വോട്ട് ശതമാനത്തിൽ വലിയ വ്യത്യാസമില്ലാതെ വന്നിട്ടും സീറ്റ് വന്നപ്പോൾ കോൺഗ്രസിന്റെ മൂന്നിരട്ടി മാർക്സിസ്റ്റിന്; കണക്ക് പറഞ്ഞാൽ കോൺഗ്രസിനാണ് കൂടുതൽ വോട്ട് കൂടിയിട്ടുള്ളത്; 2021 : തുടരുന്ന ഭരണവും രാഷ്ട്രീയവും: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
2021 : തുടരുന്ന ഭരണവും രാഷ്ട്രീയവും
താത്വികമായ അവലോകനമാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിക്രിയ വാദികൾ പ്രതികരിക്കാൻ തയ്യാറായി ഇരുന്നോളൂ. 2021 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഫലവും വന്നു. മുഖ്യമന്ത്രിയുടെ ഉൾപ്പടെ അവലോകനങ്ങൾ ഏറെ വന്നു. ഇനി ഈ വിഷയത്തിൽ ബ്രോക്കർ ലോനപ്പൻ ഒരു അഭിപ്രായം പറയാം.
ആദ്യം ഭരണമുന്നണിയോടാണ്, ഇടതു പക്ഷ ജനാധിപത്യ മുന്നണിയാണ് ഇത്തവണ ഭരണത്തിൽ എത്തിയത്. 1977 ന് ശേഷം ആദ്യമായിട്ടാണ് ഒരു മുന്നണിക്ക് ഭരണ തുടർച്ച ഉണ്ടാകുന്നത്. സാധാരണയായി പ്രതിപക്ഷത്തിരിക്കുന്ന ഒരു മുന്നണിയെ ഭരണത്തിലേക്ക് തിരഞ്ഞെടുക്കുമ്പോൾ അത് 'പ്രതിപക്ഷാനുകൂലം' എണ്ണത്തിലും 'ഭരണവിരുദ്ധം' എന്നാണ് ആളുകൾ കണക്ക് കൂട്ടാറുള്ളത്. കുറേയൊക്കെ ശരിയുമാണ്. തീർച്ചയായും അങ്ങനെ അല്ല എന്ന് തെളിയിക്കുവാൻ സാധിക്കുകയുമില്ല. അതുകൊണ്ട് തന്നെ ഭരിക്കുന്ന മുന്നണിയെ വീണ്ടും തിരഞ്ഞെടുക്കുമ്പോൾ അതൊരു പോസിറ്റീവ് വോട്ടാണ്. ഭരണം ഇഷ്ടപ്പെട്ടു, വീണ്ടും തിരഞ്ഞെടുക്കാൻ അവസരം നൽകിയതിന് നന്ദി, ഒരു വട്ടം കൂടി ഭരിച്ചോളൂ എന്നാണ് ആ വോട്ട് പറയുന്നത്. അത് ഭരിക്കുന്നവർക്ക് അഭിമാനകരമായ കാര്യമാണ്. അവർക്ക് മൊത്തമായി അഭിനന്ദനങ്ങൾ. (ആശംസിക്കുന്നില്ല, ചുമ്മാ പണി കൊടുക്കരുതല്ലോ).
രണ്ടമത്തേത് തോറ്റ മുന്നണിയോടാണ്.
ഒരു തിരഞ്ഞെടുപ്പിൽ തോറ്റാലുടൻ പാർട്ടിയെ അല്ലെങ്കിൽ നേതാവിനെ മൊത്തമായി എഴുതിത്ത്തള്ളുന്ന ഒരു രീതി ഉണ്ട്. ജനാധിപത്യത്തിൽ അതിന് വലിയ അർത്ഥമൊന്നുമില്ല. 1996 ൽ ഞാൻ ബ്രൂണൈയിൽ ആയിരിക്കുമ്പോഴാണ് തമിഴ്നാട് തിരഞ്ഞെടുപ്പിലെ റിസൾട്ട് വരുന്നത്. ജയലളിതയാണ് അന്ന് തമിഴ്നാട് മുഖ്യമന്ത്രി. തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ മൊത്തം 234 സീറ്റിൽ വെറും നാല് സീറ്റിലാണ് ജയലളിതയുടെ പാർട്ടി ജയിച്ചത്. ജയലളിത തന്നെ തിരഞ്ഞെടുപ്പിൽ തോറ്റു.
