കാന്തപുരം ഫാക്ടറും മണ്ണാർക്കാടും!
കോങ്ങാട് മണ്ഡലത്തിൽ 2013 ൽ നടന്ന ഇരട്ടക്കൊലയുമായി ബന്ധപ്പെടുത്തി മണ്ണാർക്കാട് സിറ്റിങ് എം എൽ എയും ഈ തെരഞ്ഞെടുപ്പിൽ യു. ഡി .എഫ് പ്രതിനിധിയുമായ എൻ. ശംസുദീനെതിരെ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവന മണ്ണാർക്കാട് ഒരു ചലനവും ഉണ്ടാക്കില്ല എന്നാണ് മണ്ണാർക്കാട് നിന്നുള്ള വിലയിരുത്തൽ . മണ്ണാർക്കാടുമായി ഒരു ബന്ധവുമില്ലാത്ത ഒരു വിഷയം, അതും സംഭവം നടന്ന് രണ്ടു വർഷത്തിനു ശേഷം കുത്തി പൊക്കി കൊണ്ട് വന്നതിൽ പൊതു ജനങ്ങൾക്കിടയിൽ തന്നെ അതൃപ്തിയുണ്ട്. പൊതു സമൂഹം ചർച്ച ചെയ്യുന്ന വിഷയങ്ങൾ ഇതൊന്നുമല്ല, ജനങ്ങൾ ചർച്ച ചെയ്യുന്നത് കഴിഞ്ഞ അഞ്ചു വർഷത്തെ എം എൽ എ യുടെ പെർഫോർമൻസും കാഴ്ചപ്പാടുകളുമാണ് .
വലുപ്പത്തിൽ ആലപ്പുഴ ജില്ലയോളം വിസ്തൃതമായ ഈ മണ്ഡലത്തിൽ പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്നിരുന്ന പ്രശ്നങ്ങൾ നിരവധിയുണ്ടായിരുന്നു ഷംസുദീൻ അഞ്ചു വര്‍ഷം മുന്‍പ് മണ്ഡലത്തിൽ കാലു കുത്തുമ്പോൾ . ആദിവാസി , ഫോറസ്റ്റ് ജീവനക്കാർ , ഭൂരഹിതർ തുടങ്ങിയവരുടെ പ്രശ്നങ്ങൾ മുതൽ നഗര വികസനത്തിന് വിഘാതമായ തരത്തിൽ ഇടുങ്ങിയ റോഡുകൾ, കയ്യേറ്റങ്ങൾ മറ്റു അടിസ്ഥാന സൗകര്യങ്ങൾ എല്ലാം മണ്ണാർക്കാടിന്റെ വികസന സ്വപ്നങ്ങളുടെ മേൽ കരിനിഴൽ വീഴ്ത്തിയിരുന്നു .
അഞ്ചു വർഷങ്ങൾക്കിപ്പുറം ഓരോ മണ്ണാർക്കാട് നിവാസിയും തിരിഞ്ഞു നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് കാതലായ മാറ്റം തന്നെ മണ്ഡലത്തിൽ ഉണ്ടായതായി അവർക്ക് തന്നെ അറിയാം. . മണ്ണാർക്കാട് ടൗണിലേക്ക് കടക്കുമ്പോൾ ആദ്യം തന്നെ ശ്രദ്ധിക്കുന്നത് കുന്തിപ്പുഴ പാലമാണ്. കേരളത്തിൽ തന്നെ ഏറ്റവും വേഗതയിൽ പണി കഴിക്കപ്പെട്ട പലങ്ങളിൽ ഒന്നാണ് . ഖിലാഫത്ത് സമരക്കാരെ നേരിടാൻ ബ്രിട്ടീഷുകാർ നിർമ്മിച്ച ഒരു നൂറ്റാണ്ടിലേക്ക് കടക്കുന്ന പാലത്തെ ബലപ്പെടുത്തി അതിനോട് ചേർന്ന് തന്നെ മറ്റൊരു പാലവും നിർമ്മിച്ചു കൊണ്ട് ഒരു ഗർഭ കാലം കൊണ്ട് ഉയർന്ന പാലം നഗരത്തിലേക്കുള്ള ട്രാഫിക് ജാം തെല്ലൊന്നുമല്ല കുറച്ചത്.
