പ്രതിരോധ ഉപകരണനിർമ്മാണത്തിൽ ഒരു മുൻപരിചയവും അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനില്ല; യഥാർഥത്തിൽ അദ്ദേഹത്തിന്റെ പല കമ്പനിയും കഴുത്തോളം കടത്തിലാണ്; അത്തരമൊരു സ്വകാര്യകമ്പനിക്ക് എങ്ങനെയാണ് അത്യാധുനിക ഉപകരണങ്ങളും യുദ്ധവിമാനങ്ങളും നിർമ്മിക്കാനുള്ള കരാർ നൽകുക; റഫേൽ കരാറിൽ മോദി രണ്ടുതരത്തിൽ കുറ്റക്കാരനാണെന്ന് പ്രകാശ് കാരാട്ട്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: റഫേൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുതരത്തിൽ കുറ്റക്കാരനാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഒന്നാമതായി ദേശീയസുരക്ഷ അപകടത്തിലാക്കിയതിന്, രണ്ടാമതായി അഴിമതിയും ചങ്ങാത്തമുതലാളിത്തവും പ്രോത്സാഹിപ്പിച്ചതിന്. നിഷ്പക്ഷമായ അന്വേഷണം പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കുമെന്നും കാരാട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രകാശ് കാരാട്ട് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന്റെ പുർണ്ണ രൂപം ഇങ്ങനെയാണ്:
മോദി സർക്കാരിന്റെ അഴിമതിയുടെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും മുഖംമൂടി വലിച്ചുകീറുന്നതാണ് റഫേൽ കരാർ സംബന്ധിച്ച് ഉണ്ടായിട്ടുള്ള വെളിപ്പെടുത്തലുകൾ. അതുമാത്രമല്ല, 126 യുദ്ധവിമാനം വാങ്ങാനുള്ള കരാർ റദ്ദാക്കി 36 നിർമ്മിത യുദ്ധവിമാനം ഇറക്കുമതി ചെയ്യാനുള്ള പുതിയ കരാറിൽ എത്തുന്നതിൽ പ്രധാനമന്ത്രിക്ക് നേരിട്ടുള്ള പങ്കാളിത്തവും പുറത്തായി. കഴിഞ്ഞാഴ്ച മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഓളന്ദ് മാധ്യമങ്ങളോട് നടത്തിയ പ്രസ്താവനയോടെ മോദി സർക്കാർ മെനഞ്ഞെടുത്ത കള്ളക്കഥകൾ അപ്പടി പൊളിഞ്ഞു. അഴിമതി മൂടിവയ്ക്കാനുള്ള ശ്രമവും പാളി.
ഓളന്ദ് ഫ്രഞ്ച് വെബ്സൈറ്റിനോട് പറഞ്ഞത് റഫേൽ ഇടപാടിലെ ഇന്ത്യൻ പങ്കാളിയെ നിർദേശിച്ചത് ഇന്ത്യൻ സർക്കാർ തന്നെയാണെന്നാണ്. ഫ്രഞ്ച് സർക്കാരിനോ വിമാനനിർമ്മാതാവായ ദസ്സാൾട്ടിനോ ഇക്കാര്യത്തിൽ ഒരു പങ്കുമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ഈ വിഷയത്തിൽ ഞങ്ങൾക്ക് ഒരു തെരഞ്ഞെടുപ്പ് സാധ്യമായിരുന്നില്ല' എന്ന് അർഥശങ്കയ്ക്കിടയില്ലാത്തവിധം ഓളന്ദ് വ്യക്തമാക്കി.തൊട്ടടുത്ത ദിവസം സെപ്റ്റംബർ 22ന് ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പിയോട് സംസാരിക്കവെ ഓളന്ദ് ഇക്കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കി. ''മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം റഫേൽ ഇടപാട് സംബന്ധിച്ച് നടന്ന ചർച്ചയിൽ ഉരുത്തുരിഞ്ഞുവന്ന 'പുതിയ ഫോർമുലയിലാണ്' റിലയൻസിന്റെ പേര് വന്നതെന്ന്'' ഓളന്ദ് പറഞ്ഞുവെന്നായിരുന്നു എഎഫ്പിയുടെ റിപ്പോർട്ട്.
പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ വാദമുഖങ്ങൾ ഇതോടെ പൊളിഞ്ഞു. ദസ്സാൾട്ട് ആരെയാണ് ഇന്ത്യൻ പങ്കാളിയായി നിശ്ചയിച്ചതെന്ന് സർക്കാരിന് അറിയില്ലെന്നും ഈ തീരുമാനത്തിൽ സർക്കാരിന് ഒരു പങ്കുമില്ലെന്നുമായിരുന്നു കുറച്ചുദിവസംമുമ്പുവരെ നിർമല സീതാരാമൻ പറഞ്ഞിരുന്നത്.അഴിമതിയുടെ പ്രധാന തെളിവ് ഇന്ത്യൻ പങ്കാളിതന്നെയാണ്. 2012ൽ റഫേൽ യുദ്ധവിമാനം നിർമ്മിക്കുന്ന കമ്പനിയായ ദസ്സാൾട്ടിനെ തെരഞ്ഞെടുത്തത് ആഗോള ടെൻഡറിലൂടെയായിരുന്നു. ഇന്ത്യൻ വ്യോമസേനയ്ക്ക് 126 യുദ്ധവിമാനം വാങ്ങുന്നതിനായിരുന്നു ഈ ടെൻഡർ. ധാരണപത്രം അനുസരിച്ച് ദസ്സാൾട്ടിന്റെ ഇന്ത്യൻ പങ്കാളി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡ് (എച്ച്എഎൽ) ആയിരുന്നു. എച്ച്എഎല്ലുമായി ചേർന്നാണ് 108 വിമാനം നിർമ്മിക്കുക. 18 വിമാനം ദസ്സാൾട്ട് നിർമ്മിച്ച് നൽകുകയും ചെയ്യും.
എന്നാൽ, 2015 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിൽ പോയപ്പോൾ 126 വിമാനം വാങ്ങാനുള്ള കരാർ ഉപേക്ഷിക്കുകയും 36 നിർമ്മിത റഫേൽ യുദ്ധവിമാനം വാങ്ങാനുള്ള പുതിയ കരാറിൽ ദസ്സാൾട്ടുമായി ഒപ്പുവയ്ക്കുകയും ചെയ്തു. ഇതോടൊപ്പം മുഖ്യ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ തെരഞ്ഞെടുക്കുകയും 21,000 കോടി രൂപയുടെ കരാർ പണി ഈ കമ്പനിക്ക് നൽകുകയും ചെയ്തു.
ആദ്യത്തെ കരാർ എന്തുകൊണ്ടാണ് റദ്ദാക്കിയത് എന്നതിന് തൃപ്തികരമായ ഒരു വിശദീകരണം ഇതുവരെയും ലഭ്യമായിട്ടില്ല. ടെൻഡർ ക്ഷണിക്കൽ, അതിന്റെ വിശദമായ പരിശോധന എന്നിങ്ങനെ ദൈർഘ്യമേറിയ പ്രക്രിയയിലൂടെയാണ് ആദ്യ കരാർ വ്യോമസേന ഉറപ്പിച്ചിരുന്നത്. 126 വിമാനം വാങ്ങണമെന്നതിലും തർക്കമൊന്നുമില്ല. കുറച്ച് വിമാനംമാത്രമാണ് വ്യോമസേനയ്ക്കുള്ളത്. ആവശ്യമായ 42 സ്ക്വാഡ്രൺ (ഒരു സ്ക്വാഡ്രൺ 18 വിമാനമാണ്) വിമാനങ്ങളെങ്കിലും വ്യോമസേനയ്ക്ക് ആവശ്യമാണ്.