'ജയലളിത ഫിനിഷ്ഡ്', എന്റെ തമിഴ് സുഹൃത്തുക്കൾ പറഞ്ഞു. ഇത്തരത്തിൽ ആളുകൾ വികാരത്തള്ളിച്ചയുടെ കൊടുമുടി കയറി നിൽക്കുന്ന സമയത്ത് ചരിത്രം പറഞ്ഞ് ആളുകളുടെ വായിലിരിക്കുന്നത് കേൾക്കുന്ന അസുഖം എനിക്ക് അന്നേ ഉണ്ട്. ഇത് രാഷ്ട്രീയമാണ് സഹോ. ഇവിടെ ഒരു തിരഞ്ഞെടുപ്പിലെ പ്രകടനം കൊണ്ടൊന്നും ഒന്നും സംഭവിക്കില്ല. ജനങ്ങളുടെ ഇടയിൽ അടിത്തറയുള്ള ഒരു പാർട്ടിക്ക് നല്ലൊരു നേതൃത്വം ഉണ്ടെങ്കിൽ വീണ്ടും വീണ്ടും ഉയർന്നു വരാം.
'യു ഡോണ്ട് നോ എനിതിങ് എബൗട്ട് പൊളിറ്റിക്സ്' (നിനക്ക് രാഷ്ട്രീയത്തെ പറ്റി ഒരു കുന്തവും അറിയില്ല) എന്ന് തമിഴ് സുഹൃത്തുക്കൾ.'സാധാരണ മുരളി പറയുന്നത് ശരിയാണ്, പക്ഷെ ഇവിടെ മുരളിക്ക് തെറ്റി. ജയലളിത ഇനി കയറിവരും എന്ന് തോന്നുന്നില്ല' എന്ന് മലയാളികളുടെ കോറസ്.
പിൽക്കാലത്ത് തമിഴ് രാഷ്ട്രീയത്തിൽ എന്ത് സംഭവിച്ചു, ജയലളിത ഫിനിഷ്ഡ് ആയോ എന്നൊക്കെ നിങ്ങൾക്ക് അറിയാമല്ലോ. 1996 ലെ തമിഴ്നാട് ഫലം വച്ച് നോക്കിയാൽ ഇന്ന് നമ്മുടെ പ്രതിപക്ഷത്തിന്റെ സ്ഥിതി എത്രയോ മെച്ചമാണ്. അപ്പോൾ ഇവിടെ നിരാശയുടെ ഒരു കാര്യവുമില്ല. ജനങ്ങളുടെ ഇടക്ക് തുടർന്ന് പ്രവർത്തിക്കുന്നിടത്തോളം കാലം യു. ഡി. എഫ്. പ്രസക്തമാണ്. ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന്റെ ആവശ്യവുമാണ്. ശക്തമായ കോൺഗ്രസ്സ് നിലനിൽക്കണം എന്നാഗ്രഹിക്കുന്നവരിൽ ഞാനും ഉണ്ട്, കേന്ദ്രമായാലും സംസ്ഥാനമായാലും. കോൺഗ്രസ്സ് ഫിനിഷ്ഡ് എന്നൊക്കെ ചിന്തിക്കുന്നവരിൽ എന്റെ പേരില്ല.
