എന്താണ് ഇറാനിലെ എല്ലാ പെൺകുട്ടികളും അവരുടെ ഹിജാബെടുത്ത് തീയിലേക്കെറിയുന്നത്? സജീവൻ അന്തിക്കാട് എഴുതുന്നു
സജീവൻ അന്തിക്കാട്
ഇറാനിൽ ഇതിനു മുമ്പൊരിക്കലും കാണാത്ത ചില സംഭവങ്ങളാണ് ലോകം കണ്ടു കൊണ്ടിരിക്കുന്നത്. സ്ത്രീകളാണ് അവിടെ ചരിത്രം സൃഷ്ടിക്കുന്നത്. ഇറാനിയൻ സ്ത്രീകൾ അവരുടെ തലമുടി മുറിച്ചെറിയുകയാണ്. അവരോട് ഐക്യപ്പെട്ട് പുരുഷന്മാർ അവരുടെ തല മൊട്ടയടിച്ച് ലോകത്തെ കാണിക്കുന്നു. സത്യമിതാണ്; അവർ അവരുടെ സർക്കാറിനെ അത്രക്കും വെറുത്തിരിക്കുന്നു.
22 വയസ്സായ ഒരു പാവം പെൺകുട്ടിയോട് ഇറാനിയൻ സർക്കാർ കാണിച്ച ക്രൂരത അവർക്ക് സഹിക്കാനാകുന്നില്ല. ആ ക്രൂരതക്കിരയായവളുടെ പേര് മഹിസ അമീനി എന്നായിരുന്നു. അവൾ ഹിജാബ് ധരിച്ച രീതി ശരിയല്ലെന്നും പറഞ്ഞാണ് മതാചാര പൊലീസ് അവളെ അറസ്റ്റ് ചെയ്തിരുന്നത്. സത്യത്തിൽ എന്താണവൾ ചെയ്ത തെറ്റ്. അവൾ ഹിജാബ് ധരിച്ചിരുന്നു. പക്ഷെ മുടി മുഴുവൻ മറഞ്ഞിരുന്നില്ല. കുറച്ചു മുടി പുറത്തേക്ക് കണ്ടു. മുടി പുറത്തു കണ്ടു എന്നതാണ് മതാചാര പൊലീസ് പറയുന്ന വലിയ കുറ്റം.
2) 1979 മുതൽ ഇറാനിലെ ഇസ്ലാമിക ഭരണം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനെതിരെ കടുത്ത നിയമങ്ങളാണ് അടിച്ചേൽപ്പിട്ടുള്ളത്. ഒമ്പതു വസ്സുകഴിഞ്ഞ പെൺകുട്ടികളും സ്ത്രീകളും തലയും കഴുത്തും ചമലും മറയ്ക്കുന്ന വസ്ത്രം ധരിക്കണം, തലമുടി പുറത്തുകാണരുത്, അയഞ്ഞവസ്ത്രമേ ധരിക്കാവൂ, ടോപ്പ് മുട്ടിനു താഴെവരെ ഉണ്ടാകണം.... ഇങ്ങനെയൊക്കെയാണ് ഈ നൂറ്റാണ്ടിലും സ്ത്രീകൾക്കുമേൽ ഇറാൻ ഭരണകൂടം ഏർപ്പെടുത്തിയ വിചിത്ര നിമയങ്ങൾ.
ഇത്തരം വസ്ത്രനിയമങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സർക്കാർ സദാചാര പൊലീനെ നിയമിച്ചിട്ടുണ്ട്. മുടി പുറത്തേയ്ക്ക് കണ്ടാലോ മെയ്‌ക്കപ്പ് കൂടുതലാണെന്ന് തോന്നിയാലോ സദാചാര പൊലീസിന് സ്ത്രീകളെ തെരുവിൽ തടഞ്ഞുവെക്കാം, അറസ്റ്റ് ചെയ്യാം. പിഴയോ തടവോ ചാട്ടയടികളോ ശിക്ഷയായി വിധിക്കാം.
ഹിജാബ് 'ശരിയായി' ധരിക്കാതെ ട്രെയിനിലോ ബസ്സിലോ, ടാക്സിയിലോ യാത്ര ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കാൻ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യവരെ സർക്കാർ ഉപയോഗിക്കുന്നു.
സ്ത്രീകളുടെ വിവാഹപ്രായം മതഭരണം 13 വയസ്സായി കുറച്ചു. വിവാഹമോചനമാകട്ടെ പുരുഷന് എളുപ്പമാണ്, എന്നാൽ സ്ത്രീകൾക്ക് അതി സങ്കീർണമായ കാര്യവുമാണ്. എന്തിന് സ്ത്രീകൾക്ക് യാത്ര ചെയ്യണമെങ്കിൽ ഭർത്താവിന്റെയോ പിതാവിന്റെയോ അനുമതി വേണം.
