നിയമവാഴ്ചയ്ക്ക് ജനക്കൂട്ട ആധിപത്യതന്ത്രത്തോട് അനുരഞ്ജനം സാധ്യമാണോ? സമവായം കൊണ്ടല്ല സതിയും തൊട്ടുകൂടായ്മയും ദേവദാസി സമ്പ്രദായവും നിർത്തലാക്കിയത്; ശശിതരൂർ നിർദ്ദേശിച്ച അനുരജ്ഞനം സ്ത്രീവിരോധ മനോഭാവം ജീവിതവൃതമായിക്കൊണ്ട് നടക്കുന്നവർക്ക് മുമ്പിലുള്ള സാഷ്ടാംഗ പ്രമാണമായിരിക്കും: തരൂരിന് മറുപടിയായി ആർ. ബി ശ്രീകുമാർ എഴുതുന്നു
ആർ ബി ശ്രീകുമാർ
സുപ്രീം കോർട്ടിന്റെ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയ്‌ക്കെതിരായുള്ള അനൈതികവും ദുരുപദുഷ്ടവും ഭരണഘടനയിലെ സമത്വദർശനവിരുദ്ധവുമായ പ്രക്ഷോഭണം ജനാധിപത്യത്തെയും നിയമവാഴ്ചയെയും ജനക്കൂട്ടാധിപത്യം (Mobocrazy) കീഴ്‌പ്പെടുത്തുന്ന പ്രവണതയാണ്. 11-11-2018-ലെ മാതൃഭൂമി ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ ശശിതരൂർ എംപി - ''ശബരിമല : വേണ്ടത് അനുരഞ്ജനം',' മതപരമായ വിഷയങ്ങളിൽ നിയമത്തെക്കാളും വിശ്വാസങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്ന് വാദിക്കുന്നു. മുൻ പറഞ്ഞ ലേഖനത്തിനോടുള്ള ഒരു പ്രതികരണമാണ് ഈ കുറിപ്പ്.
വിശ്വാസവും നിയമവാഴ്ചയുടെ മൂല്യങ്ങളും തമ്മിൽ അനുരഞ്ജനം ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇതു തീയും വെള്ളവും തമ്മിൽ ഒത്തുതീർപ്പാക്കണമെന്ന് പറയുന്ന പോലെയാണ്. ഭരണഘടനയുടെ മൂന്നാം ഭാഗമായ ''മൗലികാവകാശങ്ങൾ'' മാറ്റം വരുത്താനാവാത്ത അടിസ്ഥാനതത്വങ്ങളാണെന്ന് (Basic Structure) സുപ്രീം കോർട്ട് കേശവാനന്ദ ഭാരതി കേസിൽ വിധിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ പേരിൽ സ്ഥിതിസമത്വ സിദ്ധാന്തങ്ങൾക്കെതിരായ നിയമം, കീഴ്‌വഴക്കം, ചടങ്ങ്, ആചാരനുഷ്ടാനങ്ങൾ തുടങ്ങിയവയ്ക്ക് നിയമസാധുത ഇല്ലെന്ന് ഭരണഘടനയുടെ അനുച്ഛേദം 13-ൽ പറയുന്നു. അതിനാൽ സ്ത്രീകൾ അടക്കമുള്ള മുഴുവൻ കേരളീയരും പ്രക്ഷോഭണം നടത്തിയാലും, അത്തരം സമ്മർദ്ദങ്ങൾക്ക് ഭരണസംവിധാനം കീഴ്‌പ്പെടുന്നത് അപലപനീയവും ശിക്ഷാർഹവുമാണ്.
സുപ്രീം കോടതിവിധിയ്‌ക്കെതിരായുള്ള സമരത്തിന്റെ കാരണങ്ങൾ രണ്ടാണ്. 1) വർഷങ്ങളായി പവിത്രവൽക്കരിച്ച് ബലപ്പെടുത്തിയെടുത്തിയുള്ള പുരുഷമേധാവിത്വമേന്മതാ മനോഭാവം. 2) ക്ഷേത്രപൂജാ വിധികളുടെ കത്തൃത്വം കുത്തകാവകാശമായി നടപ്പിൽ വരുത്തിയ തന്ത്രിബ്രാഹ്മണ വിഭാഗങ്ങളുടെ വർഗതാൽപര്യം.