ഇനി അല്പം ചരിത്രം. 1977 ലാണ് ഇതിന് മുൻപ് ഒരു മുന്നണിക്ക് ഭരണത്തുടർച്ച കിട്ടിയത് എന്ന് പറഞ്ഞല്ലോ. അന്നത്തെ വിജയമായിരുന്നു വിജയം. 140 സീറ്റിൽ 111 ലും ഐക്യ മുന്നണി. അപ്പോഴേക്കും മാർക്സിസ്റ്റ് പാർട്ടി ഭരണത്തിന് പുറത്തായിട്ട് എട്ടു വർഷം കഴിഞ്ഞു. ഇനിയും അഞ്ചു വർഷം പ്രതിപക്ഷത്ത് തന്നെ ! 'മാർക്സിറ്റ് പാർട്ടി ഫിനിഷ്ഡ്' എന്ന് അന്ന് ആളുകൾ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. 'ഞങ്ങൾക്ക് കോൺഗ്രസിനേക്കാൾ കൂടുതൽ വോട്ട് ശതമാനം ഉണ്ട്, പ്രപ്പോർഷണൽ റെപ്രെസന്റേഷൻ ഉള്ള നാടൊക്കെ ആയിരുന്നെങ്കിൽ ഞങ്ങൾക്കായിരിക്കും കൂടുതൽ സീറ്റ്' എന്ന് മാർക്സിസ്റ്റുകാർ പറഞ്ഞതും ഞാൻ ഓർക്കുന്നുണ്ട്.
സത്യമാണ്. അന്ന്, അസംബ്ലിയിൽ മുപ്പത്തി എട്ട് വോട്ട് കിട്ടിയ കോൺഗ്രസിന്റെ വോട്ട് ശതമാനം ഇരുപത്. അന്ന് പതിനേഴ് സീറ്റ് കിട്ടിയ മാർക്സിസ്റ്റ് പാർട്ടിക്ക് വോട്ട് ഇരുപത്തി രണ്ടു ശതമാനം. കാലം ഉരുളുന്നു. 2021 ആവുന്നു. കോൺഗ്രസിന്റെ വോട്ട് ശതമാനം 25.1. മാർക്സിറ്റ് പാർട്ടിയുടെ വോട്ട് ശതമാനം 25.4. എന്നിട്ടും സീറ്റ് വന്നപ്പോൾ കോൺഗ്രസിന്റെ മൂന്നിരട്ടി മാർക്സിസ്റ്റിന്. കാവ്യനീതിയാണ്. പക്ഷെ നാല്പത് വർഷമായിട്ടും റാഡിക്കൽ ആയുള്ള മാറ്റമില്ല. കണക്ക് പറഞ്ഞാൽ കോൺഗ്രസിനാണ് കൂടുതൽ വോട്ട് കൂടിയിട്ടുള്ളത് !
ഇതും പറഞ്ഞുകൊണ്ട് അസംബ്ലിയിലേക്ക് ചെന്നിട്ട് കാര്യമില്ല, കാരണം അവിടെ വോട്ട് ഷെയർ അനുസരിച്ചല്ല സീറ്റ് കിട്ടുന്നത്. അത് ജനാധിപത്യത്തിന്റെ രീതിയാണ് എന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ അല്ല. അത് ജനാധിപത്യത്തിൽ നമ്മൾ സ്വീകരിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് രീതിയുടെ പ്രത്യേകതയാണ്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ അതൊരു കുറവാണ്. ഒരു പാർട്ടിക്ക് എത്ര ജനപിന്തുണ ഉണ്ടോ ഏറെക്കുറെ അത്രയും റെപ്രസെന്റേഷൻ അവർക്ക് നിയമ നിർമ്മാണ സഭകളിലും ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം. അതാണ് കൂടുതൽ ജനാധിപത്യപരമായിട്ടുള്ളത്. അതാണ് ലോകത്ത് അനവധി രാജ്യങ്ങളിൽ ഇപ്പോഴും ഉള്ളത്.
