മരിച്ചവരുടെ കണക്കെടുപ്പ് ഇല്ലെങ്കിലും ജീവിച്ചിരിക്കുന്നവരുടെ കണക്കെടുക്കുന്ന വർഷമാണ് 2020; അതുകൊണ്ട് എല്ലാവരും പുതുവർഷത്തിൽ സുരക്ഷിതരായിരിക്കുക. ആശംസകൾ...! 2019 ലെ ദുരന്തങ്ങൾ...: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
2019 ലെ ദുരന്തങ്ങൾ...
സമീപകാല മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നല്ലോ 2004 ലെ സുനാമി. പതിനാറു രാജ്യങ്ങളിൽ ആയി രണ്ടുലക്ഷത്തി അറുപതിനായിരം ആളുകൾ ആ ദുരന്തന്തിൽ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ. കേരളത്തിൽ മരണസംഖ്യ താരതമ്യേന കുറവായിരുന്നുവെങ്കിലും (170), കേരളസംസ്ഥാനത്തിന്റെ ചരിത്രത്തിൽ അന്നുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ദുരന്തവും സുനാമി തന്നെ ആയിരുന്നു.
2004 ഡിസംബർ ഇരുപത്തിനാലാം തിയതിയാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി ഉണ്ടായത്. ഈ സുനാമി ഉണ്ടായ ദിവസം, ലോകത്തിൽ ആ വർഷം ഉണ്ടായ ദുരന്തങ്ങളെ അറിയാനും അതിൽ നിന്നുള്ള പാഠങ്ങൾ പഠിക്കുവാനുള്ള അവസരമായി ഉപയോഗിക്കണം എന്ന് ഞാൻ ഏറെ നാളായി പറയുന്നു. 2019 ലെ ദുരന്തങ്ങളുടെ ഒരു അവലോകനമാണ് ഈ ലേഖനം.
ഒരു ദുരന്തത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾ ഒരുമിച്ചു മരിക്കുന്ന തരത്തിലുള്ള സംഭവങ്ങൾ ലോകത്ത് ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. 2004 ൽ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ സുനാമിയും 2010 ൽ ഹെയ്ത്തിയിലുണ്ടായ ഭൂകന്പവും ഇത്തരം മെഗാ ദുരന്തങ്ങളിൽ പെടുന്നു. പതിനായിരത്തിനു മുകളിൽ ആൾനാശമുണ്ടാകുന്ന ദുരന്തങ്ങൾ കൂടുതൽ സാധാരണയാണ്. 2005 ൽ കശ്മീരിലെ ഭൂമികുലുക്കം, ജപ്പാനിലെ സുനാമി (2011), മ്യാന്മറിലെ കൊടുങ്കാറ്റ് (2008) ഇവ ഇത്തരം ദുരന്തങ്ങളിൽ പെടുന്നു.
ഇത്തരം വലിയ ദുരന്തങ്ങളുടെ കണക്കെടുത്താൽ പൊതുവെ വൻ ദുരന്തങ്ങൾ ഇല്ലാതിരുന്ന വർഷമാണ് 2019. ലോകം പഴയ ദുരന്തങ്ങളിൽ നിന്നും കൂടുതൽ പാഠങ്ങൾ ഉൾക്കൊണ്ടതുകൊണ്ടോ, കൂടുതൽ തയ്യാറെടുപ്പുകളും മുന്നറിയിപ്പുകളും ഉണ്ടായതുകൊണ്ടോ അല്ല ഇത്. ദുരന്തമുണ്ടാകാൻ മൂന്ന് സാഹചര്യങ്ങൾ ഒരേ സ്ഥലത്ത് ഒരുപോലെ ചേരണം. 1. ദുരന്ത കാരണമായ ഒരു പ്രകൃതി പ്രതിഭാസം (കൊടുങ്കാറ്റ്, സുനാമി, വെള്ളപ്പൊക്കം), 2. നഷ്ടം അനുഭവിക്കാനുള്ള മനുഷ്യർ, മനുഷ്യ നിർമ്മിതമായ സന്പത്തുകൾ, പ്രകൃതി. 3. ദുരന്തങ്ങൾ സംഭവിക്കുന്നത് ആവശ്യത്തിന് തയ്യാറെടുപ്പുകളില്ലാത്ത പ്രദേശങ്ങളിൽ ആകുന്നത്. ഈ മൂന്നു കാര്യങ്ങൾ ഒരുമിച്ചു വന്നില്ല എന്നതിനാൽ മാത്രമാണ് വലിയ ദുരന്തങ്ങളില്ലാത്ത വർഷമായി 2019 അവസാനിച്ചത്.
