ബരാക്ക് ഒബാമ ഏതെങ്കിലും സമരത്തിന് പോയി തല്ലുകൊണ്ടതായി ഞാൻ വായിച്ചിട്ടില്ല; കേരളത്തിൽ തല്ലുകൊണ്ട, ഷർട്ടുകൾ കീറിപ്പറിഞ്ഞ, ചോരയൊലിക്കുന്ന ചിത്രങ്ങളാണ് ഫാഷൻ; തല്ലുകൊണ്ടില്ലെങ്കിൽ നേതാവിനെ മുകളിൽ നിന്ന് കെട്ടിയിറക്കി എന്ന് ആരോപണം വരും; ഇത് മാറേണ്ട സമയം എന്നേ കഴിഞ്ഞു; (കേരള) രാഷ്ട്രീയത്തിലെ റിയാലിറ്റി ഷോകൾ ! മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
(കേരള) രാഷ്ട്രീയത്തിലെ റിയാലിറ്റി ഷോകൾ !
ജന്മനാ പേടിത്തൂറിയും പൊതുവെ ശാന്തശീലനും ഇപ്പോൾ ഡിപ്ലോമാറ്റുമായ ഞാൻ ഒരിക്കൽ ഒരു സമരത്തിന്റെ മുന്നിൽ നിന്നിട്ടുണ്ട് എന്നും അവിടെ തല്ലുണ്ടാക്കി തല പൊട്ടിയിട്ടുണ്ട് എന്നും പറഞ്ഞാൽ എന്റെ അമ്മ പോലും ഒരുപക്ഷെ വിശ്വസിക്കില്ല. സംഗതി, പക്ഷെ, സത്യമാണ്.
എഞ്ചിനീയറിങ് കോളേജിൽ പഠിക്കുന്ന കാലമാണ്. അടുത്ത് തന്നെയാണ് ആർട്സ് കോളേജും. അവരുമായി എന്തോ പ്രശ്നമുണ്ടായി കാമ്പസിൽ ഉന്തും തല്ലും കല്ലേറും ഒക്കെയായി. പൊലീസ് വന്നു. പൊലീസ് ഞങ്ങൾക്ക് പുല്ലാണെന്ന് രണ്ടുകൂട്ടം വിദ്യാർത്ഥികളും മുദ്രാവാക്യം വിളിച്ചു. നിങ്ങൾ തമ്മിൽത്തല്ലി ചത്താൽ ഞങ്ങൾക്ക് മലരാണെന്ന് അവരും ചിന്തിച്ചുകാണും. അവർ പ്രശ്നത്തിൽ ഇടപെട്ടില്ല. സംഘർഷം കൊഴുത്തു. എന്റെ തല പൊട്ടി ചോരയൊഴുകി. അന്നീ മൊബൈൽ ഫോൺ ഒന്നും ഇല്ലാതിരുന്നതിനാൽ എനിക്ക് മനഃസാക്ഷി തെളിവ് മാത്രമേയുള്ളു നിങ്ങളെ ബോധിപ്പിക്കാൻ.
ഒരു എൻജിനീയറെ സംബന്ധിച്ചിടത്തോളം വിദ്യാർത്ഥി ജീവിതത്തിൽ സമരിക്കാൻ പോയി തല്ലുകൊണ്ടു എന്ന് പറയുന്നത് കരിയറിന് ഒട്ടു ഗുണകരമല്ല. അതുകൊണ്ടുതന്നെ ആ കഥയൊന്നും ഞാൻ ആരോടും പറയാറില്ല. അങ്ങനെ പറഞ്ഞുനടക്കാൻ ഞാൻ സ്വാതന്ത്ര്യ സമരത്തിലൊന്നുമല്ലല്ലോ പങ്കെടുത്തത്.