മോദി സർക്കാർ, പ്രത്യേകിച്ച് പ്രതിരോധമന്ത്രി നിർമല സീതരാമനും ധനമന്ത്രി അരുൺ ജെയ്റ്റലിയും വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. വിമാനവില സംബന്ധിച്ചും എച്ച്എഎല്ലുമായി സംയുക്ത നിർമ്മാണം സംബന്ധിച്ചുമുള്ള ചർച്ച പുരോഗമിച്ചിരുന്നില്ല എന്നാണ് അവർ വാദിക്കുന്നത്. ഒരു അഭിമുഖത്തിൽ നിർമല സീതാരാമൻ പറഞ്ഞത് എച്ച്എഎല്ലിലെ പശ്ചാത്തല സൗകര്യങ്ങളുടെ കുറവാണ് അവരുമായി കരാറിലെത്താൻ ദസ്സാൾട്ട് തയ്യാറാകാതിരുന്നതെന്നാണ്.എച്ച്എഎല്ലിൽ പശ്ചാത്തല സൗകര്യമില്ലെന്ന നിർമല സീതാരാമന്റെ വദത്തെ എച്ച്എഎല്ലിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് ഈ സെപ്റ്റംബർ ഒന്നിന് വിരമിച്ച ടി സുവർണ രാജു പൂർണമായും തള്ളിക്കളഞ്ഞു. ''വ്യോമസേനയുടെ പ്രധാന അവലംബമായ നാലാം തലമുറ വിമാനമായ 25 ടൺ ഭാരമുള്ള സുഖോയ് 30 വിമാനം, എച്ച്എഎല്ലിന് നിർമ്മിക്കാൻ കഴിയുമെങ്കിൽ എന്താണ് നിങ്ങളൊക്കെ പറയുന്നതിന്റെ അർഥം'' എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്. നമുക്ക് തീർച്ചയായും അതിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദസ്സാൾട്ടുമായി ഒരു കരാറിലുമെത്തിയിട്ടില്ലെന്ന കള്ളവും അദ്ദേഹം പൊളിച്ചുകൊടുത്തു. അദ്ദേഹം പറഞ്ഞു. ''ദസ്സാൾട്ടും എച്ച്എഎല്ലും പരസ്പര പ്രവൃത്തി കൈമാറ്റ കരാറിൽ (വർക്ക് ഷെയർ എഗ്രിമെന്റ്) ഒപ്പുവയ്ക്കുകയും അത് സർക്കാരിന് കൈമാറുകയും ചെയ്തിരുന്നു.'' എന്തുകൊണ്ടാണ് നിങ്ങൾ ആ ഫയൽ പുറത്തുവിടാൻ സർക്കാരിനോട് ആവശ്യപ്പെടാത്തത്? അതെ, ആ ഫയൽ എല്ലാം വ്യക്തമാക്കും. മുൻ എച്ച്എഎൽ ചെയർമാൻ സത്യമാണ് പറഞ്ഞത്. ദസ്സാൾട്ട് സിഇഒ എറിക് ട്രാപ്പിയർ നടത്തിയ വാർത്താ സമ്മേളനവും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ പാരീസ് യാത്രയ്ക്ക് രണ്ടാഴ്ചമുമ്പ് ട്രാപ്പിയർ പറഞ്ഞത് ''ഇടപാട് 95 ശതമാനവും പൂർത്തിയായി'' എന്നും എച്ച്എഎല്ലുമായി വർക്ക് ഷെയർ എഗ്രിമെന്റ് ഒപ്പിട്ടെന്നുമാണ്.
ചങ്ങാത്തമുതലാളിത്തം വരുന്ന വഴിയിതാണ്. പ്രതിരോധ ഉപകരണനിർമ്മാണത്തിൽ ഒരു മുൻപരിചയവും അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനില്ല. യഥാർഥത്തിൽ അദ്ദേഹത്തിന്റെ പല കമ്പനിയും കഴുത്തോളം കടത്തിലാണ്. അത്തരമൊരു സ്വകാര്യകമ്പനിക്ക് എങ്ങനെയാണ് അത്യാധുനിക ഉപകരണങ്ങളും യുദ്ധവിമാനങ്ങളും നിർമ്മിക്കാനുള്ള കരാർ നൽകുക?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള പങ്ക് ഇവിടെയാണ് തെളിയുന്നത്. 2015 ഏപ്രിലിലാണ് മോദി ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലേക്ക് പോകുന്നത്. ഈ സന്ദർശനത്തിനുമുമ്പായി സർക്കാരിന്റെ ഒരു തലത്തിലും വ്യോമസേനയുമായിപ്പോലും ഒരു ചർച്ചയും നടന്നിരുന്നില്ല. ദസ്സാൾട്ടുമായി 126 വിമാനം വാങ്ങുന്ന കരാർ ഉപേക്ഷിച്ച് അതിലും കുറച്ച് വിമാനങ്ങൾ വാങ്ങുന്ന പുതിയ കരാറിൽ ഒപ്പിടുമെന്ന ഒരു സൂചനയും ഉണ്ടായിരുന്നില്ല. പ്രതിരോധമന്ത്രി മനോഹർ പരീക്കറെയോ സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയെയോ ഈ വിഷയത്തെക്കുറിച്ച് ധരിപ്പിച്ചതുമില്ല.
ഏതായാലും പ്രധാനമന്ത്രി ഫ്രാൻസിലേക്ക് പറന്നു. കൂടെയുണ്ടായിരുന്നവരിൽ അനിൽ അംബാനിയും ഉണ്ടായിരുന്നു. പുതിയ കരാർ പ്രഖ്യാപനത്തിനുശേഷം അനിൽ അംബാനി ദസ്സാൾട്ട് സിഇഒയെ കണ്ടതായി റിപ്പോർട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മോദിയുടെ അഭിപ്രായപ്രകാരമാണ് ഫ്രഞ്ച് കമ്പനി അനിൽ അംബാനിയുമായി കരാറിലെത്താൻ തയ്യാറായെതെന്ന് വിശ്വസിക്കാൻ ന്യായമുണ്ട്.