മാറുമറയ്ക്കൽ നിരോധനം, മുലക്കരം എന്നിവ നിറുത്തലാക്കിയപ്പോഴും, സതി സമ്പ്രദായം 1830-കളിൽ വില്യം ബെന്റിക് പ്രഭു അവസാനിപ്പിച്ചപ്പോഴും വിശ്വാസിസമൂഹം മതം അപകടത്തിലാണെന്ന ഉമ്മാക്കി കാട്ടി അലമുറകൂട്ടിയിട്ടുണ്ട്. രാമായണത്തിലെ ലക്ഷ്മണന്റെ ഭാര്യ ഊർമ്മിളയും, മഹാഭാരതത്തിലെ പാണ്ഡുവിന്റെ രാജ്ഞി മാദ്രിയും, യാദവരുടെ ആഭ്യന്തര കലഹസമയത്ത് യാദവ സ്ത്രീകളും സതി അനുഷ്ഠിച്ച് ''ദേവീപദം'' നേടിയിട്ടുണ്ട്. സ്വമേധയാ സ്ത്രീകൾ സതി അനുഷ്ഠിക്കുന്നത് തടയരുതെന്ന് വാദിച്ചവർക്കൊപ്പമാണ് ഇന്നത്തെ സ്ത്രീ ക്ഷേത്രപ്രവേശനവിരുദ്ധർ. സ്ത്രീകളുടെ മാതൃത്വമഹിമയുമായി ബന്ധപ്പെട്ട ആർത്തവക്രമം അപവിത്രമാണെന്ന് ദുർവ്യാഖ്യാനിച്ച് അവരുടെ മനസ്സിൽ അധമമനോഭാവം സൃഷ്ടിച്ചതിന്റെ ഫലമായാണ്, ശബരിമല ക്ഷേത്രദർശനം ചെറുപ്പക്കാരികൾക്ക് ദോഷം ചെയ്യുമെന്ന അന്ധവിശ്വാസം ഉണ്ടാക്കിയത്. ജീവശാസ്ത്രപരമായ പ്രകൃതിപ്രതിഭാസ സത്യങ്ങൾ പാപമാണോ? ഈ നിലപാട് ഋക്‌വേദത്തിലെ ''ഭൂമി സത്യത്താൽ നിലനിൽക്കുന്നു, സൂര്യനാൽ ആകാശവും - സതേ്യനത്തഭിതാഭൂമി സൂരേ്യനത്തഭിദാഭൗ (ഋക്‌വേദം 10-85-1)'' മുഴുവൻ ലോകവും സത്യത്തിന്റെ ഇരിപ്പിടമാണ് (3-30-2-6) ''പരാചോവിശ്വം സത്യം കൃണുഹി വിഷ്ടമസ്തു''- എന്നീ സൂക്തങ്ങൾക്ക് ഘടകവിരുദ്ധമാണ്. ദൈവം സത്യമാണെന്നുള്ള പ്രമാണത്തിൽ ആത്മീയ ജീവിതം തുടങ്ങിയ മഹാത്മാ ഗാന്ധി അന്തിമ നാളുകളിൽ സത്യമാണ് ദൈവം എന്നുള്ള ദൃഢനിശ്ചയത്തിൽ എത്തി.
ഭക്തിയോഗം വഴി ഈശ്വര സാക്ഷാത്കാരം നേടുന്നതിനെപ്പറ്റിയുള്ള പ്രാമാണികഗ്രന്ഥമായ ''നാരദഭക്തി സൂത്ര''ത്തിൽ മനഃശുദ്ധിക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. പ്രകൃതിയുടെ നിയമങ്ങൾ അനുസരിച്ച് പ്രവൃത്തിക്കുന്ന ശാരീരികാവസ്ഥയ്ക്ക് ഭക്തിപ്രക്രിയയിൽ പ്രാധാന്യമോ പ്രസക്തിയോ ഇല്ല. ഭക്തിമാർഗം വഴി പക്ഷിമൃഗാദികൾക്ക് പോലും മോക്ഷപ്രപ്തിക്കുള്ള അവകാശാവസരങ്ങൾ നൽകിയിട്ടുള്ള ഹിന്ദുമതസിദ്ധാന്തങ്ങൾ യുവതികളെ അയ്യപ്പദർശനം വഴി സായൂജ്യവും നിർവൃതിയും നേടുന്നതിൽ നിന്നും മാറ്റി നിറുത്താൻ നിർദ്ദേശിക്കുന്നില്ല. രാമായണത്തിലെ ജടായൂമോക്ഷകഥ ഉദാഹരണം.