പക്ഷെ കേരളത്തിലെ രാഷ്ട്രീയക്കാരുടെ വളർച്ചയിൽ തല്ലുകൊള്ളുന്നത് അവരുടെ ബയോഡേറ്റയിൽ വലിയ അക്ഷരത്തിൽ എഴുതുന്നതും ഇപ്പോഴും ഏറെ വിലപ്പെട്ടതുമായ യോഗ്യതയാണ്. പ്രീഡിഗ്രി ബോർഡ് സമരകാലത്ത് തല്ലു കൊണ്ടവർ, പ്രൈവറ്റ് മെഡിക്കൽ വിദ്യാഭ്യാസത്തിനെതിരെയുള്ള സമരത്തിൽ തല്ലുകൊണ്ടവർ, സ്വാശ്രയ കോളേജിനെതിരെ യുള്ള സമരത്തിൽ തല്ലുകൊണ്ടവർ, മറ്റേ പാർട്ടിക്ക് ആധിപത്യമുള്ള കോളേജിൽ യൂണിറ്റ് ഉണ്ടാക്കാനോ വളർത്താമോ ശ്രമിച്ച് തല്ലുകൊണ്ടവർ എന്നിങ്ങനെ പല വിശേഷണങ്ങളും ഉണ്ട്. അങ്ങനെ തല്ലു കൊണ്ടവർ എല്ലാം അണികൾക്ക് ആവേശമാണ്. പിൽക്കാലത്ത് എം എൽ എ യോ എം പി യോ ഒക്കെ ആകാൻ അവസരം വരുമ്പോഴും നിഷേധിക്കപ്പെടുമ്പോഴും അവരും ആരാധകരും എടുത്തുപയോഗിക്കുന്നതും ഇതാണ്. ഇതിൽ ഇടത് വലത് വ്യത്യാസമില്ല. ആരുടേയും പേരെടുത്തു പറയുന്നില്ല, നമ്മുടെ രാഷ്ട്രീയ നേതാക്കളിൽ എത്രയോ പേരുടെ തല്ലുകൊണ്ട, ഷർട്ടുകൾ കീറിപ്പറിഞ്ഞ, ചോരയൊലിക്കുന്ന ചിത്രങ്ങൾ നമ്മൾ കണ്ടിരിക്കുന്നു.
ഏതെങ്കിലും സമയത്ത് കേരളത്തിലെ വിദ്യാർത്ഥി-യുവജന പ്രസ്ഥാനത്തിലൂടെ അല്ലാതെ ഒരാൾ പാർട്ടിയിലെ ഉന്നതസ്ഥാനത്ത് എത്തിയാൽ, സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചാൽ അഥവാ ആയാൽ ഉടൻ അവർക്കെതിരെ ഉടനെ വരുന്ന ആരോപണവും പാർട്ടിക്ക് വേണ്ടി സമരം ചെയ്തവരും തല്ലുകൊണ്ടവരും ഒക്കെ ഇവിടെയുള്ളപ്പോൾ മുകളിൽ നിന്ന് കെട്ടിയിറക്കി എന്നതാണ്.
ഇതൊരു കേരള സ്പെഷ്യലിറ്റി ആണെന്ന് തോന്നുന്നു. ബരാക്ക് ഒബാമ ഏതെങ്കിലും സമരത്തിന് പോയി തല്ലുകൊണ്ടതായി ഞാൻ വായിച്ചിട്ടില്ല. ഒബാമ പ്രസിഡന്റ് സ്ഥാനാർത്ഥിയായപ്പോൾ ഒരു തല്ല് പോലും കൊള്ളാതെയാണന്ന് അദ്ദേഹം പ്രസിഡന്റായത് എന്ന് പറഞ്ഞുകേട്ടുമില്ല. ടോണി ബ്ലെയറിന്റെയോ വ്ലാഡിമിർ പുടിന്റെയോ കഥയും വ്യത്യസ്തമല്ല. സ്ഥിരമായി സമരം നടക്കുന്ന ഫ്രാൻസിലെ നേതാക്കന്മാരെ അളക്കുന്നതും തല്ലുകൊണ്ടതിന്റെ പാരമ്പര്യം വെച്ചല്ല.