ഇഡായ് കൊടുങ്കാറ്റ്: 2019 മാർച്ചിൽ ആഫ്രിക്കയുടെ കിഴക്കൻ തീരത്തുണ്ടായ ഇഡായ് കൊടുങ്കാറ്റാണ് 2019 ൽ ലോകത്ത് ഏറ്റവും കൂടുതൽ മരണമുണ്ടാക്കിയത്. മൊസാംബിക്കിനെയും മലവിയെയും സാരമായി ബാധിച്ചു. മരണസംഖ്യ 1300 കടന്നു. പണ്ടൊന്നും കിഴക്കൻ ആഫ്രിക്കൻ തീരത്ത് സ്ഥിരമായി ചുഴലിക്കാറ്റുകൾ ഉണ്ടാകാറില്ല. എന്നാൽ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ രണ്ടാമത്തെ തവണയാണ് മൊസാംബിക്കിൽ ചുഴലിക്കാറ്റുകൾ അതിവർഷവും മരണവും ഉണ്ടാക്കുന്നത്.
ഡോറിയാൻ കൊടുങ്കാറ്റ്: അറ്റ്ലാന്റിക്കിൽ ഓഗസ്റ്റ് മാസത്തിലുണ്ടായ കൊടുങ്കാറ്റ് അറ്റ്ലാന്റിക്കിന്റെ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും ശക്തി കൂടിയതായിരുന്നു. മണിക്കൂറിൽ 265 കിലോമീറ്റർ വേഗതയിലാണ് ഈ കാറ്റ് ബഹാമ ദ്വീപിലേക്ക് അടിച്ചുകയറിയത്. ആ ദ്വീപിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ കൊടുങ്കാറ്റും ദുരന്തവുമായിരുന്നു അത്. പൊതുവെ ജനസംഖ്യ കുറഞ്ഞ പ്രദേശം ആയതിനാലും (ജനസംഖ്യ- 50750), മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാലും ജനങ്ങൾക്ക് മാറിത്താമസിക്കാൻ സാധിച്ചു. ഇതുവരെ എഴുപത് മരണങ്ങളാണ് സ്ഥിരീകരിച്ചത്. മുന്നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
ആൾനാശം അധികം ഉണ്ടായില്ലെങ്കിലും ബഹാമയിലെ ഒരു എണ്ണക്കന്പനിയുടെ സംഭരണശാല കൊടുങ്കാറ്റിൽ തകർന്ന് പത്തു മില്യൺ ലിറ്ററിലധികം എണ്ണ കടലിൽ പരന്നു. 2019 ലെ ഏറ്റവും വലിയ ഓയിൽ സ്പിൽ ആയിരുന്നു ഇത്.
കാലാവസ്ഥാ വ്യതിയാനം നാളെയുടെ വിഷയം എന്നതിൽ നിന്നും ഇന്നത്തെ പ്രശ്‌നമായി ജനങ്ങളുടെ കണ്മുന്നിൽ എത്തുന്ന കാഴ്ചയാണ് 2019 ൽ നാം ലോകമെന്പാടു നിന്നും കണ്ടത്. അനേകം മരണങ്ങൾ ഉണ്ടായില്ലെങ്കിലും കാലാവസ്ഥാ ബന്ധിത ദുരന്തങ്ങൾ ലോകത്തിന്റെ എല്ലാ മൂലയിലും ഉണ്ടായി.