3) ഇത്തരം പ്രാകൃത നിയമങ്ങൾ ഉള്ള നാടായിരുന്നതിനാൽ 22 വയസ്സുകാരി മഹിസ അമീനിയും ഹിജാബ് ധരിച്ചിരുന്നു. പക്ഷെ അവളുടെ കഷ്ടകാലത്തിന് മുടി മുഴുവൻ മറഞ്ഞിരുന്നില്ല.
കുറച്ചു മുടി പുറത്തേക്ക് കണ്ടു. എന്നതാണ് മതാചാര പൊലീസ് കണ്ടെത്തിയ വലിയ കുറ്റം. അവളെ കസ്റ്റഡിയിലെടുത്ത മതാചാര പൊലീസ് അവളെ വാനിൽ കയറ്റി കൊണ്ടുപോയത് മത പഠന കേന്ദ്രത്തിലേക്കാണെന്നും പറഞ്ഞാണ് . ഹിജാബ് എങ്ങനെയാണ് ധരിക്കേണ്ടത് എന്ന് അവിടെയാണ് തല്ലി പഠിപ്പിക്കുക.. പക്ഷെ കൊണ്ടുപോകും വഴി വാനിനകത്തു വെച്ചു തന്നെ അവളുടെ തലക്കിട്ടവർ അടിച്ചു കൊണ്ടിരുന്നു. അടി കൊണ്ടവൾ കോമയിലായി. അവളുടെ ബോധം പോയി. തുടർന്നവളുടെ ദാരുണാന്ത്യം സംഭവിച്ചു.
4) കസ്റ്റഡിയിൽ വെച്ചു കൊല്ലപ്പെട്ട പ്രതിയെപ്പറ്റി ലോകത്തുള്ള എല്ലാ പൊലീസുകാരും പറയുന്ന പോലെ തന്നെ ഇറാൻ പൊലീസും പറഞ്ഞു 'അവൾ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചതാണെന്ന്' ! 22 വയസ്സുള്ള തങ്ങളുടെ പൊന്നോമന മകൾക്ക് ഒരസുഖവും ഉണ്ടായിരുന്നില്ലെന്ന് മഹിസ അമിനയുടെ മാതാപിതാക്കൾ അസന്നിഗ്ധമായി പറഞ്ഞു. ഇറാൻ ജനത അത് കേട്ടു.അവർക്കത് സഹിക്കാനായില്ല. ലേശം മുടി പുറത്തുകണ്ട കുറ്റത്തിന് ഒരു പെൺകുട്ടിയെ തല്ലിക്കൊല്ലുകയോ. അവരിന്ന് വലിയ ഒരു പ്രക്ഷോഭത്തിലാണ്. അവർ ലോകത്തോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്. ഇറാന്റെ ചരിത്രത്തിൽ ഇതു വരെ സംഭവിക്കാത്ത മാസ് മൂവ്‌മെന്റാണ് അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
അമേരിക്കയിൽ ജോർജ് ഫ്‌ളോയ്ഡ് എന്ന 46 കാരനെ കറുത്ത നിറത്തിന്റെ പേരിൽ കൊന്ന പൊലീസുകാരനെതിരെയുണ്ടായ പ്രക്ഷോഭം നമുക്കോർമ്മയുണ്ട്. അതുപോലൊന്നാണ് ഇറാനിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ ജോർജ് ഫ്‌ളോയിഡ് ആണ് ഇറാനിലെ മഹിസ അമിനി. അവൾക്കു വേണ്ടി ഒരു പാട് ചെറുപ്പക്കാരും ചെറുപ്പക്കാരികളും വീടിനു പുറത്തേക്കിറങ്ങി - സ്‌കൂൾ പെൺകുട്ടികൾ മുതൽ മുത്തശ്ശിമാർ വരെ സഹികെട്ട് തെരുവിലിറങ്ങി. അവർ ഹിജാബ് വലിച്ചെറിഞ്ഞു. പർദ്ദ കൂട്ടിയിട്ട് കത്തിച്ചു. മുടി അഴിച്ചിട്ട് നൃത്തം ചെയ്തു. മതപൊലീസിനെ അവർ തെരുവിൽ ചോദ്യം ചെയ്തു.