പക്ഷെ നമ്മൾ സ്വീകരിച്ചിരിക്കുന്ന രീതി അതല്ല. ഇതൊക്കെ എല്ലാവർക്കും അറിയാം. തോൽക്കുന്ന സമയത്ത് എല്ലാ പാർട്ടികളും പറയാറുമുണ്ട്. എഴുപത്തി ഏഴിലെ കാര്യം ഞാൻ ആദ്യമേ പറഞ്ഞല്ലോ. പക്ഷെ ഇന്ത്യയുടെ സാഹചര്യത്തിൽ എല്ലാ പാർട്ടികളും എപ്പോഴെങ്കിലും അസംബ്ലിയിലും പാർലമെന്റിലും ഈ 'ഫസ്റ്റ് പാസ്റ്റ് പോസ്റ്റ്' എന്ന തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ ഗുണഭോക്താക്കൾ ആണ്. അതുകൊണ്ടാണ് അധികാരം കിട്ടുമ്പോൾ ഈ മാറ്റം കൊണ്ടുവരാൻ ആളുകൾ ശ്രമിക്കാത്തത്.
1977 ഉം 2021 ഉം താരതമ്യം ചെയ്താൽ ചില കാര്യങ്ങൾ വ്യക്തമാകും.
1. യു. ഡി. എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസിന്റെയും എൽ. ഡി. എഫിന് നേതൃത്വം നൽകുന്ന മാർക്സിസ്റ്റ് പാർട്ടിയുടേയും വോട്ട് ഷെയറുകൾ കൂടി വരികയാണ്. ഇതൊരു നല്ല കാര്യമാണ്.
2. വളരുകയും പിളരുകയും ചെയ്യുന്നവരുടെ വോട്ട് ഷെയർ കുറഞ്ഞു വരികയാണ്. കേരളത്തിലെ പുതിയ വോട്ടമാർക്ക് ഇവരിൽ പല പാർട്ടികളും കേട്ട് കേൾവി പോലുമില്ല, അവർ തമ്മിൽ എന്താണ് വ്യത്യാസം എന്നുമറിയില്ല. ഇനി ഒരു പത്തു വർഷത്തിനകം ഇവരൊന്നും ലിസ്റ്റിൽ തന്നെ കാണുമെന്ന് എനിക്ക് തോന്നുന്നില്ല.
അതവിടെ നിൽക്കട്ടെ, ഇനി വരുന്നത് തുടർ ഭരണത്തിന്റെ നാളുകളാണ്. ഭരണവും പ്രതിപക്ഷവും ജാഗ്രത കാണിക്കേണ്ട സമയം.ഭരണത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്താണെന്നുള്ളതിന് ലോകത്തെവിടെയും ഒറ്റ ഉത്തരമേ ഉള്ളൂ. 'Events overtake politics'എല്ലാ കാലത്തും നിലനിൽക്കുന്ന തത്വവും സത്യവും ആണ്. വലിയ പ്ലാനും പദ്ധതിയും ആയി ഭരണം തുടങ്ങുന്നു. എന്തെങ്കിലും അപ്രതീക്ഷിത സംഭവങ്ങൾ (9/ 11, കോവിഡ് പോലെ) ഉണ്ടാകുന്നു. അതിനോട് ഭരണകൂടവും പ്രതിപക്ഷവും എങ്ങനെ പ്രതികരിക്കുന്നു എന്നത് രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നു, നേതാക്കളുടെയും പാർട്ടികളുടേയും. ഇനി വരുന്ന വർഷത്തിലും സംഭവങ്ങൾ ഉണ്ടാകും.
ഗെറ്റ് റെഡി ഫോർ ദി റൈഡ്
Stories you may Like
- യുഡിഎഫ് 9, എൽഡിഎഫ് 7, ബിജെപി 1; തദ്ദേശത്തിൽ ചരിക്കുന്നത് കോൺഗ്രസ് മുന്നണി
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- തിരുവനന്തപുരത്ത് ബിജെപിക്ക് കനത്ത തിരിച്ചടി; ഇത്തവണ നേട്ടം ഇടതുപക്ഷത്തിന്
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്