ചൈന - അതിവർഷം
ജപ്പാൻ - ഉഷ്ണ തരംഗം
യു എസ് - കാട്ടുതീ
ഓസ്‌ട്രേലിയ - കാട്ടുതീ
ഇന്ത്യ - ഉഷ്ണ തരംഗം
യൂറോപ്പ് - ഉഷ്ണ തരംഗം
ഗ്രേറ്റയും ഹരിത രാഷ്ട്രീയവും: കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ശ്രമങ്ങൾക്ക് പുതിയൊരു മുന്നേറ്റം സംഭവിച്ച വർഷമായിരുന്നു 2019. സ്വീഡനിലെ ഗ്രേറ്റ തുൻബർഗ് എന്ന സ്‌കൂൾ കുട്ടി വ്യക്തിപരമായ നിലയിൽ തുടങ്ങിവെച്ച സമര പരിപാടികൾ ലോകമെന്പാടുമുള്ള സ്‌കൂൾ വിദ്യാർത്ഥികൾ ഏറ്റെടുത്തു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടു എന്ന് ഗ്രേറ്റ, ലോക നേതാക്കളുടെ മുഖത്ത് നോക്കി പറഞ്ഞു. സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ ഉച്ചകോടിയിലും ഡിസംബറിൽ മാഡ്രിഡിൽ നടന്ന കാലാവസ്ഥാ വ്യതിയാന കൺവെൻഷന്റെ മീറ്റിങ്ങിലും ഗ്രേറ്റ ക്ഷണിക്കപ്പെടുകയും മാധ്യമ താരമാകുകയും ചെയ്തു. യൂറോപ്പിലെങ്ങും തെരഞ്ഞെടുപ്പുകളിൽ ഗ്രീൻ പാർട്ടികൾ തിരിച്ചുവരവ് നടത്തി. നേതൃത്വം യുവതലമുറയിലേക്ക് നീങ്ങുന്നു എന്നതും ഹരിതരാഷ്ട്രീയത്തിന് പ്രസക്തി ഏറുന്നു എന്നതുമാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രതിഷേധിച്ച് ഉയർന്നു വന്ന ഗ്രേറ്റയുടെ സമരത്തിന്റെ പ്രധാന പരിണതഫലങ്ങൾ.
ശങ്കരന്മാർ തെങ്ങിൽ തന്നെ: 2019 ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കൺവെൻഷന്റെ ഉച്ചകോടി ചിലിയിലെ സാന്റിയാഗോവിലാണ് നടത്താൻ തീരുമാനിച്ചിരുന്നത്. പക്ഷെ അവിടെ മറ്റു കാരണങ്ങളാൽ നടക്കുന്ന ജനകീയ സമരങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് മീറ്റിങ് സ്പെയിനിലെ മാഡ്രിഡിലേക്ക് അവസാന നിമിഷം മാറ്റിവെച്ചു. കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികൾ ചുറ്റുമുണ്ടായിരുന്നുവെങ്കിലും ലോകമെന്പാടും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശബ്ദമുയർത്തുന്നത് കേൾക്കാമായിരുന്നുവെങ്കിലും കൺവെൻഷനിൽ അതൊന്നും പ്രതിഫലിപ്പിക്കപ്പെട്ടില്ല. 1992 ൽ കൺവെൻഷൻ ഉണ്ടാക്കിയ കാലത്തു തന്നെ നിലനിന്നിരുന്ന വാദങ്ങളും വാഗ്വാദങ്ങളും കുറ്റപ്പെടുത്തലുകളും കൂട്ടുകൂടലുകളും ഒക്കെത്തന്നെയാണ് മാഡ്രിഡിലും കണ്ടത്. രണ്ടു ദിനരാത്രങ്ങൾ അവിടെ പ്രതിനിധി സമ്മേളനം നടന്നുവെങ്കിലും പ്രത്യേകിച്ച് സുപ്രധാനമായ തീരുമാനങ്ങളൊന്നും അവിടെനിന്ന് ഉണ്ടായില്ല എന്നത് ഏറ്റവും നിരാശാജനകമാണ്. കാലാവസ്ഥ വ്യതിയാനം തുടർന്നുകൊണ്ടേ ഇരിക്കും !
കേരളത്തിലെ കാലാവസ്ഥ: 2018 ലെ ദുരന്തങ്ങളുടെ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങളും ജനങ്ങളും ഇപ്പോൾ ജാഗരൂകരാണ്. കഴിഞ്ഞ വർഷം ജൂൺ മുതൽ മഴ കനക്കുകയും ജൂലൈ മാസത്തിൽ കുട്ടനാട്ടിൽ പ്രളയത്തിന്റെ ആദ്യ സൂചനകൾ കാണുകയും ചെയ്തിരുന്നു. ഇത്തവണ അതുണ്ടായില്ല. പക്ഷെ, ഓഗസ്റ്റ് മാസം എട്ടാം തിയതി കഴിഞ്ഞ വർഷം മഹാപ്രളയം ആരംഭിച്ച അതേ ആഴ്ചയിൽ തന്നെ വടക്കൻ കേരളത്തിലുണ്ടായ വലിയ മഴകൾ പ്രളയവും മണ്ണിടിച്ചിലുമായി നിലന്പൂർ മുതൽ കണ്ണൂർ വരെയുള്ള പ്രദേശങ്ങളെ സാരമായി ബാധിച്ചു. മണ്ണിടിച്ചിലിൽ തന്നെ നൂറിലധികം ആളുകൾക്ക് ജീവഹാനി സംഭവിച്ചു. നിലന്പൂരിലെ പ്രളയം വളരെ പെട്ടെന്നാണ് ഉണ്ടായത്. ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര ഉയരത്തിൽ പ്രളയ ജലം ഉയരുകയും ചെയ്തു.