ഒരു കുടുംബത്തിനു ശരാശരി ഒരേക്കർ വീതം ഭൂമി എന്ന കണക്കിൽ 517 ആദിവാസി കുടുംബങ്ങൾക്കായി മൊത്തം 586 ഏക്കർ ഭൂമി ഫോട്ടോ പതിച്ച രജിസ്ടർ രേഖകൾ സഹിതം കൈമാറിയത് ആ മേഖലയിൽ ഒരു വിപ്ലവകരമായ ചുവടു വെയ്പ്പായിരുന്നു . അട്ടപ്പാടിയിൽ പ്രഖ്യാപിച്ച കോളേജ് വെറും 9 മാസം കൊണ്ട് പ്രവർത്തനം ആരംഭിച്ചു . വിപുലമായ സൗകര്യങ്ങളുള്ള മറ്റൊരു കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നുണ്ട്. 300 സന്നദ്ധ പ്രവർത്തകരെയാണ് ആദിവാസി മേഖലയിലേക്ക് നിയോഗിച്ചിരിക്കുന്നത്. എല്ലാ ആദിവാസി കുടുംബങ്ങൾക്കും ബി പി എൽ കാർഡുകൾ നൽകിക്കഴിഞ്ഞു . ഇതൊക്കെ മണ്ണാർക്കാട്ടെ ആദിമ നിവാസികളായ ആദിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം എം. എൽ . എ അവർക്ക് സ്വന്തം ഊരിലെ ഒരാളെ പോലെ സുപരിചിതനായിരുന്നു. അത് ശംസുദീനെ തുണയ്ക്കുമെന്ന കാര്യത്തിൽ യു. ഡി. എഫിന് സംശയമില്ല.
357 ഗ്രാമീണ റോഡുകൾ നവീകരിക്കാനായതും മണ്ണാർക്കാട് ടൗണിലെ മണ്ണാർക്കാട് ടൗണിലെ 300 ൽ പരം കയ്യേറ്റങ്ങൾ കളക്റ്ററുടെ നേതൃത്വത്തിൽ പൊളിക്കാൻകഴിഞ്ഞതും മിനി ബൈപ്പാസ് ഗതാഗത യോഗ്യമാക്കാൻ കഴിഞ്ഞതും ,മണ്ണാർക്കാട് നഗരം തൊടാതെ ചരക്ക് വാഹനങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാൻ കഴിയുന്ന മേജർ ബൈപാസിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ടെണ്ടർ വിളിച്ചതും എൻ. ശംസുദീന്റെ ഗ്രാഫ് ഉയർത്തി.
മണ്ണാർക്കാട് പഞ്ചായത്ത് നഗരസഭയായി ഉയർത്താൻ കഴിഞ്ഞതും വിദ്യാഭ്യാസ ജില്ലയാക്കി മാറ്റിയതും മുക്തകണ്ഠം പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഭരണ വിരുദ്ധ വികാരം മണ്ഡലത്തിൽ എങ്ങും ഇല്ലാത്തതും യു. ഡി. എഫിന്റെ സാധ്യതകൾ ഉയർത്തിയിട്ടുണ്ട്.
ഹിന്ദു , മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ വോട്ടുകൾ ഏതാണ്ട് ഒരുപോലെ നിർണ്ണായകമായ മണ്ഡലത്തിൽ ഏതെങ്കിലും ഒരു സംഘടനയുടെ ഒറ്റപ്പെട്ട നിലപാടുകൾക്ക് പ്രസക്തിയില്ല എന്ന് തന്നെ പറയേണ്ടി വരും. പ്രത്യേകിച്ച് കാലാ കാലങ്ങളായി ഇടതിന് വോട്ടു മറിക്കുന്ന കാന്ത പുറം വിഭാഗത്തിന്റെ പ്രഖ്യാപനത്തിൽ പുതുമ ഇല്ലെന്നു രാഷ്ട്രീയം നിരീക്ഷിക്കുന്ന ആർക്കും അറിയുന്ന വസ്തുതയാണ് .