മഹാഭാരതത്തിന്റെ മൗലിക സന്ദേശമെന്ന ഡോ. എസ്. രാധാകൃഷ്ണൻ (മുൻ രാഷ്ട്രപതി) വിശേഷിപ്പിച്ച ശ്ലോകമാണ് - ആത്മനപ്രതികൂലാനിപരേശാം ന സമാചരേത് - (ഒരാളിന് ദോഷമുണ്ടാക്കുന്നത് അയാൾ അപരനോട് ചെയ്യരുത്) ഈ മൂല്യമനുസരിച്ച് രാഷ്ട്രീയ പ്രേരിതരായ വർഗീയവാദികളാൽ ഉത്തേജിപ്പിക്കപ്പെട്ട സമരക്കാർക്ക് ഭക്തരായ സ്ത്രീകളുടെ ആരാധനാവകാശം തടയാനാവില്ല. ഭാഷാപിതാവായ എഴുത്തച്ഛന്റെ ''ഹരിനാമകീർത്തന''മെന്ന ഭക്തിമാർഗ കവിതാഗ്രന്ഥത്തിൽ (20-ാം ശ്ലോകം) ഇക്കാര്യം സ്പഷ്ടമാക്കിയിട്ടുണ്ട്. നൈഷ്ടിക ബ്രഹ്മചാരിയായി സങ്കൽപ്പിക്കപ്പെട്ട ശബരിമല അയ്യപ്പസ്വാമിയെ പോലെ നിത്യകന്യകാ സങ്കല്പത്തിൽ ആരാധിക്കപ്പെടുന്ന കന്യാകുമാരി ദേവി, ജമ്മുകാശ്മീരിലെ വൈഷ്‌ണോദേവി മൂർത്തികളുടെ മുൻപിൽ അർദ്ധനഗ്നരായ യുവാക്കന്മാർക്ക് പോകുന്നതിൽ ആർക്കും തടസ്സമില്ല. - ഇതിന് പുറകിൽ പുരുഷമേധാവിത്വ മേന്മ•-താധികാരവാദം തന്നെ.
തന്ത്രസമുച്ചയമെന്ന പൂജാവിധിയെപ്പറ്റിയുള്ള ഗ്രന്ഥത്തിൽ യുവതികളായ ഭക്തകൾക്ക് ഒരു നിബന്ധനയും നിർദ്ദേശിച്ചിട്ടില്ല. നൈഷ്ഠികബ്രഹ്മചാരി ആണ് അയ്യപ്പനെന്ന സങ്കല്പം ശബരിമല ദർശനം നടത്തുന്ന ഭക്തമനസ്സുകളിലാണ്. അവരുടെ സങ്കല്പത്തെ അവർക്ക് തുല്യമായ പൗരാവകാശങ്ങൾ ഉള്ള സ്ത്രീകളുടെ ആരാധനാവകാശത്തിന് പ്രതിബന്ധമായി ഉപയോഗിക്കുന്നത് അധാർമ്മികവും പക്ഷപാതപരവുമാണ്. ഇത്തരത്തിലുള്ള നിലപാട് ഭഗവത്ഗീതയിലെ 4-ാം അദ്ധ്യായത്തിലെ 11-ാം ശ്ലോകത്തിൽ പറയുന്ന തത്വങ്ങൾക്ക് എതിരാണ്. കൃഷ്ണഭഗവാൻ പറയുന്നു''അർജുനാ! ആരെല്ലാം ഏതു പ്രകാരത്തിൽ എന്നെ ഭജിക്കുന്നുവോ, അവരെ ഞാൻ അതേ പ്രകാരത്തിൽ അനുഗ്രഹിക്കുന്നു. മനുഷ്യർ എല്ലാവിധത്തിലും എന്റെ മാർഗ്ഗം അനുസരിക്കുന്നു''. യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജ്യാമ്യഹം മമ വർത്മാനുവർത്തന്തേ മനുഷ്യാഃ പാർത്ഥ സർവ്വശഃ
മാതൃകാജീവിതത്തിനുള്ള അടിസ്ഥാന വസ്തുക്കളായ ജ്ഞാനം, ധനം, ശക്തി എന്നിവയുടെ അധീശദേവതകളായ സരസ്വതി, ലക്ഷ്മി, പാർവതി എന്നിവരുടെ അംശാവതാരമായി ദേവിപുരാണങ്ങളിലും മറ്റും ചിത്രീകരിച്ചിട്ടുള്ള സ്ത്രീകൾക്ക് ആരാധനാവകാശം നിഷേധിക്കുന്നതു മൂലപ്രകൃതിയായ ആദിപരാശക്തിയുടെ നിന്ദയാണ്. ആദിശങ്കരാചാര്യർ രജസ്വലയായ ത്രിപുരസുന്ദരിയെ അത്തരമൊരവസ്ഥയിൽ പൂജിക്കുന്നു. (ശങ്കരന്റെ ത്രിപുരസുന്ദരി അഷ്ടകം - കാണുക).