സർക്കാരിന്റെയും ജനങ്ങളുടെയും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായി വളരെ വേഗത്തിൽ ദുരന്തം നിയന്ത്രണ വിധേയമായെങ്കിലും ഇനി ഇത്തരം ദുരന്തങ്ങൾ വാർഷിക പ്രതിഭാസമാകുമോ എന്ന ആശങ്ക മലയാളികളിൽ ഉണ്ടായിട്ടുണ്ട്. രണ്ടുവർഷം അടുപ്പിച്ച് പ്രളയമുണ്ടായത് മൂന്നാം വർഷവും ഉണ്ടാകുമെന്നതിന് അടിസ്ഥാനമല്ല. അതേസമയം പ്രളയത്തിന്റെ കാരണങ്ങൾ മനസിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള അവസരമാണ്. ഒന്നാമത്തേത് കാലാവസ്ഥാ വ്യതിയാനം നമ്മുടെ മഴക്കാലത്തെ എങ്ങനെ മാറ്റുന്നു എന്നതാണ്. കേരളത്തെ മാത്രം കേന്ദ്രീകരിച്ചുള്ള ഒരു കാലാവസ്ഥാ വ്യതിയാന മോഡൽ ഇനിയും നാം ചെയ്തിട്ടില്ല. എങ്കിലും ആഗോളമായ മോഡലുകളിൽ നിന്നും ട്രെൻഡുകളിൽ നിന്നും വ്യക്തമാകുന്ന ഒന്ന് മഴയുടെ സാന്ദ്രത കൂടും എന്നതാണ്. വർഷാവർഷം മഴ കൂടിയില്ലെങ്കിൽ പോലും കൂടുതൽ മഴ കുറച്ചു സമയം കൊണ്ട് പെയ്യുന്ന സാഹചര്യമുണ്ട്. ഇത് പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമാകും.
രണ്ടാമത്തേത് ദുരന്ത സാധ്യതകളെ അറിയാതെയുള്ള ഭൂവിനിയോഗ രീതികളാണ്. മലകളിൽ വനം വെട്ടി കൃഷിഭൂമിയാക്കുന്നത്, ക്വാറികളുണ്ടാക്കി മണ്ണ് അസ്ഥിരപ്പെടുത്തുന്നത്, റോഡുകൾ നിർമ്മിച്ച് ചെരുവുകളിലെ ഭാരം അസ്ഥിരപ്പെടുത്തുന്നത്, വെള്ളം കയറിക്കിടക്കേണ്ട തണ്ണീർത്തടങ്ങൾ നികത്തി കെട്ടിടം പണിയുന്നത്, വെള്ളം ഒഴുകിപ്പോകേണ്ട പാതകളിൽ റോഡും വീടും നിർമ്മിക്കുന്നത് ഇതൊക്കെ സാധാരണ മഴയെ പോലും ദുരന്തമാക്കി മാറ്റുന്നു. മഴയിലുണ്ടാകുന്ന മാറ്റം നമുക്ക് കൈകാര്യം ചെയ്യാൻ പറ്റിയില്ലെങ്കിലും ഭൂമിയുടെ ഉപയോഗത്തിൽ ശാസ്ത്രീയമായ അടിസ്ഥാനം കൊണ്ടുവന്നേ തീരൂ. അല്ലെങ്കിൽ പ്രാദേശികമായിട്ടെങ്കിലും ദുരന്തങ്ങൾ തനിയാവർത്തനമാകും.