പൊതുമേഖലാ കമ്പനിയായ എച്ച്എഎല്ലിനെ തഴഞ്ഞ് സ്വകാര്യകമ്പനിയെ പങ്കാളിയായി തെരഞ്ഞെടുത്തത് പ്രതിരോധനിർമ്മാണം സ്വകാര്യവൽക്കരിക്കുക എന്ന മോദി സർക്കാരിന്റെ നയത്തിന്റെ ഭാഗമാണ്. എന്നാൽ, തെരഞ്ഞെടുക്കപ്പെടാൻ അർഹതയില്ലാത്ത കമ്പനിയെ തെരഞ്ഞെടുത്തതിൽനിന്ന് കൊടുക്കൽ വാങ്ങലുകൾ നടന്നുവെന്ന് തീർച്ചയായും അനുമാനിക്കാം. മോദിയുടെ ഇന്ത്യയിൽ അഴിമതിക്കും നിയമസാധുത ലഭിച്ചിരിക്കുകയാണ്. നിലവിൽ കൈക്കൂലി നിയമപരമായിത്തന്നെ ഇലക്ടറൽ ബോണ്ടുകൾവഴി നൽകാം. ഒരു ചോദ്യവും ഇക്കാര്യത്തിൽ ഉയരുകയുമില്ല.
പ്രധാനമന്ത്രിയുടെ ഈ സ്വേഛാപരമായ നടപടി ദേശീയസുരക്ഷയ്ക്കാണ് ക്ഷതമേൽപ്പിക്കപ്പെടുന്നത്. പ്രധാന വിഷയവും ഇതുതന്നെയാണ്. വ്യോമസേനയ്ക്ക് ആറ് സ്ക്വാഡ്രൺ യുദ്ധവിമാനമെങ്കിലും അടിയന്തരമായി ആവശ്യമുണ്ട്. യുപിഎ സർക്കാരിന്റെ കാലത്ത് 2007ലാണ് ഈ ആവശ്യം ആദ്യം ഉയർന്നത്. വിശദമായ പ്രക്രിയ പൂർത്തിയാക്കിയാണ് നല്ല യുദ്ധവിമാനം കണ്ടെത്തിയതും 126 വിമാനം വാങ്ങുന്നതിന് 2012ൽ കരാറിൽ എത്തിയതും. ഈ കരാർ വേഗം നടപ്പാക്കുന്നതിനു പകരം മോദി ആ കരാർ തകർക്കുകയും പകരം രണ്ട് സ്ക്വാഡ്രൺ അതായത് 36 റഫേൽ യുദ്ധവിമാനം വാങ്ങാനുള്ള കരാറിലെത്തുകയുമായിരുന്നു. വ്യോമസേനയുടെ ആവശ്യങ്ങൾ ഒരു തരത്തിലും തൃപ്തിപ്പെടുത്തുന്നതല്ല ഈ യുദ്ധവിമാനങ്ങൾ. വിമാനത്തിന്റെ വിലയെത്രയാണെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ സർക്കാർ വിസമ്മതിക്കുകയാണ്. ഇതിനെല്ലാം പുറമെ വ്യോമസേന 100 യുദ്ധവിമാനംകൂടി വാങ്ങാനുള്ള ആവശ്യം സർക്കാരിനു മുന്നിൽ വച്ചിരിക്കുന്നു. വിമാനങ്ങൾ വാങ്ങാനുള്ള പ്രക്രിയകൾ ഒരു ദശാബ്ദത്തോളം വൈകിപ്പിച്ചിരിക്കുകയാണ്. നിർമ്മിതവിമാനങ്ങളാണ് വാങ്ങുന്നത് എന്നതിനാൽ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറ്റം ചെയ്യപ്പെടുന്നുമില്ല. അതിനാൽ, ഈ ഇടപാടിൽ മോദി രണ്ടുതരത്തിൽ കുറ്റക്കാരനാണ്. ഒന്നാമതായി ദേശീയസുരക്ഷ അപകടത്തിലാക്കിയതിന്. രണ്ടാമതായി അഴിമതിയും ചങ്ങാത്തമുതലാളിത്തവും പ്രോത്സാഹിപ്പിച്ചതിന്. നിഷ്പക്ഷമായ അന്വേഷണം പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കും.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്