എങ്ങനെയാണ് സമരത്തിനിറങ്ങി തല്ലുകൊള്ളുന്നത് നമ്മുടെ മനസ്സിൽ നേതൃത്വഗുണത്തിന്റെ അളവുകോലായി മാറിയത്?. ഞാൻ ഇടക്ക് ചിന്തിക്കാറുള്ള വിഷയമാണ്.
നമ്മൾ രാഷ്ട്രീയം പഠിച്ചതും ശീലിച്ചതും ഒക്കെ സ്വാതന്ത്ര്യ സമരകാലത്താണ്. അന്ന് ഭരിച്ച രാജാക്കന്മാരുടെയും വിദേശികളുടെയും ഒക്കെ മർദ്ദന ഉപകരണങ്ങളായിരുന്നു പൊലീസും പട്ടാളവും. അത്തരം മർദ്ദനോപാധികളുടെ പിൻബലത്തിലാണ് ആചന്ദ്രതാരം ഇവിടെ ഭരിക്കാമെന്ന് ബ്രിട്ടീഷുകാരും നാട്ടുരാജാക്കന്മാരും വിശ്വസിച്ചിരുന്നത്. അന്ന് അവർക്കെതിരെ സമരത്തിനിറങ്ങി തല്ലുകൊള്ളുന്നത് സ്വന്തം ഭാവി തുലച്ചുകളയാൻ പോന്ന തരത്തിലുള്ള പ്രവർത്തിയാണ്. അത് ചെയ്യാൻ ധൈര്യമില്ലാതിരുന്ന, എന്നാൽ രാജഭരണത്തോടും ബ്രിട്ടിഷ് ഭരണത്തോടും എതിർപ്പുണ്ടായിരുന്നവർ, മുൻ-പിൻ നോക്കാതെ സമരത്തിനിറങ്ങിയവരെ ധീരന്മാരും നേതൃത്വഗുണമുള്ളവരുമായി കണ്ടു. പിൽക്കാലത്ത് അധികാരം കിട്ടുമെന്ന യാതൊരു പ്രതീക്ഷയിലുമല്ല അവർ സമരത്തിനിറങ്ങിയതെങ്കിലും രാജഭരണം അവസാനിക്കുകയും ബ്രിട്ടിഷുകാർ സ്ഥലം വിടുകയും ചെയ്തതോടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരും മർദനം അനുഭവിച്ചവരും ജയിലിൽ കിടന്നവരുമായവർ സ്വാഭാവികമായതും നമ്മുടെ ഹീറോകളായി, ചിലർ അധികാരത്തിലെത്തി.
രാജാക്കന്മാരും ബ്രിട്ടീഷുകാരും പോയി ജനാധിപത്യഭരണവുമായി. ഏത് പൊലീസും പട്ടാളവും കൈയിലുണ്ടെങ്കിലും ആർക്കും എല്ലാക്കാലത്തും ഭരിക്കാനും പറ്റാതായി. അഞ്ചു വർഷം കൂടുമ്പോൾ ജനങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന കാലമായി. പക്ഷെ, ചെറുപ്പക്കാരിൽ നിന്ന് സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്ന പാർട്ടികളും സ്ഥാനാർത്ഥികളിൽ നിന്ന് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ജനങ്ങളും ഇക്കാര്യം മനസ്സിലാക്കിയതായി തോന്നുന്നില്ല.
അച്ഛനപ്പൂപ്പന്മാരുടെ രാഷ്ട്രീയ പാരമ്പര്യം ഇല്ലെങ്കിൽ കേരള രാഷ്ട്രീയത്തിൽ ഉയർന്നു വരാൻ കാമ്പസ് കാലത്തേ സമരം നടത്തി തല്ലു കൊണ്ടവർക്ക് പ്രത്യേക പരിഗണനയുണ്ട്. ആ അർത്ഥത്തിൽ നേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ഒരു റിയാലിറ്റി ഷോ പോലെയാണ് നമ്മുടെ പല സമരങ്ങളും.