ശ്വേതദ്വീപിലെ അഗ്‌നിപർവ്വതം: അപ്രതീക്ഷിതമായിട്ടാണ് ന്യൂസീലൻഡിലെ ശ്വേതദ്വീപിലെ അഗ്‌നിപർവ്വതം വീണ്ടും സജീവമായത്. നിർജീവമായി കിടന്നതിനാൽ ഒരു ടൂറിസ്റ്റ് ആകർഷണമായി മാറിയിരുന്നു, ഈ പ്രദേശം. അതാണ് പെട്ടെന്നൊരു ദിവസം ദുരന്ത ഭൂമിയായത്. ദുരന്ത സമയത്ത് ഇരുനൂറോളം പേർ ദ്വീപിൽ ഉണ്ടായിരുന്നു. ഇരുപതോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ എല്ലാവരെയും ഇനിയും കണ്ടുകിട്ടിയിട്ടില്ല. പ്രകൃതി പ്രതിഭാസങ്ങളെ വികസിത രാജ്യങ്ങൾ പോലും ഇനിയും പൂർണ്ണമായി മനസിലാക്കിയിട്ടില്ല എന്നത് തന്നെയാണ് ഇതിൽ നിന്നും നാം പഠിക്കേണ്ട പാഠം.
കൂട്ടക്കുരുതികൾക്ക് വിരാമമില്ല: ആയിരം പേരിലധികം മരിച്ച ഒറ്റ ദുരന്തം 2019 ൽ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞല്ലോ, നല്ല കാര്യം! എന്നാൽ കേരളത്തിൽ മണ്ണിടിച്ചിലിൽ നൂറിലധികം പേർ മരിച്ചത് ഏറ്റവും നിർഭാഗ്യകരമാണ്. കേരളത്തിലെ റോഡിലും ജലാശയങ്ങളിലും നടക്കുന്ന ഒറ്റക്കുള്ള മരണങ്ങൾക്ക് ഒട്ടും കുറവില്ല. 2018 ലെ ഡേറ്റ ആണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 40188 അപകടങ്ങളിൽ ആയി 4375 ആളുകളാണ് 2018 ൽ കേരളത്തിൽ മരിച്ചത്. 2019 സെപ്റ്റബർ വരെ കേരളത്തിൽ 30784 അപകടങ്ങളിൽ 3375 പേർ മരിച്ചിട്ടുണ്ട്.
ഇക്കണക്കിന് പോയാൽ ഈ വർഷവും മരണം നാലായിരം കവിയുമെന്നതിൽ സംശയം വേണ്ട. റോഡിലെ മരണങ്ങൾ നമ്മൾ കേരളത്തിൽ ജീവിക്കുന്നതിനുള്ള കൂലിയായി അംഗീകരിച്ചപോലെയാണ്. നാലായിരം ആളുകളുടെ മരണം ഇപ്പോൾ ആ വീട്ടുകാരുടെ അല്ലാതെ മറ്റാരുടെയും ഉറക്കം കെടുത്തുന്നില്ല. ഓരോ ദിവസവും പത്തിലേറെ ആളുകൾ റോഡിൽ മരിച്ചിട്ടും ഇതൊന്നും നമ്മെ ബാധിക്കുന്നതല്ല എന്ന രീതിയിൽ അപകടകരമായ രീതിയിൽ റോഡിൽ പെരുമാറുന്നവരും അപകടകരമായ രീതിയിൽ റോഡ് നിർമ്മിക്കുകയും ചെയ്യുന്നവരാണ് നമുക്ക് ചുറ്റും. സ്വന്തം സുരക്ഷ സ്വയം നോക്കണം എന്നതിൽ കവിഞ്ഞ് മറ്റൊരു ഉപദേശവും ഇക്കാര്യത്തിൽ നൽകാനില്ല.
സ്‌കൂളുകളിലെ സുരക്ഷ: കേരളത്തിലെ ദുരന്ത നിവാരണത്തിനുള്ള ശ്രമങ്ങൾ സ്‌കൂൾ തലം തൊട്ടേ തുടങ്ങണമെന്ന് ഞാൻ എഴുതിത്ത്ത്തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടായി. എന്നിട്ടും 2019 ൽ സ്‌കൂൾ കാന്പസുകളിൽ തന്നെ കായിക മത്സരത്തിനിടയിലും പാന്പ് കടിച്ചും കുട്ടികളുടെ മരണങ്ങൾ സംഭവിച്ചു എന്ന വേദനാജനകമായ സത്യവും 2019 ബാക്കിവെക്കുന്നു. സത്യത്തിൽ അടിസ്ഥാനപരമായി ദുരന്തങ്ങളിൽ നിന്ന് നാം വല്ലതും പഠിക്കുന്നുണ്ടോ?