ഏതായാലും ആർത്തവാവസ്ഥയിലുള്ള മൃഗങ്ങൾക്ക് ശബരിമലയിലെ ഗർഭഗൃഹത്തിനടുത്ത് പ്രവേശിക്കുന്നതിൽ തടസ്സമില്ല. ! ഹിന്ദുമതദർശനങ്ങളുടെ രത്‌നച്ചുരുക്കമായി വിശേഷിപ്പിക്കപ്പെടുന്ന 4 മഹാവാക്യങ്ങളുടെ സങ്കല്പ ലക്ഷ്യങ്ങൾക്ക് എതിരാണ് യാഥാസ്ഥിതികരുടെ സ്ത്രീവിരുദ്ധ നിലപാട്. പ്രജ്ഞാനം ബ്രഹ്മം, അയം ആത്മബ്രഹ്മൻ, അഹം ബ്രഹ്മാസ്മി, തത്വമസിയെന്നിവയാണീ മഹാവാക്യങ്ങൾ. നിന്നിൽ തന്നെയുള്ള പരം പൊരുളിനെ കണ്ടെത്തുകയെന്നർത്ഥമുള്ള തത്വമസി എന്ന വാക്യമാണ് പതിനെട്ടാം പടികയറിചെല്ലുന്ന അയ്യപ്പഭക്തർക്ക് ദൃശ്യമാകുന്ന രീതിയിൽ ക്ഷേത്ര നടയിൽ എഴുതി പതിപ്പിച്ചിരിക്കുന്നത്. ഈ വാക്യത്തിന്റെ ഗഹനാർത്ഥങ്ങൾ സ്ത്രീവിരുദ്ധ പ്രക്ഷോഭകർ ''തത്വമസി'' എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള സുകുമാർ അഴിക്കോടിന്റെ അപഗ്രഹന ഗ്രന്ഥം വായിച്ച് മനസ്സിലാക്കണം.