സമരങ്ങൾ ഉണ്ടാക്കുന്നത് നേതൃത്വ പരിശീലനത്തിനാണ് എന്ന് ഞാൻ കരുതുന്നില്ല, പിൽക്കാലത്ത് നേതാവാകാം എന്നുകരുതി ആരെങ്കിലും പോയി തല്ലു മേടിക്കുമെന്നോ, തല്ലു കൊണ്ടവർക്കൊക്കെ നേതാവാകാൻ പറ്റുമെന്നോ ഞാൻ അർത്ഥമാക്കുന്നില്ല. പക്ഷെ, നേതൃസ്ഥാനത്തേക്ക് ആളുകളെ പരിഗണിക്കുമ്പോൾ അവരുടെ തല്ലുകൊണ്ട പരിചയം ഇപ്പോഴും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിലയേറിയ കറൻസിയാണ് എന്നെനിക്ക് തോന്നാറുണ്ട്, എന്ന് മാത്രം.
ഇത് മാറേണ്ട സമയം എന്നേ കഴിഞ്ഞു. തെരുവിൽ പ്രത്യക്ഷ സമരം നടത്തുന്നത് പോലെതന്നെ നേതൃത്വഗുണം ആവശ്യമുള്ളതാണ് കൊളേജിൽ യുവജനോത്സവം സംഘടിപ്പിക്കുന്നത്. എതിരാളിയുമായി തല്ലുണ്ടാക്കുന്നതിൽ എത്രയോ കൂടുതൽ നേതൃത്വഗുണം വേണം സമാധാനപരമായി ഒരു ഡിബേറ്റ് നടത്താൻ.
ഈ ലേഖനം കോവിഡ് കാലത്തെ സമരത്തെ ഉദ്ദേശിച്ച് എഴുതുന്നതല്ല. തല്ലുകൊണ്ട ഏതെങ്കിലും പ്രവർത്തകരെ ഉദ്ദേശിച്ചുമല്ല. ഈ അടിയും തടയും അടികൊണ്ട ചരിത്രം പറയലും ഒക്കെ ഞാൻ അഞ്ചാം ക്ലാസ് മുതൽ കാണുന്നതല്ലേ. ഇതിൽ മുന്നണി ഭേദം ഒന്നുമില്ല. പക്ഷെ നമ്മൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്, സമരമുറകളും, നേതാക്കളുടെ തിരഞ്ഞെടുപ്പും നേതൃത്വ പരിശീലനവും ഒക്കെ മാറേണ്ടിയിരിക്കുന്നു.
കോവിഡ് കാലത്തെ സമരങ്ങളെപ്പറ്റി ഞാൻ ഒന്നും പറയുന്നില്ല. എന്തിന് കോവിഡിനെപ്പറ്റി പറയാൻ തന്നെ ഇപ്പോൾ എനിക്കൊരു മൂഡില്ല. നമ്മൾ എത്ര വലിയ ചുഴിയിലാണ് അകപ്പെട്ടിരിക്കുന്നതെന്നോ എത്ര ആഴത്തിലേക്കാണ് അത് നമ്മെ വലിച്ചുകൊണ്ടുപോകാൻ പോകുന്നതെന്നോ നമ്മൾ അറിയുന്നില്ല. പതുക്കെ വേവുന്ന തവളയെ പോലെ നാലായിരവും അയ്യായിരവും കടന്ന് പതിനായിരത്തിലേക്ക് പുതിയ കേസുകളും, പത്തും പന്ത്രണ്ടും കടന്ന് അമ്പതിലേക്കും നൂറിലേക്കും പ്രതിദിന മരണവും കടക്കാൻ പോകുന്നു. നമ്മൾ കേട്ടറിഞ്ഞവരിൽ നിന്നും നമ്മുടെ തൊട്ടടുത്തുള്ളവരിലേക്ക്, നമ്മുടെ വീട്ടിലേക്ക് കോവിഡ് എത്താനിനി അധികം സമയം വേണ്ട. ചാനലുകളിൽ നാം കാണുന്ന കേരളം അല്ല നമ്മെ കാത്തിരിക്കുന്ന കേരളം. അതറിയാൻ പൊലീസിന്റെ ഇൻവെസ്റ്റിഗേഷനോ വക്കീലിന്റെ സ്പെക്കുലേഷനോ ഒന്നും വേണ്ട. കുറച്ചു സെൻസുണ്ടാകണം, സെന്സിബിലിറ്റി ഉണ്ടാകണം, സെൻസിറ്റിവിറ്റി ഉണ്ടാകണം.
സുരക്ഷിതരായിരിക്കുക.
മുരളി തുമ്മാരുകുടി
- TODAY
- LAST WEEK
- LAST MONTH
- അന്യഗ്രഹ ജീവികളുണ്ടെന്ന വാദം ശക്തമാക്കി വെയ്ൽസിലെ വിദൂരമലമുകളിൽ അഞ്ചാമത്തെ അജ്ഞാത സ്റ്റീൽ സ്തൂപം; കഴിഞ്ഞ വാരാന്ത്യത്തിൽ കാണപ്പെട്ട സ്തൂപം ചൊവ്വാഗ്രഹത്തിൽ ജീവനുണ്ടെന്ന സൂചനയും ശക്തമാക്കുന്നു!? ഒരു വിചിത്ര വാർത്ത..!
- സ്കൂട്ടർ അപകടത്തിൽ പിതാവു മരിച്ചു; അച്ഛൻ പോയതറിയാതെ സ്കൂളിലെത്തി കണക്കു പരീക്ഷ എഴുതി മടങ്ങി ധനുഷ: ഭാര്യയും മക്കളും മരണ വിവരം അറിയുന്നത് ഉച്ചയോടെ
- വിലക്കയറ്റവും തൊഴിലില്ലായ്മയും തെരഞ്ഞെടുപ്പു പ്രചരണ വിഷയം ആകാതെ വഴിതിരിച്ച ബിജെപി തന്ത്രം; രാമക്ഷേത്രത്തിന് പിന്നാലെ സിഎഎയും നടപ്പിലാക്കി തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പിന് തയ്യാറായി മോദിയും കൂട്ടരും; എൻഡിഎ മുന്നണിക്ക് 400 സീറ്റിലേറെ നേടാൻ എല്ലാ ആയുധങ്ങളും പുറത്തെടുത്തു ബിജെപി
- ഒരു കാരണവുമില്ലാതെ തൂങ്ങിമരിച്ച അമ്മ; കുറ്റബോധത്താൽ ഒരുമാസത്തിനുള്ളിൽ ആത്മഹത്യചെയ്ത അച്ഛൻ; മകൻ അഭയം തേടിയത് യാത്രകളിൽ; ആരെയും വിമർശിക്കുന്ന ഒരു കള്ളിയിലും പെടാത്ത റിബൽ! മഞ്ഞുമ്മൽ ബോയ്സിനെ പൊറുക്കികൾ എന്ന് വിളിച്ച ജയമോഹൻ ഇങ്ങനെയാണ്
- 'ഒന്നാം സ്ഥാനത്തിന് ഒന്നരലക്ഷം; തിരിച്ചറിയാൻ കാൽപ്പാദത്തിന്റെ അടിയിൽ അടയാളമിടണം'; വിധികർത്താക്കൾ ചോദിച്ചത് ലക്ഷങ്ങൾ; കേരള സർവകലാശാല കലോത്സവം അവസാനിച്ചതിന് പിന്നാലെ ശബ്ദരേഖകളും സ്ക്രീൻ ഷോട്ടുകളും പുറത്ത്
- 'ഡയലോഗും ഡെലിവറിയും തമ്മിലൊരുപാട് വ്യത്യാസമുണ്ട് സീയെമ്മെ!; ആ വരകളൊക്കെ വെള്ളത്തിൽ വരച്ച വരച്ച വരകളായി പോകും'; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ
- ഉദയനാണ് താരത്തിലെ 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ചത്; കഥ പറയുമ്പോൾ സിനിമയുടെ ഷൂട്ടിങ് സമയത്ത് മമ്മൂട്ടിയുമായി വഴക്ക് ഉണ്ടായി; മോഹൻലാൽ രാജീവ് നാഥിനെ വിളിച്ച് കേണൽ പദവി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചത് വിചിത്രമായി; ശ്രീനിവാസൻ തുറന്ന് പറയുമ്പോൾ