പനി ചികിൽസിക്കാൻ അറിയാത്ത ഡോക്ടമാർ എന്ത് ചെയ്യണം? പനി ചികിൽസിക്കാൻ അറിയാത്ത ഡോക്ടർമാർ രോഗിയുടെ ചൂട് അളന്നുനോക്കരുത് എന്ന് ഇംഗ്‌ളീഷിൽ ഒരു ചൊല്ലുണ്ട്. കേരളത്തിലെ റോഡപകടം കഴിഞ്ഞുള്ള മറ്റ് അപകടമരണങ്ങളുടെ കണക്കിന്റെ കാര്യം ഇപ്പോൾ ഏതാണ്ട് അതുപോലെയാണ്. ഇതിനൊക്കെ കണക്കുകൾ ലഭ്യമായിരുന്ന കാലത്ത് വർഷത്തിൽ ആയിരത്തി അഞ്ഞൂറോളം പേരാണ് കേരളത്തിൽ മുങ്ങിമരിച്ചിരുന്നത്, എണ്ണൂറോളം ആളുകൾ കെട്ടിടനിർമ്മാണത്തിനിടയിൽ ഉയരങ്ങളിൽ നിന്നും വീണു മരിക്കുമായിരുന്നു, അഞ്ഞൂറോളം ആളുകൾ റെയിൽ പാളത്തിൽ, മുന്നൂറോളം ആളുകൾ വൈദ്യുതി ഷോക്ക് അടിച്ച്, രണ്ടു ഡസൻ ആളുകൾ ആന കുത്തി എന്നിങ്ങനെ ആയിരുന്നു കേരളത്തിലെ മരണങ്ങൾ. സാധാരണഗതിയിൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ വെബ്സൈറ്റിൽ ആണ് ഈ വിവരങ്ങൾ ലഭ്യമാകാറ്. (നിർ)ഭാഗ്യവശാൽ രണ്ടായിരത്തി പതിനേഴിന് ശേഷം ഇത്തരം റിപ്പോർട്ടുകൾ ഒന്നുമില്ല. 1967 മുതൽ പ്രസിദ്ധീകരിച്ചിരുന്ന റിപ്പോർട്ടുകൾ ആണ്. ഈ കണക്കുകളെല്ലാം അൻപത് വർഷമായി എഴുതിക്കൂട്ടി വെച്ചിട്ടും പ്രത്യേകിച്ച് ഒരു ഗുണവുമില്ലല്ലോ എന്നതാകാം കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിറുത്തിവക്കാൻ കാരണം.
അഞ്ചു വർഷം ദുരന്തങ്ങളെ പറ്റി വർഷാവസാനം എഴുതിയിട്ടും ഒന്നും നടക്കാത്തതിൽ എനിക്ക് തന്നെ അങ്ങനെ തോന്നുന്നുണ്ട്, അപ്പോൾ അൻപത് വർഷം ഈ കണക്കെടുപ്പ് നടത്തിയ ക്രൈം റെക്കോർഡ്സ് ബ്യൂറോക്ക് കണക്കെടുത്ത് മതിയായതിൽ അതിശയമില്ലല്ലോ. ഇതുവരെ ചെയ്ത സേവനങ്ങൾക്ക് നന്ദി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോ, ഒരായിരം നന്ദി..! (കേരളത്തിലെ ക്രൈം റെക്കോർഡ്സ് ബ്യൂറോ പണ്ടേ ഇക്കാര്യം മനസ്സിലാക്കിയിരുന്നു എന്ന് തോന്നുന്നു, അതുകൊണ്ട് അവർ മൂവ്വായിരമോ നാലായിരമോ മലയാളികൾ അപകടത്തിൽ മരിക്കുന്ന ചീള് കണക്കുകൾ ഒന്നും പണ്ടേ പരസ്യപ്പെടുത്താറില്ല).
മരിച്ചവരുടെ കണക്കെടുപ്പ് ഇല്ലെങ്കിലും ജീവിച്ചിരിക്കുന്നവരുടെ കണക്കെടുക്കുന്ന വർഷമാണ് 2020. അതുകൊണ്ട് എല്ലാവരും പുതുവർഷത്തിൽ സുരക്ഷിതരായിരിക്കുക. ആശംസകൾ..!
മുരളി തുമ്മാരുകുടി
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