സത്യപ്രതിജ്ഞ ചെയ്യാൻ പേര് വിളിച്ചപ്പോൾ മുഖ്യമന്ത്രിയുടേത് പ്രത്യേക നടത്തമാണ്; അതി വേഗതയില്ലാതെ, അളന്നളന്നാണ് ഓരോ സ്റ്റെപ്പും; വിഷ്വലി സ്റ്റണ്ണിങ്ങായ സെറ്റപ്പിൽ ഗവർണറുടെ അടുത്തേക്ക് പോകുമ്പോൾ എന്തായിരുന്നിരിക്കാം മനസ്സിൽ? മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
സത്യപ്രതിജ്ഞാ ചടങ്ങ് കാണുകയായിരുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ ചടങ്ങാണ് ജനാധിപത്യലോകത്ത് ഭരണഘടനാനുസൃതമായി ജനങ്ങളെ ഭരിക്കാൻ ജനങ്ങൾ തിരഞ്ഞെടുക്കുന്നവർ അധികാരമേൽക്കുന്നത് എന്ന് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. എനിക്കത് എത്ര തന്നെ കണ്ടാലും മതിയാവില്ല.
നമുക്ക് പരിചയമുള്ളതും ഏറെ പഴക്കമുള്ളതുമായ ജനാധിപത്യമാണ് ഇംഗ്ലണ്ടിലേത്. അവിടെ പക്ഷെ ഇത്തരത്തിൽ ഒരു ചടങ്ങില്ല. പാർലിമെന്റിൽ ഭൂരിപക്ഷ പിന്തുണയുള്ള ആൾ മുൻകൂട്ടി സമയം നിശ്ചയിച്ച് അവിടുത്തെ രാജ്ഞിയെയോ രാജാവിനെയോ കാണാൻ പോകുന്നു. കൂടിക്കാഴ്ച സ്വകാര്യമായതിനാൽ അവിടെ എന്ത് നടക്കുന്നു എന്നൊന്നും നമ്മൾ കാണില്ല. ഇംഗ്ലണ്ടിൽ എഴുതപ്പെട്ട ഒരു ഭരണഘടനയും ഇല്ലാത്തതിനാൽ രാജ്ഞിയെ കണ്ടു തിരിച്ചിറങ്ങി വരുമ്പോൾ, അങ്ങോട്ട് പാർലിമെന്ററി പാർട്ടി നേതാവായി പോയ ആൾ പ്രധാനമന്ത്രി ആയി എന്നാണ് ചട്ടം. കൊട്ടാരത്തിലേക്ക് സ്വകാര്യ വാഹനത്തിൽ പോകുന്ന ആൾ തിരിച്ചു വരുന്പോഴേക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം അവിടെ കാത്തുകിടപ്പുണ്ടാകും.
അമേരിക്കയിൽ പക്ഷെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത് വലിയ ചടങ്ങാണ്. പാർലിമെന്റ് കെട്ടിടമായ ക്യാപിറ്റോളിന് പിന്നിലെ ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുന്നത്. അതിന്റെ മതിലിനപ്പുറം കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന നാഷണൽ മാളിൽ ആളുകൾ വന്നു കൂടും. ബരാക് ഒബാമ പ്രസിഡന്റ് ആയപ്പോൾ പതിനഞ്ചു ലക്ഷത്തിലധികം ആളുകളാണ് ചടങ്ങ് വീക്ഷിക്കാൻ എത്തിയത്. സ്ഥാനാരോഹണ ചടങ്ങ് കഴിഞ്ഞാൽ അവിടെ നിന്നും പ്രസിഡന്റിന്റെ താമസ സ്ഥലവും ഓഫിസുമായ വൈറ്റ് ഹൗസിലേക്ക് നടന്നു പോകുക എന്നൊരു ചടങ്ങു കൂടിയുണ്ട്.
ഇത്തവണ കേരളത്തിലെ ചടങ്ങ് ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഒരു ചടങ്ങ് ആക്കേണ്ടതായിരുന്നുവെങ്കിലും രണ്ടാം തരംഗ കോവിഡ് പശ്ചാത്തലത്തിൽ ചുരുക്കിയാണ് നടത്തിയത്. എന്നാലും 'visually stunning' എന്നൊക്കെ പറയാവുന്ന ഒരു സെറ്റ് അപ്പ് തന്നെയായിരുന്നു അത്. ഇതുപോലൊന്ന് ഞാൻ ഇതിന് മുൻപ് കേരളത്തിൽ എന്നല്ല, ഇന്ത്യയിൽ തന്നെ കണ്ടിട്ടില്ല. സാരമില്ല, പത്താമത്തെ വാർഷികം ആകട്ടെ, പത്തുലക്ഷം ആളെകൂട്ടി പകരം വീട്ടാം.
സത്യപ്രതിജ്ഞ ചെയ്യാൻ പേര് വിളിച്ചപ്പോൾ മുഖ്യമന്ത്രി പതുക്കെ ഗവർണ്ണറുടെ അടുത്തേക്ക് ചെല്ലുകയാണ്. നമ്മുടെ മുഖ്യമന്ത്രിയെ നിങ്ങൾക്ക് അറിയാമല്ലോ. അതൊരു പ്രത്യേക നടത്തമാണ്. അതി വേഗതയില്ലാതെ, അളന്നളന്നാണ് ഓരോ സ്റ്റെപ്പും വെക്കുന്നതെന്ന് തോന്നും.