5) ഇറാനിൽ 1979 ൽ ഒരു ഇസ്ലാമിക വിപ്ലത്തിലൂടെ ഇസ്ലാമിക ഭരണത്തിന് തുടക്കം കുറിച്ചത് ആയത്തൊള്ള ഖമേനിയായിരുന്നു. ഷാ എന്ന ഭരണാധികാരികളായിരുന്നു അതുവരെ ഇറാൻ ഭരിച്ചിരുന്നത്.. ഷാ രാജവംശം അഴിമതിക്കാരും ജനവിരുദ്ധരുമായിരുന്നെങ്കിലും സ്ത്രീകൾക്കെതിരെ പ്രത്യേക നിയമങ്ങൾ ഒന്നും നടപ്പാക്കിയിരുന്നില്ല. 1979 വരെയുള്ള ഇറാൻ സ്ത്രീകളുടെ ചിത്രങ്ങൾ നോക്കിയാലറിയാം ഇംഗ്ലീഷുകാരികളെപ്പോലെ ഫ്രോക്കു ധരിച്ചു നടന്നിരുന്ന പെൺകുട്ടികളായിരുന്നു അവർ. പുരുഷന്മാരെപ്പോലെ ആധുനിക വിദ്യാഭ്യാസമാർജ്ജിച്ചവർ.
ആയത്തൊള്ള ഖൊമേനിയുടെ നേതൃത്വത്തിൽ ഇറാനിൽ നടന്ന ഇസ്ലാമിക തീവ്രവാദ വിപ്ലവം ഇറാനികളുടെ ജാതകം തന്നെ തിരുത്തി. അവർ താലിബാൻ സ്റ്റയിൽ ഇസ്ലാമിക ഭരണത്തിനു കീഴിലായി. ലോകം തന്നെ ഇസ്ലാമിക തീവ്രവാദം ഞെട്ടിയുണർന്നെണീറ്റത് ഇറാനിലെ ഇസ്ലാമിക വിപ്ലവവിജയം കണ്ട് ആവേശം കൊണ്ടിട്ടാണ്. ഇന്ന് ഭൂലോകത്തെ ചൂഴ്ന്നു നിൽക്കുന്ന ഇസ്ലാമിക് ഫോബിയ യഥാർത്ഥത്തിൽ ഖൊമേനിമാരുടെ സംഭാവനയാണ്. ബാക്കി അവകാശികളൊക്കെ പിന്നീട് വന്നവരാണ്. ഈ ഖൊമേനിമാരാണ് മഹിസ അമിനിയുടെ കൊലക്കു പിറകിലെ ആശയം എന്നറിയാവുന്നതുകൊണ്ടാണ് സ്ത്രീകൾ അയാളുടെ ചിത്രങ്ങൾ കീറിയെറിയുന്നത്. 'സ്വേച്ഛാധിപതികൾക്ക് മരണം', 'സ്ത്രീക്ക് സ്വാതന്ത്ര്യം' എന്നീ മുദ്രാവാക്യങ്ങൾ അവർ ഉയർത്തുന്നു.
The abolition of the morality police's ?patrols, and the abolition of mandatory hijab അതായിരുന്നു അവർ ഉയർത്തിയ മുദ്രാവാക്യം. A movement for freedom and democracy .
6) ടെഹ്‌റാനിൽ, മാഷാദിൽ , ഇസ്ഫാനിൽ ടബ്രീസിൽ - ഗ്രാമഗ്രാമാന്തരങ്ങളിൽ - പ്രക്ഷോഭം ഇറാൻ മുഴുവൻ പടർന്നു പിടിച്ചു. പൊലീസും മഫ്ടി പൊലീസും പ്രതിഷേധക്കാരെ നേരിട്ടത് എല്ലാ ഏകാധിപതികളും മുമ്പ് ചെയ്ത രീതിയിൽ തന്നെയാണ്. തീതുപ്പുന്ന വെടിയുണ്ടകൾ, പെല്ലെറ്റുകൾ, ടിയർ ഗ്യാസ് ഷെല്ലുകൾ, ജലപീരങ്കികൾ, പേ പിടിച്ച ബാറ്റണുകൾ പ്രതിഷേധക്കാരുടെ മേൽ അവർ വർഷിച്ചു. 193 പേർ ഇതിനകം തന്നെ തങ്ങളുടെ ജീവൻ നൽകി കഴിഞ്ഞെന്ന് League for the Defence of Human Rights in Iran (LDDHI) പറയുന്നു. ആയിരക്കണക്കിനാളുകൾ ജയിലിലായി.