അതിനു പുറമേ മണ്ണാർക്കാട് മണ്ഡലത്തിൽ പോലുമല്ലാത്ത കല്ലാംകുഴി പ്രദേശത്തെ സംഭവങ്ങളിൽ എന്തിനു തങ്ങൾ തല പുകയ്ക്കണം എന്നാണ് ജന സംസാരം. മറ്റൊരു മണ്ഡലത്തിലെ തീർത്തും പ്രാദേശികവും കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അപ്പുറത്ത് മറ്റു മാനങ്ങളുള്ള ഒരു സംഭവത്തിന്റെ മറവിൽ ഒരു മത സംഘടന തങ്ങളുടെ ഈര്ഷ്യം തീർക്കുന്നതിൽ ജനങ്ങൾക്ക് എന്ത് താല്പര്യം എന്നാണ് എല്ലാവരും ചോദിക്കുന്നത്?
എം. എൽ . എക്കെതിരെ ആ സംഭവത്തിൽ നേരിട്ട് ബന്ധമുള്ളതായി എ. പി വിഭാഗം പോലും ആരോപണം ഉയർത്തിയിട്ടില്ല. ആകെയുള്ള ആക്ഷേപം പ്രതികളെ സംരക്ഷിച്ചു എന്നാണ്. എന്നാൽ പൊലീസും നിയമ വിദഗ്ദരും പറയുന്നത് ഈ ആരോപണം വസ്തുതയ്ക്ക് നിരയ്ക്കുന്നതല്ല എന്നതാണ്. കേസിലെ 27 പ്രതികളും കോടതി കയറി കൊണ്ടിരിക്കുകയാണ് ഇന്നും. പല പ്രതികളും 80 മുതൽ 90 ദിവസങ്ങൾ വരെ അകത്തു കിടക്കേണ്ടി വന്നവരാണ്. ഗൾഫിലേക്ക് കടന്ന പ്രതികളെ വരെ പൊലീസ് തിരികെ എത്തിച്ചു. യു. ഡി . എഫ് ഭരണത്തിൽ ഇരുന്നിട്ട് പോലും ഇക്കാര്യങ്ങളിൽ യാതൊരു വിധ ഇളവും ഒരു പ്രതികൾക്കും കിട്ടിയിട്ടില്ല. ഓരോ പ്രതികളും അവരവരുടെ നിലയ്ക്ക് കോടതിയെ സമീപിച്ച് ജാമ്യാപേക്ഷ നൽകിയതനുസരിച്ചു കോടതി ജാമ്യം നൽകുകയാണ് ഉണ്ടായത്. അത് കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ആണ്. ഇക്കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് നിയമവിടഗ്ദ്ടരും പൊലീസും ഭരണ കക്ഷിയുടെ ഇടപെടലുകൾ ഉണ്ടായിട്ടില്ല എന്ന് സ്ഥിരീകരിക്കുന്നത്.
പരമ്പരാഗത ക്രിസ്ത്യൻ, മുസ്ലിം , ഹിന്ദു വോട്ടു ബെൽട്ടുകളിൽ ഈ ആരോപണങ്ങൾ എശുകയില്ലെന്നു യു. ഡി. എഫ് നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചതും അതുകൊണ്ട് തന്നെ. കാന്തപുരം ഫാക്റ്റർ കാന്തപുരത്തിന്റെ ഒരു കൾട്ടിൽ മാത്രം ഒതുങ്ങും എന്നർത്ഥം. ഇടതു പക്ഷത്തെ പിന്തുണയ്ക്കുന്നവർക്ക് പോലും മറ്റൊരു ആക്ഷേപം ഉയർത്തികൊണ്ടുവരാൻ കഴിയാത്തത് പൊതു ബോധത്തെ സ്വാധീനിച്ചിട്ടുണ്ട്. എക്കാലത്തും മണ്ണാർക്കാടിന്റെ വിധി നിർണ്ണയിച്ച നിക്ഷപക്ഷരായ ജനങ്ങൾക്ക് ഈ ആരോപണങ്ങളിൽ താല്പര്യമില്ലാത്തതിനാൽ അവിടെ കാന്തപുരം ഫാക്റ്റർ ഫലിക്കാൻ സാധ്യത തെല്ലുമില്ല. കഴിഞ്ഞ തവണ പുതുമുഖമായിട്ട് പോലും 8000 ൽ പരം വോട്ടുകൾക്ക് വിജയിച്ച ശംസുദ്ദീന്റെ ഭൂരിപക്ഷം കാൽ ലക്ഷത്തോളം ഉയരുമെന്നാണു കരുതപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