അഞ്ചു വർഷത്തെ ഭരണത്തിന് ശേഷം വീണ്ടും അടുത്ത അഞ്ചു വർഷത്തേക്ക് സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കാൻ പോകുമ്പോൾ എന്തായിരുന്നിരിക്കണം ആ മനസ്സിൽ?
ഐക്യ കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ സംഭവിക്കാത്ത ഒന്നാണ് സംഭവിച്ചിരിക്കുന്നത്. അഞ്ചു കൊല്ലം ഭരിച്ച ഒരു മുന്നണിക്ക് വീണ്ടും ജനങ്ങൾ അവസരം നൽകുന്നു. ആ മുന്നണി അഞ്ചു വർഷം ഭരണനേതൃത്വം നൽകിയ അതേ ആളെത്തന്നെ നേതൃത്വം ഏൽപ്പിക്കുന്നു. ഇത്തരത്തിൽ ചരിത്രത്തിന്റെ നായകനാകാൻ കഴിഞ്ഞതിലുള്ള അഭിമാനമാകുമോ?
കേരളത്തിലെ ഒരു ഗ്രാമത്തിൽ തികച്ചും സാധാരണമായ ഒരു സാഹചര്യത്തിൽ വളർന്ന ആളാണ് മുഖ്യമന്ത്രി. അവിടെ നിന്നും കേരളത്തിൽ ചരിത്രമെഴുതുന്ന ഭരണാധികാരിയായുള്ള രാഷ്ട്രീയ യാത്ര. അതിന്റെ ഓർമ്മകൾ ആയിരിക്കുമോ? രാഷ്ട്രീയത്തിന്റെ ഏറ്റവും താഴെത്തട്ടിൽ നിന്നും പതുക്കെപ്പതുക്കെ ഉയർന്നു വന്ന ഒരാളാണ് മുഖ്യമന്ത്രി. തന്റെ രാഷ്ട്രീയ യാത്രയിലെ ചെറുതും വലുതുമായ ഓരോ പടവുകൾ ആയിരിക്കുമോ?
കഴിഞ്ഞ അഞ്ചു വർഷ ഭരണ കാലഘട്ടത്തിന്റെ പകുതിയും കേരളത്തിൽ ഇതിനു മുൻപില്ലാതിരുന്ന ദുരന്തങ്ങളുടെ കാലമായിരുന്നു. ഇനിയുള്ള അഞ്ചു വർഷമെങ്കിലും ദുരന്തങ്ങളില്ലാതെ വികസനത്തിൽ ശ്രദ്ധ ഊന്നി നാട് ഭരിക്കാൻ സാധിക്കുമോ എന്നായിരിക്കുമോ?
'വികസനവും കരുതലും' എന്ന മുദ്രാവാക്യത്തിൽ അധികാരത്തിൽ വന്ന ആളല്ല മുഖ്യമന്ത്രി എങ്കിലും കഴിഞ്ഞ സർക്കാരിന്റെ മുഖമുദ്ര തന്നെ കരുതലായിരുന്നു. പ്രളയകാലം മുതൽ കൊറോണക്കാലം വരെ കേരളത്തിലെ ജനങ്ങളിൽ ഒരിക്കലും അരക്ഷിതാവസ്ഥ ഉണ്ടാകാതെ, കേരളത്തിലെ ജനങ്ങൾക്കും, മറുനാടുകളിൽ നിന്ന് വന്നവർക്കും, വിദേശത്തുള്ള മലയാളികൾക്കും, എന്തിന് കേരളത്തിലെ തെരുവിൽ അലയുന്ന മൃഗങ്ങൾക്ക് വരെ അന്നത്തിന് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതി അറിഞ്ഞു പ്രവർത്തിച്ച മുഖ്യമന്ത്രിയാണ്. ഇനിയുള്ള അഞ്ചു വർഷം ഈ നാട്ടിലെ ഏറ്റവും സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന ചിന്തയാകുമോ?
ഏറെ വെല്ലുവിളികളുള്ള തിരഞ്ഞെടുപ്പായിരുന്നിട്ടും എളുപ്പ വഴിയിൽ ക്രിയ ചെയ്യാതെ, പുതുമുഖങ്ങൾക്ക് മത്സരിക്കാൻ അവസരം നൽകി ബഹുഭൂരിപക്ഷം മന്ത്രിമാരെയും പുതിയതായി നിയമിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുത്തിരിക്കുകയാണ്. ഈ കണക്കുകൂട്ടലുകൾ എങ്ങനെയായിരിക്കും പ്രതിഫലിക്കുക എന്ന ആശങ്കയോ പ്രതീക്ഷയോ ആയിരിക്കുമോ?ഐക്യകേരളം ഉണ്ടായതിന് ശേഷം കിട്ടിയിരിക്കുന്ന ചരിത്ര നിയോഗം ഒരു നവകേരള നിർമ്മിതിക്കായി എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയായിരിക്കുമോ?
എന്തായിരുന്നിരിക്കും ആ മനസ്സിൽ ?
എന്തായിരുന്നാലും അനവധി പുതുമുഖങ്ങൾ ഉള്ള പുതിയ മന്ത്രിസഭ ഏറെ പ്രതീക്ഷ നൽകുന്നതാണ്. ദുരന്തങ്ങൾ ഇല്ലാത്ത അഞ്ചുവർഷം ആണ് ഞാൻ ആശംസിക്കുന്നത്.ഇന്ന് മുഖ്യമന്ത്രിയുടെ പിറന്നാൾ ആണ്. പിറന്നാൾ ആശംസകൾ പ്രത്യേകം!
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