Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കാസർഗോഡ് ചെർക്കള ബസ്റ്റാൻഡിൽ നിലത്തിരിക്കുന്ന ആ സ്ത്രീ ആരാണെന്ന് അറിയുമോ? വർഷത്തിൽ പലതവണ അമേരിക്കയിലെയും യൂറോപ്പിലെയുമൊക്കെ പ്രശസ്ത യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ് പ്രൊഫസർ ആണ് അവർ; എന്നാൽ കേരളത്തിലെ ജനങ്ങളുടെ ആദരവ് പിടിച്ച് പറ്റാനുള്ള ഗ്ലാമർ ഈ സ്ത്രീക്ക് ഇല്ലാതെ പോയി: ശശികുമാർ നായർ എഴുതുന്നു

കാസർഗോഡ് ചെർക്കള ബസ്റ്റാൻഡിൽ നിലത്തിരിക്കുന്ന ആ സ്ത്രീ ആരാണെന്ന് അറിയുമോ? വർഷത്തിൽ പലതവണ അമേരിക്കയിലെയും യൂറോപ്പിലെയുമൊക്കെ പ്രശസ്ത യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ് പ്രൊഫസർ ആണ് അവർ; എന്നാൽ കേരളത്തിലെ ജനങ്ങളുടെ ആദരവ് പിടിച്ച് പറ്റാനുള്ള ഗ്ലാമർ ഈ സ്ത്രീക്ക് ഇല്ലാതെ പോയി: ശശികുമാർ നായർ എഴുതുന്നു

ശശികുമാർ നായർ

ലോകമറിയുന്ന ലോകം ആദരിക്കുന്ന ഈ സാമൂഹിക പ്രവർത്തകയെ ആ ബസ് സ്റ്റാന്റിലുള്ളവർ തിരിച്ചറിയുന്നില്ലെന്നത് കാണുമ്പോൾ ഒന്നുറപ്പിക്കാം; നമ്മുടെ കണ്ണിൽ വെള്ളയും വെള്ളയുമിട്ട പരിഷ്‌ക്കാരികൾ മാത്രമാണ് സാമൂഹിക പ്രവർത്തകർ....!

വർഷത്തിൽ പലതവണ അമേരിക്കയിലെയും യൂറോപ്പിലെയുമൊക്കെ പ്രശസ്തമായ യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ് പ്രൊഫസർ ആയി ചെന്ന് ക്ലാസ്സ് എടുക്കുന്ന ലോകം അറിയുന്ന മഹതിയാണ് കാസറഗോഡ് ചെർക്കള ബസ്റ്റാന്റിൽ നിലത്തിരിക്കുന്ന ആ സ്ത്രീജന്മം

ദയാബായിയെ അറിയാത്തവർക്ക് വേണ്ടി :-

പാലാ പൂവരണി പുല്ലാട്ട് മത്തായിയുടെയും ഏലിക്കുട്ടിയുടെയും മകളായി പാലായിൽ ജനിച്ച മേഴ്സി മാത്യൂ. കന്യാസ്ത്രീയാവാൻ ബിഹാറിലെ ഹസാരിബാഗ് കോൺവെന്റിലെത്തിയ പതിനാറുകാരി മേഴ്‌സിമാത്യു. ബീഹാറിലെ കോൺവെന്റ് ജീവിതത്തിനിടയിലും ഗ്രാമവാസികളുടെ ദുരിത പൂർണ്ണമായ ജീവിതം കണ്ട് വേദനിച്ചവൾ .... ആദിവാസികളുടെ ഗ്രാമത്തിലേക്ക് പോകണമെന്ന മേഴ്സിയുടെ ആവശ്യം പരിഗണിക്കപ്പെടാതായതോടെ കന്യാസ്ത്രീ പരിശീലനം പൂർത്തിയാക്കാതെ മഠത്തിൽ നിന്നും പുറത്തുവന്നു. ദൈവസഭയിലല്ല പാവപെട്ട മനുഷ്യരുടെ വേദനയിലാണ് ദൈവമിരിക്കുന്നത് എന്ന തിരിച്ചറിവ് നേടി. ഉന്നത ബിരുദങ്ങളും ആവശ്യത്തിന് പണവുമുണ്ടായിരുന്നിട്ടും കിട്ടാമായിരുന്ന സുഖപ്രദമായ ജോലി ഉപേക്ഷിച്ച് അവർ ദാരിദ്ര്യം സ്വയം തെരഞ്ഞെടുത്തു.

