ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു വാർത്തയും ഓർമ്മയുമാണ് ഡോക്ടർ വന്ദനയുടെ കൊലപാതകം; ഡോക്ടറുടെ കുടുംബത്തിന് ഒരു അഞ്ചുകോടി രൂപ നഷ്ടപരിഹാരം എങ്കിലും പ്രഖ്യാപിക്കണം; ഡോക്ടർമാരെ കൊല്ലരുത്: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
ഡോക്ടർമാരെ കൊല്ലരുത്
ഏറ്റവും വിഷമിപ്പിക്കുന്ന സംഭവമാണ് കൊട്ടാരക്കരയിൽ ഇന്നുണ്ടായത്. പഠനം പൂർത്തിയാക്കി പ്രൊഫഷൻ തുടങ്ങുന്ന ഒരു യുവ ഡോക്ടർ തികച്ചും അർത്ഥശൂന്യമായ ഒരു അക്രമസംഭവത്തിൽ കൊല്ലപ്പെടുക. എന്തൊരു കഷ്ടമാണ്.
സാധാരണ ഗതിയിൽ ഉള്ള രോഗി - ഡോക്ടർ സംഘർഷമോ, ചികിത്സ കിട്ടാത്തതിനെ പറ്റി രോഗിയുടെ ബന്ധുക്കളും ഡോക്ടർമാരും തമ്മിലുള്ള സംവാദമോ ഒന്നുമുള്ള കേസല്ല. തികച്ചും ഒരു ഫ്രീക്ക് ആക്സിഡണ്ട്. ഒട്ടും പ്രതീക്ഷിക്കാത്തത്, ഏറ്റവും നിർഭാഗ്യകരം. ഇക്കാര്യത്തിൽ കേട്ടിടത്തോളം എല്ലാവരും നല്ല ഉദ്ദേശത്തിൽ കാര്യങ്ങൾ ചെയ്തവരാണ്. പെട്ടെന്നുണ്ടായ സാഹചര്യമാണ്. കൈവിട്ടുപോയി, മരണം സംഭവിച്ചു. ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്തുന്നതിൽ ഞാൻ ഒരു കാര്യവും കാണുന്നില്ല. പക്ഷെ സുരക്ഷിതമായ ഒരു തൊഴിൽ സാഹചര്യം ആ ഡോക്ടർക്ക് നല്കാൻ നമുക്ക് സാധിച്ചില്ല.
പക്ഷെ ആ ഡോക്ടറുടെ കുടുംബത്തിന് ഉചിതവും മാതൃകാപരവുമായ ഒരു നഷ്ടപരിഹാരം, ഒരു അഞ്ചുകോടി രൂപ എങ്കിലും, പ്രഖ്യാപിക്കണം എന്നാണ് എന്റെ അഭിപ്രായം. ആ കുടുംബത്തിനുണ്ടായ നഷ്ടത്തിന് പരിഹാരം ഇനി ഇല്ല, പക്ഷെ സമൂഹത്തിന്റെ കടപ്പാട് എന്ന നിലക്ക് അത്രയെങ്കിലും നാം ചെയ്യണം. കേസന്വേഷണം വേണ്ടപോലെ നടത്തണം. എന്ത് പിഴവുകൾ ആണ് ഉണ്ടായതെന്ന് കണ്ടെത്തണം, കുറ്റവാളിക്ക് നിയമം അനുശാസിക്കുന്നതിൽ ഏറ്റവും കൂടിയ ശിക്ഷ കൊടുക്കണം.
പക്ഷെ അവിടെ നിർത്തരുത്. ഇതൊരു മുന്നറിയിപ്പാണ്. കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ തൊഴിൽ സാഹചര്യം കൂടുതൽ അപകടം പിടിച്ചതായി വരുന്ന ഒരു സാഹചര്യം ഞാൻ കുറച്ചു നാളായി കാണുന്നുണ്ട്. പക്ഷെ കൃത്യമായ കണക്കുകൾ എനിക്കില്ലായിരുന്നു. രണ്ടുമാസം മുൻപ് എന്റെ സുഹൃത്ത് ഡോക്ടർ ലാൽ നടത്തുന്ന ഫ്രൈഡേ ഓപ്പൺ ഹൗസിലാണ് ഡോക്ടർ സുൽഫിയെ കാണുന്നത്. അതിനുമുൻപ് കോവിഡ് കാലത്ത് ഐ.എം.എ. യുടെ ഭാരവാഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്.
കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേകിച്ച് ഡോക്ടർമാർക്ക് രോഗികളിൽ നിന്നും ബന്ധുക്കളിൽ നിന്നും അക്രമം ഉണ്ടാകുമ്പോൾ പൊതുസമൂഹം അതിനെതിരെ ശക്തമായി പ്രതികരിക്കുന്നില്ല എന്നുമാത്രമല്ല, ''അത് ഡോക്ടർമാർ അർഹിക്കുന്നതാണ്, ചോദിച്ചു വാങ്ങുന്നതാണ്'' എന്നെല്ലാം മനുഷ്യത്വരഹിതമായി പ്രതികരിക്കുന്നതിനെക്കുറിച്ച് ഞാൻ ചർച്ചയിൽ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞ കണക്കുകൾ എന്നെ നടുക്കി.
കേരളത്തിൽ മാസത്തിൽ അഞ്ച് അക്രമങ്ങളെങ്കിലും ആശുപത്രികളിൽ ഡോക്ടർമാർക്കെതിരെ നടക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മാസത്തിൽ അഞ്ച് അല്ലെങ്കിൽ ആഴ്ചയിൽ ഒന്ന് എന്നമട്ടിൽ അക്രമങ്ങൾ നടക്കുന്നുണ്ടെങ്കിൽ ദുരന്തങ്ങളുടെ സ്റ്റാറ്റിസ്റ്റിക്സ് എടുത്താൽ അതിൽ ഒന്ന് മരണമാകാൻ എല്ലാ സാധ്യതയുമുണ്ട്. എന്നിട്ടും പൊതുസമൂഹത്തിന് ഇക്കാര്യത്തിൽ ഒരാശങ്കയുമില്ലല്ലോ എന്ന് ഞാൻ അന്ന് കരുതി.
മരണം അറിയിച്ച ലേഡി ഡോക്ടറെ രോഗിയുടെ ബന്ധു തൊഴിച്ചുവീഴിച്ചിട്ട് അയാളെ അറസ്റ്റ് ചെയ്യാൻ പോലും ദിവസങ്ങൾ വേണ്ടിവന്നു. കോവിഡ് കാലത്ത് ഡോക്ടറെ ആക്രമിച്ച രോഗിയുടെ ബന്ധുവായ പൊലീസുകാരനെ ഒരു മാസമായിട്ടും അറസ്റ്റ് ചെയ്തില്ല.
കഴിഞ്ഞ മാസം കോഴിക്കോട്ട് ഡോക്ടറുടെ നേരെ കൂട്ടമായി അക്രമം അഴിച്ചുവിട്ടവരുടെ കാര്യവും അതുപോലെതന്നെ. പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും ഡോക്ടർമാർ സമരം ചെയ്യേണ്ടി വരുന്ന അവസ്ഥ.
ഒരു ഡോക്ടറെ, തൊഴിൽസ്ഥലത്ത്, സ്വന്തം തൊഴിൽ ചെയ്യുന്നതിന്റെ പേരിൽ കയ്യേറ്റം ചെയ്യുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ പോലും പറ്റാത്ത സമൂഹം എന്ത് സുരക്ഷയാണ് അവർക്ക് നൽകുന്നത്?അറസ്റ്റ് എന്നത് ആരംഭ നടപടി മാത്രമാണെന്നോർക്കണം. അതിനുശേഷം തെളിവെടുപ്പ്, കേസ് ചാർജ് ചെയ്യൽ, വിചാരണ, ശിക്ഷാവിധി, ശിക്ഷ നടപ്പാക്കൽ എന്നിവയെല്ലാം കഴിയുന്പോഴാണ് നീതി നടപ്പിലാക്കപ്പെട്ടു എന്നുപറയുന്നത്.
ഒരാഴ്ചയിൽ ഒന്നെന്ന നിലയിൽ ഡോക്ടർമാരുടെ നേരെ അക്രമം നടന്നിട്ട് കേരളത്തിൽ എത്ര ആളുകൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? ഡോക്ടർമാരുടെ നേരെയുള്ള അക്രമത്തിന്റെ പേരിൽ കേരളത്തിൽ ഒരാളെങ്കിലും ഇന്ന് ജയിലിലുണ്ടോ?
ഇതൊക്കെ എല്ലാവരും കാണുകയല്ലേ. അക്രമം നടത്തുന്നവർക്ക് തങ്ങൾക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന് ഉറപ്പാണ്. ഡോക്ടറെ തല്ലിയാലും തൊഴിച്ചു വീഴിച്ചാലും സുഖമായി വീട്ടിൽ പോകാം. കേസന്വേഷണം ഒക്കെ ഒരു വഴി വരും. പരമാവധി ഒരു അറസ്റ്റ്, വിചാരണയും ശിക്ഷയും ഒന്നുമില്ല. ഇതേസമയം പൊലീസുകാരോട് അവരുടെ തൊഴിൽസ്ഥലത്ത് അവരുടെ തൊഴിൽ ചെയ്യുന്നതിന്റെ പേരിലായിരുന്നു ആരെങ്കിലും അക്രമം കാട്ടിയത് എന്ന് കരുതുക. അറസ്റ്റിന്റെ ഒന്നും ആവശ്യമുണ്ടാകില്ല. അപ്പോൾ തന്നെ അക്രമിയെ പഞ്ഞിക്കിട്ടിട്ടുണ്ടാകും. കേസും കൂട്ടവും പിന്നാലെ മാത്രം. ജാമ്യം കിട്ടണണമെങ്കിൽ പോലും കാലതാമസമെടുക്കും.
ഇതൊക്കെ ഡോക്ടർമാരും ഡോക്ടറാകണമെന്ന് ചിന്തിക്കുന്നവരും കാണുകയല്ലേ. നാഭിക്ക് തൊഴിയേറ്റ ഡോക്ടർ പറഞ്ഞത്, ഞാൻ ഈ തൊഴിൽ ഉപേക്ഷിക്കുകയാണ് എന്നാണ്. ആരാണ് അങ്ങനെ ചിന്തിക്കാത്തത്. എന്റെ മക്കളെ ഞാൻ ഒരു കാരണവശാലും ഡോക്ടറാകാൻ പ്രേരിപ്പിക്കില്ല എന്ന പല ഡോക്ടർമാരും നിരാശയോടെ പറഞ്ഞിട്ടുണ്ട്. ഡോക്ടറാകാൻ ആഗ്രഹമുള്ള എത്രയോ പേര് തല്ലുപേടിച്ച് അത് വേണ്ട എന്ന് വെച്ചുകാണണം. ഇത് മാത്രമല്ല, സംഭവിക്കാൻ പോകുന്നത്. മരണഭയത്തോടെ ആർക്കും സ്ഥിരമായി ജോലിചെയ്യാൻ സാധിക്കില്ല. പുതിയ തലമുറ ഡോക്ടർമാരെങ്കിലും സ്വയരക്ഷ നോക്കിത്തുടങ്ങും.
രോഗിയും ബന്ധുക്കളും കൂട്ടത്തിലൊരാളെ തല്ലാൻ തുടങ്ങിയാൽ ഡോക്ടർമാരും പ്രതികരിക്കും. ഇന്ത്യയിലെ പല മെഡിക്കൽ കോളേജുകളിലും ഇത് സ്ഥിരം കാഴ്ചയാണ്. രോഗികളോ ബന്ധുക്കളോ ഡോക്ടർമാരെ ഉപദ്രവിച്ചാൽ ക്രിക്കറ്റ് ബാറ്റും ഹോക്കിസ്റ്റിക്കുമായി ജൂനിയർ ഡോക്ടർമാരും രംഗത്തിറങ്ങും. ആശുപത്രി അങ്കത്തട്ടാകും. തല്ലിയാൽ തിരിച്ചു കിട്ടും എന്ന് പേര് കേട്ട ആശുപത്രികളിൽ ബന്ധുക്കളുടെ വികാരവിക്ഷോഭം കുറയും.
സ്വകാര്യ ആശുപത്രികൾ സെക്യൂരിറ്റി ഏജൻസികളെ നിയമിക്കും. മിക്കവാറും ക്വട്ടേഷൻ ഗാങ്ങുകളായിരിക്കും അത്. അവരും ബന്ധുക്കളും നേർക്ക് നേർ മുട്ടിയാൽ മരണം ഡോക്ടർമാരിൽ മാത്രം ഒതുങ്ങില്ല. ഇത് മാത്രമല്ല പ്രത്യാഘാതം. ഗുരുതര അസുഖമായോ അപകടത്തിൽ പെട്ടോ ഒരു രോഗി മുന്നിൽ വരുമ്പോൾ അവരുടെ ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യാനാണ് സാധാരണയായി ഡോക്ടർമാർ ശ്രമിക്കുന്നത്.
എന്നാൽ രോഗി മരിച്ചാൽ അടികൊള്ളും എന്ന സാഹചര്യം വന്നാൽ തന്റെ ഉത്തരവാദിത്തത്തിൽ മരണം ഉണ്ടാകാതിരിക്കാനായിരിക്കും ഡോക്ടർമാർ ശ്രമിക്കുക. റിസ്ക്ക് എടുക്കില്ല. താഴെ ആശുപത്രിയിൽ നിന്നും മുകളിലേക്ക് തട്ടും. ഗോൾഡൻ അവർ ഒക്കെ നഷ്ടമാകും. മരണസാധ്യത കൂടും. നഷ്ടം എല്ലാവർക്കും ആണ്.