സെപ്റ്റംബർ 30 ന് ബലുചിസ്ഥാൻ പ്രൊവിൻസിന്റെ തലസ്ഥാനമായ സഹേദാനിലെ ഒരു പൊലീസ് സ്റ്റേഷനു മുന്നിൽ പൊതു ജനം കൂട്ടം കൂടി നിന്നു. ഇറാനിലെ മറ്റൊരു പ്രൊവിൻസായ ചബാഹറിൽ പതിനഞ്ചു വയസ്സുള്ള ഒരു ബാലികയെ ഒരു പൊലീസ് കമാൻഡർ ബലാത്സംഗം ചെയ്തതിനെതിരെയുള്ള പ്രതിഷേധമായിരുന്നു അത്. വെള്ളിയാഴ്ചയായിരുന്നതിനാൽ പൊലീസ് സ്റ്റേഷനു മുന്നിൽ ചിലർ നിസ്‌ക്കരിക്കുന്നുമുണ്ടായിരുന്നു. എന്നാൽ പൊലീസ് അതൊന്നും ശ്രദ്ധിച്ചതേയില്ല. അവർ പൊലീസ് സ്റ്റേഷന്റെ റൂഫ് ടോപ്പിൽ കയറി വളരെ സേഫായി നിന്ന് ജനക്കൂട്ടത്തിന് നേരെ തലങ്ങും വിലങ്ങും നിറയൊഴിച്ചു. 85 പേർ സ്‌പോട്ടിൽ മരിച്ചു. തുടർന്നു നടന്ന പ്രതിഷേധങ്ങളിലും കുറെപ്പേർ കൂടി വെടിയേറ്റു വീണു. സ്‌നൈപേഴ്‌സിനെ ഉപയോഗിച്ച് സ്വന്തം ജനതയെ വെടിവെച്ചിടുന്ന സർക്കാർ ഈ ലോകത്തിലുണ്ടോ എന്ന് ചോദിച്ചാൽ ഉറപ്പിച്ചു പറയാം ഇറാനിലെ ഇസ്ലാമിക ഭരണം അതാണ് ചെയ്തത്. ഇന്നും ചെയ്തു കൊണ്ടിരിക്കുന്നത്.
League for the Defence of Human Rights in Iran (LDDHI) ഇതുവരെ രേഖപ്പെടുത്തിയത് 193 പ്രതിഷേധക്കാരുടെ മരണവിവരങ്ങളാണ്. അതിൽ 18 കുട്ടികളാണ്. അതിൽ 85 പേർ മരിച്ചത് സഹേദാനിലെ നമ്മൾ മുമ്പ് പറഞ്ഞ പൊലീസ് സ്റ്റേഷനു മുന്നിലാണ്. ഇതിൽ 6 കുട്ടികളുണ്ട്. ഇതൊക്കെ രേഖപ്പെടുത്തിയ കണക്ക്. ആക്ച്ചൽ കണക്കുകൾ ഇതിലും വലിയ സംഖ്യയായിരിക്കും എന്നുറപ്പാണ്.
7 ) ഹിജാബ് ഇറാനിലെ മുസ്ലിം സഹോദരിമാരുടെ പവിത്രമായ സംസ്‌ക്കാരമാണ്. അത് അവരുടെ എളിമയുടെ മനോഹരമായ പ്രതീകമാണെന്നാണ് കരുതപ്പെടുന്നത്. പക്ഷെ അതൊരു ഫ്രീഡം ഓഫ് ചോയ്‌സാണ്. സ്ത്രീകൾ ഓണാഘോഷത്തിനുടുത്തു വരുന്ന വസ്ത്രം മലയാളിയുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. പക്ഷെ ഒരു പ്രത്യേക സാഹചര്യത്തിൽ അത് ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ആ സഹോദരിമാർക്കാണ്. ഈ ഒരു സ്വാതന്ത്ര്യം ഇറാനിലെ ഇസ്ലാമിക ഭരണം അനുവദിക്കുന്നില്ല. അവിടെ മതവസ്ത്രം സ്ത്രീകളെ അടിച്ചമർത്താനുള്ള ഒരു പ്രതീകമാണ്, സൗകര്യമാണ്.