മദ്ധ്യപ്രദേശിലെ ഏറ്റവും പിന്നാക്കവിഭാഗമായ ഗോണ്ടുകൾ എന്ന ആദിവാസികളുടെ കൂടെ ചിഡ് വാര ഗ്രാമത്തിൽ അവരിലൊരാളായി ജീവിക്കാൻ തുടങ്ങി. നഗരത്തിന്റെ മോടി കൂടിയ വസ്ത്രങ്ങൾ ഉപേക്ഷിച്ച് ആദിവാസികളുടെ പരമ്പരാഗത വസ്ത്രം ധരിച്ചു. കടത്തിണ്ണകളിലും റെയിൽവേ സ്റ്റേഷൻ തറകളിലും അന്തിയുറങ്ങി. അവരോടൊപ്പം കൂലിപ്പണിയെടുത്തു. സ്വന്തം പേരു പോലും ഉപേക്ഷിച്ച് 'ദയാബായി' ആയി. ചൂഷണത്തിനും പീഡനത്തിനും നിരന്തരം ഇരയായിക്കൊണ്ടിരുന്ന ആദിവാസികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കായി പൊരുതി. ആദിവാസികൾക്ക് വേണ്ടി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി നിരവധി മർദ്ദനങ്ങൾക്കിരയായി. പല്ലുകൾ കൊഴിഞ്ഞു. എതിർപ്പുകളും മർദ്ദനങ്ങളും ഒറ്റപ്പെടുത്തലുകളും ദുരാരോപണങ്ങളും അവരെ പിന്തിരിപ്പിച്ചില്ല.

സഹനത്തിന്റെ,ചെറുത്തുനിൽപ്പിന്റെ വഴികളിലൂടെ അവർ മുന്നേറി. അവരുടെ ശ്രമഫലമായി ഗ്രാമത്തിൽ വിദ്യാലയവും അടിസ്ഥാന സൗകര്യങ്ങളുമുണ്ടായി.അവർ ആദിവാസികളെ അക്ഷരം പഠിപ്പിച്ചു. അവർക്കായി നിയമയുദ്ധങ്ങൾ നടത്തി. ഝാൻസീറാണിയെ പോലെ കുതിരപ്പുറത്ത് കയറി ഗ്രാമങ്ങൾ തോറും സഞ്ചരിച്ചു. അവരുടെ ഭാഷയിൽ സംസാരിച്ചു. തെരുവുനാടകങ്ങളും കവിതകളും പാട്ടുമൊക്കെ ആശയപ്രചാരണത്തിനായി ഉപയോഗിച്ചു. ''സഹജീവി സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായി ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരമ്മ

വനിതാ വുമൺ ഓഫ് ദ ഇയർ പുരസ്‌കാരം 2007 വിജിൽ ഇന്ത്യയുടെ നാഷണൽ ഹ്യൂമൺ റൈറ്റ്സ് അവാർഡ് അയോദ്ധ്യാ രാമായൺ ട്രസ്റ്റിന്റെ ജനനീ ജാഗ്രതീ അവാർഡ് സ്വിറ്റ്സർലാന്റിലെ കേളീ വുമൺ ഓഫ് ദി ഇയർ അവാർഡ് കേരളത്തിലെ സുരേന്ദ്രനാഥ് ട്രസ്റ്റ് അവാർഡ് മികച്ച സാമൂഹികപ്രവർത്തകയ്ക്കുള്ള 2001ലെ ധർമ്മഭാരതി ദേശീയ പുരസ്‌കാരം ദി സ്പിരിറ്റ് ഓഫ് അസീസി' ദേശീയ പുരസ്‌കാരം 2010 പി.കെ.എ. റഹീം സ്മാരക പുരസ്‌കാരം 2010..., തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

എന്നാൽ കേരളത്തിലെ ജനങ്ങളുടെ ആദരവ് പിടിച്ച് പറ്റാനുള്ള ഗ്ലാമർ ഈ സ്ത്രീക്ക് ഇല്ലാതെ പോയി.

( ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP