കൊണ്ടുപോയത്. അവിടെനിന്നാണ് അമേരിക്കൻ കുടിയേറ്റത്തിനു തുടക്കം കുറിച്ചത്. ഇനിയിപ്പോൾ പാലാ പിതാവല്ല, പോപ്പ് നേരിട്ടവതരിച്ച് കൂടുതൽ കുട്ടികളാകാമെന്ന് ആഹ്വാനം ചെയ്താലും ആരും അനുസരിക്കാൻ പോകുന്നില്ല.
കാലക്രമത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കു വ്യാപകമായ കുടിയേറ്റമുണ്ടായെങ്കിലും അവരാരും മലയാളം മറന്നില്ലെന്നു മാത്രമല്ല, മാതൃരാജ്യത്തേക്കു തിരിച്ചുവരുന്നുമുണ്ട്. പക്ഷേ അവരുടെയും മക്കൾ പോകാനാഗ്രഹിക്കുന്നത് അമേരിക്കയിലേക്കും മറ്റു വിദേശരാജ്യങ്ങളിലേക്കുമാണ്!
ബംഗാളികളുടെ കുടിയേറ്റമില്ലായിരുന്നെങ്കിൽ കേരളത്തിലെ പോപ്പുലേഷൻനിരക്ക് മൈനസ് ആകുമായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട്, ആര് എന്തൊക്കെപ്പറഞ്ഞാലും മലപ്പുറത്തുകാരാണ് മലയാളികൾ അന്യംനിന്നുപോകാതിരിക്കാൻ സഹായിക്കുന്ന ഒരേയൊരു നാട്ടുകാർ. അവർ അറിഞ്ഞികൊണ്ടല്ലെങ്കിൽപോലും അതൊരു വസ്തുതയാണ്. അവരും കൂടുതൽ വിദ്യാഭ്യാസമാർജ്ജിക്കുന്തോറും മറ്റു സമുദായക്കാരുടെ പാത പിന്തുടരാനാണു സാധ്യത.
ഇനി പറയാൻ പോകുന്നത് വരാനിരിക്കുന്ന വംശനാശത്തെപ്പറ്റിയാണ്.
ഞാൻ ആദ്യം പറഞ്ഞതുപോലെ, ഏതു ഭാഷയും സംസ്ക്കാരവും നിലനിൽക്കണമെങ്കിൽ ഒരു കുടുംബത്തിൽ കുറഞ്ഞത് രണ്ടിനു മുകളിൽ കുട്ടികളുണ്ടാകണം. ബ്രിട്ടനിലും പല യൂറോപ്യൻ രാജ്യങ്ങളിലും ജാതിയും മതവും വർഗ്ഗവും നോക്കാതെ ഓരോ കുട്ടികളെ വളർത്തുന്നതിനും സർക്കാർ മാസംതോറും നല്ല ഒരു തുക പ്രോത്സാഹനമായി കൊടുക്കാറുണ്ട്. ഇതൊക്കെ ആ രാജ്യങ്ങളിലെ ജനനനിരക്ക് രണ്ടിൽ താഴെയായതുകൊണ്ടു മാത്രമാണ്. അമേരിക്കയിൽ കുടിയേറ്റക്കാരുടെ ബാഹുല്യമാണ് ഈ കുറവു പരിഹരിക്കുന്നത്. കേരളത്തിൽ ഇപ്പോഴത്തെ കണക്കനുസരിച്ച് അങ്ങനെ സംഭവിക്കുന്നില്ല.
അല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ കുടിയേറ്റം ശക്തമായി നിലനിൽക്കുന്നതുകൊണ്ട് തൽക്കാലം നമ്മളതറിയുന്നില്ലെന്നു മാത്രം. ചുരുക്കിപ്പറഞ്ഞാൽ, കേരളത്തിലെ ജനസംഖ്യ കുറയുന്നില്ലെങ്കിലും മലയാളികളുടെ ജനസംഖ്യ ക്രമാതീതമായി കുറയുന്നു. ഇങ്ങനെ പോയാൽ അടുത്ത നൂറു വർഷത്തിനുള്ളിൽ മലയാളികൾ എന്ന വർഗ്ഗം വിരലിലെണ്ണാവുന്നവരായി മാറുമെന്നതിൽ സംശയമില്ല. അത് പരിഹരിക്കാനുള്ള ഒരേയൊരു മാർഗ്ഗം കുടിയേറ്റക്കാരായ ബംഗാളികളുടെ മക്കളെ നിർബന്ധമായും മലയാളം പഠിപ്പിക്കുക എന്നതുമാത്രമാണ്. അവരുടെ മക്കളും പഠിച്ചുകഴിയുബോൾ നാടുവിടാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
അതുകൊണ്ട് ഇതൊരു ശ്വാസത പരിഹാരമൊന്നുമല്ല എന്നാലും തൽക്കാലത്തേക്ക് ഒന്നാശ്വസിക്കാമെന്നു കരുതുന്നതിൽ തെറ്റില്ല. ഇതര സംസ്ഥാന തൊഴിലാളികളെ സ്വീകരിക്കുന്നതും അവരോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല എന്നറിയാമല്ലോ. ഇനിയിപ്പം ഇതര സംസ്ഥാന തൊഴിലാളികൾ തിരിച്ചുപോയാൽ, സമീപഭാവിയിൽ ത്തന്നെ കേരളത്തിലും ഓരോ കുട്ടിക്കും സർക്കാരുതന്നെ സഹായ വാഗ്ദാനങ്ങൾ പ്രഖ്യാപിക്കേണ്ടിവരും എന്നകാര്യത്തിൽ സംശയമില്ല. കത്തോലിക്കാ സഭക്കത് മറ്റു പല ഉദ്ദേശത്തോടു കൂടിയാണങ്കിലും കുറച്ചു നേരത്തെ പറയേണ്ടി വന്നുവെന്നു മാത്രം.
Nature has its own way to control everything എന്ന് പറയുന്നതാവും ശരി. ലോകത്തിൽ ജനസംഖ്യാ വിസ്ഫോടനം ഉണ്ടാകുമെന്നും, വിശന്നിട്ടു മനുഷ്യൻ മനുഷ്യനെ ഭക്ഷിക്കുന്ന കാലമുണ്ടാകുമെന്നുമൊക്കെ അൻപതുകൊല്ലം മുൻപ് പല പ്രമുഖരും പ്രവചിച്ചതൊക്കെ ഇന്നു വായിക്കുബോൾ വെറും തെറ്റായ പ്രവചനമായിരുന്നുവെന്നു മനസിലാകും. ജനസംഖ്യയെ നിയമങ്ങൾ കൊണ്ട് നിയന്ത്രിച്ച ചൈന പോലും ഇപ്പോൾ മാറി ചിന്തിച്ചു തുടങ്ങി. ഇങ്ങനെപോയാൽ സമീമഭാവിയിൽത്തന്നെ പല രാജ്യങ്ങളിലും ജനസംഖ്യ ക്രമാതീതമായി കുറയുമെന്നുള്ളതിൽ സംശയമില്ല.
വിദേശ രാജ്യങ്ങളിൽ പോകുന്ന മലയാളികളുടെ കുട്ടികൾ മലയാളം പറയുന്നില്ലെന്നു മാത്രമല്ല, മലയാളികളെ കല്ല്യാണം കഴിക്കുന്നുമില്ല എന്നത് അപ്രിയസത്യമാണ്. അങ്ങനെ, കുടിയേറ്റക്കാരുടെ മക്കളാരും മലയാളം പഠിക്കുന്നില്ല എന്നതും ഈ വംശനാശത്തിനു കാരണമാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്