- ആസിഫലി സർദാരിയുടെ ഇളയ മകൾ; ഓക്സ്ഫോർഡ്, എഡിൻബർഗ് യൂണിവേഴ്സിറ്റികളിലായി ഉപരിപഠനം; പാക്കിസ്ഥാന്റെ പോളിയോ നിർമ്മാർജന യജ്ഞത്തിന്റെ അംബാസിഡറായി പ്രവർത്തിച്ചു; പാക്കിസ്ഥാൻ പ്രഥമ വനിതയായി ചരിത്രം തിരുത്തുന്ന ആസിഫ ഭൂട്ടോയുടെ കഥ
- തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളിൽനിന്ന് വീണ് അപകടം: പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
- കുടുംബഫോട്ടോ എഡിറ്റ് ചെയ്തതിന് മാപ്പ് പറഞ്ഞ് ബ്രിട്ടനിലെ കെയ്റ്റ് രാജകുമാരി; ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന രാജകുമാരി മദേഴ്സ് ഡേയിൽ പോസ്റ്റ് ചെയ്തത് കുട്ടികളോടൊപ്പമുള്ള ഫോട്ടോ; പ്രസിദ്ധീകരിച്ച ഫോട്ടോ പിൻവലിക്കുവാൻ മാധ്യമങ്ങൾ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- സെക്രട്ടറിയേറ്റിലുള്ളവർക്കെല്ലാം മുഴുവൻ ശമ്പളവും ബാങ്കിലെത്തിച്ച് ഐഎഎസ് സമ്മർദ്ദം; സ്പീക്കർ നിലപാട് കടുപ്പിച്ചപ്പോൾ നിയമസഭയിലുള്ളവർക്കും പണം കിട്ടി; ഇനിയും പകുതി സർക്കാർ ജീവനക്കാർക്ക് പോലും ശമ്പളം കിട്ടിയില്ലെന്നത് യാഥാർത്ഥ്യം; പ്രതിസന്ധി തീരാൻ ദിവസങ്ങൾ എടുത്തേക്കും
- എന്തു തെമ്മാടിത്തമാണ് യഥാർത്ഥത്തിൽ അവിടെ കാട്ടിയത്? ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു; ചെറുപ്പക്കാരുടെ ആ സെറ്റിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്; ഒരു വിഭാഗത്തെ തെരഞ്ഞു പിടിച്ചതല്ല: മുഖാമുഖത്തിൽ ഈരാറ്റുപേട്ട സംഭവം ഉയർത്തിയ ഹുസൈൻ മടവൂരിനെതിരെ മുഖ്യമന്ത്രി
- ആറ് അക്രമികളും രണ്ടു വാഹനങ്ങളും ദൃശ്യങ്ങളിൽ; 50 തവണ വെടിവച്ചു; 34 വെടിയുണ്ടകൾ ശരീരത്തിൽ തുളച്ചുകയറിയെന്നും റിപ്പോർട്ട്; ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതക ദൃശ്യം പുറത്തുവിട്ട് കനേഡിയൻ മാധ്യമം
- ഭാര്യയെയും ചെറിയ കുട്ടിയടക്കം മൂന്ന് കുട്ടികളെയും വെട്ടിയോ കുത്തിയോ കൊന്ന ശേഷം ജയ്സൺ തൂങ്ങിമരിച്ചത് ആണെന്ന് നിഗമനം; പൂവരണിയെ ഞെട്ടിച്ച് അഞ്ച് മരണം; വാടക വീട്ടിലെ ദുരൂഹത മാറ്റാൻ അന്വേഷണം തുടങ്ങി പൊലീസ്