ഋക്‌വേദത്തിലെ 8-61-11-ലെ സൂക്തത്തിൽ നിഷ്പാപ മനസ്സോടെയാണ് ഭക്തിസാധന ചെയ്യേണ്ടതെന്നു നിർദ്ദേശിക്കുന്നു. ശരീരത്തിന്റെ അവസ്ഥയ്ക്ക് പ്രാധാന്യമില്ല. യേശുദേവൻ ഗിരിപ്രഭാഷണത്തിൽ പറഞ്ഞതും ഇതു തന്നെ ''ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദെവത്തെ കാണും.''എന്തറിവുണ്ടായാലും അതുകൊണ്ട് മനുഷ്യൻ നാശോന്മുഖമായ ദുഷ്പ്രവണതകളിൽ നിന്നും മുക്തമാകണമെന്നാണ് ഉപനിഷദ് പ്രമാണം. ''സവിദ്യാ യാ വിമുക്തയെ''. പുതിയ തിരിച്ചറിവുകളുടെ പ്രചോദനം കൊണ്ടാണ് ആധുനിക ഇന്ത്യൻ നവോത്ഥാനത്തിന്റെ നേതാക്കൾ - രാജാറാം മോഹന്റായ് മുതൽ നാരായണ ഗുരുവരെ - സതി, തൊട്ടുകൂടായ്മ, ദേവദാസി സമ്പ്രദായം, അടിമ വ്യവസ്ഥ നിർത്തലാക്കൽ, അവർണ്ണരെ മനുഷ്യരായി കാണക്കാക്കാനുള്ള നിയമ വ്യവസ്ഥകൾ തുടങ്ങിയവ ഭാരതത്തിൽ നടപ്പാക്കിയത്. കേരള സർവകലാശാലയുടെ മൂലവാക്യം, ജ്ഞാനം അതുപയോഗിച്ചുള്ള കർമ്മത്തിനാൽ നിലനിൽക്കുന്നെന്ന് ഉദ്‌ഘോഷിക്കുന്നു. ''കർമ്മണിവ്യജ്ഞതെ പ്രജ്ഞാ''. ഇന്ത്യൻ പൈതൃകത്തിന്റെ ഉദാത്താദർശങ്ങൾക്കെതിരായി സ്ത്രീവിരുദ്ധ സമരക്കാർ നടത്തുന്ന നാടകങ്ങൾ കേരള നവോത്ഥാനത്തിലും പ്രബുദ്ധതയിലും അഭിരമിച്ച് അഭിമാനം കൊള്ളുന്ന കേരളത്തിനു വെളിയിൽ താമസിക്കുന്ന മലയാളികൾക്ക് വേദനാജനകമാണ്. അത്തരത്തിലൊരാളാണ് ഈ ലേഖകനും.
മാതൃഹന്താവിനെ ആരാധിക്കുന്ന രീതി പോലും ഹിന്ദുക്കൾ അംഗീകരിക്കുന്നു. ദുരേ്യാധനന് കേരളത്തിൽ ക്ഷേത്രമുണ്ട്. എറുമ്പ് (കണ്ണൂർ), പട്ടി (കണ്ണൂർ), കുറുക്കൻ (കച്ച് ജില്ല- ഗുജറാത്ത്) എലി (ബിക്കാനീർ - രാജസ്ഥാൻ), മുതലായ ജീവികളെ പവിത്രമായി കാണുന്ന രീതിയും ഉണ്ട്, ഭഗവദ് ഗീതയിൽ അഞ്ചാം അദ്ധ്യായത്തിലെ 18-ാം ശ്ലോകമനുസരിച്ച്. അതിനാൽ യുവതികൾ അയ്യപ്പ ദർശനം നടത്തുന്നതിൽ എന്താണ് അപാകത. അജ്ഞാനികളായ സമരക്കാർ ബ്രഹദാരാണ്യ്വപനിഷത്തിലെ ''തമസോ മാ ജ്യോതിർഗമയ''യെന്ന ആപ്തവാക്യത്തിന്റെ അർത്ഥം മനസ്സിൽ ഉൾക്കൊള്ളണം.കാമവും ലൈംഗികതയും പാപമായിക്കാണുന്ന ക്രിസ്തു മതത്തിന്റെ (original sin) അശാസ്ത്രീയ നിലപാടിനെ ഹിന്ദു യാഥാസ്ഥിതികർ സ്വീകരിച്ചത് ജഗുപ്‌സാവഹമാണ്.
യുവതീക്ഷേത്ര പ്രവേശന വിരുദ്ധ സമരം കേരള ഉപദേശീയതയുടെ വികൃതമായ ഹിന്ദു മാതൃകയാണ്, തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് അനുകൂല പ്രക്ഷോഭണം പോലെ. ഈ സമരം നമ്മുടെ നവോത്ഥാന നായകരായ ചട്ടമ്പി സ്വാമികൾ, വാഗ്ഭടാനന്ദ, നാരായണ ഗുരു, അയ്യൻകാളി, വൈകുണ്ഠസ്വാമി എന്നിവരുടെ മഹാത്യാഗങ്ങൾക്കും പൈതൃകത്തിനും കളങ്കമുണ്ടാക്കുന്നതാണ്. കേരളം ഇന്ത്യയിലെ പ്രബുദ്ധത നേടിയ ദേശമെന്ന പ്രതിച്ഛായയ്ക്ക് ഇതു വലിയ നഷ്ടമുണ്ടാക്കി; 1984-ലെ സിക്ക് വിരുദ്ധ ലഹള, 1992-ലെ ബാബറി മസ്ജിദ് ധ്വംസനം, 2002-ലെ ന്യൂനപക്ഷ വിരുദ്ധ ഗുജറാത്ത് കൂട്ടക്കൊല എന്നിവ ഹിന്ദു സമൂഹത്തിന് അപമാനമുണ്ടായതുപോലെ.