കാര്യങ്ങൾ അവിടെ കൊണ്ടെത്തിക്കാതിരിക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ആരോഗ്യപ്രവർത്തകരോടുള്ള അക്രമങ്ങൾക്കെതിരെ സമൂഹത്തിന് സീറോ ടോളറൻസ് വേണം. സർക്കാരും സാംസ്കാരിക പ്രവർത്തകരും ഒരുമിച്ചുനിൽക്കണം. ഇക്കാര്യത്തിൽ 'ചിലർ ചോദിച്ചു വാങ്ങുന്നു' എന്നൊക്കെയുള്ള പ്രയോഗങ്ങൾ ഇനി ഉണ്ടാകരുത്. ആരോഗ്യപ്രവർത്തകരുടെ ജീവനും സ്ഥാപനങ്ങളുടെ സ്വത്തും സംരക്ഷിക്കാം ആവശ്യമെങ്കിൽ സമഗ്രമായ നിയമം നിർമ്മിക്കണം. ഭരണ - പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചു നിൽക്കണം.
നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കണം. അമേരിക്കയിൽ വിമാനത്താവളത്തിൽ ഒക്കെ സ്റ്റാഫിനോട് കയർത്തു സംസാരിച്ചാൽ പോലും പൊലീസ് എത്തി കമിഴ്ത്തിയടിച്ചു കയ്യും കെട്ടി തൂക്കിയെടുത്തുകൊണ്ടുപോകും. ഒരിക്കൽ ഈ കാഴ്ച്ച കണ്ടിട്ടുള്ളവർ പിന്നെ കയ്യാങ്കളിക്ക് പോയിട്ട് കച്ചറ ഉണ്ടാക്കാൻ പോലും പോകില്ല. ഇതൊക്കെ നമ്മുടെ നാട്ടിലും വരണം. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്ന കേസിൽ ഒരു വർഷത്തിനകം വിചാരണ കഴിഞ്ഞ് ശിക്ഷ വിധിക്കണം. പത്തുപേരെങ്കിലും ജയിലിൽ കിടക്കുന്നത് മറ്റുള്ളവർ കാണണം.
ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമഗ്രമായ ഇൻഷുറൻസ് വേണം. അക്രമത്തിന് ഇരയാകുന്നവർക്ക് പൂർണ ചികിത്സ, കൗൺസിലിങ്, സാന്പത്തികമായി നഷ്ടപരിഹാരം എല്ലാം നിയമത്തിന്റെ ഭാഗമാക്കണം. തൊഴിൽരംഗത്ത് സംഘർഷം വളരുന്നതിന് മുൻകൂർ കാണാനും (conflict assessment) അത് തണുപ്പിക്കാനും (de-escalation) വേണ്ടപ്പോൾ മറ്റുള്ളവരുടെ സഹായം തേടാനും (escalation) സ്വന്തം നിയമപരമായ അവകാശങ്ങൾ അറിയാനും ഒക്കെയുള്ള പരിശീലനം മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമാകണം.
കേരളത്തിൽ ഇപ്പോൾ ആരോഗ്യപ്രവർത്തകർ ആശങ്കയിൽ ആണ്. സർക്കാർ അവരുടെ പ്രതിനിധികളുമായി സംസാരിക്കണം. പൂർണ്ണമായ സുരക്ഷ ഉറപ്പ് നൽകണം. അതിന് അവരുടെ കൂടെ നിർദ്ദേശങ്ങൾ സ്വീകരിക്കുക, ഓരോ ആശുപത്രിയിലും ആവശ്യത്തിനുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക, ഓരോ പൊലീസ് സ്റ്റേഷനും ചുറ്റുമുള്ള ആരോഗ്യ സ്ഥാപനങ്ങളും തമ്മിൽ ഹോട് ലൈൻ വഴി ബന്ധിപ്പിക്കുക, പൂർണ്ണമായ വീഡിയോ സർവൈലൻസ് സിസ്റ്റം ഉണ്ടാക്കുക എന്നിങ്ങനെ അക്രമം ഒഴിവാക്കാൻ സാധ്യമാകുന്നതൊക്കെ ചെയ്യുക.
ശാരീരികമായ അക്രമം മാത്രമല്ല, ഭാഷ കൊണ്ടുള്ള അക്രമവും ഭീഷണിയും ഒക്കെ കുറ്റകൃത്യമായി പരിഗണിക്കപ്പെടണം. അത് ചെയ്യുന്നവർക്ക് പ്രത്യാഘാതം ഉണ്ടാകുകയും വേണം.ഒരിക്കൽ കൂടി ഡോക്ടർ വന്ദനയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു വാർത്തയും ഓർമ്മയുമാണ്.
മുരളി തുമ്മാരുകുടി
Stories you may Like
- ഡോ. വന്ദന ദാസ് കൊലപാതകം കൃത്യമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- കൊച്ചുഡോക്ടർക്ക് സംഭവിച്ച ദുരന്തത്തിൽ നൊമ്പരപ്പെട്ട് നാട്
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്