- വാലന്റൈൻസ് ദിനത്തിൽ ഒരു പെൺകുട്ടിയോടൊപ്പം സിദ്ധാർഥൻ നൃത്തംചെയ്തത് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഷാനും യൂണിയൻ പ്രതിനിധി ആസിഫ് ഖാനും ഇഷ്ടപ്പെട്ടില്ല; പിന്നെ നടന്നത് താലിബാനിസം; വ്യാജ പരാതി കൊടുത്ത പെൺകുട്ടി ഒളിവിൽ; ആന്റി റാംഗിങ് സമിതിക്കും മൊഴി കൊടുത്തില്ല; പൂക്കോട്ട് സിബിഐ ഉടനെത്തും
- എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേയ്ക്കു പോകും; അവിടെ പോയി രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രവർത്തിച്ചോളാം, എനിക്ക് ഒരു താൽപര്യവുമില്ല': പ്രചാരണ സ്ഥലത്ത് ആളുകുറഞ്ഞതിൽ അനിഷ്ടം പ്രകടിപ്പിച്ച് സുരേഷ് ഗോപി
- സിദ്ധാർത്ഥിനെതിരെ പരാതി കൊടുത്ത പെൺകുട്ടിയുടെ അമ്മ പൊലീസുകാരിയോ? സിദ്ധാർത്ഥിനെ കൈകാര്യം ചെയ്യാൻ പെൺകുട്ടി അഖിലിന് ക്വട്ടേഷൻ കൊടുത്തോ? പൂക്കോട്ടെ മരണം ആത്മഹത്യയാക്കാൻ കാട്ടിയ ധൃതിയിൽ പുറത്താവുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; സിബിഐ അന്വേഷണം അനിവാര്യം
- ഉദയനാണ് താരത്തിലെ 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ചത്; കഥ പറയുമ്പോൾ സിനിമയുടെ ഷൂട്ടിങ് സമയത്ത് മമ്മൂട്ടിയുമായി വഴക്ക് ഉണ്ടായി; മോഹൻലാൽ രാജീവ് നാഥിനെ വിളിച്ച് കേണൽ പദവി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചത് വിചിത്രമായി; ശ്രീനിവാസൻ തുറന്ന് പറയുമ്പോൾ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- ഫെബ്രുവരി 22 ന് വിവാഹിതയാകാനിരുന്ന പെൺസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി; സംഭവം നടന്നത് സിംഗപ്പൂരിൽ; മരിച്ചത് കോന്നി സ്വദേശിനി; കൊലപ്പെടുത്തിയത് അഞ്ചൽ സ്വദേശിയായ യുവാവ്; കടുംകൈ കാട്ടിയത് യുവതി വിവാഹം ക്ഷണിക്കാൻ യുവാവിന്റെ താമസ സ്ഥലത്ത് എത്തിയപ്പോൾ; സ്ഥിരീകരിക്കാതെ ബന്ധുക്കൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- മറുനാടൻ വാർത്തയ്ക്ക് പിന്നാലെ സ്കൈ ഇലവൻ കമ്പനിയിൽ നിന്നും വീണാ വിജയൻ അപ്രത്യക്ഷം; മാനേജിങ് ഡയറക്ടറുടെ അടക്കം പേരുകളിൽ അതിവേഗ മാറ്റം; കനേഡിയൻ കമ്പനി ഉടമയായി മാറിയത് ദീപക് യശ്വന്ത് സായിബാബ; എക്സാലോജിക് ബന്ധത്തിനും തെളിവുകൾ ഏറെ; ലാവ്ലിന്റെ നാട്ടിലെ കമ്പനിയിൽ അവ്യക്തത മാത്രം
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്