ഭരണഘടനയുടെ അനുച്ഛേദം 25 ന്യൂനപക്ഷമതാനുഷ്ടാന സ്വാതന്ത്ര്യം ഒരിക്കലും മൂന്നാം ഭാഗത്തിൽ പറഞ്ഞിട്ടുള്ള വ്യക്തികളുടെ മതമൗലികാവകാശങ്ങളെ ലംഘിച്ചുകൊണ്ടായിരിക്കരുതെന്ന് സ്പഷ്ടമായി പറയുന്നു. ''Why I am a Hindu'' എന്ന പുസ്തകം എഴുതിയ ശശിശരൂർ ഹിന്ദു വർഗീയവാദികൾ വേദഗ്രന്ഥമായി കാണുന്ന മനുസ്മൃതിയിൽ (മൂന്നാം അദ്ധ്യായം 56-ാം ശ്ലോകം) ഉദ്‌ഘോഷിച്ചിട്ടുള്ള ''സ്ത്രീകളെ പൂജിക്കുന്നിടത്ത് ദൈവ കൃപയുണ്ടാകുമെന്നും, അതില്ലാതെ നടക്കുന്ന പൂജാവിധികൾ ഫലശൂന്യമാണെന്നു''മുള്ള പ്രമാണം അംഗീകരിക്കണം.
''യത്രനാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത:ഹ
യത്രൈ താസ്തു ന പൂജ്യന്തേ സർവ്വാസ്ത ത്രാഫലാ: ക്രിയ:
ശശിതരൂർ നിർദ്ദേശിച്ച അനുരജ്ഞനം നിയമവിരുദ്ധമായി സ്വാഭാവിക നീതി നിഷേധിച്ചുകൊണ്ട് സ്ത്രീവിരോധ മനോഭാവം ജീവിതവൃതമായിക്കൊണ്ട് നടക്കുകയും, പുരോഹിതവൃത്തി ജന്മം കൊണ്ട് ബ്രാഹ്മണരായവർക്കു മാത്രം കുത്തകാവകാശമാക്കി കാണുന്നവർക്കും മുമ്പിലുള്ള സാഷ്ടാംഗ പ്രമാണമായിരിക്കും.
പിണറായി സർക്കാർ പ്രായോഗിക വോട്ട് ബാങ്ക് തന്ത്ര വിദഗ്ധരുടെ സമ്മർദ്ദത്തിന് വഴങ്ങി സ്ത്രീവരുദ്ധരുടെ പ്രീണനത്തിന് തുനിയാതെ നവോത്ഥാന മൂല്യങ്ങൾക്കും, നിയമവാഴ്ചയ്ക്കും വേണ്ടി ശക്തമായ നിലപാടെടുത്തു. ഹൃദയംഗമായ അഭിനന്ദനങ്ങൾ. വിജയാശംസകൾ. നവോത്ഥാന മൂല്യവിശ്വാസികൾക്ക് ഇത് ഊർജ്ജദായകമാണ്. കൂടുതൽ സാമൂഹ്യ പരിഷ്‌കരണ പാതയിൽ നീങ്ങാനായി കേരളത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളായ ആറ്റുകാൽ, ചെങ്ങന്നൂർ, ചോറ്റാനിക്കര, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിൽ അവശ്യം പാണ്ഡിത്യ കൗശലങ്ങളും പൂജാവിധി വൈദഗ്ധ്യവുമുള്ള സ്ത്രീകളെ നിയമിക്കണമെന്ന് നിർദ്ദേശിക്കുന്നു. കേരളത്തിനെ സ്വാമി വിവേകാന്ദൻ അപലപിച്ച ഭ്രാന്താലയമാക്കാനുള്ള ഹിന്ദു യാഥാസ്ഥികരുടെ നീക്കത്തിനിതൊരു തിരിച്ചടിയാകും.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