രണ്ടു വർഷം മുമ്പ് അമേരിക്കയിൽ പൊലീസ് മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട ജോർജ് ഫ്‌ളോയ്ഡ് എന്ന കറുത്തവനു വേണ്ടി നമ്മൾ ശബ്ദമുയർത്തി. അധികാരമുള്ളവർ അധികാരം മിസ് യൂസ് ചെയ്യുന്നതിനെതിരെയുള്ള ലോകമനസാക്ഷിയുടെ ശബ്ദമായിരുന്നു അത്. ആ ശബ്ദം ഇന്നാവശ്യം ഇറാനിലാണ്. കാരണം അവരുടെ പ്രതിഷേധത്തെ - നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ ഭരണകൂടം നിർദ്ദയം അടിച്ചമർത്തിയേക്കാം. മുടി മുറിച്ചും തല മൊട്ടയടിച്ചും സ്വാതന്ത്ര്യ ഗീതങ്ങൾ പാടിയും നടക്കുന്ന ഒരു പ്രതിഷേധമാണത്. ഇങ്ങനെ സമാധാനപൂർവ്വം പ്രതിഷേധിക്കുന്ന ഒരു ജനതയേയാണ് ഇറാൻ ഭരണകൂടം കണ്ണും പൂട്ടി വെടിവെച്ച് കൊന്നു കൊണ്ടിരിക്കുന്നത്. അവരുടെ നിഷ്ഠൂരത പുറത്തറിയാതിരിക്കാനായി അവർ ഇന്റർനെറ്റ് നിയന്ത്രിച്ചിരിക്കുന്നു. ആരെയും അറിയിക്കാതെ പ്രക്ഷോഭകരെ മുഴുവൻ കൊന്നൊടുക്കാനാണ് ഇറാനിലെ മത ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
8) എല്ലാ മതാധിപത്യ ഭരണകൂടങ്ങളും -അത് ഏത് മതത്തിന്റെയായാലും- അടിസ്ഥാനപരമായി സ്വേച്ഛാധിപത്യത്തിലേക്ക് സഞ്ചരിക്കുന്നവയാണ്. ഈ രാഷ്ട്രീയ പാഠമാണ് മതരാഷ്ട്രീയം മലിമസമാക്കിയ ഇന്ത്യയിൽ ജീവിക്കുന്ന നമുക്ക് ഇറാനിൽ നിന്ന് പഠിക്കാനുള്ളത്. മതരാഷ്ട്രീയം ജൻഡർ തുല്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരാണ്. പിന്തുണയ്ക്കാൻ സംഘടിത പ്രസ്ഥാനങ്ങളോ രാഷ്ട്രീയപാർട്ടികളോ, നയിക്കാൻ നേതാക്കളോ ഇല്ലാതെതന്നെ ഇറാനിലെ സ്ത്രീകൾ ആണധികാരത്തിനെതിരെ കൂട്ടമായി ഒത്തുചേരുന്നു, ചോദ്യങ്ങൾ ഉയർത്തുന്നു. വസ്ത്രവും മുടിയും സ്വന്തം ശരീരത്തെയും പ്രതിഷേധത്തിന്റെ അരങ്ങാക്കി മാറ്റുന്നു. രാഷ്ട്രീയത്തെ സർഗ്ഗാത്മകമാക്കുന്നു, സ്ത്രൈണവൽക്കരിക്കുന്നു. ഭാവിയിൽ എല്ലാ സേച്ഛാധിപതികൾക്കുമെതിരായി മാറാവുന്ന മഹാപ്രക്ഷോഭങ്ങൾക്കാണ് ഇറാനിലെ സ്ത്രീകൾ തുടക്കം കുറിച്ചിരിക്കുന്നത്.
എന്തുകൊണ്ടും ഈ നൂറ്റാണ്ടിൽ നടക്കുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള സമരമാണ് ഇറാനിലെ സ്ത്രീകൾ നടത്തുന്നത്. സ്വാതന്ത്രബോധമുള്ള മനുഷ്യർ ലോകമെമ്പാടും ഇറാനിലെ സ്ത്രീകൾക്ക് ഐക്യദാർഢ്യം രേഖപ്പെടുത്താൻ ഒത്തുചേരുന്നു. നമ്മളും അവർക്കൊപ്പമുണ്ട് എന്ന് പറയാനായി ഒക്ടോബർ 13 വൈകുന്നേരം 5 മണിക്ക് തൃശൂരുള്ള സാഹിത്യ അക്കാദമി ഹാളിൽ ഒത്തുചേരാം. സുഹുത്തുക്കൾക്കൊപ്പം വരുമല്ലോ.
പങ്കെടുക്കുന്നവർ
ഡോ: ആരീഫ് ഹുസൈൻ
ശീതൾ ശ്യാം
അഡ്വ: ഉഷ . കെ. ഡി.
അഹാന മേഖൽ
എം.എം. ഗ്രേസി
രതി പതിശ്ശേരി
ഡോ: കെ. ഗോപിനാഥൻ
സജീവൻ അന്തിക്കാട്
അരുൺ എഴുത്തഛൻ
കെ.സി. സന്തോഷ് കുമാർ
പ്രസന്നകുമാർ ടി.എൻ
സംഘാടകർ :
ചാനൽ 13.8.
സഹയാത്രിക
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